തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, August 3, 2012

328.മാറുന്ന അഭയാര്‍ഥി മുഖങ്ങള്‍

അഭയാര്‍ഥി പ്രശ്നത്തെ മാനുഷിക പരിഗണകള്‍ നല്‍കി പരിഗണിക്കണമെന്ന വാദത്തെ അല്‍പ്പം ഉല്‍ഖണ്ഠയോടെ നോക്കികാണേണ്ട കാലമായെന്ന് തോന്നുന്നു. ലോകമനുഷ്യ ചരിത്രത്തോളോം   പഴക്കമുള്ളതാണ് കുടിയേറ്റമെങ്കിലും അഭയാര്‍ഥി പ്രശ്നം അതില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് . കുടിയേറ്റമെന്നത്  മെച്ചപ്പെട്ട ജീവിതസൌകര്യം തേടി മനുഷ്യന്‍ നടത്തുന്ന മരുപ്പച്ചകള്‍ തേടിയുള്ള യാത്രയാണെങ്കില്‍ അഭയാര്‍ഥികള്‍ മെച്ചപ്പെട്ട ജീവിതത്തെക്കാളുപരി ജീവിക്കാന്‍ വേണ്ടിയാണു മറുപുറങ്ങള്‍ തേടുന്നത് . അതുകൊണ്ട് തന്നെ അവര്‍ക്ക് സഹതാപത്തിന്റെ കരിമ്പടം കൂടി ലഭിക്കുന്നു. എന്നാല്‍ വന്നുകയറുന്ന അഭയാര്‍ഥികള്‍ ഒരു ക്യാന്‍സറായി മാറുമ്പോള്‍ എത്നിംഗ് ക്ലെന്‍സിംഗ് അല്ലെങ്കില്‍ വംശീയ  നിര്‍മ്മാര്‍ജ്ജനം നടത്താന്‍ ഒരു ജനതയെയോ അല്ലെങ്കില്‍ ഒരു രാജ്യത്തേയോ നിര്‍ബ്ബന്ധിതമാക്കുന്നു. മ്യാന്മാറില്‍ നടന്ന വംശീയ നിര്‍മ്മര്‍ജ്ജനത്തെയും അതെ കണ്ണിലൂടെ മാത്രം കണ്ടാല്‍ മതിയാകും.

ഇന്ത്യ വിഭജനകാലത്ത് തന്നെ അഭയാര്‍ഥി പ്രവാഹം ഒരു ഭീകരമായ പ്രശ്നമായിരുന്നു. ഇന്ത്യ വിഭജനത്തോടെ വിശുദ്ധ ( പാക് ) സ്ഥാനിലേക്ക് പറന്ന ഇന്ത്യന്‍ മുസ്ലീങ്ങളെ മുജാഹിദീന്‍ എന്നാ കൂട്ടത്തില്‍ പെടുത്തി പാകിസ്ഥാന്‍ അകറ്റി നിര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പാകിസ്താനില്‍ നിന്ന് വന്ന ആളുകള്‍ തങ്ങളുടെ സ്ഥാനം മുഖ്യധാരയില്‍ തന്നെ നേടി. പക്ഷെ പാകിസ്താനില്‍ തന്നെ നിന്ന ഹിന്ദുക്കളുടെ അവസ്ഥ വളരെ പരിതാപകരം എന്നെ പറയേണ്ടൂ. പിന്നീട് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ അഭയാര്‍ഥികള്‍ക്ക്  ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ട സഹായം ചെയ്തെങ്കില്‍ ഇപ്പോള്‍ ഇന്ത്യന്‍ പൌരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കാതെ അവിടെ ക്യാന്‍സര്‍ പോലെ വളരുകയാണ് ആ വരത്തന്‍ കൂട്ടം ചെയ്തത്. ആസ്സാമില്‍ നിന്ന് കൂട്ടത്തോടെ ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വരുന്നിടം വരെയെത്തി സംഭവങ്ങള്‍ .

എന്നാല്‍ നട്ടെല്ലുള്ള ആളുകള്‍ അല്ലെങ്കില്‍ പ്രതികരണ ശേഷിയുള്ള മ്യാന്‍മാര്‍ ഭരണകൂടവും ജനങ്ങളും അത്തരം ഒരു സാധ്യത മനസ്സിലാക്കി ആ ക്യാന്‍സര്‍ തന്നെ ഇല്ലാതാക്കാനാണ് തീരുമാനിച്ചത്. ഓരോ രാജ്യത്തെയും ആദ്യ അവകാശികള്‍ ആ നാടിന്റെ പൌരന്മാരാണ് എന്നത്  അവരെ ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ് . അവിടെ മാനുഷിക പരിഗണനയേക്കാള്‍  തങ്ങളുടെ ജനങ്ങളുടെ സ്വത്തിനും ജീവനും ആണ് സര്‍ക്കാര്‍ ആദ്യം പരിഗണന കൊടുത്തത് . എന്നാല്‍ ഇതിനെതിരെ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളിലും നടന്ന പരസ്യ പിന്തുണ കൊടുത്ത കൂട്ടത്തില്‍ ഏറെക്കുറെ ഭൂരിഭാഗവും മതത്തിന്റെ പേരില്‍ ആ ക്യാന്‍സറിനു സപ്പോര്‍ട്ട് കൊടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇതേ ബംഗാളി കുടിയേറ്റക്കാര്‍ ആസാമില്‍ ഇന്ത്യന്‍ പതാക കത്തിച്ചപ്പോഴും പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയപ്പോഴും ഇന്ത്യന്‍ ആദിവാസികളെയും ഹിന്ദുക്കളെയും അഭയാര്‍ഥികള്‍ അക്കിയപ്പോഴും ഈ മനുഷ്യസ്നേഹികളെ കണ്ടില്ല. ഇത് ആദ്യ തവണയല്ല. പാലസ്തീന് വേണ്ടി സംസാരിക്കുന്നതു മനുഷ്യ സ്നേഹം കൊണ്ടാണെന്ന് വിളിച്ചോതുന്നവര്‍ പക്ഷെ ശ്രീലങ്കയില്‍ നടന്ന വംശീയ കുരുതി കണ്ടിരുന്നില്ല. അറബികളായ ആളുകള്‍ക്ക് വേണ്ടി കണ്ണീരോഴുക്കിയവര്‍ പക്ഷെ ഇന്ത്യക്കാരായ തമിഴന്മാരെ ച്ചുട്ടുകരിക്കുന്നത് കണ്ടപ്പോള്‍ കണ്ണടച്ചു. അപ്പോള്‍ ഒരു കാര്യം വ്യക്തം . മനുഷരല്ല മതമാണ്‌ വേട്ടയാടപ്പെടുന്നത് കണ്ടത്. വെട്ടയാടപ്പെടുന്നവന്റെ മതം നോക്കി മനുഷ്യത്വം അളക്കുന്നതിന്റെ അളവ് കോലും ആത്മാര്‍ത്ഥതയും കാണുമ്പോള്‍ അടുത്തിരിക്കുന്ന ഒരു വിപത്തിന്റെ നേരെ നാം തിരിഞ്ഞു നോക്കണം .

സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട ആസാമീസ് ജനതയെ നിസംഗതയോടെ    നോക്കിക്കോളൂ. കാശ്മീരില്‍ നിന്നും നാട്  വിടെണ്ടിവന്ന ഒരു ജനതെയെ നിങ്ങള്‍ മറന്നു കൊള്ളൂ. കാലം ഒരു ചരിത്രപുസ്തകം ആണ് . നാളെ സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കപ്പെടും എങ്കിലേ അഭയാര്‍ഥി എന്നതിന്റെ അര്‍ഥം മനസ്സിലാവൂ. ഇന്ത്യയില്‍ നടന്ന ആസാം ജനതയെ അഭയാര്‍ഥികള്‍  ആക്കിയ സംഭവത്തെ നിസ്സാരമായി കണ്ടാല്‍ ----- സ്വന്തം രാജ്യത്തും നമുക്ക് ജീവിക്കാനാവില്ലെന്ന് മനസ്സിലാവും. കുടിയേറ്റക്കാര്‍ക്ക് കുടിയേറ്റക്കാരുടെ പരിഗണന മതി. എന്നാല്‍ പൌരന്മാര്‍ക്ക് അവരുടെ അവകാശം വേണം .