തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, November 25, 2012

കൂതറയിലെ അവസാന പോസ്റ്റ്‌.

കൂതറ അവലോകനമെന്ന ഈ ബ്ലോഗ്‌ ഒരു സമയം കൊല്ലലിനു വേണ്ടി തുടങ്ങിയതെങ്കിലും  ഞാന്‍ കരുതിയതിലും എത്രയോ വളരെ വലുതായി.വായനക്കാരുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് ഇത് സാധ്യമായത്.ഒരുപക്ഷെ എന്റെ ശരി എന്റെ മാത്രമാണെന്നതുകൊണ്ട് തന്നെ ഈ ബ്ലോഗിനെയും അതിന്റെ പിന്നില്‍കൂതറ തിരുമേനിയെന്ന പേരില്‍ എഴുതുന്ന എന്നെയും വെറുക്കുന്നവരെ എണ്ണം എന്നെയും ഈ ബ്ലോഗിനെയും സ്നേഹിക്കുന്നവരെക്കള്‍ ഏറെ കൂടുതലായി.

എന്തായാലും ജോലിയില്ലാത്തയിടം പിശാചിന്റെ പണിപ്പുരയെന്നത് കൊണ്ടാവാം സാത്താന്റെ വചനങ്ങള്‍ പോലെയുള്ള വാക്കുകള്‍ എന്നിലൂടെ വന്നത്. ഏറ്റുപറച്ചില്‍നടത്തുകയല്ല എങ്കിലും എന്റെ ഈ ബ്ലോഗിന്റെ വളര്‍ച്ചയില്‍ കടും ഭാഷയില്‍ വിമര്‍ശിക്കപ്പെട്ടതില്‍  ചിലര്‍ക്കെങ്കിലും വിഷമം ഉണ്ടായെന്നറിയാം . ഈ ബ്ലോഗിന്റെ വളര്‍ച്ചയില്‍ ഏറെ സഹായിച്ച ( നേരിട്ടോ അല്ലാതെയോ ) നാടകക്കാരന്‍ കാപ്പിലാന്‍ തുടങ്ങിയവരെ നന്ദിയോടെ സ്മരിക്കുന്നു.

കൂതറയില്‍ ഇനി പോസ്റ്റുകളുടെ ആവശ്യമില്ല . എല്ലാം എഴുതിതീര്‍ന്നു എന്നതല്ല അതിന്റെ കാരണം . ഓണ്‍ലൈന്‍  എന്നാ വിശാലമായ കാല്‍പ്പനിക വിഹായസ്സിലെ വിഹരണം
അത്ര മടുത്തു.. ഓര്‍ക്കുട്ട് ഡിലീറ്റ് ചെയ്തു. ഫേസ്ബുക്കിലെ എല്ലാ സുഹൃത്തുകളേയും നീക്കം ചെയ്തു. ഇനി ഈ ലോകത്തെക്കില്ല മടുത്തു.. അത്രമാത്രം..

സുഹൃത്തുക്കളെ നന്ദി..

സ്നേഹം നിറഞ്ഞ മനസ്സോടെ
കൂതറ തിരുമേനി.

മറന്നു.. എല്ലാവര്‍ക്കും  അറിയുന്ന കാര്യമാണെങ്കിലും  കൂതറ തിരുമേനി ആരാണെന്ന് പറയാതെ പോകുന്നത് ശരി അല്ലെന്നു തോന്നുന്നു.

എന്റെ പേര് ദീപക് രാജ് .. മുമ്പ് അയര്‍ലണ്ടില്‍ ആയിരുന്നു. ഇപ്പോള്‍ സിഡ്നി ഓസ്ട്രലിയയില്‍ .
                                               http://deepakinteblogs.blogspot.com



Monday, October 8, 2012

331.പുലയാടി മക്കള്‍ ..

പുലയാടി മക്കള്‍ ..
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ..
പുതിയ സാമ്രാജ്യം
പുതിയ സൌധങ്ങള്‍
പുതിയ മണ്ണില്‍ തീര്‍ത്ത
പുതിയ കൊട്ടാരം
പുതിയ നിയമങ്ങള്‍
പുതിയ സുരതങ്ങള്‍
പുതുമയെ പുല്‍കി തലോടുന്ന വാനം

പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന
പുലയക്കിടത്തി തന്‍ അരയിലെ ദുഃഖം
പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്‍ക്ക്‌  പുലയാണ് പോലും
പതിയുറങ്ങുമ്പോള്‍
പറയനെ തേടും
പതിവായി വന്നാല്‍
പിണമായി മാറും  .
പറയന്റെ മാറില്‍
പിണയുന്ന നേരം
പറകൊട്ടിയല്ലേ കാമം തുടിപ്പൂ.
പറയനെ കണ്ടാല്‍ പുലയാണ് പോലും
പുലയാടിമക്കള്‍ക്ക് പുലയാണ് പോലും
പുതിയകുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ
പഴയനീന്നും പഴയതെല്ലെന്നോ
പലനാളിലെന്നെ കുടിപ്പിച്ച നീര്
പുഴുവരിക്കുന്നരാ  പഴനീര് തന്നെ
കഴുവേറി മക്കള്‍ക്ക്‌ മിഴിനീരു വേണം
കഴുവേറുമെന്‍  ചോര വീഞ്ഞായി വരേണം
കഴിവില്ലവര്‍ക്കിന്നു കദനങ്ങള്‍ മാറ്റാന്‍
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്‍
കഴുവേറി മക്കളെ വരുകിന്നു നിങ്ങള്‍
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല  നിങ്ങള്‍
കടമിഴികള്‍ കൊത്തി പറിക്കുന്ന കൊമ്പന്‍
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല  നിങ്ങള്‍

(പി.എന്‍.ആര്‍. കുറുപ്പ് കവിത )

ഒന്നൊന്നര കവിത തന്നെ..


Thursday, September 13, 2012

330.ഐ.എന്‍.ടി.യു.സി മേഖല സമ്മേളനം; പെരുമ്പാവൂരില്‍ എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം


പെരുമ്പാവൂര്‍: ടൗണില്‍ നാളെ നടക്കുന്ന ഐ.എന്‍.ടി.യു.സി മേഖലാ സമ്മേളനം കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ ശക്തി തെളിയിക്കലായി മാറും.
ഐ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂണിയന്റെ ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടാണ് കുന്നത്തുനാട് താലൂക്കിലെ വിവിധ യൂണിയനുകളെ സംഘടിപ്പിച്ചുകൊണ്ട് എ വിഭാഗം നാളെ മേഖലാ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പ്രസിഡന്റ് ടി.പി ഹസ്സന്‍ ഈ സമ്മേളനവുമായി ഐ.എന്‍.ടി.യു.സിയ്ക്ക് ബന്ധമില്ലെന്ന് പരസ്യ പ്രസ്താവന പുറത്തിറക്കിയത് അവഗണിച്ചാണ് സമ്മേളനം. യൂണിയന്റെ നേതാക്കളൊ തൊഴിലാളികളൊ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പ്രസിഡന്റ് ആവശ്യപ്പെടുമ്പോള്‍ സമ്മേളനത്തിന് അയ്യായിരം പേരിലധികം പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.
ഐ ഗ്രൂപ്പിന്റെ നേതാവെന്ന നിലയില്‍,  യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ പോലും, സ്വന്തം തട്ടകമായ പെരുമ്പാവൂരില്‍ നടക്കുന്ന സമ്മളനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐ.എന്‍.ടി.യു.സി ജില്ലാ  പ്രസിഡന്റ് ടി.പി ഹസ്സന്‍ ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ പ്രമുഖര്‍ ആരും സമ്മേളനത്തിന് ഉണ്ടാവില്ല. അതേ സമയം എ ഗ്രൂപ്പിലെ പ്രബലരായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി കെ.വി തോമസ് തുടങ്ങിയവര്‍ എത്തുകയും ചെയ്യും.
പെരുമ്പാവൂര്‍ മേഖലയിലെ പ്രധാന എ ഗ്രൂപ്പ് നേതാവ് ബേന്നി ബഹന്നാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍. മുന്‍ മന്ത്രി ടി.എച്ച് മുസ്തഫയുടെ എ ഗ്രൂപ്പിലേയ്ക്കുള്ള തുറന്ന  പ്രവേശനമായും ഈ സമ്മേളനം മാറും.
പി.പി തങ്കച്ചന്‍ നേതൃത്വത്തിലെത്തിയ കാലം മുതല്‍ എ ഗ്രൂപ്പിന് ടൗണില്‍ കൈവിട്ടുപോയ മേല്‍ക്കോയ്മ തിരിച്ചുപിടിയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സമ്മേളനം. ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേഷന്‍ കിട്ടാത്ത യൂണിയനുകളേയും എ ഗ്രൂപ്പിന് മേല്‍കൈയ്യുള്ള യൂണിയനുകളേയും ചേര്‍ത്താണ് സമ്മേളനം.
വേങ്ങൂരിലെ ഫോറസ്റ്റ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന് അനുകൂലമായി അടുത്തിടെയുണ്ടായ കോടതി വിധിയും എ വിഭാഗത്തിന് ഉത്തേജനമായിരുന്നു. രണ്ടായിരത്തിലേറെ അംഗങ്ങളും കനത്ത ആസ്തിയുമുള്ള ഈ യൂണിയന്റെ ഭരണം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.പി ഹസ്സന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ് ചെയ്യാത്ത യൂണിയന്റെ ഭരണത്തിലിടപെടാന്‍ പുറത്തുള്ള ആര്‍ക്കും അധികാരമില്ലെന്ന കോടതിവിധിയാണ് ഐ ഗ്രൂപ്പിന് തിരിച്ചടിയായത്. ഇത്തരം നിരവധി യൂണിയനുകള്‍ നാളെ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
ടി.എച്ച് മുസ്തഫ എ ഗ്രൂപ്പിലേയ്ക്ക് പോരുന്നതോടെ വാഴക്കുളം മേഖലയിലെ മുസ്തഫയോട് ആഭിമുഖ്യമുള്ള ഐ ഗ്രൂപ്പിലെ പലരും എതിര്‍ചേരിയിലേയ്ക്ക് കൂറുമാറുമെന്ന സൂചനകളും ഉണ്ട്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞുമുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

മംഗളം