തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, December 29, 2009

209.നായര്‍ സമുദായത്തെ "പട്ടികജാതി ലിസ്റ്റില്‍"പെടുത്തണം .

ഡിസം ബര്‍ 20-ന്‌,മാത്റുഭൂമി പത്രത്തില്‍ കണ്ട ഒരുവാര്‍ത്ത സകലകുതറചിന്തകളുടേയും അവലോകനത്തിനായി സമര്‍പ്പിക്കട്ടെ;വാര്‍ത്തയിങ്ങനെ,

"നായന്മാരെ പട്ടികജാതി ലിസ്റ്റില്‍ പെടുത്തണം "

ആര്‍.ബാലക്രിഷ്ണപിള്ള.കൊട്ടാരക്കരയില്‍,എന്‍.എസ്.എസ്.താലൂക്കുയൂണിയന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസം ഗത്തിലാണ്‌ ഈആവശ്യമുന്നയിച്ചത്.

മന്നം മുതല്‍ സുമാരന്‍ നായര്‍ വരെയുള്ള സമുദായപ്രവര്‍ത്തകര്‍ക്ക് കത്താതിരുന്ന ഈവലിയ ആവശ്യം ,അവതരിപ്പിക്കുവാന്‍ സാക്ഷാല്‍"പിള്ളസാറു"വേണ്ടിവന്നു.കേരളസമൂഹത്തിനും ,വിശിഷ്യാ'നായര്‍'ജാതിക്കും വന്നുചേരുവാന്‍ പോകുന്ന 'പുരോഗതി' പത്തുവാചകങ്ങളില്‍ കുറയാതെ എഴുതണം .സമ്മാനാര്‍ഹരെ കാത്തിരിക്കുന്നത്"ആനവാല്‍ മോതിരം "

ശ്രദ്ധിക്കുക:ഗുണവും ,ദോഷവും (ഉണ്ടങ്കില്‍) പ്രത്യേകം അക്കമിട്ടെഴുതുക.

208.ബൂലോക ഓണ്‍ലൈന്‍ അവാര്‍ഡും വിവാദവും..

ബൂലോകം ഓണ്‍ലൈന്‍ നടത്തിയ അവാര്‍ഡിന്റെ വിവാദങ്ങള്‍ ഒടുങ്ങിയില്ല.. എന്തെ കൂതറ തിരുമേനി അവരെപ്പറ്റി/അതിനെപ്പറ്റി വിമര്‍ശിച്ചില്ല പ്രതികരിച്ചില്ല എന്നതിന്റെ മറുപടിയാണ്‌ ഇത് ... മുമ്പൊരിക്കല്‍ അവാര്‍ഡ് കൂതറ തിരുമേനിയും നല്‍കിയിരുന്നു... അതിന്റെ അപ്രസക്തത ഒന്നുകൊണ്ടുമാത്രം ഇത്തവണ നടത്തിയില്ല... കൂതറ അവലോകനം അവാര്‍ഡില്‍ ഉള്‍പ്പെടുത്താത്തതില്‍ സന്തോഷമേയുള്ളൂ. കുറഞ്ഞപക്ഷം പാവകളിയില്‍ വേഷം കെട്ടിയില്ലെന്നുള്ള സന്തോഷവുമുണ്ട്..

യസ്തു സര്‍വാണി ഭൂതാനി
ആത്മന്യേവാനു പശ്യതി
സര്‍വ ഭൂതേഷു ചാത്മാനം
തതോ ന വിജു ഗുപ്സതെ....


പിന്നെ തിരുമെനിയ്ക്കെന്തേ പരിഭവം..!

ഒരു വ്യക്തിയെ പലപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും ചിലര്‍ ബൂലോകം ഓണ്‍ലൈന്‍ പത്രത്തോട് ചേര്‍ത്തു കെട്ടുന്നത് കണ്ടു.. പതിവ് പോലെ ആക്രമിക്കുന്നതും.. നിര്‍ത്താറായില്ലേ.. അയാളെ വെറുതെ വിടുകം.. ഓര്‍ക്കുക..

വൃശ്ചികസ്യ വിഷം പുച്ഛം മക്ഷികായാഃ വിഷം ശിരഃ
തക്ഷകസ്യ വിഷം ദന്തം സര്‍വ്വാംഗം ദുര്‍ജ്ജനസ്യ ച ..

ഇത്രയും ഓര്‍ത്താല്‍ പോരെ.. എന്തിനീ വീണ്ടുമുള്ള ആക്രമണങ്ങള്‍ ... കഷ്ടം.. അതുകൊണ്ട് തന്നെ
തത്ര അഹം കിമപി ന വദാമി.. ഒരിക്കല്‍ കൂടി പറയട്ടെ സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും..

എല്ലാവര്‍ക്കും ശുഭവര്‍ഷസ്യ ശുഭാശയാഃ

Monday, December 21, 2009

207.മലയാളിയുടെ ലൈംഗീകവിശപ്പും, കാ‍മസൂത്രമരുന്നുകളുടെ കേരള വിപണിയും

മലയാളിയുടെ ലൈംഗീകവിശപ്പും, കാ‍മസൂത്രമരുന്നുകളുടെ കേരള വിപണിയും

രാജ് മോഹന്‍ ഉണ്ണിത്താന്റെയും, മറ്റു പല പ്രമാദമായ കേസുകളുടെയും വീക്ഷണക്കോണിലൂടെ, കേരളത്തിന്റെ ലൈംഗീക വിശപ്പിനെയും, കാപട്യമനസ്സിനേയും നോക്കിക്കാണുന്ന
പോസ്റ്റ് ഉടന്‍ കൂതറയില്‍ വരുന്നു.

206.ശരണെ.... ഡാഷ് മോനെ....!!

കഴിഞ്ഞ ഒരു പോസ്റ്റില്‍ ബ്ലോഗ്ഗര്‍ ഞാനും എന്റെ ലോകവും (സജി സ്പെയിന്‍) ഇട്ട കമന്റിലൂടെയാണ് ഈ കുഖ്യാത അടിച്ചുമാറ്റല്‍ വീരന്റെ ബ്ലോഗിലെത്തിയത്. എന്തായാലും ഒട്ടനവധി പേരുടെ പോസ്റ്റുകള്‍ തൂക്കിയെടുത്ത് സ്വന്തം ബ്ലോഗില്‍ - കിടിലന്‍ പേരും - (സീറോക്സ് ബ്ലോഗ്‌) ചാര്‍ത്തിയിരിക്കുന്നത് കണ്ടു.. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ ഒട്ടും താല്പര്യമില്ല. എന്നാല്‍ കൂതറ അവലോകനത്തില്‍ കൂതറ തിരുമെനിയെന്ന ഞാനോ അല്ലെങ്കില്‍ അംഗങ്ങള്‍ ആയ ഏതെങ്കിലും ഒരാളുടെയോ ബ്ലോഗ്‌ പോസ്റ്റ്‌ അടിച്ചുമാറ്റി സ്വന്തം ബ്ലോഗില്‍ ചാര്‍ത്തുമ്പോള്‍ മൂന്നുവട്ടം നീ ആലോചിക്കേണ്ടി വരും.. ഈ ബ്ലോഗിന്റെയോ അല്ലെങ്കില്‍ ഏതെങ്കിലും പോസ്റ്റിന്റെയോ ലിങ്ക് കൊടുക്കുന്നതില്‍ പരാതിയില്ലെങ്കിലും ഏതെങ്കിലും പോസ്റ്റ്‌ പൂര്‍ണ്ണമായോ ഭാഗികമായോ അടിച്ചുമാറ്റുന്നതിനു എന്റെ രേഖാമൂലമായ അനുവാദം ആവശ്യമാണ്.ഇവിടെ ഉള്ള പോസ്റ്റുകള്‍ കോപ്പി റൈറ്റ് ചെയ്തതാണ്.. സാധാരണ ബ്ലോഗുകളില്‍ ചെയ്യുന്നുണ്ടോ എന്നറിയില്ലെങ്കിലും ക്രിയേറ്റിവ് കോമണ്‍സില്‍ അമ്പത് ഡോളര്‍ മുടക്കി അംഗം കൂടിയതിന്റെ അഹങ്കാരത്തില്‍ തന്നെ പറയട്ടെ കുഞ്ഞേ.. കോടതി നടപടികളില്‍ തൂങ്ങി നടക്കാന്‍ ഇപ്പോള്‍ ധാരാളം സമയം ഉള്ളതുകൊണ്ടും അത്യാവശ്യം സാമ്പത്തിക മുട്ടില്ലാത്തത് കൊണ്ടും ഇതിന്റെ പേരില്‍ നിയമ നടപടികള്‍ എടുക്കാന്‍ ഒരു മടിയുമില്ല.

നിന്റെ അടിച്ചുമാറ്റല്‍ പ്രക്രിയ അനസ്യൂതം നടത്തുന്നതിനു എന്റെ അനുവാദത്തിന്റെ ആവശ്യമില്ല. എന്റെ ബ്ലോഗില്‍ നിന്ന് അടിച്ചുമാറ്റുമ്പോള്‍ അനുവാദം അത്യന്താപേക്ഷിതമാണ്‌.വളരെ മര്യാദയ്ക്ക് നിന്നോട് പറയുന്നു... ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുന്നതാവും ഭവാന് നല്ലത്.

മുളയ്ക്കും മുമ്പേ ഒരു ബ്ലോഗിന്റെ മണ്ട അടപ്പിച്ചു കളയാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത്..

വിവരമുള്ളവര്‍ക്ക് ഒരു വാക്ക് മതിയാവുമെന്നു കരുതുന്നു.. ചെറ്റത്തരം കാണിക്കുമ്പോള്‍ കുറഞ്ഞപക്ഷം കൂതറ തിരുമേനിയോട് കാണിക്കരുതെന്ന് പറഞ്ഞു കൊള്ളട്ടെ. കൂതറ തിരുമേനി ചെറ്റത്തരം കാണിച്ചു തുടങ്ങിയാല്‍ പിന്നെ മോന് ഓടാന്‍ ഈ ബൂലോകം മതിയാകില്ല..

ശുഭസ്യ ശ്രീഘ്രം......... അപ്പോള്‍ പിന്നെ....

കൂതറ തിരുമേനി..

Sunday, December 13, 2009

205- മെത്രാനെ ഈ ചതി വേണ്ടായിരുന്നു

പ്രിയപ്പെട്ട തിരുമേനിമാരെ,

എന്റെ പൊന്നു തിരുമേനിമാരെ ഒരു വിവാഹം കഴിക്കാന്‍ ഫെബ്രുവരിയില്‍ നാട്ടില്‍ വരാനിരിക്കുന്ന ഒരു ഗള്‍ഫ് പ്രവാസിയാണ് ഞാന്‍. എണ്ണിച്ചുട്ട അപ്പം പോലെ 30 ദിവസത്തെ അവധിക്ക് വന്ന് ഒരു അച്ചായത്തിയേയും അതും ഗള്‍ഫിലോ, യൂറോപ്പിലോ, അല്ലെങ്കില്‍ അമേരിക്കയിലോ ജോലിയുള്ള ഒരു നസ്രാണിച്ചിയേയും കൊത്തിയെടുക്കാനുള്ള എന്റെ ജീവിതാഭിലാഷത്തിലാണ് നിങ്ങള്‍ ഈ കാരിരുബാണിയായ തീരുമാനം അടിച്ചേല്‍പ്പിച്ചത്. ലോകത്തില്‍ ഇന്ന് നിലവിലുള്ള സകല കല്ല്യാണ സൈറ്റിലും ഞാന്‍ എന്റെ പരസ്യം കൊടുത്തിരുന്നു. ഞാന്‍ ഒരു സ്വകാര്യം പറയാം, നമ്മുടെ അച്ചായന്മാര്‍ കൂടുതല്‍ പരസ്യം കൊടുക്കാറുള്ള ദീപിക, മനോരമ, ബേത് ലഹേം തുടങ്ങിയവയിലും ഞാന്‍ പരസ്യം കൊടുത്തു, അതില്‍ നിന്നും എനിക്ക് ഒരു രണ്ടാം കെട്ടുകാരിയുടെ പോലും അന്വേഷണം വന്നില്ല. ഇപ്പോള്‍ നമ്മുടെ അച്ചന്മാര്‍ നടുത്തുന്ന ചാവറ മാ‍ട്രിമോണിയലില്‍ അവസാന പരീക്ഷണം നടത്തിയിട്ട് കാത്തിരിക്കുന്ന, അതും ഇതുവരെ പുരുഷത്വം കളങ്കപ്പെടുത്താത്ത ഒരു നസ്രാണി പയ്യന്റെ ദീനരോദനമാണ് ഈ കത്തിലൂടെ ഞാന്‍ തിരുമനസ്സുകളുടെ മുമ്പില്‍ വയ്ക്കുന്നത്. ഇങ്ങനെയുള്ള കണ്ണില്‍ ചോരയില്ലാത്ത കല്പനകള്‍ പുറപ്പെടുവിച്ചിട്ടാ‍ണ് അവസാനം പള്ളികളില്‍ ലൌ ജിഹാദിനെ പറ്റി വേവലാതിപ്പെട്ടുകൊണ്ട് ഇടയലേഖനങ്ങള്‍ ഇറക്കേണ്ടി വരുന്നത്.


ഗള്‍ഫ് ജോലിക്ക് പണ്ടത്തെ ഗമയില്ലാത്തതിനാല്‍ എന്റെ തലയില്‍ ഇടിത്തീയായിട്ടാണാണ് പൊന്നുതിരുമേനിമാര്‍ ചേര്‍ന്നെടുത്ത തീരുമാനം ടീവിയില്‍ സ്റ്റീഫനച്ചന്‍ പറയുന്നത് കണ്ടത്. ഞായറാഴ്ചകളില്‍ വിവാഹം ഒഴുവാക്കണമെന്നും, അതും നിര്‍ബന്ധമായും മൂന്ന് ഞായറാഴ്ച പള്ളിയില്‍ വിളിച്ച് ചൊല്ലിയിട്ടേ വിവാഹം നടത്തുള്ളുവെന്നുള്ളുവെന്നുള്ള കല്ലെല്പിളര്‍ക്കുന്ന കല്‍പ്പനയും കണ്ടു.


നമ്മള്‍ എന്തെല്ലാം പുതിയ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നു അല്‍മായന്മാരെ നേരെയാക്കാന്‍, പ്രത്യേകിച്ച് വിവാഹം കഴിക്കാന്‍ പോവുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രീ-മരിറ്റല്‍ കോഴ്സ് എന്നോരു പരിപാടി നമ്മള്‍ നടത്താറുണ്ടല്ലോ, പണ്ടത് കത്തോലിക്കാ സഭാവിശ്വാസികളില്‍ ആയിരുന്നു ആ‍ പരിപാടി, ഇപ്പോഴത് യാക്കോബായ‌ ഓര്‍ത്തോഡോക്സ് വിശ്വാസികളിലും ഒരു കല്പനയായി വരുന്നുവെന്ന് കേള്‍ക്കുന്നു. പത്താം ക്ലാസ് വരെ സണ്‍ഡേ സ്കൂള്‍ പടിക്കണമെന്ന തിട്ടൂരവും നിങ്ങള്‍ വിവാഹം കഴിക്കാന്‍ കഴിക്കാന്‍ പോവുന്നവര്‍ക്കായി ഏര്‍പ്പെടുത്തി. പിന്നെ ആകെയുള്ള ഒരു ആശ്വാസം ജോര്‍ജുകുട്ടിയുമായി ബിഷപ്പിനെയോ, തിരുമേനിയെയോ കാണാന്‍ വന്നാല്‍ എല്ലാം ശരിയാവുമെന്ന ഒരു വിശ്വാസമാണ്. ആ ഒരു വിശ്വാസത്തിന്റെ പുറത്താണ് ഞാന്‍ നാട്ടില്‍ കല്യാണം കഴിക്കാന്‍ വരുന്നത്. ഞാന്‍ ഗള്‍ഫില്‍ വച്ച വിവാഹം കഴിച്ചിട്ടിലെന്ന് എവിടെയാണ് ബോധിപ്പിക്കേണ്ടത്. തരം കിട്ടിയാല്‍ അച്ചന്മാര്‍ ചുറ്റിക്കളി നടത്തുന്നു. പിന്നെയാണ് ഞങ്ങള്‍ പാപികളായ അല്‍മായരുടെ കാര്യം. അല്ലെങ്കില്‍ തന്നെ ഒന്ന് ആലോചിച്ച് നോക്കൂ വിവാഹത്തിനായി വരുന്ന എന്റെ ഒരു മുപ്പത് ദിവസത്തെ ടൈം ടേബിള്‍,


ഞാന്‍ ജനുവരി ഒന്നാം തിയ്യതി നാട്ടില്‍ വരും, വീട്ടുകാര്‍ ഗള്‍ഫിലും, യുറോപ്പിലും ജോലിയുള്ള കിടിലന്‍ 5 അച്ചാ‍യത്തിമാരെ കണ്ടുവച്ചിട്ടുണ്ട്, ഈ അഞ്ചെണ്ണത്തിനെ കാണാന്‍ പോവുമ്പോഴെക്കും എന്റെ കുറഞ്ഞത് ഏഴ് ദിവസം പോവും. ഇനി അവരില്‍ ആര്‍ക്കെങ്കിലും എന്നെയിഷ്ടപ്പെട്ടാല്‍ അവരുടെ വീട്ടുകാര്‍ എന്റെ വീട്ടില്‍ വരും, പിന്നെ എന്റെ വീട്ടുകാര്‍ അങ്ങോട്ട് പോയി കാണും. അതിലും പോവും കുറഞ്ഞത് ഒരു 5 ദിവസം. അങ്ങിനെ 30 ദിവസത്തില്‍ 12 ദിവസം പോയികിട്ടി, ബാക്കി 18 ദിവസം. നമ്മുക്ക് നമ്മുടെ റബ്ബര്‍ പോലെ ഇത് വലിച്ച് നീട്ടാന്‍ കഴിയില്ലല്ലോ, അടുത്ത 2-3 ദിവസത്തിനകം മനസമ്മതം നടത്തിയാല്‍ തന്നെ, ആകെയുള്ള 15 ദിവസം പോയിക്കിട്ടി. എന്റെ പൊന്നച്ചന്മാരെ പിന്നെയുള്ള 15 ദിവസത്തില്‍ എങ്ങിനെയെനിക്ക് മൂന്ന് ഞായറാഴ്ചകളില്‍ എന്റെ വിവാഹം പള്ളിയില്‍ വിളിച്ച് ചോല്ലി എന്റെ വിവാഹം നടത്താന്‍ പറ്റും. പിന്നെയുള്ള ഒരാഴ്ച ഡ്രസ് എടുക്കല്‍, സ്വര്‍ണ്ണമെടുക്കല്‍, അങ്ങിനെ അതിനും ദിവസം പോവും, പിന്നെ ഇതിനിടയില്‍ ഞാന്‍ അരമനയില്‍ പോയി പ്രീ-മെരിറ്റല്‍ കോഴ്സിനു പങ്കെടുത്തുവെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങണം, ഇത് കാണിച്ചാലാണല്ലോ കല്യാണം നടത്തി തരിക. (വേറെ വല്ലതും കാണിച്ച്, വിവാഹത്തിനു മുമ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ പറയാത്തത് നന്നായി). അങ്ങിനെ പേരിന് ഒരു ഞായറാഴ്ച വിളിച്ച് ചോല്ലി അടുത്ത ദിവസം വിവാഹം നടത്തിയാല്‍ മിനിമം അതിലും പോയി, കുറഞ്ഞത് 4-5 ദിവസം. അങ്ങിനെ ചുരുങ്ങിയത് 20 ദിവസം പോയി. പിന്നെ ആകെ ബാക്കിയുള്ളത് 10 ദിവസം. പിന്നെ ആകെ തേന്‍ നുകരാന്‍ കിട്ടുന്നത്, 10 ദിവസമാണ്, അതില്‍ തന്നെ തിരിച്ച് പോരുന്ന ദിവസം കൂടി കുറച്ചാല്‍ പിന്നെയും അത് 8 ദിവസമായി. 8 ദിവസത്തില്‍ വേണം ഞാന്‍ 64 വിദ്യകള്‍ പരീക്ഷിക്കാന്‍. അപ്പോള്‍ ദിവസം 8 വിദ്യകള്‍, അങ്ങിനെ ആകെ 8 ദിവസം കൊണ്ട് 64 കലകള്‍. ഇനി ഈ ദിവസത്തിടയിലെങ്ങാനും ആ നശിച്ച ദിവസം വന്നാല്‍ മേം ക്യാ കരൂംഗാ. പ്രഷര്‍, ഷുഗര്‍, കോളസ്ടോള്‍ തുടങ്ങിയവയുള്ള ഞാന്‍ ദിവസവും 8 എണ്ണം വച്ച് നോക്കിയാല്‍ എന്താവും എന്റെ ഗതി. പിന്നെ നമ്മുക്ക് വേണ്ടി കുന്നത്ത് ചേട്ടന്‍ വികസിപ്പിച്ചെടുത്ത ആ മരുന്നുള്ളപ്പോള്‍ ഇതോന്നും ഒരു പ്രശ്നമായി ഞാന്‍ കാണുന്നില്ല.


എന്തായാലും, ഞാന്‍ കൂടുതല്‍ എഴുതി ശല്യം ചെയ്യുന്നില്ല. ഒരു പക്ഷെ ഞങ്ങളുടെ ആ ബെര്‍ളിചേട്ടന്‍ മെത്രാന്മാര്‍ക്കും, തിരുമേനിമാര്‍ക്കും ഒരു കിടിലന്‍ കത്തെഴുതുമായിരിക്കും. അപ്പോഴെ ഞങ്ങളുടെ വേദന നിങ്ങള്‍ക്ക് ശരിക്കും മനസ്സിലാവുകയുള്ളു.


എന്നാലും എനിക്കൊരു സംശയം ഉണ്ട്, സെമസ്റ്റിക്ക് മതങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ തങ്ങളുടെ കുട്ടികളെ മതപരമായ ചിട്ടകളില്‍ വളര്‍ത്തുന്നു, മാത്രമല്ല കടുപ്പമേറിയ ദൈവീകവിശ്വാസങ്ങളില്‍ അല്‍മായരുടെ ജീവിതത്തെ ബന്ധപ്പെടുത്തുന്നു. എന്നിട്ടും, ഹിന്ദുമതവിശ്വാസികളെക്കാള്‍, കുടുംബത്തില്‍ മൂല്യശോഷണവും, വിവാഹമോചനവും ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ കൂടുന്നു. എന്തായിരിക്കും ഇതിന് കാരണം?


സെമിത്തേരിയിലെ ആറടി മണ്ണിന്റെ ബലത്തിലാണ് നിങ്ങള്‍ വിശ്വാസികളെ പേടിപ്പിച്ച് നിര്‍ത്തുന്നത്, മാത്രമല്ല നിങ്ങള്‍ പുരോഹിതര്‍ തന്നെ, ദൈവീകമായ ആദ്യകല്പനകളെ അനുസരിക്കാതെ, അല്‍മായരെ നേരെ നടത്താന്‍ ശ്രമിക്കുന്നു. ആ കല്പന ഉല്‍പത്തിപുസ്തകം 1ന്റെ 27-28 ഇങ്ങനെ പറയുന്നു.

ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, തന്റെ സ്വരൂപത്തില്‍ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു. നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി, ഭൂമിയില്‍ നിറഞ്ഞു, അതിനെ അടക്കി, സമുദ്രത്തിലെ മത്സ്യത്തിന്മേലും, ആകാശത്തിലെ പറവയിന്മേലും, സകല ഭൂചരജന്തുക്കളിന്മേലും വാഴ്വീന്‍ എന്ന് അവരോട് കല്പിച്ചു”.

പുരോഹിതരെ, കന്യാസ്തീകളെ, നിങ്ങള്‍ വിവാഹം കഴിച്ച് ഒരു കുടുംബജീവിതം നയിച്ചാല്‍ തന്നെ ക്രിസ്ത്യാനിറ്റിയുടെ 75% പ്രശ്നങ്ങള്‍ തീരും. മാത്രമല്ല ഇത്തരം വിടുവായിത്തരങ്ങള്‍ പറയാന്‍ നിങ്ങള്‍ ഒന്ന് അറയ്ക്കുകയും ചെയ്യും.

ഇനി അതല്ല......മൂന്ന് നേരവും വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, വെടിപറഞ്ഞിരിക്കുമ്പോള്‍ ചോറ് എല്ലില്‍ കുത്തുമ്പോള്‍ ഇത്തരം വങ്കത്തരങ്ങള്‍ പറയാന്‍ തോന്നുന്നുവെങ്കില്‍ പറയുക.

ഇനി വേറോരു കൂട്ടര്‍ ഉണ്ട്, തന്നെ പോലെ തന്റെ അയല്‍ക്കാരെയും സ്നേഹിക്കുക എന്ന് മത്ബഹയില്‍ നിന്ന് വീമ്പ് പറഞ്ഞ്, പുറത്തിറങ്ങി അധികാരത്തിനും സ്വത്തിനും പടവെട്ടുകയും, കേസു നടത്തുകയും, കൊല നടത്തുകയും ചെയ്യുന്ന യാക്കോബായ-ഓര്‍ത്തോഡോക്സ് വിഭാഗങ്ങള്‍.

മറ്റോരു കൂട്ടര്‍ ആണ്, കോട്ടും സൂട്ടും ഇട്ട്, ഡി.റ്റി.എസ്. ഡോള്‍ബി സിസ്റ്റത്തില്‍ വചനശിശ്രൂഷയും, രോഗശാന്തിയും നടത്തി, പാവപ്പെട്ട മനുഷ്യരെ ഒരു തരം മനസീകവിഭ്രാന്തിയിലേക്ക് നടത്തുന്ന പെന്തക്കോസ്റ്റല്‍/ബ്രദറണ്‍ സഭകള്‍......

ഇവര്‍ക്കെല്ലാമുള്ള മറുപടിയും യേശുക്രിസ്തു തന്റെ വചനകാലത്ത് പറഞ്ഞിട്ടുണ്ട്. അതിപ്രകാരം (മത്തായി 23: 1-7) പറയുന്നു.

അനന്തരം യേശു തന്റെ ശിക്ഷ്യരോടും പുരുഷാരത്തോടും പറഞ്ഞത്: ശാ‍സ്തിമാരും പരീശന്മാരും മോശയുടെ പീഠത്തില്‍ ഇരിക്കുന്നു. ആകെയാല്‍ അവര്‍ നിങ്ങളോട് പറയുന്നതൊക്കെയും പ്രമാണിച്ചു കൊള്ളുവിന്‍, അവരുടെ പ്രവര്‍ത്തികള്‍ പോലെ ചെയ്യരുതുതാനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവര്‍ ഘനമുള്ള ചുമലുകളെ കെട്ടി മനുഷ്യന്റെ ചുമലില്‍വയ്ക്കുന്നു. ഒരു വിരല്‍ കൊണ്ടു പോലും അവയെ തൊടാന്‍ അവര്‍ക്ക് മനസ്സില്ല. അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യന്‍ കാണേണ്ടതിനത്രേ ചെയ്യുന്നത്. തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു. അത്താഴത്തില്‍ പ്രധാനസ്ഥലവും, പള്ളിയില്‍ മുഖ്യാസനവും, അങ്ങാടിയില്‍ വന്ദനവും, മനുഷ്യന്‍ റബ്ബി എന്ന് വിളിക്കുന്നതും അവര്‍ക്ക് പ്രിയമാവുന്നു.


എന്ന്

മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ ഒരു അന്തേവാസി

Wednesday, December 2, 2009

204.അച്ചടിയിലെ മാടമ്പികളും ബൂലോഗത്തെ അടിയാന്മാരും.

ചരിത്രാതീത കാലം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും അക്ഷരം അറിയാവുന്നവന്റെയും വായിക്കാനറിയാവുന്നവരുടെയും അറിവിന്റെയും വിനോദത്തിന്റെയും നല്ലൊരു ഉപാധിയായിരുന്നു അച്ചടി മാധ്യമങ്ങള്‍. എഴുപതുകളിലും എണ്‍പതുകളിലും സ്വന്തമായി പുസ്തകങ്ങളും പത്രങ്ങളും വാങ്ങിവായിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് വായനശാലകളിലൂടെ തുച്ചമായ പൈസമുടക്കി അംഗങ്ങള്‍ ആകുവാനും അങ്ങനെ വായിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ ഇതിന്റെ പ്രസക്തി കുറേശ്ശേയായി നഷ്ടപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദശാബ്ദത്തില്‍ കേരളത്തിലെ അഭ്യസ്തവിദ്യരും തൊഴിലന്വേഷികളുമായ ചെറുപ്പകാരുടെ ആശ്രയവും താവളവുമായി വര്‍ത്തിച്ച വായനശാലകള്‍ പിന്നീട് പ്രതാപം നഷ്ടപ്പെട്ടു ഇന്ന് ഏറെക്കുറെ ക്ഷയിച്ചു എന്നുപറയാം. കേരളത്തിലെ ചെറുപ്പകാര്‍ക്ക് എം.ടി.യെയും തകഴിയെയും മാത്രമല്ല ടോള്‍സ്റ്റോയിയെയും അഗതക്രിസ്തിയെയും മുതല്‍ കോട്ടയം പുഷ്പനാഥ് , പമ്മന്‍ വരെയുള്ളവരെയും പരിചയപ്പെടാന്‍ സഹായിച്ചത് കേരളത്തിലെ വായനശാലകള്‍ ആയിരുന്നു.

അന്നൊക്കെ ഈ എഴുത്തിനു പിന്നിലുള്ളവരെ കണ്ടിരുന്ന ആരാധനയ്ക്ക് കാലക്രമേണ കുറവ്‌ സംഭവിച്ചു എന്നുള്ളതും ഒരു വസ്തുതയാണ്. അതുപോലെ തന്നെ പത്രങ്ങളിലും മറ്റും എഴുതികൊണ്ടിരുന്നവരുടെ കാര്യവും അങ്ങനെ തന്നെ. വിദേശത്തു സംഭവിക്കുന്നത് ചൂടാറാതെ വായനക്കാരുടെ മുമ്പില്‍ എത്തിക്കുന്നവരോട് അല്പം ആരാധനയും ബഹുമാനവും ഉണ്ടായിരുന്നെന്നത് സത്യം തന്നെയാണ്. അതുകൊണ്ടൊക്കെ അക്കാലത്ത് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും തങ്ങള്‍ ഏതോ ദന്ത ഗോപുരത്തില്‍ വസിക്കെണ്ടാവരാണെന്ന മിഥ്യാ ധാരണയും തോന്നിയിരുന്നുവെന്നു വേണം പറയാന്‍. ഈ ദശാബ്ദത്തില്‍ നമ്മുടെയിടയിലേക്ക് പതിയെ കടന്നുവന്നു വേരോടി ചുവടുറപ്പിച്ച ഇന്റര്‍നെറ്റും ഇന്റര്‍നെറ്റ് എഴുത്തും അടുത്ത ദാശാബ്ദത്തിന്റെയും ശതാബ്ദത്തിന്റെയും നാവായി എന്നതാണ് സത്യം. ഇതിനിടയില്‍ പലപ്പോഴും വളരെയേറെ കഴിവുള്ളവരും പ്രതിഭാശാലികളുമായവര്‍ താന്താങ്ങളുടെ കൃതികളുമായി ബ്ലോഗുകളിലൂടെയും മറ്റും വായനക്കാരുടെ മുമ്പിലെത്തുകയും നല്ല ജനശ്രദ്ധയും ആരാധക വൃന്ദവും നേടുകയുണ്ടായി. ഒരുപക്ഷെ തകര്‍ന്നുകൊണ്ടിരിക്കുന്ന അച്ചടി മാധ്യമങ്ങളും പുസ്തക പ്രസിദ്ധീകരണ മേഖലയും ഈ പുതിയ പ്രതിഭാസത്തെ ആദ്യമൊക്കെ കണ്ടില്ലെന്നു നടിച്ചുവെങ്കിലും പിന്നീട് തങ്ങളാലാവും വിധം തലോടുകയെന്ന വ്യാജേന തളര്‍ത്താനാണ് നോക്കിയത്.

ഇന്ന് ലോകത്തില്‍ തന്നെ പല പത്രസ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുണ്ട്. ഒട്ടു മിക്ക പരസ്യദാതാക്കളും ഇന്റര്‍നെറ്റില്‍ പരസ്യങ്ങള്‍ നല്‍കുന്നതും അച്ചടി മാധ്യമങ്ങള്‍ക്ക് ആരാധകര്‍ കുറയുന്നതുമായിരുന്നു പ്രധാന കാരണം. ബ്ലോഗ്‌ ന്യൂസ്, ഇന്റര്‍നെറ്റ് സൈറ്റുകളിലൂടെയുള്ള വാര്‍ത്തകള്‍ എന്നിവ സൌജന്യമായി ലഭികുന്നതുകൊണ്ട് തന്നെ പണം മുടക്കി പത്രങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ മടികാട്ടി തുടങ്ങിയെന്നതയിരുന്നു പ്രധാന പ്രശ്നം. അതുപോലെ സാഹിത്യ രചനകള്‍ സൌജന്യമായി ലഭിക്കുമെന്നതുകൊണ്ട് പുസ്തകങ്ങള്‍ക്കും വായനക്കാരെ ലഭിക്കല്‍ കഠിനമാക്കി തീര്‍ത്തു. അതിന്റെ പ്രധാന പ്രതികരണമായിരുന്നു ബ്ലോഗുപോലെയുള്ള രചനാ മാധ്യമങ്ങളെ കുളിമുറി സാഹിത്യമെന്ന അടച്ചാക്ഷേപിക്കല്‍. ബ്ലോഗില്‍ അതിന്റെ സൌജന്യവും ആയാസരഹിതവുമായ സ്വഭാവം കൊണ്ടുതന്നെ നിരവധി പേര്‍ ദിനം തങ്ങളാല്‍ ആവുംവിധം വിവിധ സാഹിത്യ രചനകള്‍ നടത്തി വരുന്നുണ്ട്. ചിലതൊക്കെ കൂതറയെങ്കില്‍ ചിലതൊക്കെ നല്ല നിലവാരം പുലര്‍ത്തുന്നത് തന്നെയെന്നു പറയേണ്ടി വരുന്നുണ്ട്. തന്നെയുമല്ല മിക്കവയും തന്നെ സൌജന്യമായത് കൊണ്ടുതന്നെ വായനക്കാര്‍ക്ക് ഇഷ്ടമുള്ളതു തെരഞ്ഞെടുത്തു വായിക്കാനുള്ള സൌകര്യവുമുണ്ട്.

എന്നാല്‍ വളരെയേറെ പേര്‍ ഇന്ന് ബ്ലോഗ്‌ എഴുത്തില്‍ സജീവമല്ലെന്നു പറയുന്നതും സത്യം തന്നെ. ചിലരൊക്കെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം എഴുത്ത് കുറച്ചെങ്കില്‍ ചിലര്‍ ആശയദാരിദ്ര്യം കൊണ്ട് പിന്‍വലിഞ്ഞു നില്‍ക്കുന്നു. നിയതമായ വരുമാനമില്ലത്തതും മറ്റു തൊഴില്‍ ചെയ്തു ജീവിക്കുന്ന ബ്ലോഗര്‍മാരില്‍ ഒഴിവ് സമയത്ത് കണ്ടെത്തുന്ന സാഹിത്യരചനകളില്‍ സാമ്പത്തികമാന്ദ്യം മൂലവും മറ്റു തൊഴില്‍ പരമായ തിരക്കുകള്‍ മൂലവും സമയം കണ്ടെത്താന്‍ പാടുപെടുകയും ചെയ്യുന്നതുമൂലവും എഴുത്തുകള്‍ കുറച്ചു. കൌമാര പ്രായത്തിലുള്ള കുട്ടികളെ കണ്ടു ഇവനെകൊണ്ട് ഒന്നിനുമാവില്ലെന്നു പറയുന്നതിന് സമമാണ് ബ്ലോഗിലെ സാഹിത്യത്തെ കുളിമുറി സാഹിത്യമെന്നു വിളിക്കുന്നതും. ബാലാരിഷ്ടതകള്‍ പിന്നിട്ടു വരും കാലത്തെ ശക്തമായ മാധ്യമമായി ബ്ലോഗ്‌ മാറുമ്പോള്‍ കരുത്തുള്ള സൃഷ്ടികളും രചനകളുമായി നിരവധി പേര്‍ മുമ്പിലുണ്ടാവും. അന്ന് ഏതാണ്ട് തകര്‍ന്നു തരിപ്പണമായെക്കാവുന്ന അച്ചടി മാധ്യമങ്ങള്‍ക്ക് ഒരു പുത്തനുണര്‍വായി മാറാന്‍ ബ്ലോഗിന് കഴിഞ്ഞേക്കും.

ഈയിടെ വായിച്ച ഒരു അച്ചടിമാധ്യമത്തിലെ ഒരു ലേഖനത്തില്‍ ബ്ലോഗ്‌ കേവലം കുളിമുറി സാഹിത്യം ആണെന്നാണ്‌ എഴുതി വെച്ചിരിക്കുന്നത്. ഇതിലെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെങ്കിലും ചിലകാര്യങ്ങളില്‍ ഭാഗികമായി അനുകൂലിക്കേണ്ടി വരുന്നുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ഒരാരോപണം ഉണ്ടാവുന്നു, അല്ലെങ്കില്‍ പുറമേ നിന്ന് മലയാളം ബ്ലോഗിനെ വീക്ഷിക്കുന്നവര്‍ക്ക്‌ എങ്ങനെ ഇത്തരം ഒരു തീരുമാനത്തിലെത്താന്‍ സാഹചര്യമുണ്ടാവുന്നു.

മലയാളം ബ്ലോഗ്‌ അതിന്റെ ശൈശവ ദിശയിലാണെന്ന് ആണെന്ന് സമ്മതിച്ചാല്‍ പോലും ഈ ആരോപണത്തെ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ വയ്യ. കേരളത്തിലെന്നല്ല ഭാരതത്തില്‍ പോലും കമ്പ്യൂട്ടറിന്റെയും ഐ.ടി.യുടെയും കടന്നുകയറ്റം തുടങ്ങിയിട്ട് അധികം നാളായില്ല. കമ്പ്യൂട്ടര്‍ വന്നുകഴിഞ്ഞിട്ടും മലയാളം കുറെ നാളെക്കെങ്കിലും അപ്രാപ്യമായിരുന്നു. പിന്നീട് പല മലയാളം ഫോണ്ടുകളും അവസാനം യൂണിക്കോഡും മലയാളത്തില്‍ കമ്പ്യൂട്ടറിനെ വഴക്കിയെടുത്തു. എന്നിരുന്നാലും ഇന്നും മിക്ക പ്രസിദ്ധീകരണ സ്ഥാപനങ്ങളും താന്താങ്ങളുടെ ഫോണ്ടുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രായോഗിക പ്രശ്നം ഇന്നും കേരളത്തിലെ മിക്ക ജില്ലയിലെ ഇന്റര്‍നെറ്റ്‌കഫെകളും മനോരമ,മാതൃഭൂമി എന്നീ പത്രങ്ങളുടെ ഫോണ്ടുകള്‍ അല്ലാതെ യൂണികോഡ്‌ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് കൂടിയില്ല. അതുകൊണ്ട് തന്നെ ബ്ലോഗിലെ തുടക്കക്കാരെ പോയിട്ട് ബ്ലോഗ്‌ പുലികളെയും പുപ്പുലികളെയും പലരും അറിയുക കൂടിയില്ല.

അച്ചടി മാധ്യമത്തില്‍ വരുന്ന എല്ലാം മികച്ചതെന്നും ബ്ലോഗില്‍ വരുന്നവയെല്ലാം മ്ലേച്ചമെന്നും മുന്‍വിധിയോടെ ബ്ലോഗില്‍ വായനക്കായി വരുന്നവര്‍ക്ക് ഉണ്ടെന്നു ചില വ്യക്തിപരമായ അനുഭവം മൂലം അറിയാം. എന്തുകൊണ്ട് അവര്‍ക്ക് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കഴിയുന്നു. അച്ചടിയില്‍ വരുന്നതെല്ലാം വരുന്നത് മികച്ചതെങ്കില്‍ മുത്തുചിപ്പിയും ഗുരുവുമെല്ലാം ഉത്കൃഷ്ട സാഹിത്യ സൃഷ്ടികളായി കാണേണ്ടിവരും. എന്തിനു കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന "മ" പ്രസിദ്ധീകരണങ്ങള്‍ പോലും മലയാളത്തിന്റെ ഏറ്റവും ഉദാത്തമായ സാഹിത്യ സൃഷ്ടികള്‍ അച്ചടിക്കുന്നവയാണെന്ന് കരുതേണ്ടി വരും.

കൂതറ തിരുമേനിയെന്ന തൂലികാനാമം ചിലര്‍ക്കെങ്കിലും ആരോചകത്വം ഉണ്ടാക്കിയെന്ന് വരാം. ആര് പറയുന്നു എന്ന് നോക്കുന്നവര്‍ക്കുണ്ടാവുന്ന സാങ്കേതിക പ്രശ്നമാണത്. എന്ത് പറയുന്നുവെങ്കിലും നോക്കേണ്ട ബാധ്യത വായനക്കാര്‍ക്കുണ്ട്. അച്ചടിയിലെ ചില വന്‍ താരങ്ങള്‍ക്ക് ഒരുപക്ഷെ വായനക്കാരുടെ നേരിട്ടുള്ള പ്രതികരണം അറിയേണ്ടി വരുന്നില്ലെന്ന് പറയേണ്ടി വരും. സ്വയം തീര്‍ത്ത ദന്ത ഗോപുരത്തില്‍ വസിക്കുന്നതിന്റെ ഒരു പ്രശ്നം തന്നെയാണ് അത്. ഇന്ന് ബ്ലോഗിലെ മിക്ക എഴുത്തുകാരുടെയും പോസ്റ്റുകള്‍ പുസ്തകങ്ങളായി പുറത്തുവരുമ്പോള്‍ ഓണ്‍ലൈന്‍ എഴുത്തും അച്ചടിയിലെ എഴുത്തും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണെന്ന് സമ്മതിക്കേണ്ടി വരും. അതോടെ ഒരുപരിധിവരെ ആരോപണങ്ങള്‍ വെറും ജല്‍പ്പനങ്ങള്‍ ആവുകയും ചെയ്യും. എന്നാല്‍ അച്ചടിയിലെ താരങ്ങള്‍ ബ്ലോഗില്‍ എത്തുമ്പോള്‍ ആനമെലിഞ്ഞാലും തൊഴുത്തില്‍ കേട്ടില്ല എന്ന പഴംചൊല്ല് തെറ്റെന്നു പറയെന്നുതാവും ശരി. അതേപോലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയമം മൂലം നേരിടുന്നതും ബ്ലോഗിലൂടെയുള്ള സ്വാതന്ത്ര്യത്തെ ഹനിക്കല്‍ തന്നെയാണ്. അച്ചടിതാരങ്ങള്‍ ഇന്ന് നിയമത്തിന്റെ കൂടി കൂടി വളരാന്‍ വെമ്പുന്ന ഒരു മാധ്യമത്തെ കൊലചെയ്യുകയാണോ അല്ലെങ്കില്‍ ശ്രമിക്കുകയാണോ എന്ന് തോന്നുപ്പോവുന്നു.