തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, October 26, 2010

251.അയ്യപ്പന്‍റെ നെയ്യപ്പം എനിക്കും കിട്ടട്ടെ...!!

അയ്യപ്പനോടുള്ള മലയാളിയുടെ സ്നേഹം കണ്ടിട്ട് കൂതറ തിരുമേനിയുടെ അന്തരാത്മാവ് കേണു കരഞ്ഞതുകൊണ്ടാണീ പോസ്റ്റിടാന്‍ താമസിച്ചത്. കഷ്ടം..! ഇത്രയും കാലം മലയാളികള്‍ പാലും തേനും ഊട്ടി അന്തപ്പുരത്തിലെ പട്ടു മെത്തയിലുറക്കിയ കവിയെ ഇന്നിപ്പോള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നതുപോലുമില്ല. ഇത്രയും സാംസ്കാരിക വിരുദ്ധരായ ഒരു സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല പോലും.. കൊള്ളാം..!! ഇനി വകുപ്പ് മന്ത്രിയോ അല്ല മുഖ്യ മന്ത്രിയോ രാജിവേച്ചേങ്കിലോ സമാധാനം കിട്ടുകയുള്ളൂ എന്നമട്ടിലാണ് മിക്കവാറും പ്രതികരിക്കുന്നത്...!

ആദ്യമേ ചിലകാര്യങ്ങള്‍ പറയട്ടെ.! കവി അയ്യപ്പന്‍ സ്വീകരിച്ച ചര്യ ആരും അദ്ദേഹത്തെ അടിച്ചേല്‍പ്പിച്ചതല്ല.. ജോണ്‍എബ്രഹാം ഒരു കാലഘട്ടത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇവരൊക്കെ ഇതിന്റെ ഉദാഹരണങ്ങള്‍ ആയിരുന്നു. മാനം മര്യാദയ്ക്ക് സാമൂഹിക വ്യവസ്ഥിതിയ്ക്ക് അനുസരിച്ച രീതിയില്‍ ജീവിക്കാന്‍ ഒരു പരിധിവരെ ഏവരും ബാധ്യസ്ഥരാണ്. അത് തെറ്റിച്ചു സ്വയം തീരുമാനിച്ച വഴിയിലൂടെ സഞ്ചരിച്ച ഏവര്‍ക്കും ഇതൊക്കെ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. വീട്ടില്‍ നിന്നോ നാട്ടില്‍നിന്നോ സര്‍ക്കാരില്‍ നിന്നോ ഒക്കെ ഇതനുഭാവിക്കേണ്ടി വരും.. എന്തുകൊണ്ടെന്നോ... നാമെല്ലാവരും ഈ സിസ്റ്റത്തിന്റെ ഭാഗമാണെന്നത് തന്നെ.. താന്‍ വഴിയില്‍ ബന്ധങ്ങളും ലോകനീതിയും ചര്യയും സൌഹൃദവും എല്ലാം ത്യജിച്ചു അലഞ്ഞുതിരിഞ്ഞു കിട്ടുന്നത് തിന്നു ചെയ്യാന്‍ ആഗ്രഹിച്ചത്‌ ചെയ്തു എഴുതാനോ വരയ്ക്കാനോ ആഗ്രഹിക്കുന്നത് ചെയ്തു ജീവിക്കാന്‍ സൃഷ്ടിയുടെ ചില യാമങ്ങളില്‍ നമുക്കും തോന്നും... കൂതറ തിരുമെനിയ്ക്കും തോന്നിയിട്ടുണ്ട്.. ഭൌതിക ജീവിതം തരുന്ന പ്രശ്നങ്ങളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും ഒരു ഒളിച്ചോട്ടം മാത്രമാണത്. എന്നാല്‍ അങ്ങനെ ഒളിച്ചോടുന്നത് സാംസ്‌കാരിക / സാമൂഹിക ജീവിതത്തോടു ചെയ്യുന്ന ആത്മഹത്യ മാത്രമാണ്.. എന്നാല്‍ ആത്മഹത്യാ ചെയ്യുന്നത് ധീരതയാണെന്നു കരുതുന്നതു ചെയ്യുന്ന ഭീരു മാത്രമാണ്... ഏതാണ്ട് ഇതുതന്നെയാണ് അയ്യപ്പന്‍ കവിയുടെയും ജീവിതത്തില്‍ സംഭവിച്ചത്.. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ ഈ ഭ്രാന്ത് കളഞ്ഞു ഇന്ന് മാന്യതയോട് കൂടി ജീവിക്കുന്നു..

ബ്ലോഗ്‌ എഴുതുന്നവരില്‍ എത്രയോ പേര്‍ (ഇന്ന് അയ്യപ്പന് വേണ്ടി വാചാടാപം നടത്തുന്നവര്‍) നല്ല ഭാവനാ സമ്പന്നരും സര്‍ഗ്ഗശീലരും ആണ്.. എന്നിട്ടെന്തേ ഈ സൊ കോള്‍ഡ് മാന്യ ജീവിതം നയിക്കാത്തൂ.. മനനം ചെയ്യുന്ന മനുഷ്യന്‍ തെരുവില്‍ ജീവിക്കുന്ന മൃഗങ്ങളെപോലെയല്ല.. അതുതന്നെയാണ് അവനെ മൃഗങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നതും. കൂതറ തിരുമേനിയുടെ ജീവിതത്തില്‍ എത്രയോ അതുല്യ സിദ്ധിയുള്ള ചുവര്‍ ചിത്രകരാന്മാരായ ഭ്രാന്തന്മാരെ കണ്ടിട്ടുണ്ട്... സര്‍ഗ്ഗാത്മകത ഭ്രാന്തില്‍ എത്തുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്നതും ഭ്രാന്തില്‍ സര്‍ഗ്ഗാത്മകത കണ്ടെത്തുന്നവരും ആകൂട്ടത്തില്‍ ഉണ്ട്... അവരെ അല്ലെങ്കില്‍ അതിന്റെ കൂടിയ കുറഞ്ഞ അളവില്‍ ചിത്തഭ്രമം ഉള്ളവരെ എന്തുചെയ്യണം.. ഭാരത രത്നം കൊടുത്തു ആദരിക്കണോ..!?

തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള വീട്ടില്‍ ജനിച്ച അയ്യപ്പന്‍ കവിയുടെ ചെറുപ്പത്തിലെ ചില വേര്‍പാടുകള്‍ കവിയെ പ്രത്യേക ജീവിതരീതിയ്ക്കുടമയാക്കി. ജോണ്‍ എബ്രഹാമിന്റെ കൂട്ടും ആ സ്വഭാവം കൂട്ടിയെന്നും പറയാം.. എന്നാല്‍ ചെറുപ്പത്തിലെ വിധിവിളയാട്ടങ്ങളെ സധൈര്യം നേരിട്ട് ജീവിതത്തില്‍ വിജയിക്കുകയാണ് മനുഷ്യന്റെ രീതിയും ആവശ്യവും. ഒരുപക്ഷെ ഈ മരണവും ഈ ജീവിതവും ആയിരുന്നു കവി അയ്യപ്പന്‍ ആഗ്രഹിച്ചതും തെരഞ്ഞെടുത്തതും.. അതുകൊണ്ടുതന്നെ അതിന്റെ അനന്തര ഫലങ്ങളും അദ്ദേഹത്തിനു അറിയാമായിരുന്നെന്നു വേണം പറയാന്‍.. അതില്‍ സഹതപിക്കുക ഒട്ടും ആവശ്യമില്ലാത്ത ഒന്നാണ്...!! അദ്ദേഹത്തിന്റെ കവിതകളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആ കഴിവിനെയും.. ആ കഴിവിനെ വേണ്ടവിധത്തില്‍ വിനയോഗിച്ചു ഒരു മാതൃകയായി ജീവിക്കുകയിരുന്നു വേണ്ടത്.. എന്നാല്‍ സ്വയം ജീവിതം നശിപ്പിച്ച ഒരാളുടെ ജീവിതത്തില്‍ നാമെന്തിനു സഹാതപിക്കണം...!!

ഇനിയും ഇതേപോലുള്ള എത്രയോ ജീവിതങ്ങളെ തെരുവില്‍ കാണാം... അലഞ്ഞു തിരിയുന്ന പ്രതിഭാധനര്‍.. അവര്‍ക്കുവേണ്ടി എന്ത് ചെയ്യുന്നു.. എന്ത് ചെയ്യാന്‍ കഴിയുന്നു എന്ന് സ്വയം ചോദിക്കുക.... ജീവിതം കള്ളിലും കഞ്ചാവിലും നശിപ്പിക്കുന്ന ജന്മങ്ങളെ ആരാധന കഥാപാത്രങ്ങളെ ഇന്ന് നമ്മള്‍ അമ്പേ തള്ളിക്കളഞ്ഞിരിക്കുന്നു... ജീവിക്കുക.. മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക.. കവിയോടുള്ള ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയട്ടെ..... ജീവിതം ഒരു കവിതയല്ല.. കഥയും.... എഴുതി തെറ്റിയാല്‍ തിരുത്താന്‍ ആവില്ലെന്ന് മനസ്സിലാക്കി ജീവിക്കുക...

Sunday, October 17, 2010

250.ഇതെന്തൊരു കോപ്പിലെ ന്യായമാണ്...!

പോസ്റ്റും വിഷയവും പ്രകോപനപരമെങ്കില്‍ ക്ഷമിക്കുക..

ഈ പോസ്റ്റിലൂടെ കൂതറ തിരുമേനി നിയമത്തെ വെല്ലുവിളിയ്ക്കുകയല്ല. എന്നാല്‍ പൌരാവകാശത്തെ മറ്റൊരു ദൃഷ്ടികോണിലൂടെ നോക്കുകയാണെന്ന് മാത്രം. സ്വാതന്ത്ര്യത്തോടെ മാത്രമല്ല സുരക്ഷയോടെയും ജീവിക്കാന്‍ ഭാരതത്തില്‍ ഒരു പൌരനു അവകാശമുണ്ട്‌. അതേപോലെതന്നെ പോലീസിനു ഇപ്പോഴും പൌരനു സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നതുകൊണ്ട് തന്നെ സ്വയം ആ കര്‍ത്തവ്യം ചെയ്യാന്‍ പൌരനു അവകാശവും അധികാരവുമുണ്ട്.. അതുകൊണ്ട് തന്നെ തോക്ക് കൈവശം വെക്കാനും വാങ്ങാനും ഇന്ത്യന്‍ പൌരനു കഴിയും. ഇനിയാണ് യഥാര്‍ത്ഥ പ്രശ്നം..

ഭാരതത്തിലെ നിയമപ്രകാരം പോലീസോ പട്ടാളമോ ഉപയോഗിക്കുന്ന ബോറുള്ള തോക്കുകള്‍ ഇവിടെ പ്രോഹിബിറ്റെഡ് ബോറുകള്‍ (PB) എന്നാ ഗണത്തില്‍ പെട്ടതാണ്. സിവിലിയന്‍ ആളുകള്‍ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍(NPB) ഉള്ള തോക്കുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.. സമ്മതിച്ചു.. പക്ഷെ ഇനി ഈ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ ഉള്ള തോക്ക് വാങ്ങാന്‍ ചെന്ന് എന്ന് കരുതുക. ഏകദേശം ഒരുലക്ഷം വരെ ബജറ്റ് ഉള്ള ആളുകളുടെ ഏക ആശ്രയം ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ഉണ്ടാക്കുന്ന തോക്കുകള്‍ മാത്രമാണ്. സിവിലിയന്‍ ആളുകള്‍ക്കായി .32 ബോറിലെ ഒരു റിവോള്‍വര്‍, അതെ അളവിലെ ഒരു പിസ്റ്റള്‍ , .22 ബോറുള്ള ഒരു റിവോള്‍വര്‍ എന്നിവയാണ് ഹാന്‍ഡ്ഗണ്‍ കാറ്റഗറിയില്‍ ലഭ്യമായത്. ഇത് രണ്ടും ക്വാളിറ്റി കൊണ്ടും മികവു കൊണ്ടും വിദേശ മോഡല്‍ തോക്കുകളുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. ഇതില്‍ 22 ബോറുള്ള റിവോള്‍വര്‍ താരതമ്യേന വിലക്കുറവാണെങ്കിലും (അരലക്ഷം രൂപ..) ഈ വിലയ്ക്ക് വിദേശത്തു ഏറ്റവും മികച്ച മോഡലുകള്‍ (ബാരെറ്റ, സ്മിത്ത് ആന്‍ഡ്‌ വെസ്സന്‍ , വെബ്ലി ആന്‍ഡ്‌ സ്കോട്ട് , സീസി ഗണ്‍ , ഗ്ലോക് , തുടങ്ങിയവ..) ലഭിക്കും. എന്നാല്‍ ഈ മോഡലുകള്‍ നമുക്ക് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. ഈ മോഡലുകള്‍ സെക്കണ്ട് ഹാന്‍ഡ്‌ വാങ്ങാന്‍ ചെന്നാല്‍ ആ വിലയ്ക്ക് ഒരു മാരുതി സ്വിഫ്റ്റ് ലഭിക്കും. പുതിയതിന് ഒരു ടൊയോട്ട കൊറോളയുടെ വിലകൊടുക്കേണ്ടി വരും. എനിക്ക് അറിയാനുള്ളത് ചിലകാര്യങ്ങളാണ്..

1.ഇന്ത്യയില്‍ നിയമപരമായി വിദേശ നിര്‍മ്മിത തോക്കുകള്‍ വെയ്ക്കുന്നത് കുറ്റകരമല്ല.. എന്നാല്‍ ഇത് നേരിട്ട് ഇറക്കുമതി ചെയ്യുന്നത് അനുവദിക്കില്ല. (നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ പോലും).. വേണമെങ്കില്‍ ഡീലര്‍ മുഖേന വാങ്ങണം.. അപ്പോള്‍ ഒറിജിനല്‍ വിലയുടെ പത്തിരട്ടി വരെ കൊടുക്കേണ്ടി വരും. അപ്പോള്‍ അത് ചൂഷണമല്ലേ.?

2. വിദേശത്തു താമസമാക്കിയിരുന്ന ഭാരതീയന്‍ തിരികെവരുമ്പോള്‍ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ ഉള്ള ഒരു തോക്ക് കൊണ്ടുവരാന്‍ വ്യവസ്ഥയുണ്ട്.. (എന്നാല്‍ ഇത് അയാളുടെ ജീവിതകാലം വില്‍ക്കാനോ ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാനോ കഴിയില്ല..) എങ്കില്‍ ഒരു ഇന്ത്യന്‍ പൌരനു വിദേശത്തു പോയി സ്വന്തം ആവശ്യത്തിനു തോക്ക് വാങ്ങി കൊണ്ടുവരാന്‍ കഴിയില്ല. എന്തുകൊണ്ട് ...? തോക്കുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലാത്ത സ്ഥിതിയ്ക്ക് അതിന്റെ നികുതി വാങ്ങിയാല്‍ പോരെ...?

എന്നാല്‍ ഭാരതത്തിലെ ഷൂട്ടര്‍മാര്‍ക്ക് തോക്കുകള്‍ കൊണ്ടുവരാം... വേണമങ്കില്‍ അവരുടെകൈയില്‍ നിന്ന് നമുക്ക് പഴയ തോക്കുകള്‍ വാങ്ങുകയുമാവാം.. അപ്പോള്‍ പഴയ വെറ്റില തിന്നോണം എന്നാണോ നിയമം...

ഈ വിഷയത്തിലേക്ക് വീണ്ടും വരുന്നതിനു മുമ്പേ ചിലകാര്യങ്ങള്‍ ഒന്ന് നോക്കാം. ഈ പ്രോഹിബിറ്റെഡ് ബോറുകള്‍ /നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ എന്നുള്ള ആശയം എങ്ങനെ വന്നു നോക്കാം. നേരത്തെ ബ്രിട്ടീഷ്കാര്‍ ഭരിച്ചപ്പോള്‍ പ്രജകള്‍ (അന്നത്തെ പൌരന്മാര്‍ എന്നെങ്കിലും സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കലാപം ഉണ്ടാക്കിയേക്കും എന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു..) പട്ടാളത്തെക്കാളും പോലീസിനെക്കാളും ശക്തികുറഞ്ഞ തോക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിച്ചിരുന്നു. കാരണം ഒരു മുന്‍കരുതല്‍ തന്നെ.. എന്നാല്‍ സായിപ്പന്മാര്‍ പോയിട്ടും സായിപ്പന്മാരുടെ പരിഷ്കാരം പോയില്ല.. ഇന്നും കോരന് കുമ്പിളില്‍ തന്നെ..

പക്ഷെ ഒരു ചോദ്യം ചോദിച്ചോട്ടെ...? തീവ്രവാദികളും മാവോ വാദികളും ഉപയോഗിക്കുന്നത് ലൈസന്‍സ് ഉള്ള തോക്കുകള്‍ ആണോ..? മിക്കപ്പോഴും പോലീസിനെക്കാളും പട്ടാളത്തിനെക്കാളും മികച്ചയിനം തോക്കുകള്‍ ആണവര്‍ ഉപയോഗിക്കുന്നത്.. അതിനെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുന്നു. ലൈസന്‍സ് ഉള്ളവര്‍ നിയമത്തെ വെല്ലുവിളിക്കുന്ന സാഹചര്യങ്ങള്‍ എത്രയുണ്ടയിട്ടുണ്ട്..?? അപ്പോള്‍ പിന്നെ ഈ പ്രോഹിബിറ്റെഡ് ബോറുകള്‍ എന്നാ ആശയത്തിന്റെ പ്രസക്തിയെന്ത്...?

മുമ്പ് ഇന്ത്യയില്‍ കാറുകള്‍ (വിദേശനിര്‍മ്മിത) ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു പ്രത്യേക ശതമാനം നികുതി അടയ്ക്കേണ്ട നിയമം ഉണ്ടായിരുന്നു. ഇന്നും ആ നിയമം ഉണ്ടെങ്കിലും ഇറക്കുമതി ചെയ്യാതെതന്നെ മിക്ക കാറുകളും ഇവിടെ ലഭ്യമാണ്. അന്നൊക്കെ ആര് ഇറക്കുമതി ചെയ്യുന്നോ ആ വെക്തി നികുതി അടച്ചു കാറുകള്‍ ഇറക്കുമതി ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതെനിയമം തോക്കുകളുടെ കാര്യത്തില്‍ എന്തെ പ്രവര്‍ത്തികമാക്കികൂടാ..

സത്യത്തില്‍ ഈ നിയമം കൊണ്ടാര്‍ക്കാണ് ലാഭം..... തോക്കുകള്‍ വില്‍ക്കുന്നവര്‍ക്ക് മാത്രം. പുതിയ വിദേശനിര്‍മ്മിത തോക്കുകള്‍ വങ്ങേണ്ട ആളുകള്‍ കള്ളപ്പണം മുടക്കി തോക്കുകള്‍ വാങ്ങുമ്പോള്‍ ഡീലര്‍മാര് കോടികള്‍ ഉണ്ടാക്കുന്നു.. അത്രതന്നെ...

ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ..

ഇതുവായിച്ചപ്പോള്‍ ഒരു ഗണ്‍ വാങ്ങിയാലോ എന്നുകരുതുമ്പോള്‍ കൂടെ ലക്ഷങ്ങളും കരുതുക. ഇനി എയര്‍ ഗണ്‍ ആണ് ഇമ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ .177 ബോറുള്ള എയര്‍ ഗണ്‍ നിയമപരമായി ഇറക്കുമതി ചെയ്യാം..(ഇന്ത്യയില്‍ ഉണ്ടാക്കുന്ന എയര്‍ ഗണ്‍ - ഇന്ത്യന്‍ ഹ്യൂം പൈപ്പ് പോലെയുള്ള - കാശിനും കൊള്ളില്ല) ഇപ്പോള്‍ അതിന്റെ പെല്ലറ്റ് ഇറക്കുമതി ചെയ്യുന്നതിനും അനുവാദം കിട്ടും.. ആര്‍ക്കെങ്കിലും ആ നിയമത്തിന്റെ പകര്‍പ്പ് വേണമങ്കില്‍ ആവശ്യപ്പെടുക.. അയച്ചുതരാം.

.22 ബോറിന്റെ എയര്‍ ഗണ്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഒരുപക്ഷെ ചില നിയമ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഈ തോക്കുകള്‍ വുഡ് ടെസ്റ്റ്‌ പാസായില്ലെങ്കില്‍ ഗണ്‍ ലൈസന്‍സ് എടുക്കേണ്ടി വരും എന്നുമാത്രം.. കാരണം ഒരു പട്ടിയേയോ പന്നിയെയോ വെടിവെച്ചു കൊള്ളാന്‍ കഴിയുന്ന എയര്‍ ഗണ്‍ വിപണിയില്‍ ലഭ്യമാണ്.. (മുക്കാല്‍ ലക്ഷം മുതല്‍ ഒരുലക്ഷം വരെ കൊടുക്കേണ്ടി വരും..)



Friday, October 15, 2010

249.ഏതു പട്ടിയ്ക്കും വരും ഒരുദിവസം.....മരണം...!!!

പോണി ബോയിയുടെ കമന്റ് കണ്ടപ്പോള്‍ തന്നെ മറുപടി ഒരുപോസ്റ്റായി തന്നെ ഇടണം എന്ന് കരുതിയിരുന്നു. പോണിയുടെ കമന്റ് സത്യത്തില്‍ ഒരു ചെറിയ വിഷയമല്ല ഇന്ത്യ കണ്ടില്ലെന്നു നടിക്കുന്ന കാണേണ്ട ഒരു വിപത്താണ്.. മേനകാ ഗാന്ധിയെപ്പോലെയുള്ള വിവരദോഷികള്‍ നടത്തുന്ന മൃഗസ്നേഹം ഇന്ത്യയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളിലേക്ക് ചെറിയ ഒരു വെളിച്ചം വീശുകമാത്രമാണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്.

നായകളെ മക്കളെ പോലെ സ്നേഹിക്കുന്നവര്‍ ഏറെയുണ്ട്. എന്തിനു ബ്ലോഗില്‍ പോലും നായകള്‍ക്ക് വേണ്ടി പോസ്റ്റുകളും ബ്ലോഗുകളും ഉണ്ടാക്കിയവരുണ്ട്. എന്നാല്‍ ഈ നായകളുടെ മറ്റൊരു വശം കൂടി കാണേണ്ടതുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ത്തപ്പെടുന്ന മൃഗങ്ങളില്‍ നായകളും പെടും. അതേപോലെ ഗൈഡ് ഡോഗുകള്‍ ചെയ്യുന്ന ഉപകാരം പറഞ്ഞറിയിക്കാനും വയ്യാ. എന്നാല്‍ ഭാരതത്തില്‍ ഒരു വര്‍ഷം കാല്‍ ലക്ഷത്തോളം ആളുകള്‍ പേവിഷം ബാധിച്ചു മരിക്കാറുണ്ട് എന്നുകൂടി അറിയണം. യഥാര്‍ത്ഥ സംഖ്യാ മിക്കപ്പോഴും ഇതിലും വളരെയേറെ കൂടുതലാണ്. ഐസലേഷന്‍ സെല്ലുകളില്‍ നടക്കുന്ന മരണങ്ങളെപോലെ വെളിയിലും മരണങ്ങള്‍ നടക്കുന്നുണ്ട്.

കുരങ്ങില്‍നിന്നും ,പശുവില്‍ നിന്നും എന്തിനു വവ്വാലില്‍ നിന്നുപോലും പേവിഷം ബാധിക്കാറുണ്ട് എങ്കിലും എഴുപതു ശതമാനവും പട്ടികളുടെ കടിയില്‍ നിന്നാണ് റെബീസ് പകരുന്നത്. നൂറു കോടിയില്‍ കൂടുതല്‍ രൂപ പ്രതിവര്‍ഷം പട്ടികടിച്ച ആളുകളെ ചികിത്സിക്കാന്‍ ഇന്ത്യയില്‍ ചിലവഴിക്കാറുണ്ട്. ഇന്ത്യയില്‍ ഏകദേശം മൂന്നുകൊടിയോളം നായകളുണ്ട് എന്നാണ് കണക്കു. ഇതില്‍ എണ്‍പത് ശതമാനം തെരുവ് നായകളാണ്. ഇതില്‍ നിന്നും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ട്.
നായകളുടെ കടിയേറ്റു മരിക്കുന്നവരും ഗുരുതരമായി പരിക്കെല്‍ക്കുന്നവരും ഏറെയുണ്ട്. അതുകൊണ്ട് തന്നെ റെബീസ് മാത്രമല്ല ഈ നായകളെ കൊണ്ടുള്ള പ്രശ്നം. മിക്കപട്ടണങ്ങളിലും ഈ പ്രശ്നം ഗുരുതരമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഗൌരവും മനസ്സിലാക്കി സര്‍ക്കാര്‍ വേണ്ടനടപടി എടുക്കേണ്ടത് അത്യാവശ്യമാണ്.

നായകളില്‍ വന്ധ്യകരണം നടത്തി ഒരു പരിധിവരെ ഇതിനു പരിഹാരം ഉണ്ടെന്നു കരുതുന്നവരുണ്ട്. എന്നാല്‍ റെബീസ് മാത്രമല്ല നായകളില്‍ നിന്നുള്ള ഭീഷണി. കടിക്കുന്നതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും നാം കാണേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ ഇവയുടെ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് ആവശ്യമാണ്. നായകളുടെ രക്ഷയെപ്പറ്റി പ്രസംഗം നടത്തുന്നവര്‍ അവയെ തെരുവുകളില്‍ നിന്നും രക്ഷിച്ചു അഡോപ്ഷന്‍ സെന്റര്‍ നിര്‍മ്മിച്ച്‌ അവിടെ പാര്‍പ്പിച്ചു ജനങ്ങളെ നായകളുടെ ഭീഷണിയില്‍ നിന്നും രക്ഷിക്കാനും ബാധ്യസ്തര്‍ ആണ്.. അല്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ സ്വന്തം രീതിയില്‍ നായകളുടെ നിര്‍മ്മാര്‍ജ്ജനം നടത്താന്‍ അനുവാദം കൊടുക്കേണ്ടതും അത്യാവശ്യം തന്നെ. ചത്തപട്ടിയെ എന്തുചെയ്യണം എന്ന് മുന്‍സിപ്പാലിറ്റി തീരുമാനിച്ചോട്ടെ..!!

Thursday, October 14, 2010

248.ആര് ജീവിക്കണം.. മനുഷ്യനോ അതോ മൃഗങ്ങളോ.?

ഈ ചോദ്യം കൂതറ തിരുമേനിയുടെ മാത്രമല്ല.. കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ ലക്ഷക്കണക്കിന്‌ പാവപ്പട്ട കൃഷിക്കാരുടെയാണ്. ഭക്ഷ്യ ശൃംഖലയുടെ ഏതെങ്കിലും ഭാഗത്തെ ഒരു തകര്‍ച്ച ആ ഘടനയെ ആകെമാനം തകര്‍ക്കാറുണ്ട്. അതിന്റെ പരിണിതഫലമായി ഉണ്ടായിരിക്കുന്ന ഒരു പ്രത്യാഘാതമാണ് ഈ പോസ്റ്റിനാധാരം.

പ്രഭുക്കളുടെയും രാജാക്കന്മാരുടെയും കാലശേഷം ഭാരതത്തില്‍ ജനാധിപത്യം വന്നപ്പോള്‍ ഇല്ലാതായ ഒന്നാണ് നായാട്ട് അഥവാ വേട്ടയാടല്‍. ഇതിന്റെ ധാര്‍മികതയെപ്പറ്റി ചിലര്‍ക്ക് സംശയം ഉണ്ടാവാം. ജീവിക്കാനുള്ള അധികാരവും അവകാശവും മനുഷ്യര്‍ക്കുള്ളതുപോലെ മൃഗങ്ങള്‍ക്കും ഉണ്ടെന്നു കൂതറ തിരുമേനി സമ്മതിക്കുന്നു. എന്നാല്‍ വേട്ടയാടല്‍ നിയമപരമായി തടഞ്ഞതുകൊണ്ടു ചിലപ്രത്യേക മൃഗങ്ങള്‍ പെരുകുന്നത് മനുഷ്യവാസത്തിനും കൃഷിയ്ക്കും ഒരുപോലെ ദോഷകരമായി ഭാവിച്ചു. ഇതില്‍ ഒരു തരത്തില്‍ പെട്ടതെന്നോ അല്ലെങ്കില്‍ പ്രത്യേക തരത്തില്‍ പെട്ടതെന്നോ പറയാന്‍ കാരണം അത്തരം മൃഗങ്ങള്‍ക്ക് അന്തകരായി അല്ലെങ്കില്‍ അവയെ കൊല്ലാന്‍ അവയുടെ സ്വാഭാവിക ജീവിത സാഹചര്യത്തില്‍ ശത്രുക്കള്‍ ഇല്ലെന്നത് തന്നെയാണ്.. കേരളത്തെ സംബന്ധിച്ച് കാട്ടുപന്നികള്‍ തന്നെ മികച്ച ഉദാഹരണം. കേരളത്തിലെ മിക്ക ജില്ലകളിലും ഈ കാട്ടുപന്നി ശല്യം മൂലം കൃഷിക്കാര്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്.

ഇന്ത്യയില്‍ ഫയര്‍ ആം ലൈസന്‍സ് കൊടുക്കുന്നുണ്ടെങ്കിലും അത് ടാര്‍ഗെറ്റ് ഷൂട്ടിംഗ്/ സെല്‍ഫ് ഡിഫെന്‍സ് എന്നീ കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇനി ഏതെങ്കിലും മൃഗങ്ങളെയോ ജീവികളെയോ കൊല്ലണം എന്ന് നിര്‍ബ്ബന്ധം ഉണ്ടെങ്കില്‍ കാക്ക ,എലി , പെരുച്ചാഴി എന്നിവയെ മാത്രമേ കൊല്ലാന്‍ നിയമം അനുവദിക്കുന്നുള്ളൂ. അല്ലാത്ത ഏതു ജീവികളെയും കൊന്നാല്‍ പിഴയും ജയില്‍വാസവും ഉറപ്പ്. ഇനി വിളനാശം ഉണ്ടാക്കുന്ന മൃഗങ്ങള്‍ക്കെതിരെ എങ്ങനെ പ്രതിരോധിക്കാം എന്നും നിയമം പറയുന്നുണ്ട്.
വിളകള്‍ മൃഗങ്ങള്‍ നശിപ്പിക്കുന്ന സാഹചര്യവും ഗണ്‍ ലൈസന്‍സ് നേടാന്‍ ഒരു കാരണം ആണെന്നിരിക്കെ അത്തരം ഒരു സാഹചര്യത്തില്‍ അവയെ വെടിവെയ്ക്കാന്‍ കഴിയില്ലെന്നത്‌ ഒരു വിരോധാഭാസം തന്നെ. വിളനശീകരണം നടന്നാല്‍ ഫോറെസ്റ്റ് റേഞ്ചറെ അറിയിച്ചു പരാതി കൊടുത്ത് അദ്ദേഹത്തിനു ബോധ്യം വന്നാല്‍ പിന്നീട് ഇത്തരം ആക്രമണം ഉണ്ടാകുമ്പോള്‍ മൃഗങ്ങളെ വെടിവെയ്ക്കാന്‍ കൃഷിക്കാരനോ അല്ലെങ്കില്‍ വേട്ടക്കാരനോ അധികാരം കൊടുക്കുന്ന രീതി നിലവിലുണ്ട്.. (കേരളത്തില്‍ നടന്നാതായി അറിവില്ല.) ഈ ഇറച്ചി പക്ഷെ വില്‍ക്കാന്‍ സമ്മതിക്കില്ല.. വേട്ടക്കാരനോ വെടിവെച്ച ആളോ കഴിക്കുകയോ സംസ്കരിക്കുകയോ വേണം...( പഞ്ചാബില്‍ പന്നി വില നശിപ്പിക്കുമ്പോള്‍ ഇങ്ങനെ നടക്കുന്നത് അറിയാം)

യൂറോപ്യന്‍ ,അമേരിക്കന്‍ ,കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇങ്ങനെ മാന്‍ മൂസ് തുടങ്ങിയ മൃഗങ്ങള്‍ എണ്ണത്തില്‍ അധികമായെന്നു സര്‍ക്കാരിന് തോന്നിയാല്‍ വേട്ടക്കാര്‍ക്ക് അതിനെ വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കാറുണ്ട്.. ഒരു ഹന്ടിംഗ് സീസന്‍ തന്നെ മിക്കയിടത്തും ഉണ്ട്. എന്നാല്‍ കൂട്ടത്തോടെ ഇതിനെ കൊന്നോടുക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ എത്രമൃഗങ്ങള്‍ ഉണ്ടെന്നോ എത്ര എണ്ണം അധികം ആയുണ്ടെന്നും ഒരു സര്‍വേ ഇടയ്ക്കിടെ നടത്താറില്ല. ഇനി എത്ര മൃഗങ്ങള്‍ ജീവിക്കണം എന്ന് നമ്മള്‍ തീരുമാനിക്കാന്‍ ആരാണ് അധികാരം കൊടുത്തതെന്ന് ചോദിക്കരുത്. കാരണം മനുഷ്യരുടെ സ്വാഭാവികമായ ജീവിതത്തിനും കൃഷിയ്ക്കും വേണ്ടിയാണു നിയമങ്ങള്‍ മിക്കവയും ഉണ്ടാക്കിയിരിക്കുന്നത്.. മൃഗങ്ങള്‍ക്ക് വേണ്ടി നിയമം ഉണ്ടെങ്കിലും ഉണ്ടാക്കിയത് മൃഗമല്ലല്ലോ..! കുറേനാളുകള്‍ക്ക് മുമ്പേ കൂതറ തിരുമേനി കാറില്‍ സ്വന്തം ഗ്രാമത്തില്‍ യാത്രചെയ്തപ്പോള്‍ (രാത്രിയില്‍ ) അറിയാതെ ഒരു മൃഗത്തിനെ ഇടിച്ചു.. പട്ടിയാണോ എന്ന് നോക്ക്യപ്പോള്‍ ഞെട്ടിപ്പോയി.. ഒരു പന്നി.. പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒന്നല്ല ആരെഴെണ്ണം ഉണ്ട്.. എന്നാല്‍ ഒന്നും ചെയ്യാതെ കാറില്‍ കയറി ഹോണ്‍ മുഴക്കുക മാത്രമേ ചെയ്യാനായുള്ളൂ. ഈ പന്നികള്‍ മിക്കവയും അടുത്തുള്ള കൃഷിക്കാര്‍ക്ക് ഉണ്ടാക്കുന്ന ശല്യം ഒരുപക്ഷെ പറഞ്ഞാല്‍ തീരാത്തതാണ്.. ഇവയെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് മാത്രമേ ഫോറെസ്റ്റ് അധികാരികളും പറയുകയുള്ളൂ. ഇനി വിളകള്‍ക്ക് ഇന്‍ഷുറന്‍സ്
എടുത്തു പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് തീരുമാനിച്ചാലും ഈ പ്രശ്നത്തിന് ഒരു പരിഹാരം ഇല്ല.

പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ മൃഗങ്ങളുടെ സ്വാഭാവിക വളര്‍ച്ച വളരെയധികം ആവുമ്പോള്‍ സ്വാഭാവിക വാസസ്ഥലത്ത് സ്വാഭാവിക ശത്രുക്കള്‍ ഇല്ലാത്തപ്പോള്‍ അവയുടെ എണ്ണം നിയന്ത്രണം നടത്താന്‍ സര്‍ക്കാരിനു നിയമം മൂലം കഴിയുന്നതാണ്.. ടെമ്പററി ഹന്ടിംഗ് ലൈസന്‍സ് കൊടുത്ത് അവയുടെ എണ്ണം നിയന്ത്രിക്കാം.. അല്ലെങ്കില്‍ സര്‍ക്കാര്‍ ശിക്കാരി തന്നെ കാര്യം നടത്തിയാലും മതിയല്ലോ.. ഇനി ഇതിനൊക്കെ ആര്‍ക്കു സമയം എന്നാണു ചിന്തയെങ്കില്‍ സുല്ല്..!!!

Wednesday, October 6, 2010

247.കോമണ്‍വെല്‍ത്ത് ഗെയിംസും കോമണ്‍ സെന്‍സും..!

ഗെയിംസിന്റെ തുടക്കത്തിലും തയ്യാറെടുപ്പിലും നടന്ന പാളിച്ചകളെ അതീവ നിന്ദ്യമായി ചിത്രീകരിക്കാന്‍ സായിപ്പന്മാരും സായിപ്പന്മാരുടെ നാട്ടിലെ മലയാളി കുട്ടി സായിപ്പന്മാരും ഏറെ മുമ്പിലായിരുന്നു. ഇന്ത്യന്റെ വൃത്തി, കഴിവില്ലായ്മ, അഴിമതി എന്നുവേണ്ട എല്ലാം ഇവര്‍ക്ക് ചവച്ചു തുപ്പാന്‍ ഉണ്ടായിരുന്നു.. എന്നാല്‍ ഗെയിംസ് തുടങ്ങി കഴിഞ്ഞപ്പോള്‍ വാലും ചുരുട്ടി മിക്കവരും ഉറങ്ങി അല്ലെങ്കില്‍ ഉറക്കം നടിക്കുന്നു.

ആദ്യം തന്നെ കൂതറ തിരുമേനിയുടെ അഭിപ്രായത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നല്ല കോമണ്‍വെല്‍ത്ത് എന്ന ആശയമേ വേണ്ട.. കാരണം പണ്ട് രാജ്ഞിയുടെ കീഴില്‍ കഴിഞ്ഞിരുന്ന കോളനിയിലെ പുഴുക്കളെയും അവരുടെ മേല്‍ ഇന്നും ഇല്ലെങ്കിലും ഉണ്ടെന്നു തോന്നുന്ന വിധേയത്വവും കാണിക്കാന്‍ ഒരു വേദി മാത്രമാണ് ഇത്. കോമണ്‍ വെല്‍ത്തിനെ ആരീതിയില്‍ കാണണോ എന്നചോദ്യത്തിനു കാണണം എന്നുതന്നെ ഉത്തരം. അന്താരാഷ്ട്ര താരങ്ങളുമായി മാറ്റുരയ്ക്കാന്‍ കായികതാരങ്ങള്‍ക്ക് വേദി എന്നതാണ് ഗെയിംസിന്റെ ഉദ്ദേശം എങ്കില്‍ സാര്‍ക്ക് ഗെയിംസ്, ആഫ്രോ ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, വേള്‍ഡ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റ്, ഒളിമ്പിക്സ് അങ്ങനെ എന്തോരം വേദികള്‍ വേറെ..! പണ്ട് റാണിയുടെ കീഴില്‍ കേവലം "വൃത്തിയില്ലാത്ത തോട്ടികള്‍" കഴിഞ്ഞിരുന്ന കോളനികളുടെ പുതിയ മുഖം കാണിക്കാന്‍ വേണ്ടിയാണോ ഈ ആഘോഷം.. അങ്ങനെ ഒരു മേല്‍ക്കോയ്മ അംഗീകരിക്കാന്‍ അല്ലെങ്കില്‍ ഇപ്പോഴും റാണിയുടെ ഇണ്ടാസ് തന്നെ ഉത്ഘാടനത്തിന്റെ തുടക്കം.. റാണി തന്നെ ഉത്ഘാടിക്കും.

കോമണ്‍വെല്‍ത്ത് ഒരു സമാന ദുഖിതരുടെ വേദി ആണെങ്കിലും ചില കാര്യങ്ങളില്‍ എല്ലാവരും സമന്‍മാരെന്ന് ആരും അംഗീകരിക്കുന്നില്ല. ചെറിയ ഉദാഹരണ സഹിതം പറയാം. ഒരു ഓസ്ട്രേലിയന്‍ ലൈസന്‍സുള്ള ഒരാള്‍ക്ക്‌ സൌത്ത് ആഫ്രിക്കയില്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ കൂടാതെതന്നെ ലൈസന്‍സ് നല്‍കുന്ന രീതിയിലുള്ള ഏര്‍പ്പാട് ഈ കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍ തങ്ങളില്‍ ഇല്ല. അതേപോലെ കോമണ്‍വെല്‍ത്തില്‍ അംഗം ആയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക് പ്രത്യേക വിസാ നിയമങ്ങളോ നിലവിലില്ല(എല്ലാ രാജ്യങ്ങളും തമ്മില്‍)
. പിന്നെ എന്തോന്ന് കോമണ്‍വെല്‍ത്ത്. ഇത്തരത്തിലുള്ള ഉട്ടോപ്യന്‍ ഗെയിംസില്‍ നിന്ന് അല്ലെങ്കില്‍ റാണിയുടെ മൂട് താങ്ങല്‍ പണ്ടേ നിര്‍ത്തിയ അയര്‍ലാന്‍ഡ്‌ പോലെയുള്ള രാജ്യങ്ങള്‍ പണ്ടേ ഈ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി.. അതാ ഡീസന്‍സി...

ഈ ഗെയിംസിനെ തള്ളി പറയുന്നവര്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍. ഇന്ന് വരെ നടന്നതില്‍ ഏറ്റവും വലിയ കോമണ്‍ വെല്‍ത്ത് ഗെയിംസാണ് ഇന്ത്യയില്‍ നടന്നത്. അല്ലെങ്കില്‍ നടക്കുന്നത്. തുടങ്ങിയ ശേഷം മിക്കവര്‍ക്കും ഇത് മനസ്സിലായി. സായിപ്പന്മാര്‍ക്ക് അല്ലെങ്കിലും ബ്രൌണ്‍ നിറമുള്ള ഇന്ത്യക്കാരുടെ വളര്‍ച്ച സഹിക്കില്ല.. പ്രത്യേകിച്ചും നമ്മെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് നാറികള്‍ക്ക്‌. ഇന്ത്യയിലെ ഗെയിംസുമായി ബന്ദപ്പെട്ട മോശപ്പെട്ട കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തിപ്പാടിയത് ബി.ബി.സി.യും, സ്കൈ ചാനലും ആയിരുന്നു. ഈ സ്കൈ ചാനല്‍ റൂപേര്‍ട്ട് മര്‍ഡോക് സായ്വിന്റെ ആണെങ്കിലും ആസ്ഥാനം ലണ്ടനില്‍ ആണ്.. (ന്യൂസ്‌ കോര്‍പറെഷന്റെ അല്ല - സ്കൈ ചാനലിന്റെ ).. പക്ഷെ ഈ വേന്ദ്രമാര്‍ ഏതന്‍‌സ് ഒളിമ്പിക്സില്‍ നടന്ന പിടിപ്പുകേടും ഗതികേടും അന്ന് എന്തെ വാഴ്ത്തി പാടിയില്ല. കാരണം അത് സായിപ്പിന്റെ നാട്ടില്‍ നിന്നുള്ളത് കൊണ്ടായിരുന്നോ...? രണ്ടായിരുത്തി ഇരുപതില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സില്‍ ഇന്ത്യയുടെ വേദിയാകാനുള്ള സാധ്യതയെ തളര്‍ത്താന്‍ യൂറോപ്യന്‍ സഖ്യം നടത്തിയ സംഘടിത ശ്രമങ്ങളെ സായിപ്പും അവരുടെ ആസനം തങ്ങുന്ന കുട്ടി സായിപ്പന്മാരും കൊണ്ടാടുകയായിരുന്നു..

ഇന്ത്യയുടെ വളര്‍ച്ചയും, മുന്നേറ്റവും വിദേശിയ ശക്തികള്‍ക്കു നേരത്തെതന്നെ ചൊറിച്ചില്‍ ഉണ്ടാക്കിയ വിഷയമായിരുന്നു. മുപ്പത്തി അയ്യായിരം കോടി മുടക്കിയപ്പോള്‍ ഉണ്ടായ ചില പാളിച്ചകള്‍ അംഗീകരിച്ചേ മതിയാവൂ.. കൈക്കൂലിയും പിടിപ്പുകേടും ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒന്നല്ല.. എന്നാല്‍ അതുകൊണ്ട് ഇതിനെ ന്യായീകരിക്കുകയമല്ല..നൂറ്റി മുപ്പതു കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് അതും പ്രത്യേകിച്ച് ഭൂരിഭാഗവും ഇന്നും യൂറോപ്യന്‍ ക്ലോസേറ്റ് ഉപയോഗിക്കാന്‍ അറിയാത്ത ജനവിഭാഗം ആയതിനാല്‍, യൂപി, ബീഹാര്‍ , മധ്യപ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളുടെ വൃത്തിയും ലോകം മുഴുവന്‍ കൊള്ളയടിച്ചു കിട്ടിയ പണം കൊണ്ട് രാജാക്കന്മാരുടെ ജീവിതം ജീവിച്ച സായിപ്പിന്റെ വൃത്തിയും താരതമ്യം ചെയ്യരുത്..

എന്തിനു നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് താങ്ങല്‍ ഓരോ ദിവസം റോഡരുകില്‍ തള്ളുന്ന ചപ്പു ചവറിന്റെ കണക്കു നല്ലവണ്ണം അറിയാം. ഈ കുറ്റം പറയുന്ന മിക്കവരും ചെയ്യുന്നതും അതുതന്നെ.. എന്നാല്‍ അത് സാധ്യമല്ലാത്ത യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ താമസിക്കുമ്പോള്‍ ചെയ്യേണ്ടിവരുന്ന വൃത്തിയുടെ ശീലം നാട്ടില്‍ വരുമ്പോള്‍ മറക്കുന്നവരാണ് ഭൂരിഭാഗവും.. കഷ്ടം..!

ഒരുകാര്യം മാത്രം മറക്കാതിരിക്കുക.. നമ്മുടെ വളര്‍ച്ച ആര് അംഗീകരിച്ചില്ലെങ്കിലും നമ്മള്‍ അംഗീകരിച്ചേ മതിയാവൂ.. കുറഞ്ഞപക്ഷം ഓഹരി വിപണിയില്‍ കശുമുടക്കിയവര്‍ക്കറിയാം എത്ര കണ്ടു വളര്‍ന്നു എന്ന്... ഇന്ത്യയുടെ ചെറിയ വളര്‍ച്ചയില്‍ പോലും ആനന്ദിക്കാന്‍ ശീലിക്കൂ.. അല്ലെങ്കില്‍ കുറ്റം പറയുന്നവര്‍ ഭാരതത്തിന്റെ വളര്‍ച്ചയില്‍ എന്ത് സംഭാവന നല്‍കി എന്ന് ഒരുനിമിഷം ഒന്ന് ആലോചിച്ചു നോക്കൂ.. എന്നിട്ട് കുറ്റപ്പെടുത്തൂ.

246.New Zealand TV host suspended for mispronouncing Delhi's CM name as 'Dick-shit'

New Zealand TV host suspended for mispronouncing Delhi's CM name as 'Dick-shit'


Wed, Oct 6 10:20 AM


Wellington, Oct 6 (ANI): A New Zealand television station has suspended its breakfast show host Paul Henry for mispronouncing Delhi Chief Minister Sheila Dikshit's name several times in a crude manner.
Henry's slurs featured as a clip on TVNZ website in which he ridicules the name of Commonwealth Games troubleshooter Sheila Dikshit.
The Video Extras section of TVNZ's website promoted the Dikshit clip, which now appears to have been removed, under the heading "Paul Henry laughs about the name Dikshit", Stuff.co.nz reports.
"The dip shit woman. God, what's her name? Dick Shit. Is it Dick Shit ... it looks like 'Dick Shit'. It's so appropriate, because she's Indian, so she'd be dick-in-shit wouldn't she, do you know what I mean? Walking along the street ... it's just so funny," Henry said.
TVNZ has received at least four complaints about the clip, in which Henry deliberately mispronounces Dikshit, despite being told.
New Zealand Indian Central Association president Paul Singh Bains said the fact TVNZ was still promoting the clip on its website showed it had "totally lost the plot" and was insensitive to the offence Henry had caused.
He said that had been worsened by subsequent comments in which Henry said Governor-General Sir Anand Satyanand did not look nor sound like a New Zealander.
TVNZ spokeswoman would not say whether TVNZ chief executive Rick Ellis, who suspended Henry from his Breakfast role and is TVNZ's editor-in-chief, had control over the content on the website, Stuff.co.nz reports.
Greens human rights spokesman Keith Locke said the clip, first aired last Friday, was a "particularly graphic illustration of Paul Henry's cultural insensitivity." (ANI)

Sunday, October 3, 2010

245.എന്തിരന്‍ യെന്തിരാ... എന്തരോ... റിവ്യൂ..

ഇതിനെ റിവ്യൂ എന്ന് വിളിക്കാന്‍ കഴിയുമോ എന്നറിയില്ല. പണ്ടുമുതലേ ഒരു രജനീകാന്തിന്റെ ഫാന്‍ ആയതുകൊണ്ട് എങ്ങനെ അണ്ണന്‍ അഭിനയിച്ചാലും കൂതറ തിരുമേനി ഇഷ്ടപ്പെടും. അത് വേറെ കാര്യം.. കുസേലന്‍ അല്ല ബാബ ആയാലും കൈയും അടിയ്ക്കും ചൂളവും അടിക്കും.. അല്ലാ പിന്നെ.. അല്ലെങ്കില്‍ പിന്നെന്തു രജനി പടത്തിന്റെ ആരാധകന്‍.

അപ്പോള്‍ കഥ ആവട്ടെ ആദ്യം..
യന്ത്രമനുഷ്യനെ നിര്‍മ്മിക്കുന്നതിനിടയില്‍ പ്രേമം വരെ മറക്കുന്ന നായകന്‍... (ഐശ്വര്യാരായിയെപ്പോലെ ഒരു കിടിലന്‍ പീസിനെ മറക്കുന്ന നായകനെ സമ്മതിക്കണം.).. ഹ്യൂമനോയിഡായ യന്ത്രമനുഷ്യന്‍ കിടിലന്‍ തന്നെ.. നായകന്‍ ഉണ്ടാക്കുന്ന യന്ത്രമനുഷ്യനു വികാരം ഇല്ലെന്നു പറഞ്ഞു അല്ലെങ്കില്‍ മനുഷ്യനെ പോലെ ചിന്തിക്കാന്‍ ശേഷിയില്ലെന്ന് പറഞ്ഞു പ്രൊജക്റ്റ്‌ ഓക്കേ. ആക്കാത്ത ചെറിയ വില്ലന്‍.. ഹം എന്നാ അമിതാബ് സിനിമയിലൂടെ വില്ലത്തരത്തിന്റെ ഉദാത്ത ഭാവങ്ങള്‍ കാണിച്ച ഡാനി ഡെന്‍ഗോസ്പ സിക്കിംകാരനായ ബോളിവുഡ് താരം തന്റെ വേഷം മനോഹരമാക്കി. നായകന്റെ ലാബിലെ സഹായികള്‍ തമിഴിലെ സ്ഥിരം വിവരദോഷ ഹാസ്യങ്ങള്‍ കാണിക്കുന്നു.. സഹിക്കാം. ഇടയ്ക്ക് മലയാളിയായ കലാഭവന്‍ മണി, മരിച്ചുപോയ കൊച്ചിന്‍ ഹനീഫ (ഡബ്ബിംഗ് നടത്തിയ കോട്ടയം നസീര്‍ സൂപ്പര്‍..) തുടങ്ങിയവരും ഇടയ്ക്കിടെ വരും.. യന്ത്രമനുഷ്യനു വികാരങ്ങള്‍ വച്ചപ്പോള്‍ നായികയെ പ്രേമിക്കുന്നതും വില്ലനാവുന്നതും തീര്‍ത്തും പരിചയമുള്ള കഥാരീതി അല്ലെങ്കിലും കണ്ടിരിക്കാം.. ശങ്കറിന്റെ കഴിവ് സമ്മതിക്കണം.. ഒടുവില്‍ സെന്റി അടിച്ചു യന്ത്രമനുഷ്യന്‍ കൈയടി വാങ്ങുന്നതും മറ്റും പ്രമേയം..

അപ്പോള്‍ റിവ്യൂ/വിമര്‍ശനം

ടെക്നോളജി കാണിക്കാന്‍ ജെയിംസ് കാമറൂണ്‍ കാണിച്ച അവതാറിനേക്കാള്‍ കണ്ടിരിക്കാന്‍ സുഖമുള്ള കഥ.. ഒഴുക്കുണ്ടെന്നു വേണം പറയാന്‍. അഭിനയം അതീവ ഗംഭീരം എന്ന് പറയാന്‍ കഴിയില്ല.. പക്ഷെ സാധാരണ കാണാറുള്ള അമിതാഭിനയം കുറവ്.. ഗാനങ്ങള്‍ ആവറേജ്.... എ.ആര്‍.. റഹ്മാന്‍ എന്ന് പെരുവേച്ചാല്‍ നല്ല സംഗീതം വരില്ലെന്ന് കോമന്‍വെല്‍ത്ത് ഗെയിംസും പിന്നെ ഇപ്പോള്‍ ഈ സിനിമയും തെളിയിച്ചു.. ഷെയറിനു വിലകൂടിയതും സ്പൈസ് ജെറ്റ് വാങ്ങിയതിന്റെ ഗട്സും കൂടി ആയപ്പോള്‍ കലാനിധി മാരന്‍ നൂറ്റമ്പതു കോടി മുടക്കിയത് കാണാന്‍ തരക്കേടില്ല..

ക്യാമറ അടിപൊളി.. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നല്ലത്.. എന്നാല്‍ ഇതിനെക്കാള്‍ നല്ല ഗ്രാഫിക്സ് അടുത്തിടെ ഇറങ്ങിയ മഗധീരയെന്ന തെലുഗ് ചിത്രത്തിന്‍റെ അല്ലെ എന്ന് തോന്നുന്നു.. (ഈ ചിത്രമായിരുന്നു തെലുങ്കിലെ ഏറ്റവും മുതല്‍ മുടക്കിയതും പണം നേടിയതും ആയ ചിത്രം ..അഭിനയിച്ചത് ചിരഞ്ജീവി പുത്രന്‍ രാം ചരന്‍ തേജയും കജോള്‍ അഗര്‍വാളും).. ശിവാജിയിലെ ഗാനങ്ങളുടെ എഴയല്‍വക്കത്ത് വരില്ല ഇതിലെ ഗാനങ്ങള്‍.. മഴയിലും വല്ലതും നനഞ്ഞ നായികയുടെ ശരീരം കാണിക്കുന്ന രീതി ഇതിലില്ല.. ആകെപ്പാടെ ഉണങ്ങി കൊട്ടനടിച്ച ഐശ്വര്യാ റായിയെ നനയിച്ചിട്ടും അധികമൊന്നും കാണിക്കാനില്ലാ എന്ന് ഒരുപക്ഷെ ശങ്കറിന് തോന്നിയിരിക്കാം..

എഡിറ്റിംഗ് കൊള്ളാം. ലൊക്കേഷന്‍ ഗംഭീരം... ദശാവതാരത്തില്‍ പത്തു മുഖം കാണിച്ച കമലിന്റെ ആരാധകര്‍ ആവേശം കൊണ്ടിരിക്കുമ്പോള്‍ ഇതില്‍ നൂറും ആയിരവും ആയിട്ടാണ് അണ്ണന്‍ മുഖം കാട്ടിയിരിക്കുന്നത്.. സൂപ്പര്‍... സുസൂപ്പര്‍....അല്ലാതെ.. അണ്ണന്‍ ആരാ മോന്‍.. അല്ല ആരുടെയാ മോന്‍...

ആദിനാദ് ശിവശങ്കരന്‍ അഭിനയിച്ച ടെര്‍മിനേറ്റര്‍ ഒന്ന്, രണ്ടു എന്നിവ ഇതില്‍ നല്ലപോലെ സ്വാധീനം ചെലുത്തിയിരിക്കുന്നത് കാണാം.. കണ്ണ് മാറ്റി വേറെ കൃത്രിമ കണ്ണ് വെക്കുന്നതും മറ്റും മാത്രമല്ല ആ സിനിമകള്‍ കണ്ടവര്‍ അതിന്റെ സ്വാധീനം ഒട്ടും മറക്കില്ല.. തന്നെയുമല്ല ബാറ്റ്മാന്‍, ഗോഡ്സില്ല്ല എന്നിവ മാത്രമല്ല അന്നകൊണ്ടയും ശങ്കര്‍ പലതവണ കണ്ടിട്ടുണ്ടെന്ന് മനസ്സിലായി..എന്തായാലും നല്ല ഹോം വര്‍ക് ചെയ്ത പടമാണ് എന്നത് മനസ്സിലായി. കോടികള്‍ മുതല്‍ മുടക്കി (ഹിന്ദി ഫിലിം ബ്ലൂ പോലെ ) നായികയുടെ നനഞ്ഞതും നനയാത്തതുമായ ചന്തികാണിച്ച ചീപ് പണിയല്ല ഈ കോടികള്‍ മുടക്കിയ ചിത്രത്തില്‍.. സായിപ്പന്മാരുടെ മുമ്പില്‍ നമ്മള്‍ക്കും നല്ല പടം ഉണ്ടാക്കാന്‍ കഴിയും എന്ന് കാണിച്ച ചിത്രം..

ഒരു കാര്യം മാത്രം ഉറപ്പിച്ചു പറയാം.. പണം മുടക്കിയാല്‍ കരയേണ്ടി വരില്ല.. കാശുമുടക്കുന്നവന് എന്ത് വേണമെന്ന് ശങ്കറിന് അറിയാം.. അണ്ണനും.