തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, July 16, 2012

327.പുലിയാണ് താരം.

അടുത്തിടെയായി ഉണ്ടായ രണ്ടു പുലി മരണങ്ങള്‍ ആണീ പോസ്റ്റിനാധാരം. പത്തനംതിട്ടയിലെ റാന്നിയിലും  കൊന്നിയിലും ഓരോ തവണ പുലിയിറങ്ങുകയും നാട്ടുകാരെ ആക്രമിച്ച പുലികളെ പിന്നീട് കൊന്നതിന്റെ പേരില്‍ കൂടുതല്‍ കേസും പ്രശ്നങ്ങളും ആകുകയും ചെയ്തു. പന്നിയുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയ  റാന്നി, കോന്നി നിവാസികള്‍ ഇപ്പോള്‍ പുലിപ്പേടിമൂലം ജീവിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. കൂനിന്‍മേല്‍ കുരുവെന്ന പോല്‍ നിയമത്തിന്റെ വാളും. ഈ രണ്ടു മലയോര പ്രദേശങ്ങളിലേയും ജനങ്ങളുടെ ചോദ്യം ജനങ്ങളേക്കാള്‍ വിലയുണ്ടോ ഒരു പുലിയ്ക്ക്.

പ്രാചീന കാലം മുതലേ പുലിയുടെ തോലും മറ്റും സന്ന്യാസിമാര്‍ വരെ ഉപയോഗിച്ചിരുന്നു. ഇന്ന് പുലിയിറച്ചി, അതിന്റെ തോല്‍ , തുടങ്ങി അതിന്റെ നഖം , ആന്തരികാവയവങ്ങള്‍ എല്ലാം പ്രാമുഖ്യവും കരിഞ്ചന്തയില്‍ വന്‍വില കിട്ടുന്നതുമാണ് . പുലിയ്ക്കെന്താ പത്തനംതിട്ടയോടു   ഇത്രപ്രിയം എന്ന് ചോദിച്ചാല്‍ ഉത്തരം സിമ്പിള്‍ . കേരളത്തിലെ പുലി കുട്ടികള്‍ താമസിക്കുന്നത് പത്തനംതിട്ട ജില്ലയിലല്ലേ. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറെസ്റ്റ് ഉള്‍പ്പെടുന്ന ശബരിമലയില്‍ നിന്നാണല്ലോ ശബരിമല അയ്യപ്പന്‍ പുലിപ്പാല്‍ തേടിപ്പോയത് . പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് കടുവാ സംരക്ഷണ മേഖല ആണെങ്കിലും ഇന്ത്യയിലെ അഞ്ചിനം " വമ്പന്‍ പൂച്ചകളില്‍ " അത്ര ചെറിയവന്‍ അല്ലാത്ത ഇന്ത്യന്‍ ലെപ്പേഡേന്ന ഈ പുള്ളിപ്പുലി ഇഷ്ടം പോലെ ഈ വനം മേഖലകളില്‍ കണ്ടുവരുന്നു. ജനവാസമേഖലകളില്‍ ഇറങ്ങി മനുഷ്യര്‍ വളര്‍ത്തുന്ന ആട്, പശു തുടങ്ങിയ മൃഗങ്ങളെ പിടിക്കാന്‍ ഇറങ്ങുന്ന ഇവ മനുഷ്യരെയും വെറുതെ വിടാറില്ല. അതുകൊണ്ട് തന്നെ ജനജീവന് ഇവന്‍ അത്യന്തം അപകടകാരിയും ആണ്. ഐ യൂ സി എന്‍ ( ഇന്റര്‍നാഷണല്‍ യൂണിയന്‍  ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ) കണക്കനുസരിച്ച് ഇവയുടെ എണ്ണം കുറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയൊക്കെ കണക്കുകള്‍ .

ഇനി പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് കടക്കാം. മനുഷ്യാവാസ മേഖലയാണെന്നും അവിടെ ഇറങ്ങുന്നത് അപകടമാണെന്നും പുലിയ്ക്ക് അറിയില്ല. അതേപോലെ വനനശീകരണവും ആഹാരലഭ്യതയുടെ കുറവും കാരണം പുലി കാട് വിട്ടിറങ്ങുന്നതു തങ്ങളുടെ ജീവനപകടമാണെന്നും പക്ഷെ സര്‍ക്കാരിനു ജനങ്ങളേക്കാള്‍ താല്‍പ്പര്യം കുരങ്ങിനെയും മൃഗങ്ങളെയും ആണെന്നും ജനങ്ങള്‍ക്കും അറിയില്ല. കാരണം മൃഗങ്ങളെ സംരക്ഷിച്ചു അന്താരാഷ്ട്ര രാജ്യങ്ങള്‍ക്കിടയില്‍ തങ്ങള്‍ പുലികളാണെന്ന് തെളിയിക്കേണ്ട സര്‍ക്കാരിനു അഞ്ചുവര്‍ഷം കൂടുമ്പോള്‍ വോട്ടുമാത്രം കൊടുക്കുന്ന ആളുകളുടെ ആവശ്യമെന്താ. കാലാകാലങ്ങളായി നടക്കുന്ന വന നശീകരണവും കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടായ ആഹരലഭ്യതക്കുറവും പുലികള്‍ക്ക് നാട്ടിലിറങ്ങി ഇരതേടേണ്ടിവരുന്നു. ഒപ്പം ചില വിരുതന്മാര്‍ വഴിതെറ്റിയും നാട്ടിലെത്തുന്നു.

ഇനി നേരെ ചോദ്യത്തിലേക്ക് . ഒരു പുലി കാടിറങ്ങി നാട്ടില്‍വന്നു ആളുകളെ കൊന്നാല്‍ ആളുകള്‍ എന്തുചെയ്യണം . പുലിയെ കണ്ടത് പോലീസിലോ ഫോറസ്റ്റ് ആഫിസിലോ അറിയിച്ചാല്‍ മതിയോ.. അവര്‍ക്കെന്താ ഇതിനെ പിടിക്കാനും ആളുകളെ രക്ഷിക്കാനും പരിശീലനം ലഭിച്ചിട്ടുണ്ടോ..? തങ്ങളില്‍ പെട്ട ആളുകളെ പുലി ആക്രമിക്കുന്നതും കൊല്ലുന്നതും കാണുമ്പോള്‍ സഹായിക്കാതെ ( പലപ്പോഴും ഈ സഹായം പുലിയുടെ മരണത്തില്‍ ആണ് കലാശിക്കുന്നത് ) ദൈവത്തിനെയോ നിയമത്തിനെയോ ആശ്രയിച്ചാല്‍ മതിയോ..? ഇനി പുലി ഒരാളെ ആക്രമിക്കുമ്പോള്‍ ആ ആള്‍ എന്തുചെയ്യണം . ഒരിക്കലുമെത്താത്ത നിയമസഹായത്തിനായി കാക്കണോ അതോ തിരിച്ചാക്രമിക്കണോ? ആളുകള്‍ കാട്ടില്‍ കയറി അല്ല ഈ ജീവികളെ നേരിടുന്നത് നമ്മള്‍ ജീവിക്കുന്ന നാട്ടില്‍ തന്നെയാണെന്ന് കൂടി ഓര്‍ക്കുക.!

ഒന്നുകില്‍ ഇത്തരം മൃഗങ്ങള്‍ നാട്ടില്‍ എത്താതിരിക്കാന്‍ വേണ്ട കരുതലുകള്‍ സര്‍ക്കാര്‍ എടുക്കുക. അല്ലെങ്കില്‍ നാട്ടിലിറങ്ങുന്ന മൃഗങ്ങളെ അഥവാ മനുഷ്യര്‍ ആക്രമിച്ചാല്‍ ( സ്വയരക്ഷാര്‍ത്ഥം) അവര്‍ക്കെതിരെ കേസേടുക്കതിരിക്കുക. കാരണം മനുഷ്യനും ഈ ഭൂമിയില്‍ ജീവിക്കാന്‍ അധികാരം ഉണ്ട്. മൃഗങ്ങളെ കൊല്ലണം എന്നല്ല മരിക്കുവാന്‍ ആര്‍ക്കും ആഗ്രഹമില്ല, അതേപോലെ സ്വജീവന്‍ സംരക്ഷിക്കാന്‍ മറ്റുള്ളവരെ ആക്രമിച്ചു കൊല്ലാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ ആളുകളെ വെറുതെ വിടുന്ന നിയമം എന്തെ പുലിയെ ആക്രമിച്ചതിന്റെ പേരില്‍ ആളുകളുടെ ജീവിതം കൊണ്ട് പന്താടുന്നത്..

Saturday, June 16, 2012

326.നെയ്യാറ്റിന്‍കരയിലെ ജയം . അതെ ജയം തന്നെ.

നെയ്യാറ്റിന്‍കരയിലെ കടമ്പ ഏതായാലും ശെല്‍വരാജ് കടന്നു. എന്നാല്‍ ഈ മത്സരം മലയാളികളുടെ സ്വഭാവത്തിന്റെ ഒരു പരിച്ഛെദം ആയിരുന്നു. ഈ പരാജയത്തിനെ താത്വിക അവലോകനം നടത്തി വിജയം ആക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ ഈ വിജയം മനസ്സിലാക്കി തന്ന ചില വസ്തുതകളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കഴിവുള്ള ശാസ്ത്രഞ്ജര്‍ ഉണ്ടെങ്കില്‍ ഏതു  ജന്തുവിനെയും ശൂന്യാകാശത്തു എത്തിക്കാം . പി.സി.ജോര്‍ജ്ജിനോളം കഴിവുള്ളവര്‍ എന്തായാലും യൂ ഡി എഫ് പാളയത്തില്‍ ഇപ്പോള്‍ ഇല്ല. പറ്റുമെങ്കില്‍ മുഖ്യമന്ത്രിക്കസേര തന്നെ  അയാള്‍ക്ക്‌ കൊടുക്കാമെങ്കില്‍ എങ്ങനെ രാഷ്ട്രീയം കളിക്കണമെന്ന് ജോര്‍ജ്ജ് കാണിച്ചു തരും. നാണവും മാനവും ഇല്ലാത്തവര്‍ക്ക് പറ്റിയ പണിയാണ് രാഷ്ട്രീയം എന്നുമാത്രമല്ല അപ്പപ്പോള്‍ കാണുന്നവനെ അപ്പനെന്നു വിളിക്കണമെന്നും ശെല്‍വ രാജ് നമുക്ക് കാണിച്ചു തന്നു. നന്ദി ശെല്‍വാ നന്ദി. സാമൂഹിക/മത നേതാക്കള്‍ക്ക് ഹിന്ദുമതത്തില്‍ ഒരു ചുക്കും ചെയ്യാന്‍ സാധ്യമല്ലെന്ന് ഈ തെരഞ്ഞെടുപ്പു തെളിയിച്ചു തന്നു. വിഭജിച്ചു ഭരിക്കുക എന്നാ ബ്രിട്ടീഷ് തന്ത്രം അവരുടെ പിന്‍ഗാമികള്‍ ഹിന്ദു മതത്തെ വിഭജിച്ചു ഭരിക്കുക എന്നതിലാക്കി ചുരുക്കി എന്നുമാത്രം. വിജയിച്ചു മക്കളെ ...നിങ്ങള്‍ വീണ്ടും വീണ്ടും വിജയിച്ചു .

രാജഗോപാലിന്റെ മുപ്പതിനായിരം വോട്ടിനു മൂന്നു ലക്ഷത്തിന്റെ മാറ്റുണ്ടായിരുന്നു. ആത്മാര്‍ത്ഥത കൈവശം അല്‍പ്പമെങ്കിലും ഉണ്ടെങ്കിലും മത്സരിച്ച മൂന്നു പ്രാമുഖ്യ ( ഇടതു , വലതു , ബി ജെ പി ) സ്ഥാനാര്‍ഥികളില്‍ കറപുരളാത്ത വ്യക്തിതം എന്നുപറയാന്‍ രാജഗോപാലിനോളം ആര്‍ക്കും ഉണ്ടായിരുന്നില്ല. ശെല്‍വരാജിനെ ചുമക്കാതെ കോണ്‍ഗ്രസ്സിന് മാര്‍ഗ്ഗം ഉണ്ടായിരുന്നില്ലെങ്കില്‍ ലോറന്‍സിനെ മത്സരിപ്പിച്ചു എന്നതാണ് ഇടതിന് പറ്റിയ പറ്റ്. മുപ്പതിനായിരം പേരെങ്കിലും കൂലി വോട്ടു കുത്തല്‍കാര്‍ അല്ലെങ്കില്‍ ഏതു മരക്കുറ്റി നിന്നാലും ഞങ്ങള്‍ ഇവര്‍ക്കെ കൊടുക്കൂ എന്ന് പറയുന്ന ഗ്രൂപ്പില്‍ പെടാതെ ഉണ്ടായിരുന്നു. അഭിവാദ്യങ്ങള്‍ . ഈ ചെറിയ സംഖ്യാ ഒരു മാറ്റത്തിന്റെ ശംഖോലി  മുഴക്കട്ടെ.

ഇടതുപക്ഷം ഈ പരാജയം വിലകൊടുത്തു വാങ്ങിയതാണ് . ഒരു കൊലപാതക ആരോപണം . സത്യമായാലും മിഥ്യായാലും അത് ചെയ്യാവുന്ന പരമാവധി ദോഷം ചെയ്തിരിക്കുന്നു. എന്തായാലും കൂലി മാധ്യമ പട അതിന്റെ ധര്‍മ്മം ചെയ്തിരിക്കുന്നു. എന്തായാലും കൂലി ഉടനെതന്നെ ഭരണാധികാരികളോട് ചോദിച്ചു വാങ്ങാന്‍ നുണരമയും വേശ്യാനെറ്റും   ഒന്നും ഒട്ടും അമാന്തിക്കണ്ട. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് അച്ചുമാമന്‍ തെളിയിച്ചു കഴിഞ്ഞു. പണ്ട് ലീഡര്‍ എല്ലാവരും " ടി വി കാണാന്‍ "   മറക്കരുത് എന്നത് പറഞ്ഞതിന്റെ പുതിയ പതിപ്പ് .
സ്വന്തം മുഖം നന്നാക്കാന്‍ ഒഞ്ചിയത്ത്   ഓടിയത് പാര്‍ട്ടിയുടെ ഗോള്‍ പോസ്റ്റില്‍  സെല്‍ഫ് ഗോളായി അടിക്കാന്‍ പറ്റി. പാര്‍ട്ടിയിലെ പടല പിണക്കം പരസ്യമായ രഹസ്യം ആണെങ്കില്‍ ഇപ്പോള്‍ ഒട്ടും മറക്കാന്‍ ഇല്ലെന്നായി. കോണ്ഗ്രസ് നേതാക്കള്‍ അവരുടെ നേതാവിനെ ജയിപ്പിക്കാന്‍ ചെയ്തതിനെക്കാള്‍ അച്ചുമാമന്റെ പ്രവര്‍ത്തികള്‍ കൈപ്പത്തിയ്ക്ക് ഗുണമായി.

അതേപോലെ, മലയാളികള്‍ കൈക്കൂലി , വ്യഭിചാരം , ചതി വഞ്ചന , കാലു മാറല്‍ തുടങ്ങി എന്ത് തന്തയ്ക്കു പിറക്കാഴികയും മാന്യമായ സംഭവങ്ങള്‍ ആണെന്ന് വിധിയെഴുതി . കാരണം ഭ്രാന്താലയത്തില്‍ താമസിക്കുന്നവര്‍ക്ക് ആട് പ്രശ്നം പേടി മാത്രം . നീതി അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അഴിമതിയില്‍ മുങ്ങിയ ജനതയ്ക്ക് അഴിമതിയുടെ നാറ്റം മനസ്സില്‍ ആവില്ലല്ലോ. മണിയും സംഘവും ചെയ്ത പ്രവര്‍ത്തികള്‍ ഭ്രാന്തന്മാരെ ഭീതിപ്പെടുത്തി. ആ ഭീതിയാണ് ഇടതുപക്ഷത്തിന് നെഗറ്റിവ് വോട്ടായി മാറിയത് .

ഒന്നുകൂടി . ഇന്ന് ചങ്കുറപ്പുള്ള നേതാവാണ്‌ ഉമ്മന്‍ ചാണ്ടിയെങ്കില്‍ മന്ത്രി സഭ രാജി വെയ്ക്കണം. കാരണം ഇന്ന് രാജി വെച്ച് തെരഞ്ഞെടുപ്പു നടത്തിയാല്‍ ഏറ്റവും കുറഞ്ഞത്‌ യൂ ഡി എഫിന് നൂറ്റി പത്തു സീറ്റെങ്കിലും ലഭിക്കും . അടുത്ത അഞ്ചുവര്‍ഷം അന്തസ്സായി മൃഗീയ ഭൂരിപക്ഷം അനുഭവിച്ചു ഭരിക്കാം . ഒപ്പം ആ ആഭ്യന്തര മന്ത്രി കസേര നമ്മുടെ ജോര്‍ജ്ജിന് കൊടുത്താല്‍ പിന്നെ അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞു ഭരണം മാറുമ്പോള്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എന്നൊരു പാര്‍ട്ടി ഉണ്ടായിരുന്നോ എന്നറിയാന്‍ ഗൂഗിളില്‍ തപ്പേണ്ടി വരും. അവര്‍ക്ക് വോട്ടിടാന്‍ ത്രിപുരയില്‍ നിന്നും വെസ്റ്റ്‌ ബംഗാളില്‍ നിന്നും ആളുകളെ ഇറക്കെണ്ടിയും വരും.

കാലം മാറിയതും തന്ത്രങ്ങള്‍ മാറിയതും അറിയാതെ തമ്മിലടിച്ചു നടന്നാല്‍ പണ്ട് തമ്മിലിടിച്ചു മുട്ടനാടുകള്‍ മരിച്ചപ്പോള്‍ കുറുക്കന്‍ രണ്ടിനെയും തിന്നകഥപോലെ മറ്റൊരുകഥയായി കേരളത്തിന്റെ രാഷ്ട്രീയ കഥകള്‍ കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കാം .

Thursday, May 24, 2012

325.വീണ്ടുമൊരു ഹര്‍ത്താല്‍ മാമാങ്കം കൂടി.

കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ ഒഴികെ ആരും തന്നെ ഇഷ്ടപ്പെടാത്ത ഒരു ഹര്‍ത്താല്‍ കൂടി. കേരളത്തിലെ ജനങ്ങള്‍ ഭ്രാന്തമാര്‍ ആണെന്ന് അല്ലെങ്കില്‍ കേരളം തന്നെ ഭ്രാന്താലയം ആണെന്ന് വിവേകാനന്ദന്‍ പറഞ്ഞത് ആര്‍ത്താര്‍ത്തു പറഞ്ഞു അടിവരയിടാന്‍ ആഗ്രഹിക്കുന്ന ജനങ്ങളും രാഷ്ട്രീയക്കാരും മറ്റുള്ള സംസ്ഥാനങ്ങളുടെയും വിദേശികളുടെയും മുമ്പില്‍ കേരളത്തെ നാണം കെടുത്തുകയാണെന്ന് ഇതൊക്കെ ആഹ്വാനം ചെയ്യുന്ന മാന്യന്മാര്‍ അറിയുന്നില്ല.

ഇന്ധന വില കൂടുമ്പോള്‍ നടത്തുന്ന ഈ ആഹ്വാനങ്ങള്‍ കൊണ്ട് ഇതുവരെയും എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ? അല്ലെങ്കില്‍ കേരളം എന്ന പാവക്ക വലിപ്പത്തിലുള്ള ഈ കൊച്ചു സംസ്ഥാനത്തില്‍ ഊളത്തരം കാട്ടിയാല്‍ എന്തെങ്കിലും നടക്കുമെന്ന് ഇതൊക്കെ ആഹ്വാനം ചെയ്യുന്നവര്‍ കരുതുന്നുണ്ടോ..? ഓരോ പ്രധാനകാര്യം വരുമ്പോഴും അത് മുല്ലപ്പെരിയാര്‍ ആയാലും സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ആവശ്യമായാലും നിഷ്കരുണം കേന്ദ്രം തള്ളിക്കളയുമ്പോള്‍  കേരളത്തിന്റെ ഒരു കാര്യവും കേള്‍ക്കില്ലെന്ന് തീരുമാനിച്ച കേന്ദ്ര നേതൃത്തം ഇന്ത്യയൊട്ടാകെ പെട്രോളിന് വില കൂട്ടുമ്പോള്‍ ഈ ഹര്‍ത്താല്‍ ആഘോഷ സംസ്ഥാനത്ത് കുരവയിട്ടാല്‍ കേള്‍ക്കാന്‍ മാത്രം വിഡ്ഢികള്‍ ആണോ..? ഞങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് ജനങ്ങളെ കാണിക്കാന്‍ പ്രതിപക്ഷവും അധികാരം എന്നെങ്കിലും കിട്ടിയേക്കും എന്ന് കരുതുന്ന വിഡ്ഢികളും നടത്തുന്ന വൃഥാ ശ്രമം മാത്രമാണ് ഈ ഹര്‍ത്താല്‍ .

പലപേരില്‍ നടത്തിയാലും ബന്ദും ഹര്‍ത്താലും കോടതി നിരോധിച്ചിട്ടുള്ളതാണ് . ജനങ്ങളുടെ ജീവിതം സ്തംഭിപ്പിക്കാന്‍ മാത്രമേ ഇതുകൊണ്ട് പ്രയോജനം ഉണ്ടാവൂ. സത്യത്തില്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും പൊറുതി മുട്ടിക്കുക എന്നതില്‍ കവിഞ്ഞു ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നില്ല. സംസ്ഥാനങ്ങള്‍ തോറും സ്വകാര്യ വിമാനത്തില്‍ പറന്നു നടക്കുന്ന എണ്ണ കമ്പനി മുതലാളികളോ ഈ ചതിയ്ക്ക് കൂട്ടുനിന്ന കേന്ദ്ര മന്ത്രിസഭയിലെ പുംഗന്‍മാരോ ഈ ഹര്‍ത്താലിന്റെ ദോഷം അറിയാന്‍ പോകുന്നില്ല. ആശുപത്രിയിലും വിവാഹത്തിലും എന്നുവേണ്ട പാല് വാങ്ങാന്‍ കടയില്‍ പോകുന്ന പാവം ഒരു മലയാളിയും ഈ ബന്ദില്‍ നിന്ന് ബുദ്ധിമുട്ടാതെ പോകാന്‍ കഴിയില്ല.

ഏതു വിദേശ മലയാളിയോട് ചോദിച്ചാലും ആരും തന്നെ ബന്ദും ഹര്‍ത്താലും സമരങ്ങളും ആഘോഷമാക്കിയ കേരളത്തില്‍ സ്ഥിര താമസം ആക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തെ...! അന്യനാട്ടില്‍ കഷ്ടപ്പെട്ട് കാശുണ്ടാക്കി അവസാനം ജീവിക്കാന്‍ വരുമ്പോള്‍ ജനദ്രോഹ നടപടികള്‍ കൊണ്ട് ആഘോഷമാക്കുന്ന രാഷ്ട്രീയക്കാരുടെ വികൃതികള്‍ക്ക് ഇരയാകാന്‍ എന്തിനു നിന്ന് കൊടുക്കണം എന്നാവും ചോദ്യം .. എന്തിനു മലയാളികളുടെ  പ്രിയങ്കര നടന്‍ മോഹന്‍ലാല്‍ പോലും ഇന്ന് കേരളത്തില്‍ ജീവിക്കാന്‍ പേടി തോന്നുന്നു എന്നാണ് പറഞ്ഞത്. കേരളത്തില്‍ നിന്നും മറ്റിടങ്ങളില്‍ പോയി ജീവിക്കാന്‍ കഴിയാത്ത പാവങ്ങള്‍ എങ്ങോട്ട് പോവും..?

സായിപ്പന്മാരെ ഓടിച്ചു സ്വാതന്ത്ര്യം വാങ്ങിയ പാവങ്ങള്‍ മറന്നു പോയ ഒന്നുണ്ട്. സായിപ്പന്മാരുടെ ഭരണത്തിന് അല്പം നേട്ടങ്ങള്‍ സമ്മാനിക്കാന്‍ എങ്കിലും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് രാഷ്ട്രീയക്കാരുടെ ഭരണത്തില്‍ സ്വാതന്ത്ര്യവും നേട്ടവും ഇല്ല ജനദ്രോഹ നടപടികള്‍ മാത്രം.. എന്തെ ഈ സ്വാതന്ത്ര്യത്തിന്റെ നേട്ടം ..! രൂപയുടെ മൂല്യം ഐതിഹാസികമായി ഇടിഞ്ഞാലും
റബ്ബര്‍ പാവ പോലെ ഒന്നുമിണ്ടാതെ ഇരിക്കുന്ന പ്രധാനമന്ത്രി .. അതും ഇന്ത്യ കണ്ട ഏറ്റവും നല്ല സാമ്പത്തിക കാര്യാ വിദഗ്ദന്‍ ആണ് പുള്ളി എന്നുകൂടി ഓര്‍ക്കണം .. ! ഷെയര്‍ മാര്‍ക്കറ്റ് ഇടിഞ്ഞു അതില്‍ മുടക്കിയിരിക്കുന്നവരുടെ കുത്തുപാള എടുത്തു.. സാധാരണക്കാരുടെ മുമ്പില്‍ അതൊന്നും വിഷയങ്ങള്‍ അല്ലെങ്കിലും ഇതേപോലെ പെട്രോള്‍ വിലയും മറ്റും ഇനിയും കൂടും എന്നോര്‍ക്കുക. കാളവണ്ടിയും സൈക്കിളും റോഡില്‍ കാണുന്ന കാലം വിദൂരമല്ല.

നമ്മള്‍ നേട്ടത്തിലെക്കല്ല പകരം വിട്ടുകളഞ്ഞ മണ്‍മറഞ്ഞ ആ കാളവണ്ടി യുഗത്തിലെക്കാണ് തിരിച്ചു പോക്കെന്ന് മനസ്സിലാക്കിയാല്‍ മതി.