തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, December 10, 2008

7.കൂട്ടത്തിലെ "ചില കപടസദാചാരകൂട്ടങ്ങള്‍ "...

കൂട്ടം എന്ന കൂട്ടായ്മയില്‍ ഞാന്‍ വല്ലപ്പോഴും എഴുതാറുണ്ട്..സാധാരണ ഗതിയില്‍ എന്തും എഴുതാന്‍ ഉള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു അവിടെ മാന്യന്‍ കളിച്ചു ആളാകാന്‍ നടക്കുന്ന ചില ശ്രമങ്ങള്‍ എന്‍റെ കണ്ണില്‍ പെട്ടു.. അതിനെ അവലോകനം ചെയ്യാന്‍ ശ്രമിക്കുക.. അവരുടെ പൊയ്മുഖം കൂട്ടത്തിനു വെളിയില്‍ ഉള്ളവരെ അറിയിക്കുക അത്രമാത്രം..
കൂട്ടത്തില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഒരു നിരീക്ഷണം..

കൂട്ടത്തില്‍ ആളാകാനും പെരെടുക്കാനും ചില പൊടിക്കൈകള്‍.


എന്‍റെ മസ്തിഷ്ക മൂശയില്‍ ഇത്രയും മാത്രമെ കിട്ടിയുള്ളൂ..

ഒന്നു) വരുമ്പോഴേ ആദ്യം കൂട്ടത്തില്‍ ഏറ്റവും പഴക്കം ചെന്നവര്‍ ആരെന്ന് നോക്കണം..കാരണം അവരെ തെറിവിളിച്ചു വേണം തുടങ്ങാന്‍..അപ്പന്‍റെ തലയില്‍ ചെരയ്ക്കാന്‍ പഠിച്ചവര്‍ പതിവ് തെറ്റിക്കില്ല എന്നറിയുക..

രണ്ടു)കൂട്ടത്തിന്‍റെ നിലവാരം കുറഞ്ഞു,കൂട്ടത്തിന്‍റെ കൂട്ടുകാര്‍ അടിപിടി നടത്തുകയാണ്,കൂട്ടത്തിന്‍റെ അച്ഛന്‍ അമ്മച്ചിയോടെ പിണങ്ങിയിരിക്കുകയാണ് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുക.

മൂന്നു.)കൂട്ടത്തില്‍ വരുന്ന ബ്ലോഗുകളെ കുറ്റം പറയുക.എന്നാല്‍ ഒന്നു എഴുതി നിലവാര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞാല്‍ എല്ലാവരെയും കൊഞ്ഞനം കുത്തി കാണിക്കുക..

നാല്) പറഞ്ഞു തീര്‍ന്നതും വിഴുപ്പലക്കിയതുമായ വിഷയങ്ങള്‍ തിരഞ്ഞു പിടിച്ചു അതിന്‍റെ പോസ്റ്റ്മാര്‍ട്ടം നൂറു പ്രാവശ്യം നടത്തുക..അതിനായി അഭയ,വി.എസ്.എന്നുള്ള പേരുകള്‍ നിരന്തരം ഉരുവിടുക.

അഞ്ചു.)സ്ഥിരമായി ബ്ലോഗുകളിലും,ചര്‍ച്ചകളിലും പങ്കെടുക്കുന്നവരെ തെറിവിളിക്കുക..കാരണം അവര്‍ പ്രതികരണ ശേഷി ഉള്ളവരായത് കൊണ്ടു പ്രതികരിക്കും..അങ്ങനെ അവരുടെ കണ്ണില്‍ ഇങ്ങനെ ഒരെണ്ണം അവതരിച്ചു അറിയിക്കാം..

ആറ്) ഇനി ഇതെല്ലം ചീറ്റി എന്ന് വിചാരിക്കുക.. ഞാന്‍ പോകുന്നു.ഞാന്‍ വരുന്നു എന്ന് പറഞ്ഞു ബാക്കിയുള്ളവരുടെ പ്രതികാരങ്ങള്‍ നോക്കുക..അങ്ങനെ ചിലര്‍ നോക്കിയെങ്കില്‍ അതാവട്ടെ..

ഏഴ്.)കുണ്ടി,മുല,തീട്ടം,മുതലാവ കേട്ടിട്ടില്ല ..ഇതെന്താ എന്നറിയില്ല എന്ന മട്ടില്‍ പ്രതികരിക്കുക.തെറിയോ അതെന്താ.. കേട്ടിട്ടില്ല..ഞാന്‍ മാന്യന്‍ ആണേ എന്ന് ഒച്ചത്തില്‍ കൂവുക..

എട്ട്) കൂട്ടത്തില്‍ ഏത് പെണ്ണുങ്ങള്‍ വന്നാലും അവരെ അമ്മേ പെങ്ങളെ എന്ന് വിളിച്ചു അവര്‍ ചവച്ചു തുപ്പുന്ന എല്ലാം മഹത്തരം എന്ന് ഓതി ഒരു മാന്യന്‍ ഇമേജ് ഉണ്ടാക്കിഎടുക്കുക. ഇതു മനസ്സിലാക്കാന്‍ അവരുടെ പ്രൊഫൈല്‍ നോക്കിയാല്‍ മതി..എല്ലാം സ്ത്രീമയം തന്നെ ആവും..

ഒമ്പത്) ഒരിക്കലും ഒരു കഥയോ ബ്ലോഗോ ലേഖനമോ എഴുതാതിരിക്കുക..കാരണം നടക്കാത്തതില്‍ തലയിട്ടു നാണം കെടാതിരിക്കുക.

പത്ത്) ആര്‍ക്കും മനസ്സിലാവാത്ത കവിത എഴുതുക.അതിന് വിശദീകരണം ഏതെങ്കിലും അറിവുള്ളവനെക്കൊണ്ട് എഴുതിക്കുക. എന്നിട്ട് ആധുനികം എന്ന് പേരും കൊടുക്കുക..

ഇതാണ് പേരെടുക്കാനുള്ള പത്ത് കല്‍പനകള്‍...

നാണം ഇല്ലെടെ..പെണ്‍വേഷം കെട്ടിയ ചില പാവാട ചെറുക്കന്മാരെയും പെങ്ങളെ എന്ന് വിളിച്ചു വേണോ ആണാകാന്‍.. എഴുതു..അന്തസ്സായി...അതിന് കൈയടി വാങ്ങു..അല്ലാതെ ഉടായിപ്പ് കാണിച്ചു ആളാവാന്‍ നാണമില്ലേ.. ആസനത്തില്‍ ആലും അതിന്‍റെ തണലുമായി നടക്കല്ലേ..

ഇനിയും വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ചേര്‍ക്കണേ...(ഇതിന്‍റെ പേരില്‍ എന്നെ തൂക്കില്‍ ഏറ്റിയാല്‍ അതിനും ചരമഗീതം പാടാന്‍ വരണ്ട....പെട്ടിയും ബാന്റ് സെറ്റും പറഞ്ഞിട്ടാ ഈ എഴുത്ത്...)ത്ഫൂ .ഫൂ...ഫൂ....

മലയാളിയുടെ കപട സദാചാര പൊയ്മുഖങ്ങളും ഇരട്ടത്താപ് നയങ്ങളും കാണാന്‍ വളരെ നല്ല അവസരം കളയല്ലേ... അരലക്ഷം അംഗങ്ങളില്‍ മൂന്നിലൊന്നും ഇത്തരം കള്ള നാണയങ്ങള്‍ തന്നെ..

Sunday, December 7, 2008

6."മഹാകവി പയ്യന്‍സിന്‍റെ കവിത ഒരവലോകനം"

ഒരു മഹാകവിയുടെ കവിതകാണ് ഈ ലക്കം അവലോകനത്തിനായി എടുത്തിരിക്കുന്നത്..

വായിക്കാന്‍ തക്ക കഠിന ഹൃദയമുള്ളവര്‍ താഴെ ഞെക്കി വായിക്കുക..


പയ്യന്‍സ് എന്ന് പേരായ ഈ കവി "കൂട്ടം" മലയാളി കൂട്ടായ്മയുടെ വെബ്സൈറ്റില്‍ ആണ് തന്‍റെ കവിത എന്ന് പേരിട്ടിരിക്കുന്ന സാഹിത്യ മലവിസര്‍ജ്ജനം നടത്തിരിക്കുന്നത്.സത്യത്തില്‍ തലകെട്ട് അദ്ദേഹത്തിന്‍റെ സാഹിത്യ സൃഷ്ടിയോടെ അതീവ നീതി പുലര്‍ത്തിയിരിക്കുന്നു..
"ഒരു എഴുത്ത്കാരന്‍റെ ഭ്രാന്ത്.."അതോ "ഒരു ഭ്രാന്തന്‍റെ എഴുത്തോ " എന്ന് മാത്രമെ ശങ്കിക്കേണ്ട സംഗതി ഉള്ളു..
"നീര്‍കിളീ നീ ഒരീര്‍കിലി..
നിന്നേ പ്രണയിചു ഞാന്‍..
കിണട്ടില്‍ വെള്ളം കുറഞു..
വാനം വിതുംബി..വിമ്മിഷ്ട്ടം വ്യാമോഹം..!!!"

ഇതില്‍ നീര്‍കിളിയെന്നും ഈര്‍ക്കിലി എന്നും മറ്റും പറഞ്ഞു എന്തോ എഴുതിയിരിക്കുകയാണ്..വിമ്മിഷ്ടം വ്യാമോഹം.. എഴുതാന്‍ പറ്റാത്തതിലുള്ള വിമ്മിഷ്ടമാണോ ഈ വ്യാമോഹത്തിന് കാരണം.
"കടല്‍ ഒരിക്കല്‍ എന്നൊട് പരഞു...
എനിക്കു വിശക്കുന്ന്നു..
ഞാന്‍ പരഞു എനിക്കും..
കടലമ്മ കരയേ തിന്നു..
ഞാന്‍ കടലമ്മയയും..!!"
ഇത്തരം കവിത എഴുതിയാന്‍ വിശന്നു ചാവാനെ കഴിയൂ.

"കുറൂക്കന്‍ കരഞ്ഞ് പശു ഉണര്‍ന്നു...
പൂച്ച്കള്‍ ഒരിയിട്ടു...
അമ്മ പരഞ്ഞു കോഴി നിലവിളിചെന്നു..
ആടുകള്‍ കുറുകി...
അചചന്‍ പറഞു പ്രവുകള്‍ അലറിയെന്നു..
എന്റേ അനുരാഗം പൂത്തു വിടര്‍ന്നു..
ഞനൊന്നും കേട്ടില്ല.."
ഇതാണോ അനുരാഗം പൂത്തുലയാന്‍ നല്ല സാഹചര്യം..ആധുനികമെന്നോ ഉത്തരാധുനികമെന്നോ പേരിടുന്ന ഇത്തരം വൈകൃത മനസ്സിന്‍റെ സൃഷ്ടികള്‍ നല്ല കവിത ദാഹിക്കുന്നു മനസ്സുകള്‍ക്ക് ദാഹമേറാനെ ഉതകൂ.
"കാക്കാത്തിയുടേ തത്ത മൊഴിഞു...
ഞാനൊരു കവിയാവില്ലന്നു...
ക്കാക്കാത്തിയുമതേറ്റു-പറഞു..
നീയൊരു കവിയാവില്ലന്നു...
അക്ഷരമെഴുതാന്‍ അറിയാമങ്കില്‍..
കവിതക്കെന്തുടിവിടേ തടസം..!
ഒന്നര വീര്‍പിനൊ-
രംബതു കവിതകള്‍
എഴുതി തള്ളാം വേണങ്കില്‍...
കാക്കാത്തി-യവള്‍ പാട്ടിനു പൊട്ടേ...
ഞാനൊരു കവിയാണിന്നുമുതല്‍...!"

തുടങ്ങി കാക്കത്തിയെ അവഹേളിക്കുന്ന ദുരവസ്ഥ വരെ ഇതില്‍ കാണാം...കാക്കത്തിയെ തെറിവിളിച്ചാല്‍ കവിതയാകുമോ.നീചമനസ്സിന്‍റെയും സര്‍ഗ്ഗാക്ത്മകതയുടെം മലീമസമായ മനസ്സിന്‍റെ അതിപ്രസരം ഇവിടെ കാണാം..
മാനസ്സിക വിഭ്രാന്തിയില്‍ കവിത ഒഴുക്കാനുള്ള അതീവശ്രമത്തിന്‍റെയും അതില്‍ പരാജയപ്പെട്ടതിന്‍റെയും ശ്രമങ്ങള്‍ നമുക്കിവിടെ ദര്‍ശിക്കാനാവും.തന്‍റെ സാഹിത്യ മലവിസര്‍ജ്ജനത്തിനുള്ള കക്കൂസ് ആണോ കൂട്ടം എന്ന് വരെ തോന്നിപ്പിക്കുന്ന കവിത..പയ്യന്‍സ് എന്ന് പേരില്‍ എഴുതുന്ന മഹാനുഭാവന്‍ സത്യത്തില്‍ ശിശുവല്ലേ എന്നാണു സംശയം..
കാരണം ഒരു പയ്യന്‍റെ സാഹിത്യ നിലവാരം പോലും ഇതിനുണ്ടോ എന്ന് സംശയം..മലയാള കവിതയെ ബലാല്‍സംഗം ചെയ്യാനുള്ള ഇദ്ദേഹത്തിന്‍റെ ധൈര്യത്തിനെ മാത്രം പ്രകീര്‍ത്തിച്ചുകൊണ്ട് നിര്‍ത്തട്ടെ..പയ്യന്‍സിന്‍റെ മറ്റൊരു കവിതയെ പോസ്റ്റ്മാര്‍ട്ടം ചെയ്യാനായി കാത്തിരിക്കുന്നു.

Monday, December 1, 2008

5.സഹോദരരെ....ഇതൊരു പാഠം ആകട്ടെ....

വോ ട്ടുമക് ട്ടുമക്കര്‍ ആയി
മേം സംജാ ബാഹാര്‍ ആയി
മേം സിന്ധൂര്‍ ലേകര്‍ ഖടാ
വോ ബേഷരം രാഖി ലേകര്‍ ആയി.

അവള്‍ കുണുങ്ങി കുണുങ്ങി വന്നു..
ഞാന്‍ കരുതി പൂക്കാലം വന്നൂ.
ഞാന്‍ സിന്ധൂരവുമായി കാത്തിരുന്നു..
അവള്‍ രാഖിയുമായി വന്നു..

സുപ്രസിദ്ധ വടക്കേന്ത്യന്‍ കവി ഷക്കൂര്‍ പഞ്ചാബി എഴുതിയാ ഒരു കവിതയുടെ എന്‍റെ ഒരു തര്‍ജ്ജമയാണ്..നിങ്ങളെ പോലെ ഹിന്ദി അറിയാത്ത പാവങ്ങള്‍ക്ക് എല്ലാഭാഷകളിലും ആഗാധ അവഗാഹമുള്ള ഞാന്‍ എന്‍റെ മസ്ഥിഷ്കമൂശ ഉപയോഗിച്ചില്ലെങ്കില്‍ ദൈവം പോലും കോപിക്കും..

അദ്ദേഹം മഹാനായ ഒരു കവിയായിരുന്നെന്നു മാത്രമല്ല കേന്ദ്രീയ സാഹിത്യതൊലിയാര്‍ മണിയന്‍ പട്ടവും വാങ്ങിയ ഒരു കലാപുംഗവന്‍ ആയിരുന്നു..

കുണുങ്ങി വന്നു ആണുങ്ങളില്‍ ആശ ജനിപ്പിച്ചു അവരെ പഹയന്മാരക്കി നിര്‍ത്തി അവസാനം അവരെ മോഹവലയത്തില്‍ കുടുക്കി കാമവിവശരായി മാറ്റുമ്പോള്‍ രാഖികൊണ്ട് വന്നു സഹോദരന്‍ ആക്കാനുള്ള ഹീനവും നിന്ദ്യവും ആയ നീക്കം സ്ത്രീകളുടെ ചപലതയെം ചതിക്കുന്ന മനസ്സിനെയും ആണ് കാണിക്കുന്നത്...

വളരെയേറെ അര്‍ത്ഥമുള്ള ആ കാവ്യം സര്‍വ ശ്രീ..പരട്ട മഹാകവികള്‍ തര്‍ജ്ജമ ചെയ്യുമെന്ന് അറിയാന്‍ കഴിഞ്ഞു ..

പുരുഷന്മാര്‍ പിഴയ്ക്കാറില്ല സ്ത്രീകള്‍ അവരെ പിഴപ്പിക്കുകയെ ഉള്ളൂ എന്ന് സുപ്രസിദ്ധ ചിന്തകനായ കോവില്‍പട്ടി ഷാപ്പില്‍ വീരപ്പന്‍ വെങ്കിടി പറഞ്ഞതു ഈയവസരത്തില്‍ ഓര്‍ക്കെണ്ടാതാവശ്യമാണ്..