തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, November 1, 2010

252.അവന്റമ്മമ്മേടെ പോളിമര്‍ കെമിസ്ട്രി....

കൂതറ തിരുമേനിയുടെ ബ്ലോഗില്‍ ഈ പോസ്റ്റിന്റെ ആവശ്യമുണ്ടോ.. അറിയില്ല. എങ്കിലും മനസ്സില്‍വരുന്നത്‌ എഴുതണമെന്നത് സ്വയാര്‍ജിതഹിതമെന്നാകില്‍ ആവട്ടെ ഒരു പോസ്റ്റിതും.
അയല്‍വാസിയുടെ അതീവ "ബ്രില്ലിയന്റ് - ഗിഫ്റ്റെഡ്- അഭിനവ ഐന്‍സ്റ്റീന്‍ " മകനെ ഒന്നുകാണാന്‍ വിളിച്ചത് അവന്റെ അമ്മ തന്നെയാണ്.. അല്ലെങ്കില്‍ നാളെ ശാസ്ത്രത്തിനു നോബല്‍ സമ്മാനം വാങ്ങാന്‍ മോന്‍ പോകുമ്പോള്‍ ഏതു നിറമുള്ള ലിപ്സ്ടിക് അന്ന് ഉപയോഗിക്കണമെന്ന് സ്വപ്നം കാണുന്ന പാവം അമ്മ എന്നെ ആ മാഹാത്ഭുദത്തെ ഒന്ന് കാണിക്കുകയിരുന്നെന്നു വേണം പറയാന്‍.. അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ ഏതോ സംഭവങ്ങളൊക്കെ കാണിക്കുന്ന ഞാനെന്ന മനുഷ്യന് മകന്റെ പ്രാഗത്ഭ്യം മനസ്സിലാവുമെന്ന് ആ അമ്മ കരുതിയിരിക്കണം.. കഷ്ടം.. കേവല അക്ഷര ജ്ഞാനം മാത്രമാമുള്ള ഈ പാവം കൂതറ തിരുമെനിയ്ക്കുണ്ടോ ആ പയ്യന്റെ സ്വാറി... ശാസ്ത്ര- അഞ്ജന്റെ ബുദ്ധീവൈഭവം മനസ്സിലാവൂ..?

എന്തെങ്കിലും ആവട്ടെ പയ്യനെ കണ്ടു.. കേരളത്തില്‍ പക്കാ ഗ്രാമത്തില്‍ ഊശാന്‍ താടിയും ബെര്‍മുഡയും ആഷ് പൂഷ് ഇംഗ്ലീഷും ഉള്ള ഒരു ജന്മം.. അമ്മെ ഇവനാണോ അടുത്ത ശാസ്ത്ര - അജ്ഞന്‍.... ? ഇവനെ കണ്ടപ്പോള്‍ തന്നെ ഒരു ജങ്കി ലുക്ക്. എന്തെങ്കിലും ആവട്ടെ..

" ഹേ മാന്‍..." എന്തിലുമാവട്ടെ ... നാട്ടിലുള്ള തെണ്ടികളെ ഞാന്‍ പഠിക്കുന്നത് മനസ്സിലാക്കാന്‍ തന്നെ ബുദ്ധിമുട്ടാ.. (പയ്യന്റെ കണ്ണില്‍ നാട്ടിലുള്ള സാധാരണക്കാരും കൂലിപണിക്കാരും തെണ്ടികളാണ്. ഇന്റര്‍നെറ്റ്‌ അറിയാത്ത വിവരമില്ലാത്ത കൊടിപിടിക്കുന്ന തെണ്ടികള്‍.). ഇങ്ങനെ വിളിക്കാന്‍ കഴിയില്ലല്ലോ.. ഇന്റര്‍നെറ്റില്‍ ഏതാണ്ടൊക്കെ ചെയ്യുന്ന ഞാന്‍ തെണ്ടിയല്ലാത്തത് കാര്യം..

ഏതാണ്ട് ഒരുമണിക്കൂര്‍ സംസാരിച്ചപ്പോള്‍ പയ്യന്‍ കെമിസ്ട്രിയും പോളിമര്‍ കെമിസ്ട്രിയും ഒക്കെ വിശദീകരിച്ചു.. പിന്നീട് അതില്‍ ചെയ്യുന്ന പരീക്ഷണ നിരീക്ഷണങ്ങളും..
ഇടയ്ക്കിടെ നാട്ടിലെ "തെണ്ടികളെയും - കൂതറകളെയും " (അയ്യോ ഞാന്‍ അല്ല ). തൊഴിലാളി പ്രശ്നങ്ങളെയും രാഷ്ട്രീയ പ്രശ്നങ്ങളെയും ഒക്കെ വിമര്‍ശിച്ചു.. പയ്യന്റെ നിഗമനത്തില്‍ എല്ലാവരും വിഡ്ഢികള്‍.. പോളിമര്‍ കെമിസ്ട്രി പഠിക്കുന്നവര്‍ മാത്രം പഠിത്തമുള്ളവരും കാര്യശേഷിക്കാരും...

ഒരുകാര്യം അവസാനം മനസ്സിലായി.

പയ്യന് ഒരു കിലോ അരിയുടെ വില അറിയില്ല..
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി സിപിഐ ക്കാരനോ എം കാരനോ എന്നറിയില്ല..

കേരളത്തിന്റെ ജനസംഖ്യയോ എന്തിനു എത്ര ജില്ലയോ ഉണ്ടെന്നു അറിയില്ല..

വൈക്കം സത്യഗ്രഹമോ ക്ഷേത്രപ്രവേശന വിളംബരമോ അറിയില്ല..

കര്‍ഷക സമരമോ കേരള ഭാരത രാക്ഷ്ട്രീയമോ അറിയില്ല..

റബ്ബറിന്റെ വിലയോ കേരളത്തെക്കുറിച്ചോ അറിയില്ല.

എന്തിനു കേരളത്തില്‍ എത്ര എയര്‍പോര്‍ട്ടു ഉണ്ടെന്നു പോലും കൃത്യതയില്ല.

അയല്‍വക്കകാരനെയോ അയാളുടെ തൊഴിലോ അറിയില്ല. ചങ്ങമ്പുഴയോ ഓ.എന്‍.വി.യെയോ അറിയില്ല.. കേവലം കെമിസ്ട്രിയും പോളിമര്‍ കെമിസ്ട്രിയും അറിയാം.. ജനങ്ങളുടെ വികാരങ്ങളും അവയുടെ ബന്ധങ്ങളും അതിന്റെ കെമിസ്ട്രിയും അറിയാത്ത ഇവനും ഒരുപക്ഷെ പി.എച്.ഡിയും നോബലും കിട്ടിയേക്കും.. വിദ്യകൊണ്ട് വളരുക.. തനിക്കും തനിക്കുചുറ്റും ഉള്ളവര്‍ക്കും അതുകൊണ്ട് ഗുണമുണ്ടാക്കുക.. നാട്ടിനും നാട്ടുകാര്‍ക്കും പഠനം പ്രയോജനപ്പെടുത്തുക എന്നതൊന്നും അറിയാത്ത അവന്റെ അമ്മയോട് കൂതറ തിരുമേനി പറഞ്ഞു..

" ചേച്ചിയുടെ മകന്‍ ഒരു പുലിയാണ് കേട്ടോ.."

അമ്മയുടെ മുഖത്തെ ചിരികണ്ടപ്പോള്‍ ഓര്‍ത്തത് പുലി എത്ര വല്യ ജന്തുവായാലും മനുഷ്യന്‍ അല്ലലോ..? അത് മനസ്സിലാക്കാന്‍ ആ അമ്മയും മകനും ശ്രമിച്ചിരുന്നെങ്കില്‍..!!

Tuesday, October 26, 2010

251.അയ്യപ്പന്‍റെ നെയ്യപ്പം എനിക്കും കിട്ടട്ടെ...!!

അയ്യപ്പനോടുള്ള മലയാളിയുടെ സ്നേഹം കണ്ടിട്ട് കൂതറ തിരുമേനിയുടെ അന്തരാത്മാവ് കേണു കരഞ്ഞതുകൊണ്ടാണീ പോസ്റ്റിടാന്‍ താമസിച്ചത്. കഷ്ടം..! ഇത്രയും കാലം മലയാളികള്‍ പാലും തേനും ഊട്ടി അന്തപ്പുരത്തിലെ പട്ടു മെത്തയിലുറക്കിയ കവിയെ ഇന്നിപ്പോള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നതുപോലുമില്ല. ഇത്രയും സാംസ്കാരിക വിരുദ്ധരായ ഒരു സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല പോലും.. കൊള്ളാം..!! ഇനി വകുപ്പ് മന്ത്രിയോ അല്ല മുഖ്യ മന്ത്രിയോ രാജിവേച്ചേങ്കിലോ സമാധാനം കിട്ടുകയുള്ളൂ എന്നമട്ടിലാണ് മിക്കവാറും പ്രതികരിക്കുന്നത്...!

ആദ്യമേ ചിലകാര്യങ്ങള്‍ പറയട്ടെ.! കവി അയ്യപ്പന്‍ സ്വീകരിച്ച ചര്യ ആരും അദ്ദേഹത്തെ അടിച്ചേല്‍പ്പിച്ചതല്ല.. ജോണ്‍എബ്രഹാം ഒരു കാലഘട്ടത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇവരൊക്കെ ഇതിന്റെ ഉദാഹരണങ്ങള്‍ ആയിരുന്നു. മാനം മര്യാദയ്ക്ക് സാമൂഹിക വ്യവസ്ഥിതിയ്ക്ക് അനുസരിച്ച രീതിയില്‍ ജീവിക്കാന്‍ ഒരു പരിധിവരെ ഏവരും ബാധ്യസ്ഥരാണ്. അത് തെറ്റിച്ചു സ്വയം തീരുമാനിച്ച വഴിയിലൂടെ സഞ്ചരിച്ച ഏവര്‍ക്കും ഇതൊക്കെ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. വീട്ടില്‍ നിന്നോ നാട്ടില്‍നിന്നോ സര്‍ക്കാരില്‍ നിന്നോ ഒക്കെ ഇതനുഭാവിക്കേണ്ടി വരും.. എന്തുകൊണ്ടെന്നോ... നാമെല്ലാവരും ഈ സിസ്റ്റത്തിന്റെ ഭാഗമാണെന്നത് തന്നെ.. താന്‍ വഴിയില്‍ ബന്ധങ്ങളും ലോകനീതിയും ചര്യയും സൌഹൃദവും എല്ലാം ത്യജിച്ചു അലഞ്ഞുതിരിഞ്ഞു കിട്ടുന്നത് തിന്നു ചെയ്യാന്‍ ആഗ്രഹിച്ചത്‌ ചെയ്തു എഴുതാനോ വരയ്ക്കാനോ ആഗ്രഹിക്കുന്നത് ചെയ്തു ജീവിക്കാന്‍ സൃഷ്ടിയുടെ ചില യാമങ്ങളില്‍ നമുക്കും തോന്നും... കൂതറ തിരുമെനിയ്ക്കും തോന്നിയിട്ടുണ്ട്.. ഭൌതിക ജീവിതം തരുന്ന പ്രശ്നങ്ങളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും ഒരു ഒളിച്ചോട്ടം മാത്രമാണത്. എന്നാല്‍ അങ്ങനെ ഒളിച്ചോടുന്നത് സാംസ്‌കാരിക / സാമൂഹിക ജീവിതത്തോടു ചെയ്യുന്ന ആത്മഹത്യ മാത്രമാണ്.. എന്നാല്‍ ആത്മഹത്യാ ചെയ്യുന്നത് ധീരതയാണെന്നു കരുതുന്നതു ചെയ്യുന്ന ഭീരു മാത്രമാണ്... ഏതാണ്ട് ഇതുതന്നെയാണ് അയ്യപ്പന്‍ കവിയുടെയും ജീവിതത്തില്‍ സംഭവിച്ചത്.. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ ഈ ഭ്രാന്ത് കളഞ്ഞു ഇന്ന് മാന്യതയോട് കൂടി ജീവിക്കുന്നു..

ബ്ലോഗ്‌ എഴുതുന്നവരില്‍ എത്രയോ പേര്‍ (ഇന്ന് അയ്യപ്പന് വേണ്ടി വാചാടാപം നടത്തുന്നവര്‍) നല്ല ഭാവനാ സമ്പന്നരും സര്‍ഗ്ഗശീലരും ആണ്.. എന്നിട്ടെന്തേ ഈ സൊ കോള്‍ഡ് മാന്യ ജീവിതം നയിക്കാത്തൂ.. മനനം ചെയ്യുന്ന മനുഷ്യന്‍ തെരുവില്‍ ജീവിക്കുന്ന മൃഗങ്ങളെപോലെയല്ല.. അതുതന്നെയാണ് അവനെ മൃഗങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നതും. കൂതറ തിരുമേനിയുടെ ജീവിതത്തില്‍ എത്രയോ അതുല്യ സിദ്ധിയുള്ള ചുവര്‍ ചിത്രകരാന്മാരായ ഭ്രാന്തന്മാരെ കണ്ടിട്ടുണ്ട്... സര്‍ഗ്ഗാത്മകത ഭ്രാന്തില്‍ എത്തുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്നതും ഭ്രാന്തില്‍ സര്‍ഗ്ഗാത്മകത കണ്ടെത്തുന്നവരും ആകൂട്ടത്തില്‍ ഉണ്ട്... അവരെ അല്ലെങ്കില്‍ അതിന്റെ കൂടിയ കുറഞ്ഞ അളവില്‍ ചിത്തഭ്രമം ഉള്ളവരെ എന്തുചെയ്യണം.. ഭാരത രത്നം കൊടുത്തു ആദരിക്കണോ..!?

തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള വീട്ടില്‍ ജനിച്ച അയ്യപ്പന്‍ കവിയുടെ ചെറുപ്പത്തിലെ ചില വേര്‍പാടുകള്‍ കവിയെ പ്രത്യേക ജീവിതരീതിയ്ക്കുടമയാക്കി. ജോണ്‍ എബ്രഹാമിന്റെ കൂട്ടും ആ സ്വഭാവം കൂട്ടിയെന്നും പറയാം.. എന്നാല്‍ ചെറുപ്പത്തിലെ വിധിവിളയാട്ടങ്ങളെ സധൈര്യം നേരിട്ട് ജീവിതത്തില്‍ വിജയിക്കുകയാണ് മനുഷ്യന്റെ രീതിയും ആവശ്യവും. ഒരുപക്ഷെ ഈ മരണവും ഈ ജീവിതവും ആയിരുന്നു കവി അയ്യപ്പന്‍ ആഗ്രഹിച്ചതും തെരഞ്ഞെടുത്തതും.. അതുകൊണ്ടുതന്നെ അതിന്റെ അനന്തര ഫലങ്ങളും അദ്ദേഹത്തിനു അറിയാമായിരുന്നെന്നു വേണം പറയാന്‍.. അതില്‍ സഹതപിക്കുക ഒട്ടും ആവശ്യമില്ലാത്ത ഒന്നാണ്...!! അദ്ദേഹത്തിന്റെ കവിതകളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആ കഴിവിനെയും.. ആ കഴിവിനെ വേണ്ടവിധത്തില്‍ വിനയോഗിച്ചു ഒരു മാതൃകയായി ജീവിക്കുകയിരുന്നു വേണ്ടത്.. എന്നാല്‍ സ്വയം ജീവിതം നശിപ്പിച്ച ഒരാളുടെ ജീവിതത്തില്‍ നാമെന്തിനു സഹാതപിക്കണം...!!

ഇനിയും ഇതേപോലുള്ള എത്രയോ ജീവിതങ്ങളെ തെരുവില്‍ കാണാം... അലഞ്ഞു തിരിയുന്ന പ്രതിഭാധനര്‍.. അവര്‍ക്കുവേണ്ടി എന്ത് ചെയ്യുന്നു.. എന്ത് ചെയ്യാന്‍ കഴിയുന്നു എന്ന് സ്വയം ചോദിക്കുക.... ജീവിതം കള്ളിലും കഞ്ചാവിലും നശിപ്പിക്കുന്ന ജന്മങ്ങളെ ആരാധന കഥാപാത്രങ്ങളെ ഇന്ന് നമ്മള്‍ അമ്പേ തള്ളിക്കളഞ്ഞിരിക്കുന്നു... ജീവിക്കുക.. മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക.. കവിയോടുള്ള ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയട്ടെ..... ജീവിതം ഒരു കവിതയല്ല.. കഥയും.... എഴുതി തെറ്റിയാല്‍ തിരുത്താന്‍ ആവില്ലെന്ന് മനസ്സിലാക്കി ജീവിക്കുക...

Sunday, October 17, 2010

250.ഇതെന്തൊരു കോപ്പിലെ ന്യായമാണ്...!

പോസ്റ്റും വിഷയവും പ്രകോപനപരമെങ്കില്‍ ക്ഷമിക്കുക..

ഈ പോസ്റ്റിലൂടെ കൂതറ തിരുമേനി നിയമത്തെ വെല്ലുവിളിയ്ക്കുകയല്ല. എന്നാല്‍ പൌരാവകാശത്തെ മറ്റൊരു ദൃഷ്ടികോണിലൂടെ നോക്കുകയാണെന്ന് മാത്രം. സ്വാതന്ത്ര്യത്തോടെ മാത്രമല്ല സുരക്ഷയോടെയും ജീവിക്കാന്‍ ഭാരതത്തില്‍ ഒരു പൌരനു അവകാശമുണ്ട്‌. അതേപോലെതന്നെ പോലീസിനു ഇപ്പോഴും പൌരനു സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നതുകൊണ്ട് തന്നെ സ്വയം ആ കര്‍ത്തവ്യം ചെയ്യാന്‍ പൌരനു അവകാശവും അധികാരവുമുണ്ട്.. അതുകൊണ്ട് തന്നെ തോക്ക് കൈവശം വെക്കാനും വാങ്ങാനും ഇന്ത്യന്‍ പൌരനു കഴിയും. ഇനിയാണ് യഥാര്‍ത്ഥ പ്രശ്നം..

ഭാരതത്തിലെ നിയമപ്രകാരം പോലീസോ പട്ടാളമോ ഉപയോഗിക്കുന്ന ബോറുള്ള തോക്കുകള്‍ ഇവിടെ പ്രോഹിബിറ്റെഡ് ബോറുകള്‍ (PB) എന്നാ ഗണത്തില്‍ പെട്ടതാണ്. സിവിലിയന്‍ ആളുകള്‍ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍(NPB) ഉള്ള തോക്കുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.. സമ്മതിച്ചു.. പക്ഷെ ഇനി ഈ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ ഉള്ള തോക്ക് വാങ്ങാന്‍ ചെന്ന് എന്ന് കരുതുക. ഏകദേശം ഒരുലക്ഷം വരെ ബജറ്റ് ഉള്ള ആളുകളുടെ ഏക ആശ്രയം ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ഉണ്ടാക്കുന്ന തോക്കുകള്‍ മാത്രമാണ്. സിവിലിയന്‍ ആളുകള്‍ക്കായി .32 ബോറിലെ ഒരു റിവോള്‍വര്‍, അതെ അളവിലെ ഒരു പിസ്റ്റള്‍ , .22 ബോറുള്ള ഒരു റിവോള്‍വര്‍ എന്നിവയാണ് ഹാന്‍ഡ്ഗണ്‍ കാറ്റഗറിയില്‍ ലഭ്യമായത്. ഇത് രണ്ടും ക്വാളിറ്റി കൊണ്ടും മികവു കൊണ്ടും വിദേശ മോഡല്‍ തോക്കുകളുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. ഇതില്‍ 22 ബോറുള്ള റിവോള്‍വര്‍ താരതമ്യേന വിലക്കുറവാണെങ്കിലും (അരലക്ഷം രൂപ..) ഈ വിലയ്ക്ക് വിദേശത്തു ഏറ്റവും മികച്ച മോഡലുകള്‍ (ബാരെറ്റ, സ്മിത്ത് ആന്‍ഡ്‌ വെസ്സന്‍ , വെബ്ലി ആന്‍ഡ്‌ സ്കോട്ട് , സീസി ഗണ്‍ , ഗ്ലോക് , തുടങ്ങിയവ..) ലഭിക്കും. എന്നാല്‍ ഈ മോഡലുകള്‍ നമുക്ക് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. ഈ മോഡലുകള്‍ സെക്കണ്ട് ഹാന്‍ഡ്‌ വാങ്ങാന്‍ ചെന്നാല്‍ ആ വിലയ്ക്ക് ഒരു മാരുതി സ്വിഫ്റ്റ് ലഭിക്കും. പുതിയതിന് ഒരു ടൊയോട്ട കൊറോളയുടെ വിലകൊടുക്കേണ്ടി വരും. എനിക്ക് അറിയാനുള്ളത് ചിലകാര്യങ്ങളാണ്..

1.ഇന്ത്യയില്‍ നിയമപരമായി വിദേശ നിര്‍മ്മിത തോക്കുകള്‍ വെയ്ക്കുന്നത് കുറ്റകരമല്ല.. എന്നാല്‍ ഇത് നേരിട്ട് ഇറക്കുമതി ചെയ്യുന്നത് അനുവദിക്കില്ല. (നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ പോലും).. വേണമെങ്കില്‍ ഡീലര്‍ മുഖേന വാങ്ങണം.. അപ്പോള്‍ ഒറിജിനല്‍ വിലയുടെ പത്തിരട്ടി വരെ കൊടുക്കേണ്ടി വരും. അപ്പോള്‍ അത് ചൂഷണമല്ലേ.?

2. വിദേശത്തു താമസമാക്കിയിരുന്ന ഭാരതീയന്‍ തിരികെവരുമ്പോള്‍ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ ഉള്ള ഒരു തോക്ക് കൊണ്ടുവരാന്‍ വ്യവസ്ഥയുണ്ട്.. (എന്നാല്‍ ഇത് അയാളുടെ ജീവിതകാലം വില്‍ക്കാനോ ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാനോ കഴിയില്ല..) എങ്കില്‍ ഒരു ഇന്ത്യന്‍ പൌരനു വിദേശത്തു പോയി സ്വന്തം ആവശ്യത്തിനു തോക്ക് വാങ്ങി കൊണ്ടുവരാന്‍ കഴിയില്ല. എന്തുകൊണ്ട് ...? തോക്കുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലാത്ത സ്ഥിതിയ്ക്ക് അതിന്റെ നികുതി വാങ്ങിയാല്‍ പോരെ...?

എന്നാല്‍ ഭാരതത്തിലെ ഷൂട്ടര്‍മാര്‍ക്ക് തോക്കുകള്‍ കൊണ്ടുവരാം... വേണമങ്കില്‍ അവരുടെകൈയില്‍ നിന്ന് നമുക്ക് പഴയ തോക്കുകള്‍ വാങ്ങുകയുമാവാം.. അപ്പോള്‍ പഴയ വെറ്റില തിന്നോണം എന്നാണോ നിയമം...

ഈ വിഷയത്തിലേക്ക് വീണ്ടും വരുന്നതിനു മുമ്പേ ചിലകാര്യങ്ങള്‍ ഒന്ന് നോക്കാം. ഈ പ്രോഹിബിറ്റെഡ് ബോറുകള്‍ /നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ എന്നുള്ള ആശയം എങ്ങനെ വന്നു നോക്കാം. നേരത്തെ ബ്രിട്ടീഷ്കാര്‍ ഭരിച്ചപ്പോള്‍ പ്രജകള്‍ (അന്നത്തെ പൌരന്മാര്‍ എന്നെങ്കിലും സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കലാപം ഉണ്ടാക്കിയേക്കും എന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു..) പട്ടാളത്തെക്കാളും പോലീസിനെക്കാളും ശക്തികുറഞ്ഞ തോക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിച്ചിരുന്നു. കാരണം ഒരു മുന്‍കരുതല്‍ തന്നെ.. എന്നാല്‍ സായിപ്പന്മാര്‍ പോയിട്ടും സായിപ്പന്മാരുടെ പരിഷ്കാരം പോയില്ല.. ഇന്നും കോരന് കുമ്പിളില്‍ തന്നെ..

പക്ഷെ ഒരു ചോദ്യം ചോദിച്ചോട്ടെ...? തീവ്രവാദികളും മാവോ വാദികളും ഉപയോഗിക്കുന്നത് ലൈസന്‍സ് ഉള്ള തോക്കുകള്‍ ആണോ..? മിക്കപ്പോഴും പോലീസിനെക്കാളും പട്ടാളത്തിനെക്കാളും മികച്ചയിനം തോക്കുകള്‍ ആണവര്‍ ഉപയോഗിക്കുന്നത്.. അതിനെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുന്നു. ലൈസന്‍സ് ഉള്ളവര്‍ നിയമത്തെ വെല്ലുവിളിക്കുന്ന സാഹചര്യങ്ങള്‍ എത്രയുണ്ടയിട്ടുണ്ട്..?? അപ്പോള്‍ പിന്നെ ഈ പ്രോഹിബിറ്റെഡ് ബോറുകള്‍ എന്നാ ആശയത്തിന്റെ പ്രസക്തിയെന്ത്...?

മുമ്പ് ഇന്ത്യയില്‍ കാറുകള്‍ (വിദേശനിര്‍മ്മിത) ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു പ്രത്യേക ശതമാനം നികുതി അടയ്ക്കേണ്ട നിയമം ഉണ്ടായിരുന്നു. ഇന്നും ആ നിയമം ഉണ്ടെങ്കിലും ഇറക്കുമതി ചെയ്യാതെതന്നെ മിക്ക കാറുകളും ഇവിടെ ലഭ്യമാണ്. അന്നൊക്കെ ആര് ഇറക്കുമതി ചെയ്യുന്നോ ആ വെക്തി നികുതി അടച്ചു കാറുകള്‍ ഇറക്കുമതി ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതെനിയമം തോക്കുകളുടെ കാര്യത്തില്‍ എന്തെ പ്രവര്‍ത്തികമാക്കികൂടാ..

സത്യത്തില്‍ ഈ നിയമം കൊണ്ടാര്‍ക്കാണ് ലാഭം..... തോക്കുകള്‍ വില്‍ക്കുന്നവര്‍ക്ക് മാത്രം. പുതിയ വിദേശനിര്‍മ്മിത തോക്കുകള്‍ വങ്ങേണ്ട ആളുകള്‍ കള്ളപ്പണം മുടക്കി തോക്കുകള്‍ വാങ്ങുമ്പോള്‍ ഡീലര്‍മാര് കോടികള്‍ ഉണ്ടാക്കുന്നു.. അത്രതന്നെ...

ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ..

ഇതുവായിച്ചപ്പോള്‍ ഒരു ഗണ്‍ വാങ്ങിയാലോ എന്നുകരുതുമ്പോള്‍ കൂടെ ലക്ഷങ്ങളും കരുതുക. ഇനി എയര്‍ ഗണ്‍ ആണ് ഇമ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ .177 ബോറുള്ള എയര്‍ ഗണ്‍ നിയമപരമായി ഇറക്കുമതി ചെയ്യാം..(ഇന്ത്യയില്‍ ഉണ്ടാക്കുന്ന എയര്‍ ഗണ്‍ - ഇന്ത്യന്‍ ഹ്യൂം പൈപ്പ് പോലെയുള്ള - കാശിനും കൊള്ളില്ല) ഇപ്പോള്‍ അതിന്റെ പെല്ലറ്റ് ഇറക്കുമതി ചെയ്യുന്നതിനും അനുവാദം കിട്ടും.. ആര്‍ക്കെങ്കിലും ആ നിയമത്തിന്റെ പകര്‍പ്പ് വേണമങ്കില്‍ ആവശ്യപ്പെടുക.. അയച്ചുതരാം.

.22 ബോറിന്റെ എയര്‍ ഗണ്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഒരുപക്ഷെ ചില നിയമ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഈ തോക്കുകള്‍ വുഡ് ടെസ്റ്റ്‌ പാസായില്ലെങ്കില്‍ ഗണ്‍ ലൈസന്‍സ് എടുക്കേണ്ടി വരും എന്നുമാത്രം.. കാരണം ഒരു പട്ടിയേയോ പന്നിയെയോ വെടിവെച്ചു കൊള്ളാന്‍ കഴിയുന്ന എയര്‍ ഗണ്‍ വിപണിയില്‍ ലഭ്യമാണ്.. (മുക്കാല്‍ ലക്ഷം മുതല്‍ ഒരുലക്ഷം വരെ കൊടുക്കേണ്ടി വരും..)



Friday, October 15, 2010

249.ഏതു പട്ടിയ്ക്കും വരും ഒരുദിവസം.....മരണം...!!!

പോണി ബോയിയുടെ കമന്റ് കണ്ടപ്പോള്‍ തന്നെ മറുപടി ഒരുപോസ്റ്റായി തന്നെ ഇടണം എന്ന് കരുതിയിരുന്നു. പോണിയുടെ കമന്റ് സത്യത്തില്‍ ഒരു ചെറിയ വിഷയമല്ല ഇന്ത്യ കണ്ടില്ലെന്നു നടിക്കുന്ന കാണേണ്ട ഒരു വിപത്താണ്.. മേനകാ ഗാന്ധിയെപ്പോലെയുള്ള വിവരദോഷികള്‍ നടത്തുന്ന മൃഗസ്നേഹം ഇന്ത്യയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളിലേക്ക് ചെറിയ ഒരു വെളിച്ചം വീശുകമാത്രമാണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്.

നായകളെ മക്കളെ പോലെ സ്നേഹിക്കുന്നവര്‍ ഏറെയുണ്ട്. എന്തിനു ബ്ലോഗില്‍ പോലും നായകള്‍ക്ക് വേണ്ടി പോസ്റ്റുകളും ബ്ലോഗുകളും ഉണ്ടാക്കിയവരുണ്ട്. എന്നാല്‍ ഈ നായകളുടെ മറ്റൊരു വശം കൂടി കാണേണ്ടതുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ത്തപ്പെടുന്ന മൃഗങ്ങളില്‍ നായകളും പെടും. അതേപോലെ ഗൈഡ് ഡോഗുകള്‍ ചെയ്യുന്ന ഉപകാരം പറഞ്ഞറിയിക്കാനും വയ്യാ. എന്നാല്‍ ഭാരതത്തില്‍ ഒരു വര്‍ഷം കാല്‍ ലക്ഷത്തോളം ആളുകള്‍ പേവിഷം ബാധിച്ചു മരിക്കാറുണ്ട് എന്നുകൂടി അറിയണം. യഥാര്‍ത്ഥ സംഖ്യാ മിക്കപ്പോഴും ഇതിലും വളരെയേറെ കൂടുതലാണ്. ഐസലേഷന്‍ സെല്ലുകളില്‍ നടക്കുന്ന മരണങ്ങളെപോലെ വെളിയിലും മരണങ്ങള്‍ നടക്കുന്നുണ്ട്.

കുരങ്ങില്‍നിന്നും ,പശുവില്‍ നിന്നും എന്തിനു വവ്വാലില്‍ നിന്നുപോലും പേവിഷം ബാധിക്കാറുണ്ട് എങ്കിലും എഴുപതു ശതമാനവും പട്ടികളുടെ കടിയില്‍ നിന്നാണ് റെബീസ് പകരുന്നത്. നൂറു കോടിയില്‍ കൂടുതല്‍ രൂപ പ്രതിവര്‍ഷം പട്ടികടിച്ച ആളുകളെ ചികിത്സിക്കാന്‍ ഇന്ത്യയില്‍ ചിലവഴിക്കാറുണ്ട്. ഇന്ത്യയില്‍ ഏകദേശം മൂന്നുകൊടിയോളം നായകളുണ്ട് എന്നാണ് കണക്കു. ഇതില്‍ എണ്‍പത് ശതമാനം തെരുവ് നായകളാണ്. ഇതില്‍ നിന്നും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ട്.
നായകളുടെ കടിയേറ്റു മരിക്കുന്നവരും ഗുരുതരമായി പരിക്കെല്‍ക്കുന്നവരും ഏറെയുണ്ട്. അതുകൊണ്ട് തന്നെ റെബീസ് മാത്രമല്ല ഈ നായകളെ കൊണ്ടുള്ള പ്രശ്നം. മിക്കപട്ടണങ്ങളിലും ഈ പ്രശ്നം ഗുരുതരമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഗൌരവും മനസ്സിലാക്കി സര്‍ക്കാര്‍ വേണ്ടനടപടി എടുക്കേണ്ടത് അത്യാവശ്യമാണ്.

നായകളില്‍ വന്ധ്യകരണം നടത്തി ഒരു പരിധിവരെ ഇതിനു പരിഹാരം ഉണ്ടെന്നു കരുതുന്നവരുണ്ട്. എന്നാല്‍ റെബീസ് മാത്രമല്ല നായകളില്‍ നിന്നുള്ള ഭീഷണി. കടിക്കുന്നതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും നാം കാണേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ ഇവയുടെ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് ആവശ്യമാണ്. നായകളുടെ രക്ഷയെപ്പറ്റി പ്രസംഗം നടത്തുന്നവര്‍ അവയെ തെരുവുകളില്‍ നിന്നും രക്ഷിച്ചു അഡോപ്ഷന്‍ സെന്റര്‍ നിര്‍മ്മിച്ച്‌ അവിടെ പാര്‍പ്പിച്ചു ജനങ്ങളെ നായകളുടെ ഭീഷണിയില്‍ നിന്നും രക്ഷിക്കാനും ബാധ്യസ്തര്‍ ആണ്.. അല്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ സ്വന്തം രീതിയില്‍ നായകളുടെ നിര്‍മ്മാര്‍ജ്ജനം നടത്താന്‍ അനുവാദം കൊടുക്കേണ്ടതും അത്യാവശ്യം തന്നെ. ചത്തപട്ടിയെ എന്തുചെയ്യണം എന്ന് മുന്‍സിപ്പാലിറ്റി തീരുമാനിച്ചോട്ടെ..!!

Thursday, October 14, 2010

248.ആര് ജീവിക്കണം.. മനുഷ്യനോ അതോ മൃഗങ്ങളോ.?

ഈ ചോദ്യം കൂതറ തിരുമേനിയുടെ മാത്രമല്ല.. കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ ലക്ഷക്കണക്കിന്‌ പാവപ്പട്ട കൃഷിക്കാരുടെയാണ്. ഭക്ഷ്യ ശൃംഖലയുടെ ഏതെങ്കിലും ഭാഗത്തെ ഒരു തകര്‍ച്ച ആ ഘടനയെ ആകെമാനം തകര്‍ക്കാറുണ്ട്. അതിന്റെ പരിണിതഫലമായി ഉണ്ടായിരിക്കുന്ന ഒരു പ്രത്യാഘാതമാണ് ഈ പോസ്റ്റിനാധാരം.

പ്രഭുക്കളുടെയും രാജാക്കന്മാരുടെയും കാലശേഷം ഭാരതത്തില്‍ ജനാധിപത്യം വന്നപ്പോള്‍ ഇല്ലാതായ ഒന്നാണ് നായാട്ട് അഥവാ വേട്ടയാടല്‍. ഇതിന്റെ ധാര്‍മികതയെപ്പറ്റി ചിലര്‍ക്ക് സംശയം ഉണ്ടാവാം. ജീവിക്കാനുള്ള അധികാരവും അവകാശവും മനുഷ്യര്‍ക്കുള്ളതുപോലെ മൃഗങ്ങള്‍ക്കും ഉണ്ടെന്നു കൂതറ തിരുമേനി സമ്മതിക്കുന്നു. എന്നാല്‍ വേട്ടയാടല്‍ നിയമപരമായി തടഞ്ഞതുകൊണ്ടു ചിലപ്രത്യേക മൃഗങ്ങള്‍ പെരുകുന്നത് മനുഷ്യവാസത്തിനും കൃഷിയ്ക്കും ഒരുപോലെ ദോഷകരമായി ഭാവിച്ചു. ഇതില്‍ ഒരു തരത്തില്‍ പെട്ടതെന്നോ അല്ലെങ്കില്‍ പ്രത്യേക തരത്തില്‍ പെട്ടതെന്നോ പറയാന്‍ കാരണം അത്തരം മൃഗങ്ങള്‍ക്ക് അന്തകരായി അല്ലെങ്കില്‍ അവയെ കൊല്ലാന്‍ അവയുടെ സ്വാഭാവിക ജീവിത സാഹചര്യത്തില്‍ ശത്രുക്കള്‍ ഇല്ലെന്നത് തന്നെയാണ്.. കേരളത്തെ സംബന്ധിച്ച് കാട്ടുപന്നികള്‍ തന്നെ മികച്ച ഉദാഹരണം. കേരളത്തിലെ മിക്ക ജില്ലകളിലും ഈ കാട്ടുപന്നി ശല്യം മൂലം കൃഷിക്കാര്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്.

ഇന്ത്യയില്‍ ഫയര്‍ ആം ലൈസന്‍സ് കൊടുക്കുന്നുണ്ടെങ്കിലും അത് ടാര്‍ഗെറ്റ് ഷൂട്ടിംഗ്/ സെല്‍ഫ് ഡിഫെന്‍സ് എന്നീ കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇനി ഏതെങ്കിലും മൃഗങ്ങളെയോ ജീവികളെയോ കൊല്ലണം എന്ന് നിര്‍ബ്ബന്ധം ഉണ്ടെങ്കില്‍ കാക്ക ,എലി , പെരുച്ചാഴി എന്നിവയെ മാത്രമേ കൊല്ലാന്‍ നിയമം അനുവദിക്കുന്നുള്ളൂ. അല്ലാത്ത ഏതു ജീവികളെയും കൊന്നാല്‍ പിഴയും ജയില്‍വാസവും ഉറപ്പ്. ഇനി വിളനാശം ഉണ്ടാക്കുന്ന മൃഗങ്ങള്‍ക്കെതിരെ എങ്ങനെ പ്രതിരോധിക്കാം എന്നും നിയമം പറയുന്നുണ്ട്.
വിളകള്‍ മൃഗങ്ങള്‍ നശിപ്പിക്കുന്ന സാഹചര്യവും ഗണ്‍ ലൈസന്‍സ് നേടാന്‍ ഒരു കാരണം ആണെന്നിരിക്കെ അത്തരം ഒരു സാഹചര്യത്തില്‍ അവയെ വെടിവെയ്ക്കാന്‍ കഴിയില്ലെന്നത്‌ ഒരു വിരോധാഭാസം തന്നെ. വിളനശീകരണം നടന്നാല്‍ ഫോറെസ്റ്റ് റേഞ്ചറെ അറിയിച്ചു പരാതി കൊടുത്ത് അദ്ദേഹത്തിനു ബോധ്യം വന്നാല്‍ പിന്നീട് ഇത്തരം ആക്രമണം ഉണ്ടാകുമ്പോള്‍ മൃഗങ്ങളെ വെടിവെയ്ക്കാന്‍ കൃഷിക്കാരനോ അല്ലെങ്കില്‍ വേട്ടക്കാരനോ അധികാരം കൊടുക്കുന്ന രീതി നിലവിലുണ്ട്.. (കേരളത്തില്‍ നടന്നാതായി അറിവില്ല.) ഈ ഇറച്ചി പക്ഷെ വില്‍ക്കാന്‍ സമ്മതിക്കില്ല.. വേട്ടക്കാരനോ വെടിവെച്ച ആളോ കഴിക്കുകയോ സംസ്കരിക്കുകയോ വേണം...( പഞ്ചാബില്‍ പന്നി വില നശിപ്പിക്കുമ്പോള്‍ ഇങ്ങനെ നടക്കുന്നത് അറിയാം)

യൂറോപ്യന്‍ ,അമേരിക്കന്‍ ,കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇങ്ങനെ മാന്‍ മൂസ് തുടങ്ങിയ മൃഗങ്ങള്‍ എണ്ണത്തില്‍ അധികമായെന്നു സര്‍ക്കാരിന് തോന്നിയാല്‍ വേട്ടക്കാര്‍ക്ക് അതിനെ വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കാറുണ്ട്.. ഒരു ഹന്ടിംഗ് സീസന്‍ തന്നെ മിക്കയിടത്തും ഉണ്ട്. എന്നാല്‍ കൂട്ടത്തോടെ ഇതിനെ കൊന്നോടുക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ എത്രമൃഗങ്ങള്‍ ഉണ്ടെന്നോ എത്ര എണ്ണം അധികം ആയുണ്ടെന്നും ഒരു സര്‍വേ ഇടയ്ക്കിടെ നടത്താറില്ല. ഇനി എത്ര മൃഗങ്ങള്‍ ജീവിക്കണം എന്ന് നമ്മള്‍ തീരുമാനിക്കാന്‍ ആരാണ് അധികാരം കൊടുത്തതെന്ന് ചോദിക്കരുത്. കാരണം മനുഷ്യരുടെ സ്വാഭാവികമായ ജീവിതത്തിനും കൃഷിയ്ക്കും വേണ്ടിയാണു നിയമങ്ങള്‍ മിക്കവയും ഉണ്ടാക്കിയിരിക്കുന്നത്.. മൃഗങ്ങള്‍ക്ക് വേണ്ടി നിയമം ഉണ്ടെങ്കിലും ഉണ്ടാക്കിയത് മൃഗമല്ലല്ലോ..! കുറേനാളുകള്‍ക്ക് മുമ്പേ കൂതറ തിരുമേനി കാറില്‍ സ്വന്തം ഗ്രാമത്തില്‍ യാത്രചെയ്തപ്പോള്‍ (രാത്രിയില്‍ ) അറിയാതെ ഒരു മൃഗത്തിനെ ഇടിച്ചു.. പട്ടിയാണോ എന്ന് നോക്ക്യപ്പോള്‍ ഞെട്ടിപ്പോയി.. ഒരു പന്നി.. പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒന്നല്ല ആരെഴെണ്ണം ഉണ്ട്.. എന്നാല്‍ ഒന്നും ചെയ്യാതെ കാറില്‍ കയറി ഹോണ്‍ മുഴക്കുക മാത്രമേ ചെയ്യാനായുള്ളൂ. ഈ പന്നികള്‍ മിക്കവയും അടുത്തുള്ള കൃഷിക്കാര്‍ക്ക് ഉണ്ടാക്കുന്ന ശല്യം ഒരുപക്ഷെ പറഞ്ഞാല്‍ തീരാത്തതാണ്.. ഇവയെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് മാത്രമേ ഫോറെസ്റ്റ് അധികാരികളും പറയുകയുള്ളൂ. ഇനി വിളകള്‍ക്ക് ഇന്‍ഷുറന്‍സ്
എടുത്തു പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് തീരുമാനിച്ചാലും ഈ പ്രശ്നത്തിന് ഒരു പരിഹാരം ഇല്ല.

പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ മൃഗങ്ങളുടെ സ്വാഭാവിക വളര്‍ച്ച വളരെയധികം ആവുമ്പോള്‍ സ്വാഭാവിക വാസസ്ഥലത്ത് സ്വാഭാവിക ശത്രുക്കള്‍ ഇല്ലാത്തപ്പോള്‍ അവയുടെ എണ്ണം നിയന്ത്രണം നടത്താന്‍ സര്‍ക്കാരിനു നിയമം മൂലം കഴിയുന്നതാണ്.. ടെമ്പററി ഹന്ടിംഗ് ലൈസന്‍സ് കൊടുത്ത് അവയുടെ എണ്ണം നിയന്ത്രിക്കാം.. അല്ലെങ്കില്‍ സര്‍ക്കാര്‍ ശിക്കാരി തന്നെ കാര്യം നടത്തിയാലും മതിയല്ലോ.. ഇനി ഇതിനൊക്കെ ആര്‍ക്കു സമയം എന്നാണു ചിന്തയെങ്കില്‍ സുല്ല്..!!!

Wednesday, October 6, 2010

247.കോമണ്‍വെല്‍ത്ത് ഗെയിംസും കോമണ്‍ സെന്‍സും..!

ഗെയിംസിന്റെ തുടക്കത്തിലും തയ്യാറെടുപ്പിലും നടന്ന പാളിച്ചകളെ അതീവ നിന്ദ്യമായി ചിത്രീകരിക്കാന്‍ സായിപ്പന്മാരും സായിപ്പന്മാരുടെ നാട്ടിലെ മലയാളി കുട്ടി സായിപ്പന്മാരും ഏറെ മുമ്പിലായിരുന്നു. ഇന്ത്യന്റെ വൃത്തി, കഴിവില്ലായ്മ, അഴിമതി എന്നുവേണ്ട എല്ലാം ഇവര്‍ക്ക് ചവച്ചു തുപ്പാന്‍ ഉണ്ടായിരുന്നു.. എന്നാല്‍ ഗെയിംസ് തുടങ്ങി കഴിഞ്ഞപ്പോള്‍ വാലും ചുരുട്ടി മിക്കവരും ഉറങ്ങി അല്ലെങ്കില്‍ ഉറക്കം നടിക്കുന്നു.

ആദ്യം തന്നെ കൂതറ തിരുമേനിയുടെ അഭിപ്രായത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നല്ല കോമണ്‍വെല്‍ത്ത് എന്ന ആശയമേ വേണ്ട.. കാരണം പണ്ട് രാജ്ഞിയുടെ കീഴില്‍ കഴിഞ്ഞിരുന്ന കോളനിയിലെ പുഴുക്കളെയും അവരുടെ മേല്‍ ഇന്നും ഇല്ലെങ്കിലും ഉണ്ടെന്നു തോന്നുന്ന വിധേയത്വവും കാണിക്കാന്‍ ഒരു വേദി മാത്രമാണ് ഇത്. കോമണ്‍ വെല്‍ത്തിനെ ആരീതിയില്‍ കാണണോ എന്നചോദ്യത്തിനു കാണണം എന്നുതന്നെ ഉത്തരം. അന്താരാഷ്ട്ര താരങ്ങളുമായി മാറ്റുരയ്ക്കാന്‍ കായികതാരങ്ങള്‍ക്ക് വേദി എന്നതാണ് ഗെയിംസിന്റെ ഉദ്ദേശം എങ്കില്‍ സാര്‍ക്ക് ഗെയിംസ്, ആഫ്രോ ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, വേള്‍ഡ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റ്, ഒളിമ്പിക്സ് അങ്ങനെ എന്തോരം വേദികള്‍ വേറെ..! പണ്ട് റാണിയുടെ കീഴില്‍ കേവലം "വൃത്തിയില്ലാത്ത തോട്ടികള്‍" കഴിഞ്ഞിരുന്ന കോളനികളുടെ പുതിയ മുഖം കാണിക്കാന്‍ വേണ്ടിയാണോ ഈ ആഘോഷം.. അങ്ങനെ ഒരു മേല്‍ക്കോയ്മ അംഗീകരിക്കാന്‍ അല്ലെങ്കില്‍ ഇപ്പോഴും റാണിയുടെ ഇണ്ടാസ് തന്നെ ഉത്ഘാടനത്തിന്റെ തുടക്കം.. റാണി തന്നെ ഉത്ഘാടിക്കും.

കോമണ്‍വെല്‍ത്ത് ഒരു സമാന ദുഖിതരുടെ വേദി ആണെങ്കിലും ചില കാര്യങ്ങളില്‍ എല്ലാവരും സമന്‍മാരെന്ന് ആരും അംഗീകരിക്കുന്നില്ല. ചെറിയ ഉദാഹരണ സഹിതം പറയാം. ഒരു ഓസ്ട്രേലിയന്‍ ലൈസന്‍സുള്ള ഒരാള്‍ക്ക്‌ സൌത്ത് ആഫ്രിക്കയില്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ കൂടാതെതന്നെ ലൈസന്‍സ് നല്‍കുന്ന രീതിയിലുള്ള ഏര്‍പ്പാട് ഈ കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍ തങ്ങളില്‍ ഇല്ല. അതേപോലെ കോമണ്‍വെല്‍ത്തില്‍ അംഗം ആയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക് പ്രത്യേക വിസാ നിയമങ്ങളോ നിലവിലില്ല(എല്ലാ രാജ്യങ്ങളും തമ്മില്‍)
. പിന്നെ എന്തോന്ന് കോമണ്‍വെല്‍ത്ത്. ഇത്തരത്തിലുള്ള ഉട്ടോപ്യന്‍ ഗെയിംസില്‍ നിന്ന് അല്ലെങ്കില്‍ റാണിയുടെ മൂട് താങ്ങല്‍ പണ്ടേ നിര്‍ത്തിയ അയര്‍ലാന്‍ഡ്‌ പോലെയുള്ള രാജ്യങ്ങള്‍ പണ്ടേ ഈ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി.. അതാ ഡീസന്‍സി...

ഈ ഗെയിംസിനെ തള്ളി പറയുന്നവര്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍. ഇന്ന് വരെ നടന്നതില്‍ ഏറ്റവും വലിയ കോമണ്‍ വെല്‍ത്ത് ഗെയിംസാണ് ഇന്ത്യയില്‍ നടന്നത്. അല്ലെങ്കില്‍ നടക്കുന്നത്. തുടങ്ങിയ ശേഷം മിക്കവര്‍ക്കും ഇത് മനസ്സിലായി. സായിപ്പന്മാര്‍ക്ക് അല്ലെങ്കിലും ബ്രൌണ്‍ നിറമുള്ള ഇന്ത്യക്കാരുടെ വളര്‍ച്ച സഹിക്കില്ല.. പ്രത്യേകിച്ചും നമ്മെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് നാറികള്‍ക്ക്‌. ഇന്ത്യയിലെ ഗെയിംസുമായി ബന്ദപ്പെട്ട മോശപ്പെട്ട കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തിപ്പാടിയത് ബി.ബി.സി.യും, സ്കൈ ചാനലും ആയിരുന്നു. ഈ സ്കൈ ചാനല്‍ റൂപേര്‍ട്ട് മര്‍ഡോക് സായ്വിന്റെ ആണെങ്കിലും ആസ്ഥാനം ലണ്ടനില്‍ ആണ്.. (ന്യൂസ്‌ കോര്‍പറെഷന്റെ അല്ല - സ്കൈ ചാനലിന്റെ ).. പക്ഷെ ഈ വേന്ദ്രമാര്‍ ഏതന്‍‌സ് ഒളിമ്പിക്സില്‍ നടന്ന പിടിപ്പുകേടും ഗതികേടും അന്ന് എന്തെ വാഴ്ത്തി പാടിയില്ല. കാരണം അത് സായിപ്പിന്റെ നാട്ടില്‍ നിന്നുള്ളത് കൊണ്ടായിരുന്നോ...? രണ്ടായിരുത്തി ഇരുപതില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സില്‍ ഇന്ത്യയുടെ വേദിയാകാനുള്ള സാധ്യതയെ തളര്‍ത്താന്‍ യൂറോപ്യന്‍ സഖ്യം നടത്തിയ സംഘടിത ശ്രമങ്ങളെ സായിപ്പും അവരുടെ ആസനം തങ്ങുന്ന കുട്ടി സായിപ്പന്മാരും കൊണ്ടാടുകയായിരുന്നു..

ഇന്ത്യയുടെ വളര്‍ച്ചയും, മുന്നേറ്റവും വിദേശിയ ശക്തികള്‍ക്കു നേരത്തെതന്നെ ചൊറിച്ചില്‍ ഉണ്ടാക്കിയ വിഷയമായിരുന്നു. മുപ്പത്തി അയ്യായിരം കോടി മുടക്കിയപ്പോള്‍ ഉണ്ടായ ചില പാളിച്ചകള്‍ അംഗീകരിച്ചേ മതിയാവൂ.. കൈക്കൂലിയും പിടിപ്പുകേടും ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒന്നല്ല.. എന്നാല്‍ അതുകൊണ്ട് ഇതിനെ ന്യായീകരിക്കുകയമല്ല..നൂറ്റി മുപ്പതു കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് അതും പ്രത്യേകിച്ച് ഭൂരിഭാഗവും ഇന്നും യൂറോപ്യന്‍ ക്ലോസേറ്റ് ഉപയോഗിക്കാന്‍ അറിയാത്ത ജനവിഭാഗം ആയതിനാല്‍, യൂപി, ബീഹാര്‍ , മധ്യപ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളുടെ വൃത്തിയും ലോകം മുഴുവന്‍ കൊള്ളയടിച്ചു കിട്ടിയ പണം കൊണ്ട് രാജാക്കന്മാരുടെ ജീവിതം ജീവിച്ച സായിപ്പിന്റെ വൃത്തിയും താരതമ്യം ചെയ്യരുത്..

എന്തിനു നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് താങ്ങല്‍ ഓരോ ദിവസം റോഡരുകില്‍ തള്ളുന്ന ചപ്പു ചവറിന്റെ കണക്കു നല്ലവണ്ണം അറിയാം. ഈ കുറ്റം പറയുന്ന മിക്കവരും ചെയ്യുന്നതും അതുതന്നെ.. എന്നാല്‍ അത് സാധ്യമല്ലാത്ത യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ താമസിക്കുമ്പോള്‍ ചെയ്യേണ്ടിവരുന്ന വൃത്തിയുടെ ശീലം നാട്ടില്‍ വരുമ്പോള്‍ മറക്കുന്നവരാണ് ഭൂരിഭാഗവും.. കഷ്ടം..!

ഒരുകാര്യം മാത്രം മറക്കാതിരിക്കുക.. നമ്മുടെ വളര്‍ച്ച ആര് അംഗീകരിച്ചില്ലെങ്കിലും നമ്മള്‍ അംഗീകരിച്ചേ മതിയാവൂ.. കുറഞ്ഞപക്ഷം ഓഹരി വിപണിയില്‍ കശുമുടക്കിയവര്‍ക്കറിയാം എത്ര കണ്ടു വളര്‍ന്നു എന്ന്... ഇന്ത്യയുടെ ചെറിയ വളര്‍ച്ചയില്‍ പോലും ആനന്ദിക്കാന്‍ ശീലിക്കൂ.. അല്ലെങ്കില്‍ കുറ്റം പറയുന്നവര്‍ ഭാരതത്തിന്റെ വളര്‍ച്ചയില്‍ എന്ത് സംഭാവന നല്‍കി എന്ന് ഒരുനിമിഷം ഒന്ന് ആലോചിച്ചു നോക്കൂ.. എന്നിട്ട് കുറ്റപ്പെടുത്തൂ.

246.New Zealand TV host suspended for mispronouncing Delhi's CM name as 'Dick-shit'

New Zealand TV host suspended for mispronouncing Delhi's CM name as 'Dick-shit'


Wed, Oct 6 10:20 AM


Wellington, Oct 6 (ANI): A New Zealand television station has suspended its breakfast show host Paul Henry for mispronouncing Delhi Chief Minister Sheila Dikshit's name several times in a crude manner.
Henry's slurs featured as a clip on TVNZ website in which he ridicules the name of Commonwealth Games troubleshooter Sheila Dikshit.
The Video Extras section of TVNZ's website promoted the Dikshit clip, which now appears to have been removed, under the heading "Paul Henry laughs about the name Dikshit", Stuff.co.nz reports.
"The dip shit woman. God, what's her name? Dick Shit. Is it Dick Shit ... it looks like 'Dick Shit'. It's so appropriate, because she's Indian, so she'd be dick-in-shit wouldn't she, do you know what I mean? Walking along the street ... it's just so funny," Henry said.
TVNZ has received at least four complaints about the clip, in which Henry deliberately mispronounces Dikshit, despite being told.
New Zealand Indian Central Association president Paul Singh Bains said the fact TVNZ was still promoting the clip on its website showed it had "totally lost the plot" and was insensitive to the offence Henry had caused.
He said that had been worsened by subsequent comments in which Henry said Governor-General Sir Anand Satyanand did not look nor sound like a New Zealander.
TVNZ spokeswoman would not say whether TVNZ chief executive Rick Ellis, who suspended Henry from his Breakfast role and is TVNZ's editor-in-chief, had control over the content on the website, Stuff.co.nz reports.
Greens human rights spokesman Keith Locke said the clip, first aired last Friday, was a "particularly graphic illustration of Paul Henry's cultural insensitivity." (ANI)

Sunday, October 3, 2010

245.എന്തിരന്‍ യെന്തിരാ... എന്തരോ... റിവ്യൂ..

ഇതിനെ റിവ്യൂ എന്ന് വിളിക്കാന്‍ കഴിയുമോ എന്നറിയില്ല. പണ്ടുമുതലേ ഒരു രജനീകാന്തിന്റെ ഫാന്‍ ആയതുകൊണ്ട് എങ്ങനെ അണ്ണന്‍ അഭിനയിച്ചാലും കൂതറ തിരുമേനി ഇഷ്ടപ്പെടും. അത് വേറെ കാര്യം.. കുസേലന്‍ അല്ല ബാബ ആയാലും കൈയും അടിയ്ക്കും ചൂളവും അടിക്കും.. അല്ലാ പിന്നെ.. അല്ലെങ്കില്‍ പിന്നെന്തു രജനി പടത്തിന്റെ ആരാധകന്‍.

അപ്പോള്‍ കഥ ആവട്ടെ ആദ്യം..
യന്ത്രമനുഷ്യനെ നിര്‍മ്മിക്കുന്നതിനിടയില്‍ പ്രേമം വരെ മറക്കുന്ന നായകന്‍... (ഐശ്വര്യാരായിയെപ്പോലെ ഒരു കിടിലന്‍ പീസിനെ മറക്കുന്ന നായകനെ സമ്മതിക്കണം.).. ഹ്യൂമനോയിഡായ യന്ത്രമനുഷ്യന്‍ കിടിലന്‍ തന്നെ.. നായകന്‍ ഉണ്ടാക്കുന്ന യന്ത്രമനുഷ്യനു വികാരം ഇല്ലെന്നു പറഞ്ഞു അല്ലെങ്കില്‍ മനുഷ്യനെ പോലെ ചിന്തിക്കാന്‍ ശേഷിയില്ലെന്ന് പറഞ്ഞു പ്രൊജക്റ്റ്‌ ഓക്കേ. ആക്കാത്ത ചെറിയ വില്ലന്‍.. ഹം എന്നാ അമിതാബ് സിനിമയിലൂടെ വില്ലത്തരത്തിന്റെ ഉദാത്ത ഭാവങ്ങള്‍ കാണിച്ച ഡാനി ഡെന്‍ഗോസ്പ സിക്കിംകാരനായ ബോളിവുഡ് താരം തന്റെ വേഷം മനോഹരമാക്കി. നായകന്റെ ലാബിലെ സഹായികള്‍ തമിഴിലെ സ്ഥിരം വിവരദോഷ ഹാസ്യങ്ങള്‍ കാണിക്കുന്നു.. സഹിക്കാം. ഇടയ്ക്ക് മലയാളിയായ കലാഭവന്‍ മണി, മരിച്ചുപോയ കൊച്ചിന്‍ ഹനീഫ (ഡബ്ബിംഗ് നടത്തിയ കോട്ടയം നസീര്‍ സൂപ്പര്‍..) തുടങ്ങിയവരും ഇടയ്ക്കിടെ വരും.. യന്ത്രമനുഷ്യനു വികാരങ്ങള്‍ വച്ചപ്പോള്‍ നായികയെ പ്രേമിക്കുന്നതും വില്ലനാവുന്നതും തീര്‍ത്തും പരിചയമുള്ള കഥാരീതി അല്ലെങ്കിലും കണ്ടിരിക്കാം.. ശങ്കറിന്റെ കഴിവ് സമ്മതിക്കണം.. ഒടുവില്‍ സെന്റി അടിച്ചു യന്ത്രമനുഷ്യന്‍ കൈയടി വാങ്ങുന്നതും മറ്റും പ്രമേയം..

അപ്പോള്‍ റിവ്യൂ/വിമര്‍ശനം

ടെക്നോളജി കാണിക്കാന്‍ ജെയിംസ് കാമറൂണ്‍ കാണിച്ച അവതാറിനേക്കാള്‍ കണ്ടിരിക്കാന്‍ സുഖമുള്ള കഥ.. ഒഴുക്കുണ്ടെന്നു വേണം പറയാന്‍. അഭിനയം അതീവ ഗംഭീരം എന്ന് പറയാന്‍ കഴിയില്ല.. പക്ഷെ സാധാരണ കാണാറുള്ള അമിതാഭിനയം കുറവ്.. ഗാനങ്ങള്‍ ആവറേജ്.... എ.ആര്‍.. റഹ്മാന്‍ എന്ന് പെരുവേച്ചാല്‍ നല്ല സംഗീതം വരില്ലെന്ന് കോമന്‍വെല്‍ത്ത് ഗെയിംസും പിന്നെ ഇപ്പോള്‍ ഈ സിനിമയും തെളിയിച്ചു.. ഷെയറിനു വിലകൂടിയതും സ്പൈസ് ജെറ്റ് വാങ്ങിയതിന്റെ ഗട്സും കൂടി ആയപ്പോള്‍ കലാനിധി മാരന്‍ നൂറ്റമ്പതു കോടി മുടക്കിയത് കാണാന്‍ തരക്കേടില്ല..

ക്യാമറ അടിപൊളി.. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നല്ലത്.. എന്നാല്‍ ഇതിനെക്കാള്‍ നല്ല ഗ്രാഫിക്സ് അടുത്തിടെ ഇറങ്ങിയ മഗധീരയെന്ന തെലുഗ് ചിത്രത്തിന്‍റെ അല്ലെ എന്ന് തോന്നുന്നു.. (ഈ ചിത്രമായിരുന്നു തെലുങ്കിലെ ഏറ്റവും മുതല്‍ മുടക്കിയതും പണം നേടിയതും ആയ ചിത്രം ..അഭിനയിച്ചത് ചിരഞ്ജീവി പുത്രന്‍ രാം ചരന്‍ തേജയും കജോള്‍ അഗര്‍വാളും).. ശിവാജിയിലെ ഗാനങ്ങളുടെ എഴയല്‍വക്കത്ത് വരില്ല ഇതിലെ ഗാനങ്ങള്‍.. മഴയിലും വല്ലതും നനഞ്ഞ നായികയുടെ ശരീരം കാണിക്കുന്ന രീതി ഇതിലില്ല.. ആകെപ്പാടെ ഉണങ്ങി കൊട്ടനടിച്ച ഐശ്വര്യാ റായിയെ നനയിച്ചിട്ടും അധികമൊന്നും കാണിക്കാനില്ലാ എന്ന് ഒരുപക്ഷെ ശങ്കറിന് തോന്നിയിരിക്കാം..

എഡിറ്റിംഗ് കൊള്ളാം. ലൊക്കേഷന്‍ ഗംഭീരം... ദശാവതാരത്തില്‍ പത്തു മുഖം കാണിച്ച കമലിന്റെ ആരാധകര്‍ ആവേശം കൊണ്ടിരിക്കുമ്പോള്‍ ഇതില്‍ നൂറും ആയിരവും ആയിട്ടാണ് അണ്ണന്‍ മുഖം കാട്ടിയിരിക്കുന്നത്.. സൂപ്പര്‍... സുസൂപ്പര്‍....അല്ലാതെ.. അണ്ണന്‍ ആരാ മോന്‍.. അല്ല ആരുടെയാ മോന്‍...

ആദിനാദ് ശിവശങ്കരന്‍ അഭിനയിച്ച ടെര്‍മിനേറ്റര്‍ ഒന്ന്, രണ്ടു എന്നിവ ഇതില്‍ നല്ലപോലെ സ്വാധീനം ചെലുത്തിയിരിക്കുന്നത് കാണാം.. കണ്ണ് മാറ്റി വേറെ കൃത്രിമ കണ്ണ് വെക്കുന്നതും മറ്റും മാത്രമല്ല ആ സിനിമകള്‍ കണ്ടവര്‍ അതിന്റെ സ്വാധീനം ഒട്ടും മറക്കില്ല.. തന്നെയുമല്ല ബാറ്റ്മാന്‍, ഗോഡ്സില്ല്ല എന്നിവ മാത്രമല്ല അന്നകൊണ്ടയും ശങ്കര്‍ പലതവണ കണ്ടിട്ടുണ്ടെന്ന് മനസ്സിലായി..എന്തായാലും നല്ല ഹോം വര്‍ക് ചെയ്ത പടമാണ് എന്നത് മനസ്സിലായി. കോടികള്‍ മുതല്‍ മുടക്കി (ഹിന്ദി ഫിലിം ബ്ലൂ പോലെ ) നായികയുടെ നനഞ്ഞതും നനയാത്തതുമായ ചന്തികാണിച്ച ചീപ് പണിയല്ല ഈ കോടികള്‍ മുടക്കിയ ചിത്രത്തില്‍.. സായിപ്പന്മാരുടെ മുമ്പില്‍ നമ്മള്‍ക്കും നല്ല പടം ഉണ്ടാക്കാന്‍ കഴിയും എന്ന് കാണിച്ച ചിത്രം..

ഒരു കാര്യം മാത്രം ഉറപ്പിച്ചു പറയാം.. പണം മുടക്കിയാല്‍ കരയേണ്ടി വരില്ല.. കാശുമുടക്കുന്നവന് എന്ത് വേണമെന്ന് ശങ്കറിന് അറിയാം.. അണ്ണനും.

Saturday, September 25, 2010

244.ഞാന്‍ തോക്കിന്റെ ലൈസന്‍സ് എടുത്താല്‍ ചൊറിയുമോ....?

ഈ പോസ്റ്റിന്റെ ആവശ്യം ഉണ്ടോന്നു വായനക്കാര്‍ തീരുമാനിക്കുക. സ്വയരക്ഷ ഭരണഘടന ഒരു പൗരന് നല്‍കുന്ന അവകാശമാണ്. അതുകൊണ്ട് തന്നെ സ്വയം രക്ഷയ്ക്ക് എടുക്കുന്ന എല്ലാ മുന്‍കരുതലും നിയമപരമായി സാധുതയുള്ളതാണ്. എന്നാല്‍ ഈ മുന്‍കരുതല്‍ മറ്റൊരു പൌരനോ സമൂഹത്തിനോ അപകടമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ അത് നിയമപരമായി കുറ്റകൃത്യവും ആണ്. ഇനി മുന്‍കരുതലില്‍ പ്രമുഖമാണ് തോക്ക്. ചില രാജ്യങ്ങളില്‍ തോക്കിന്റെ ലൈസന്‍സിന് അപേക്ഷിച്ചാല്‍ സ്വയരക്ഷയ്ക്കു എന്ന് പറഞ്ഞു കാര്യം നേടാന്‍ കഴിയില്ല. പൌരന്റെ ജീവനും സ്വത്തിനും രക്ഷ നല്‍കാന്‍ പോലീസോ ചില അവസരത്തില്‍ പട്ടാളമോ ഉണ്ടെന്നു പറഞ്ഞു ആ അപേക്ഷ നിരസിക്കും. എന്നാല്‍ നൂറെകാല്‍ കോടി ജനസംഖ്യയുള്ള ഭാരതത്തില്‍ സ്വയരക്ഷയ്ക്കു പോലീസുണ്ടെന്നു പറഞ്ഞു അപേക്ഷ നിരസിക്കില്ല. അതുകൊണ്ട് സ്വയരക്ഷ തോക്കിനു അപേക്ഷിക്കാന്‍ കാരണം ആയി കാണിക്കാം.

ഇനി നേരെ പ്രശ്നത്തിലേക്ക്, നേരെചൊവ്വേ ഒരു തോക്കിന്റെ (റൈഫിള്‍ , ഷോട്ട്ഗണ്‍) /കൈത്തോക്കിന്റെ (പിസ്റ്റളോ റിവോള്‍വറോ) ലൈസന്‍സ് എടുക്കാന്‍ ചെന്നാല്‍ പോലീസിന്റെ സര്‍ട്ടിഫിക്കെറ്റും (ആള് കുഴപ്പക്കാരന്‍ അല്ല എന്ന് കാണിക്കാന്‍) എ.എഡി.എമ്മിന്റെ (ചിലയിടത്ത് ഡിസ്റ്റിക്ട് കളക്ടറോ) അനുവാദവും കിട്ടിയാല്‍ മാത്രമേ ഈ തോക്ക് വാങ്ങാന്‍ കഴിയുകയുള്ളൂ. അമേരിക്കയെപോലെയുള്ള രാജ്യങ്ങളില്‍ (ചില സ്റ്റേറ്റുകളില്‍ വെത്യാസം ഉണ്ട്) നിരോധിക്കാത്ത ബോറിലുള്ള തോക്കുകള്‍ വാങ്ങിയിട്ട് ലൈസന്‍സിന് അപേക്ഷിച്ചാല്‍ മതി. എന്നാല്‍ ഈ ലൈസന്‍സ് ഇന്ത്യയില്‍ ഒരു കടമ്പ തന്നെയാണ്. കൈയില്‍ പത്തു പുത്തനുണ്ടെങ്കില്‍ ലൈസന്‍സ് കിട്ടുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി. അടുത്തിടെ ഇന്ത്യന്‍ ക്രിക്കെറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ലൈസന്‍സ് നിഷേധിച്ചത് ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അതായതു പോലീസിനോ അധികാരിയ്ക്കോ ഒരു പണി തരണമെങ്കില്‍ ആവാം എന്ന് സാരം.

എന്തുകൊണ്ട് തരില്ലെന്ന് പറയുന്നതിലെ കാരണം ഒന്ന് പരിശോധിക്കാം.. അര്‍ഹിക്കാത്ത കൈയില്‍ ലൈസന്‍സ് കിട്ടിയാല്‍ അവര്‍ തോക്ക് വാങ്ങുകയും സമൂഹത്തിനു അപകട സാധ്യതയും ഉണ്ടാവും. ഇനി ഇതിലെ പതിരൊന്നു നോക്കാം. ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ (വാഹനാപകടം ഒഴിവാക്കി) ഒരുശതമാനത്തില്‍ താഴെമാത്രമേ ലൈസന്‍സ് ഉള്ള തോക്കുപയോഗിച്ച് നടക്കുന്നുള്ളൂ. അതില്‍ തന്നെ ആത്മഹത്യയും ഉള്‍പ്പെടുന്നു. അപ്പോള്‍ സമൂഹത്തിനു ഈ തോക്കുധാരികള്‍ ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്ന് കാണാം. തന്നെയുമല്ല നൂറ്റി നാല്‍പ്പത്തിനാല് (നിരോധനാജ്ഞ) തെരഞ്ഞെടുപ്പു തുടങ്ങിയവ നടക്കുമ്പോള്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച് വാലും മടക്കി തിരികെ വരണം. ഇനി വല്ല കഞ്ഞി കോവാലന്‍ ഈ തോക്കുധാരി എന്നെ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്നു കള്ളക്കേസ് കൊടുത്താല്‍ അതും പുലിവാല്. തോക്കുള്ള കൈയില്‍ പത്തു പുത്തനുള്ള ആളിനെതിരെ കള്ള സാക്ഷി പറയാന്‍ നൂറു പേരെ കിട്ടുന്ന കേരളത്തിലെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക. ജീവിക്കാന്‍ മാര്‍ഗ്ഗം ഉള്ളവനെ തോക്കുവാങ്ങൂ.. (ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ഉണ്ടാക്കുന്ന ചാത്തന്‍ റിവോള്‍വര്‍/പിസ്റ്റള്‍ ഏകദേശം എഴുപതിനായിരം മുതല്‍ വില വരുമ്പോള്‍ സാധാരണക്കാരന്‍ തോക്ക് വാങ്ങുമോ?) ഈ തോക്ക് ഉണ്ടാക്കുന്നത് തന്നെ കൊള്ളവിലയ്ക്ക്‌ വില്‍ക്കാന്‍ വേണ്ടിയാണു. ഈ വിലകൊടുക്കമെങ്കില്‍ സ്മിത്ത് ആന്‍ഡ്‌ വെസന്‍, വെബ്ലി ആന്‍ഡ്‌ സ്കോട്ട് , ഗ്ലോക്, ബ്രൌനിംഗ് തുടങ്ങിയ മേല്‍ത്തരം തോക്ക് വാങ്ങാം. അല്ല കുറഞ്ഞവിലയ്ക്ക് ടോറസ് പോലെയുള്ള നല്ല തോക്കുകളും കിട്ടും. നേരെചൊവ്വേ ലൈസന്‍സ് എടുത്താലും തോക്ക് വിദേശത്തു നിന്ന് കൊണ്ടുവരാന്‍ നൂറു കടമ്പകള്‍ ഉണ്ട്.

ജീവിക്കാന്‍ വകയുള്ള മനം മര്യാദയ്ക്ക് ജീവിക്കുന്നവര്‍ തോക്ക് വാങ്ങി ആളുകളെ വെടിവെച്ചു കൊല്ലാന്‍ ഇറങ്ങുമെന്ന് സാധാരണ ബുദ്ധിയുള്ളവര്‍ പോലും കരുതുകയില്ല. ലിംഗം ഉണ്ടെങ്കില്‍ ഒരുപക്ഷെ ടിയാന്‍ ആരെയെങ്കിലും ബലാല്‍സംഗം ചെയ്യുമെന്ന് കരുതി മുറിച്ചു കളയാന്‍ നിയമമില്ലല്ലോ.. ഒരാളെ കൊല്ലണമെങ്കില്‍ നിയമപ്രകാരമുള്ള തോക്ക് വേണമെന്നില്ല. ചെരവത്തടി മുതല്‍ വെട്ടുകത്തി, കറിക്കത്തി എന്നിവയോ മതി. ഇതൊക്കെ ഉപയോഗിച്ചുള്ള കൊലപാതകങ്ങളാണ് ഇന്ത്യയില്‍ ഭൂരിപക്ഷവും നടക്കുന്നത്. ഇതൊക്കെ നിരോധിക്കാന്‍ കഴിയുന്നുണ്ടോ.. അല്ലെങ്കില്‍ അതിനു നിയമമുണ്ടോ. തോക്കുവെച്ചുള്ള കൊലപാതകങ്ങളില്‍ ഭൂരിഭാഗവും കള്ളത്തോക്ക് കൊണ്ടുള്ളതാണ്. കള്ളതോക്ക് നിയന്ത്രിക്കാനും കൈവശം വെയ്ക്കുന്നവനെ ശിക്ഷിക്കാന്‍ നിയമമുണ്ടല്ലോ.. എന്നിട്ടോ..? അടുത്തിടെ ഒരു പോലീസ് ഓഫീസറെ കള്ളത്തോക്ക് വെച്ച് വെടിവെച്ചു കൊന്നത് നമ്മള്‍ മറന്നുകാണില്ല. എന്നാല്‍ ഇത്തരം സംഭവം നിയമപരമായി തോക്കുള്ളവര്‍ ചെയ്തത് തുലോ അപൂര്‍വ്വം തന്നെ ആയിരിക്കും.

കേരളത്തില്‍ പ്രത്യേകിച്ചും വീടുകയറിയുള്ള ആക്രമണങ്ങള്‍/ കൊലപാതകങ്ങള്‍ വളരെയേറെ കൂടി. അവിടെയൊക്കെ പോലീസ് സംരക്ഷണം നല്‍കുക അസംഭവ്യം തന്നെ.. എന്നാല്‍ സ്വയരക്ഷയ്ക്കു തോക്കെടുത്തല്‍ ഒരു പരിധിവരെ ഇതൊഴിവാക്കാന്‍ കഴിയുമെന്നാണ് കൂതറ തിരുമേനിയുടെ വിശ്വാസം. അതേപോലെ ചെറിയ ഉണ്ടയുള്ള തോക്കെ ഉപയോഗിക്കാന്‍ കഴിയൂ, ഇത്ര വെടിവരെ മാത്രം വെയ്ക്കാന്‍ കഴിയുന്ന തോക്കെ ഉപയോഗിക്കാന്‍ കഴിയൂ എന്നുവേണ്ട നിയമത്തില്‍ തന്നെ നൂലാമാലകള്‍ ഏറെ.. ( വലിയ ബോറുള്ള കൈത്തോക്കുകള്‍ക്കാന് വിദേശത്തു ഡിമാണ്ട്..) ഉണ്ട ചെറുതായാലും വലുതായാലും കൊണ്ടാല്‍ ആള് വടിയകുമെന്നത് വേറെ കാര്യം.. അതേപോലെ ഗ്ലോക്ക് പോലെയുള്ള പിസ്റ്റലുകളില്‍ മുപ്പത്തിമൂന്നുവരെ വെടിവേയ്ക്കാനുള്ള മാഗസിന്‍ ഉപയോഗിക്കാം.. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം കൂടിയ വെയ്ക്കാന്‍ ശേഷിയുള്ള തോക്കുകള്‍ ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ( ആദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ള ഏറ്റവും വലിയ ബോറ് ഉപയോഗിച്ച് ലൈസന്‍സ് നേടിയശേഷം പിന്നീട് ചെറിയ ബോറും കൂടിയ ശേഷിയുള്ള മാഗസിനും ഉപയോഗിച്ചാല്‍ നിയമത്തെ കബളിപ്പിക്കമെന്നതു വേറെ കാര്യം.. പോലീസ് ഇപ്പോഴും തോക്ക് ചെക്ക് ചെയ്യില്ലല്ലോ. അല്ലെങ്കില്‍ തന്നെ ബോറ് അളക്കാന്‍ വേര്‍ണിയര്‍ കാലിപ്പര്‍ കൊണ്ടല്ലോ പോലീസ് നടക്കുന്നത്..) ഈ കുറഞ്ഞ ബോറിന്റെ ബാരലും കൂടിയുള്ള ശേഷിയുള്ള മാഗസിനും മാറാന്‍ അഞ്ചു മിനിട്ട് മാത്രം മതി. എന്നാല്‍ ഇതുവരെ ഇതുപയോഗിച്ച് ആരെയെങ്കിലും കൊല്ലുന്നതായി കേട്ടിട്ടില്ല.

ഇനി ഷൂട്ടിംഗ് പ്രാക്ടീസ് നടത്താന്‍ റേഞ്ച്കളോ, ക്ലബുകളോ ഇന്ത്യയില്‍ കുറവാണ്. അതുകൊണ്ട് പരിശീലനം നടത്താനുള്ള അവസരവും നന്നേ കുറവ്. പിന്നെ ഒളിപ്പിക്സില്‍ എങ്ങനെ മെഡല്‍ കിട്ടും.. അഭിനവ് ബിന്ദ്രയ്ക്ക് കിട്ടിയെങ്കില്‍ ഞെട്ടണ്ട..! അയാളുടെ അപ്പന്റെ കൈയില്‍ കാശുമാത്രമല്ല അമേരിക്കന്‍ തോക്കായ വാള്‍ട്ടറിന്റെ ഇന്ത്യയിലെ ഏക ഡീലറും കൂടിയാണ് സീനിയര്‍ ബിന്ദ്ര.. എന്നാല്‍ ഇടത്തരക്കാരന്‍ പോലും ഒരു വാള്‍ട്ടര്‍ തോക്കോ അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഇന്ത്യന്‍ നിര്‍മ്മിത തോക്കോ വാങ്ങാന്‍ പ്ലാന്‍ ഇട്ടാല്‍ ഉണ്ടാവുന്ന നിയമനടപടികള്‍/നൂലാമാലകള്‍ വളരെ വലുതാണ്.. സ്വന്തം നില അറിയുള്ള ഉത്തരവാദിത്തമുള്ള ഒരാളുടെ കൈയില്‍ തോക്കിരുന്നാല്‍ അത് സമൂഹത്തിനു ഭയക്കേണ്ട കാര്യമില്ല. പകരം ഒരു വ്യക്തിയ്ക്ക് സമാധാനമായി ഉറങ്ങാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്.. മനസ്സമാധാനത്തോടെ കാശുള്ളവര്‍ കേരളത്തില്‍ കള്ളന്മാരെ പേടിക്കാതെ ഉറങ്ങാന്‍ കഴിയുമോ എന്നതാണ് യഥാര്‍ത്ഥ പ്രശ്നം..ചോദ്യവും..

Friday, September 17, 2010

243.ആക്ഷന്‍ രംഗത്ത് അണ്ടര്‍വെയര്‍ യൂണിഫോറം...!!

കുറെനാളായി കൂതറ തിരുമേനിയെ കുഴക്കുന്ന ഒരു പ്രശ്നമാണ് ഇത്. മലയാള സിനിമാ താരങ്ങള്‍ ( പാണ്ടികളും തെലുങ്കനും ചെയ്യുന്നുണ്ടോ എന്നറിയില്ല) ആക്ഷന്‍ രംഗത്ത് നല്ല ഉജാല മുക്കിയ അണ്ടര്‍ വെയര്‍ ധരിച്ചാണ് വരുന്നത്. സമൂഹത്തിലെ ഏതു രംഗത്ത് ഉള്ള നായകനും വില്ലനും കൈലിയോ മുണ്ടോ ഉപയോഗിച്ചാണ് അടിക്കുന്നതെങ്കില്‍ അടിയില്‍ ധരിക്കുന്നത് അണ്ടര്‍ വെയര്‍ ആയിരിക്കും. കേരള സമൂഹത്തില്‍ ആദ്യകാലത്ത് ആളുകള്‍ സ്വതന്ത്രനായി നടന്നിരുന്നെങ്കിലും പിന്നീട് കൗപീനത്തിലും അണ്ടര്‍ വെയറിലും തങ്ങളുടെ സമ്പാദ്യം ഒളിച്ചു സൂക്ഷിച്ചിരുന്ന മലയാളികള്‍ പിന്നീട് കാലുള്ളതും ഇല്ലാത്തതതുമായ ജട്ടിയിലേക്ക് മാറി. ചിലയിടത്ത് ഇപ്പോഴും തയ്യല്‍ക്കാര്‍ വരയുള്ള അണ്ടര്‍ വെയര്‍ തയ്ക്കുന്നുണ്ടെങ്കിലും ഉപയോഗം ചില വൃദ്ധന്മാര്‍ മാത്രമാണ് . അപൂര്‍വ്വം പട്ടിക്കാട്ടില്‍ താമസിക്കുന്നവരും ഉപയോഗിക്കുന്നുണ്ട്. ജട്ടിവിരോധികള്‍ അണ്ടര്‍ വിയറിനോടുള്ള അടുപ്പത്തിന് കാരണം അല്പം അയഞ്ഞതും മുള്ളാന്‍ സൌകര്യമുള്ളതും ഒപ്പം കാറ്റ് കയറി യന്ത്രഭാഗങ്ങളെ തണുപ്പിക്കാന്‍ കഴിവുള്ളതും എന്നരീതിയിലാണ് തങ്ങളുടെ അണ്ടര്‍ വിയര്‍ സ്നേഹം കാണിക്കുന്നത്. എന്നാല്‍ ആധുനിക കാലത്തെ പയ്യന്മാര്‍ ജട്ടിയോടുള്ള തങ്ങളുടെ കൂറ് എന്നെ പ്രകടിപ്പിച്ചു കഴിഞ്ഞു.

സിനിമയിലെ താരങ്ങള്‍ ഐ.എ. എസ്സുകാര്‍ മുതല്‍ ഐ. ടി.ക്കാര്‍ വരെ അടിരംഗങ്ങളില്‍ അണ്ടര്‍ വെയര്‍ സ്നേഹം കാണിക്കുന്നു. ഇനി അടൂര്‍ ഗോപാലകൃഷ്ണന്റെ പടം പോലെ യാഥാര്‍ത്ഥ ലോകം വരച്ചുകാട്ടുന്ന ചേട്ടന്മാരുടെ പടത്തിലും ഈ അണ്ടര്‍ വെയര്‍ സ്നേഹം തലപൊക്കുന്നു. പലപ്പോഴും പോക്കിയുടുക്കുന്ന ലുങ്കിക്ക് താഴെ ഈ അണ്ടര്‍വെയര്‍ തലനീട്ടി ചിരിച്ചു കാണിക്കുന്നു. എന്നാല്‍ ഇന്ദ്രജീത്, പ്രിഥ്വിരാജ് പോലെയുള്ള താരങ്ങള്‍ തങ്ങള്‍ക്കു ജട്ടിയോടുള്ള പ്രതിബദ്ധത മറക്കാറില്ല. അവരും ഇടയ്ക്കിടെ ഈ അണ്ടര്‍വെയര്‍ ഭൂതത്തിന്റെ അടിമകളാണെന്ന് തോന്നിപ്പിച്ചുകൊണ്ട്‌ അണ്ടര്‍ വെയറുകളുമായി വരാറുണ്ട്. ആട്ടെ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതുപയോഗിചിട്ടുണ്ടാവുമോ ആവൊ..?

ഇനി അമ്മയുടെ പെരുമാറ്റ/അഭിനയ ചട്ടങ്ങളില്‍ ഈ അണ്ടര്‍വെയര്‍ യൂണിഫോമിന്റെ നിയമങ്ങളും ഉണ്ടോ.. അറിയില്ല. ഇനി അണ്ടര്‍ വെയര്‍ ധരിക്കാത്തത് കൊണ്ടാണോ തിലകനെ പുറത്താക്കിയതെന്നും അറിയില്ല. ഇനി മാന്യമായ വേഷമല്ല ജട്ടി എന്നതിനാലാണോ അണ്ടര്‍ വെയര്‍ ധരിക്കുന്നതെന്നും അറിയില്ല. കാലുള്ള നോര്‍ത്ത് ഇന്ത്യന്‍ ജട്ടികള്‍ ധരിച്ചാല്‍ ബ്രീഫെന്ന കുഞ്ഞന്‍ ജട്ടി ധരിക്കുന്നത് കൊണ്ടുള്ള വിഷമം ഒഴിവാക്കാം.. അണ്ടര്‍വെയര്‍ ധരിച്ചതുകൊണ്ട് അടിയില്‍ ജട്ടി ഇടാതെ സംഘടന രംഗത്ത് പ്രത്യക്ഷപ്പെട്ടു വിശ്വരൂപം ദൃശ്യമായ പ്രശ്നങ്ങളും ചില നടന്മാര്‍ക്ക് ഉണ്ടായിട്ടുണ്ട്. അതോ ജട്ടിയോടുള്ള അവഗണന കാട്ടാനാണോ ഈ അണ്ടര്‍ വെയര്‍ സ്നേഹം എന്നും അറിയില്ല.

ഇനി കൂതറ തിരുമേനി എന്തിനു അണ്ടര്‍ വെയറിന്റെ വാലില്‍ തൂങ്ങുന്നു എന്ന് ചോദ്യത്തിനുള്ള ഉത്തരങ്ങള്‍..

1.പലപ്പോഴും കീറിപ്പറിഞ്ഞ കുപ്പായത്തിന്റെ അടിയില്‍ കഴുകി വെളിപ്പിച്ചു ഉജാലമുക്കിയ അണ്ടര്‍വെയറൂമായി വരുന്ന വില്ലന്‍/കോമഡി താരങ്ങള്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ആകെപ്പാടെ അണ്ടര്‍വെയര്‍ മാത്രമേ കഴുകി ഉപയോഗിക്കുകയുള്ളൂ എന്ന് തോന്നിപ്പിക്കുന്നു.

2.ആളുകളെ ചിരിപ്പിക്കാന്‍ മുട്ടോളമെത്തുന്ന അണ്ടര്‍വെയര്‍ ധരിക്കുന്ന പ്രവണ കാണുമ്പോള്‍ കരയാനാണ് തോന്നുന്നത്.

3.ബാബു ആന്റണിയ്ക്കും മാള അരവിന്ദനും വേണമെങ്കില്‍ അളവെടുക്കാതെ അണ്ടര്‍വെയര്‍ തയ്ക്കാം. കൃഷ്ണന്‍കുട്ടി നായര്‍ക്കും ബാലകൃഷ്ണനും ഒരേ വണ്ണത്തില്‍ അണ്ടര്‍ വെയര്‍ തയ്ക്കാം.. മുറുക്കാന്‍ ചരട് മതിയല്ലോ.. പക്ഷെ ഇതും ധരിച്ചു രംഗത്ത് വരുമ്പോഴുള്ള വിരോധാഭാസം അസഹനീയമാണ്.

വസ്ത്രാലങ്കാരം കേവലം തയ്യല്‍ക്കാര്‍ ചെയ്യേണ്ട കാര്യമല്ല. അത് സംവിധാനം പോലെ ,ഒരു അറിവും കഴിവും വേണ്ട ഒരു കലയാണ്.. അല്ലെങ്കില്‍ ഇത്തരം കൂതറ രംഗങ്ങള്‍ ആവര്‍ത്തിക്കും.. ഇതിനുവേണ്ടി അമ്മ ഒരു ഡ്രസ്സ്‌ കോഡ്‌ ഉണ്ടാക്കും എന്നുകരുതുന്നു.

Friday, September 10, 2010

242.കള്ളടിച്ചു മരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പണം കൊടുക്കണോ...?

സത്യത്തില്‍ കേരളത്തില്‍ വിദേശ മലയാളികളെക്കാള്‍ നേരെചൊവ്വേ സര്‍ക്കാരിനു പണം കൊടുക്കുന്നത് കള്ളു കുടിയന്മാരാണ്. സ്വന്തം കുടുംബം നന്നാക്കാന്‍ ഗള്‍ഫിലും വിദേശത്തും കഷ്ടപ്പെടുന്നവര്‍ സര്‍ക്കാരിനു നല്‍കുന്നത് തേങ്ങാക്കുലയാണ്. എന്നാല്‍ സ്വന്തം സംസ്ഥാനത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുള്ള പാവം കുടിയന്മാര്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചിലപ്പോഴൊക്കെ മുഴുവന്‍ തന്നെയും ഷാപ്പിലൂടെയും ബാറിലൂടെയും സിവില്‍ സപ്ലൈസിന്റെ കൌണ്ടറിലൂടെയും സര്‍ക്കാരിന്റെ ഖജനാവിലെത്തിക്കുന്നു. ഈ പാവം കുടിയന്മാര്‍ക്ക് ജാതി, മത രാഷ്ട്രീയ വ്യത്യസമില്ല. ഇവരോരിക്കലും സര്‍ക്കാരിന്റെ വിദേശനയത്തെയോ, ദിനാറിന്റെ/റിയാലിന്റെ വിലക്കുറവിനെയോപ്പറ്റി പരാതി പറയുന്നില്ല. എയര്‍ ഇന്ത്യ ഇവരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കുന്നില്ല.

എന്നും നഷ്ടത്തിന്റെയും കമ്മിയുടെയും കണക്കു പറയുന്ന കേരള സര്‍ക്കാരിന്റെ (അതിപ്പോ ഇടതന്‍ ഭരിച്ചാലും വലതന്‍ ഭരിച്ചാലും) ഖജനാവ് നിറയ്ക്കാന്‍ ഈ പാവങ്ങള്‍ നടത്തുന്ന പെടാപ്പാടിനെ ആരും ഇവിടെ കാണുന്നില്ല. രാവിലെ മുതല്‍ രാത്രി വരെ ജോലിചെയ്തു വീട്ടില്‍ കിടന്നുറങ്ങേണ്ട ഈ പാവങ്ങള്‍ രാജ്യത്തിനുവേണ്ടി റോഡിലും കാനയിലും ഓടയിലും കിടന്നുറങ്ങുന്നു. പട്ടാളക്കാര്‍ക്ക് പോലും ബാരക്കുകളും ക്വോട്ടെഴ്സും ഉള്ളപ്പോള്‍ ഈ പാവങ്ങള്‍ തങ്ങളുടെ മുഖത്തു മുള്ളുന്ന നായകളുടെയും ശരീരത്തില്‍ വീഴുന്ന മഴയും വകവെയ്ക്കാതെ റോഡില്‍ ഉറങ്ങി തങ്ങളുടെ പ്രതിബദ്ധത കാണിക്കുന്നു. ഒന്നും അല്ലെങ്കില്‍ ഇത്രയും ആത്മാര്‍ത്ഥ സ്നേഹം ആരെക്കെങ്കിലും ഉണ്ടോ..

ഇവിടെ ഈഴവനും നായര്‍ക്കും മുസ്ലീമിനും ക്രിസ്ത്യാനിക്കും പ്രതിനിധികളുണ്ട്‌. അവരുടെ ആവശ്യങ്ങള്‍ സര്‍ക്കരിലെത്തിക്കാന്‍ ആളുകളും ഉണ്ട്. ഈ പാവങ്ങളുടെ ആവശ്യങ്ങള്‍
എത്തിക്കാന്‍ ആരുണ്ട്‌. കള്ളോ പട്ട ചാരായമോ എന്നല്ല എന്തുകിട്ടിയാലും അടിക്കാനുള്ള മനസ്സുള്ള ഈ പാവങ്ങള്‍ക്ക് അതിന്റെ അഹങ്കാരമില്ല. ഉണ്ടാക്കുന്നതോ രാമനോ റഹീമോ അതല്ല മാത്യൂസോ ആയാലും ഇവര്‍ക്കൊരു പ്രശ്നമില്ല. കുടുംബത്തേക്കാള്‍ ഇഷ്ടം രാജ്യത്തോടുള്ളതുകൊണ്ടാണല്ലോ റോഡില്‍ കിടക്കുന്നത്. എന്നിട്ടും ഇവര്‍ക്ക് സൌകര്യമായി വാളുവേയ്ക്കാനുള്ള സൗകര്യമോ റോഡില്‍ കിടന്നുറങ്ങാനുള്ള സൗകര്യമോ സര്‍ക്കരുണ്ടാക്കിയില്ല. കഷ്ടം. എല്ലാ ഓണത്തിനും ക്രിസ്തുമസ്സിനും ജില്ലകളും പട്ടണങ്ങളും തമ്മില്‍ മത്സരം ഉണ്ടാകാറുണ്ട്. എന്ത് ശാന്തമായ മത്സരങ്ങള്‍. ചാലക്കുടിയും (അയ്യോ കുടിച്ചു കുടിച്ചാണോ ഈ പേര് കിട്ടിയതെന്നുപോലും സംശയിക്കണം) കരുനാഗപ്പള്ളിയും എന്നല്ല പല പട്ടണങ്ങളും തമ്മില്‍ കടുത്ത മത്സരങ്ങള്‍ ആണ്. ഒരിക്കല്‍ തോറ്റാല്‍ അടുത്തതവണ നിന്നെ തോല്‍പ്പിക്കുമെന്ന് അച്ചാര്‍ തൊട്ടുനക്കി പ്രതിജ്ഞ ചെയ്യുന്നു.

ഈഥൈല്‍ ആല്‍ക്കഹോള്‍ കുടിക്കാനുള്ള വ്യാമോഹമില്ല. പക്ഷെ മീഥൈല്‍ കലക്കി തരുന്നത് തന്തയില്ലായ്മയല്ലേ..!! അത് കുടിച്ചാല്‍ ഞങ്ങളൊക്കെ ഫ്യൂസകുമെന്നു അറിയില്ലേ. ഒന്നുമല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ കുട്ടിചോറക്കിയ ഈ നാടിനെ ഞങ്ങള്‍ കുടിയന്മാര്‍ ലോകപ്രശസ്തമാക്കിയില്ലേ. ബ്രിട്ടീഷ്കാര് പോലും സാമ്പത്തികമാന്ദ്യം മൂലം വെള്ളമടി കുറച്ചപ്പോള്‍ നാടിനെ നാണം കെടുത്താതിരിക്കാന്‍ ഉള്ളത് വിറ്റു പറക്കി വെള്ളമടിച്ചു നാടിന്‍റെ മാനം കാത്ത വീര പുത്രന്മാരല്ലേ ഞങ്ങള്‍. ഇനി പറ ഞങ്ങള്‍ക്ക് ഒരു ആനുകൂല്യമെങ്കിലും കിട്ടുന്നുണ്ടോ..? ഒരു ഐഡി കാര്‍ഡ് എങ്കിലും ഉണ്ടോ..? വല്ല പെന്‍ഷനോ വല്ലതുമുണ്ടോ.. ഒരു പുണ്ണാക്കും ഇല്ല. കുടിയന്മാരെന്നുള്ള പേര് മാത്രം. ചിലതെണ്ടികള്‍ ഞങ്ങളെ പാമ്പുകള്‍ എന്നുവിളിച്ചുവരെ ആക്ഷേപിക്കുന്നു..കഷ്ടം എന്നിട്ടും ആരെങ്കിലും പരാതി പറയുന്നുണ്ടോ.. ലതാണ്.. ലതാണ് രാജ്യസ്നേഹം..

ഒന്നാം തീയതിയും ഗാന്ധി ജയന്തിക്കും സര്‍ക്കാര്‍ കാണിക്കുന്ന തോന്ന്യവാസത്തിന് അടുത്തുള്ള പട്ടാളക്കാരുടെ അടുത്തുനിന്നു കുപ്പിവാങ്ങിയാണ് രാജ്യസ്നേഹം പ്രകടിപ്പിക്കുന്നത്. ഇനി പറ ഇത്ര രാജ്യസ്നേഹം ആര്‍ക്കെങ്കിലുമുണ്ടോ.. എത്രയോ പേര്‍ വൈപ്പിനിലും കല്ലുവാതുക്കലും ജീവിക്കുമ്പോഴും ഞങ്ങള്‍ സര്‍ക്കാരിനു കാശ് കിട്ടട്ടെയെന്നു കരുതി വെള്ളം അടിച്ചു സ്വന്തം ജീവിതം നശിപ്പിക്കുന്നു. കേരളത്തില്‍ കുടിക്കുന്നതിന്റെ നാലിലൊന്നുപോലും കള്ളു ചെത്തുന്നില്ലെന്നു അറിയുന്ന സര്‍ക്കാര്‍ പിന്നെന്തിനു കള്ളുഷാപ്പിനു ലൈസന്‍സ് കൊടുക്കുന്നു. അപ്പോള്‍ എല്ലാം അറിഞ്ഞുകൊണ്ടുള്ള ഡിങ്കോള്‍ഫി തന്നെ.. പാവം ഞങ്ങള്‍ അവിടെയും ലവന്മാരക്കപ്പെടുന്നു.. അല്ലെ... മാണിച്ചനും, തത്തയും , ദ്രവ്യനും തുടങ്ങി എത്രയോ ദ്രോഹികള്‍ ഞങ്ങളെ വഴിയധാരമാക്കുന്നു.. എന്നിട്ടും.. എന്നിട്ടും... പാവം ഞങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെടുന്നു..

പട്ടാളക്കാര്‍ പെന്‍ഷന്‍ ആകുമ്പോള്‍ പെന്‍ഷന്‍ കൊടുക്കുമ്പോള്‍ ഞങ്ങളുടെ വിലയേറിയ സേവനം എന്തെ മറന്നുപോകുന്നു. ഞങ്ങളും ഈ സമ്പത്ത് വ്യവസ്ഥയുടെ ഏറ്റവും വലിയ കണ്ണിയല്ലേ... എന്തെ ഞങ്ങളെ മറന്നുപോകുന്നു.. വിഷമദ്യത്തില്‍ നിന്ന് രക്ഷപ്പെട്ട ഓരോരുത്തരെയും സംസ്ഥാനരത്നം അവാര്‍ഡ് കൊടുത്ത് ബഹുമാനിക്കണം..

ഗാന്ധി കേരളത്തെക്കുറിച്ച് ഇന്ന് കേട്ടിരുന്നെങ്കില്‍ ഗോഡ്സെ കൊല്ലാതെ തന്നെ ആത്മഹത്യ ചെയ്തേനെ.. ഇന്ത്യയില്‍ മദ്യ നിരോധനം നടക്കില്ലെന്നു കരുതുന്നവര്‍ ഗുജറാത്ത്‌ എന്നാ സംസ്ഥാനത്തെപ്പറ്റി കേള്‍ക്കണം. അതിനു ചങ്കൂറ്റം വേണം.. അല്ലെങ്കില്‍ ഇതുപോലെ ആഘോഷവും സങ്കടവും സന്തോഷവും കുടിച്ചു തീര്‍ക്കാന്‍ മാത്രമറിയുന്ന ഒരു ജനതയുടെ മരണത്തിന്റെ വാര്‍ത്തകള്‍ എന്നും കേള്‍ക്കാനുള്ള ചങ്കൂറ്റവും വെയ്ക്കണം. ഇന്ന് ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറയുന്ന പ്രതിപക്ഷം ഭരിക്കുകയിരുന്നെങ്കില്‍ എന്നത് പിണ്ണാക്ക് കാണിക്കും എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങാത്ത എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ലെന്നു പറയുന്ന മലയാളികളെ ഇങ്ങനെ കുടിച്ചു മരിക്കാന്‍ അനുവദിച്ചു മരിച്ചവരുടെ നെഞ്ചത്ത് ഒരു റീത്ത് വെച്ച് ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും എന്ന് പറയേണ്ട ധൈര്യം മാത്രം സര്‍ക്കാര്‍ കാണിച്ചാല്‍ മതി.

Thursday, September 9, 2010

241.എന്നാപ്പിന്നെ പര്‍ദ്ദ ഊരിക്കൂടെ..!

പര്‍ദ്ദ എന്നാല്‍ മൂടുപടം എന്നാണു കൂതറ തിരുമേനി പഠിച്ചിരിക്കുന്നത്. പര്‍ദ്ദ ഇടാന്‍ കാരണം തന്നെ സ്ത്രീകള്‍ തങ്ങളുടെ ശരീരവടിവ് പ്രദര്‍ശിപ്പിക്കാതെ മാന്യമായി പൊതുസ്ഥലത്ത് സഞ്ചരിക്കാനുള്ള ഉപാധിയാണ്. അതോലൊന്നും കൂതറ തിരുമേനിക്ക് യാതൊരു പരാതിയുമില്ല. തന്നെയുമല്ല അത്തരമൊരു സൗകര്യമോ അല്ലെങ്കില്‍ വ്യവസ്ഥിതിയോ ഉണ്ടാക്കിയവരെ ബഹുമാനിക്കുകയും ചെയ്യുന്നു.

അടുത്തിടെ കണ്ട ഒരു പര്‍ദ്ദധാരിയാണ് ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരണ തന്നത്. ലിനന്‍ തുണിയില്‍ ഒരു ഉറപോലെയുണ്ടാക്കിയ പര്‍ദ്ദയില്‍ തന്റെ ശരീരം കുത്തിത്തിരുകി നില്‍ക്കുമ്പോള്‍ തന്റെ മാംസളമായ മുന്‍പിന്‍ ഭാഗങ്ങളുടെ മുഴുപ്പ് വ്യക്തമായി വെളിയില്‍ കാണുന്നതും അത് കണ്ടു മറ്റുള്ളവര്‍ ആസ്വദിക്കുന്നതും ഈ യുവതി ആനന്ദിക്കുന്നത് പോലെ തോന്നി. എന്തായാലും കണ്ണില്‍ വച്ചിരിക്കുന്ന കോണ്ടാക്റ്റ് ലെന്‍സിന്റെ നീലിമയില്‍ കണ്ണുകള്‍ കൂടുതല്‍ ആകര്‍ഷകമോ അതോ വശ്യമോ ആയി തോന്നി. തലയിലെ മഫ്തയില്‍/ശിരോ വസ്ത്രത്തില്‍ മുഖം കൂടുതല്‍ സെക്സി ആയി തോന്നിയതേയുള്ളൂ. എന്തായാലും ഇതെല്ലാം കണ്ടപ്പോള്‍ കൂതറ തിരുമേനിയ്ക്ക് തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്.

ശരീരം മൂടാന്‍ അല്ലെങ്കില്‍ മാന്യമായി മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാനല്ലേ പര്‍ദ്ദ ധരിക്കുന്നത്.?
ഇതിനെ ഒരു ഗതികേടായി കാണുന്നുണ്ടെങ്കില്‍ ഒഴിവാക്കുന്നതല്ലേ നല്ലത്. മനസ്സോടെ ധരിക്കുന്നവരോട് ബഹുമാനമേയുള്ളൂ. പക്ഷെ ഇത്തരത്തിലുള്ള പ്രദര്‍ശനം വേണോ.?
തങ്ങളുടെ ശരീരം കണ്ടു മറ്റുള്ളവര്‍ക്ക് ലൈംഗികാര്‍ഷണം തോന്നുന്ന ഒരുക്കങ്ങള്‍, കോണ്ടാക്റ്റ് ലെന്‍സ്‌ ഉണ്ടെങ്കില്‍ പിന്നെ എന്തിനീ പര്‍ദ്ദ...?

ഇസ്രായേലിലെ വിവാഹിതരായ ജൂതസ്ത്രീകള്‍ തങ്ങളുടെ മുടി മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാറുണ്ട്. മുടി കണ്ടിട്ട് ആകര്‍ഷണം കണ്ടിട്ട് ആര്‍ക്കെങ്കിലും ഇഷ്ടം തോന്നിയാല്‍ അതൊഴിവാക്കാന്‍ വേണ്ടിയാണു ഇത്. എന്നാല്‍ മുടി മറച്ചു നടക്കുമ്പോള്‍ തങ്ങള്‍ വിവാഹിതരാണെന്നും മറ്റുള്ളവര്‍ക്ക് തങ്ങളെ ഒഴിവാക്കിക്കൂടെയെന്നുമുള്ള സൂചന കൂടിയാണിത്. എന്നാല്‍ അടുത്തിടെ വളരെ മനോഹരമായ വിഗ്ഗുകള്‍ വെച്ച് ഈ ശിരോവസ്ത്രം സ്ത്രീകള്‍ ഒഴിവാക്കുകയാണ്. അതുകൊണ്ട് ചിലരുടെയെങ്കിലും കാണാന്‍ ഭംഗിയില്ലാത്ത മുടിമറച്ചു ഭംഗിയുള്ള വിഗ്ഗുകള്‍ വെച്ച് കൂടുതല്‍ ആകര്‍ഷകമായി നടന്നു ഈ നിയമത്തെ പരിഹസിക്കുകയാണ്. എന്നാല്‍ വിഗ്ഗുകള്‍ മിക്കപ്പോഴും കണ്ടു സ്ത്രീകള്‍ വിവാഹിതരാണെന്ന് കണ്ടു പുരുഷന്‍മാര്‍ കൂടുതല്‍ അടുക്കാന്‍ പോകാറില്ല.

ഇതേപോലെ തന്നെ, മാന്യമായി പര്‍ദ്ദ ധരിച്ച സ്ത്രീകളെ നമ്മളെല്ലാം ബഹുമാനിക്കുകയെ ഉള്ളൂ. ആരും അവരെ ഉപദ്രവിക്കാന്‍ പോകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ശരീരത്തിന്റെ അളവും വളവും എടുത്തുകാട്ടുന്ന പര്‍ദ്ദ ധരിക്കുന്നവളെ കൂടുതല്‍ ആളുകള്‍ നോക്കുകയെ ഉള്ളൂ. ബഹുമാനം കൊടുക്കുകയല്ല വേണ്ടിവന്നാല്‍ കമന്റടിക്കാനും ആളുകള്‍ മടിക്കില്ലെന്ന് ചുരുക്കും. ഒരേ ഒരു ചോദ്യം മാത്രം... ഇങ്ങനെ ധരിക്കുന്നതിനതിനെക്കാള്‍ ഭേദം ഊരിക്കൂടെ..എന്തിനീ പ്രഹസനം.

Wednesday, September 8, 2010

240.എന്താ ഇവന്റെ കൈവെട്ടുന്നോ..?



ഏതു മതത്തിനെതിരെ പ്രവര്‍ത്തനം ഉണ്ടായാലും അതിനെ ചെറുക്കാനും പ്രതിരോധിക്കാനുമുള്ള അവകാശം ആ മതവിശ്വാസികള്‍ക്കുണ്ട്. പൊതുവേ ഇസ്ലാം വൈരികള്‍ എന്ന് പേരെടുത്ത ജൂതന്മാരെക്കാള്‍ ഇസ്ലാമിനെ വെറുക്കുന്ന ഒരു ഫിലോസെമിറ്റിക് രാഷ്ട്രീയക്കാരനെക്കുറിച്ചാണ് ഈ പോസ്റ്റ്‌.

ജൂതന്മാരോട് അനുഭവം കാട്ടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇസ്ലാമിനെ വെറുക്കുന്നവര്‍ ജൂതന്മാര്‍ മാത്രമല്ല. ഏതൊക്കെയെന്നു പേരെടുത്തു പറയുന്നില്ലെങ്കിലും ഒന്നോ ഒന്നിലധികമോ മതങ്ങള്‍ തന്നെയുണ്ട്‌. എന്നാല്‍ പി.വി.വി. എന്ന പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന്റെ നേതാവായ ഗീര്‍ട്ട് വില്‍ഡ്രസ് ഇസ്ലാമിന്റെ യൂറോപ്പിലെ ഏറ്റവും വലിയ ശത്രു വന്നു വേണമെങ്കില്‍ പറയാം. ഒരുത്തന്‍ അല്ലെങ്കില്‍ ഒരു രാഷ്ട്രീയക്കാരന്‍ തങ്ങളെ വെറുത്താല്‍ തേങ്ങാക്കുല എന്നുപറയാന്‍ വരട്ടെ, നെതര്‍ലന്‍ഡ്സിലെ മിക്ക രാഷ്ട്രീയക്കാരും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയ കക്ഷിയെ കൂടാതെ ഇപ്പോള്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണ്. ഒരുപക്ഷെ ചിലപ്പോള്‍ പ്രധാനമന്ത്രി ആയെന്നും വന്നേക്കാം.. വന്നാല്‍ ഞങ്ങള്‍ക്ക് പുല്ലാണ് എന്ന് പറയുന്നതിന് മുമ്പേ എന്താണ് ഇഷ്ടന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നും നോക്കുക.

ഇപ്പോള്‍ രാജ്യത്തുള്ള മുസ്ലീം ജനസംഖ്യയില്‍ പൌരത്വം ഇല്ലാത്തവര്‍ക്ക് പൌരത്വം കൊടുക്കാതിരിക്കുക.
പര്‍ദ്ദ/ബുര്‍ഖ അണിയുന്നതില്‍ വിലക്കെര്‍പ്പെടുത്തുക.
ഇനി അണിഞ്ഞേ പറ്റൂ എങ്കില്‍ അതിനു വന്‍കരം (ഏകദേശം ആയിരം യൂറോ) ഏര്‍പ്പെടുത്തുക.
രാജ്യത്തെ ഇസ്ലാം മതപഠന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക.
ഇസ്ലാം പള്ളികള്‍ കര്‍ശന നിരീക്ഷണത്തില്‍ ആക്കുക.
പുതുതായി ഒരു മുസ്ലീം പള്ളികളും തുറക്കാന്‍ സമ്മതിക്കാതിരിക്കുക.
ഇസ്ലാം രാജ്യത്ത് നിന്ന് സന്ദര്‍ശന വിസ കടുത്ത നിയന്ത്രണത്തില്‍ മാത്രം നല്‍കുക.
ഇസ്ലാം രാജ്യത്ത് നിന്നുള്ള കുടിയേറ്റം നിയമം മൂലം നിരോധിക്കുക.

ഇതില്‍ ഇസ്ലാം രാജ്യത്ത് നിന്നുള്ളതിനു വീണ്ടും ഒരു വ്യവസ്ഥയുണ്ട്. പാകിസ്ഥാനെപ്പോലെയുള്ള ഭൂരിപക്ഷ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ നിന്നുവരുന്ന ഇതര മതക്കാരെയും നിയന്ത്രിക്കണം എന്നാണു പുള്ളിയുടെ ആവശ്യം. കാരണം മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ ഒരു സൌരഭ്യം എന്നാണല്ലോ കവി വചനം.. അല്ലാ ഈ കവിത ഡച്ച് ഭാഷയിലും ഉണ്ടോ.. ആദ്യമൊക്കെ ഈ വേന്ദ്രന്റെ വാക്കുകള്‍ക്ക് ആര് വിലകൊടുക്കും എന്നായിരുന്നു സംശയം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നെതര്‍ലന്‍ഡിലെ ജനങ്ങളുടെ വിശ്വാസം നേടാന്‍ ഇയാള്‍ക്ക് കഴിഞ്ഞു എന്നതാണ് സത്യം.

ഇദ്ദേഹം ഒരു റോമന്‍ കത്തോലിക്കനായി ജനിച്ചു എങ്കിലും ഇപ്പോള്‍ നിരീശ്വരവാദിയാണ്. നിരീശ്വരവാദികള്‍ ഇസ്ലാം വിശ്വാസികളെക്കാള്‍ നല്ലവരാണ് എന്നാണ് പുള്ളിയുടെ ഭാഷ്യം. ജബ്ബാര്‍ മാഷുടെ ഫ്രണ്ട് ആണോ ആവോ..? എന്തായാലും ഇസ്രായേലില്‍ രണ്ടുവര്‍ഷം താമസിച്ചിട്ടുള്ള വില്‍ഡ്രെസ് നാല്‍പ്പതിലേറെ തവണ ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിശാലമായ യൂറോപ്പ് സൌഹൃദവും ഒപ്പം ഇസ്ലാംരഹിത യൂറോപ്പുമാണ് ആശാന്റെ സ്വപ്നം. ഇതിനിടയില്‍ നിരവധിതവണ വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ചരിത്രവും ഇയാള്‍ക്കുണ്ട്. ഇനി വധിക്കാന്‍ ശ്രമിച്ചത് ആരെന്നു പറയുന്നില്ല.

ഇതിനിടയില്‍ ഇസ്ലാമിനെ ആക്ഷേപിച്ചു നിര്‍മ്മിച്ച സിനിമയുടെ പേരില്‍ ബ്രിട്ടനില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു. എന്നമാത്രമല്ല ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി. എന്നാല്‍ വിലക്ക് പോയതോടെ സിനിമാപ്പെട്ടിയും തൂക്കി ആശാന്‍ ബ്രിട്ടനില്‍ എത്തി സമാന ചിന്താഗതിക്കാരുടെ ഇടയില്‍ പ്രദര്‍ശനവും നടത്തി.
ഇയാളെക്കുറിച്ച് ക്രിസ്ത്യന്‍ മത പ്രചാരകര്‍ നിര്‍മ്മിച്ച സിനിമയും ഹിറ്റാണ്. എന്തായാലും യൂറോപ്പില്‍ മുസ്ലീങ്ങങ്ങളുടെ ഏറ്റവും വല്യ ശത്രു ഇയാള്‍ തന്നെ. ഇടയ്ക്കിടെ മാത്രമല്ല എന്നും മുഹമ്മദ്‌ നബിയേയും ഖുര്‍ ആനെയും വിമര്‍ശിക്കുന്ന വില്‍ഡ്രെസ് ഹിറ്റ്ലറുടെ മെയിന്‍ കേംഫ് എന്ന ആത്മകഥയും ഖുര്‍ ആനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്നുപോലും പ്രഖ്യാപിച്ചു കഴിഞ്ഞു. ഖുര്‍ ആനെ ഒരു മോശപ്പെട്ട പുസ്തകമെന്നു പോലും പ്രസംഗിക്കുന്ന പതിവ് വില്‍ഡ്രെസ്സിനുണ്ട്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റെര്‍ ആക്രമണത്തിനും, ബ്രിട്ടനിലെ സബ്‌വേ ബോംബ്‌ ആക്രമണത്തിനു ശേഷവും ഈ രണ്ടു രാജ്യത്തും ഉണ്ടായ ഇസ്ലാം വിരോധം വില്‍ഡ്രെസ്സിനു ആ നാട്ടിലും ആരാധകര്‍ ഉണ്ടാക്കി കൊടുത്തു.

വില്‍ഡ്രസ്സ്‌ ഒരു മത പ്രചാരകന്‍ അല്ല. ഒപ്പം മത പ്രവര്‍ത്തകനും. മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനും ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനും ആകയാല്‍ അധികാരത്തില്‍ വന്നാല്‍ പറഞ്ഞെതെല്ലാം പ്രവര്‍ത്തിച്ചെന്നും വരാം. ഇസ്ലാം വിരോധികളുടെ മൌന പിന്തുണയുള്ള ഇയാള്‍ ഒരുപക്ഷെ നെതര്‍ലന്‍ഡിലെ സാമൂഹിക സ്ഥിതി തന്നെ മാറ്റിയെന്നും വരാം. ഇസ്ലാം വിശ്വാസികള്‍ ഇന്ന് വില്‍ഡ്രസ്സ്‌ പ്രധാന മന്ത്രിയാകുമെന്ന് ചിന്തിക്കുന്നത് ഒരു പേടിയോടെയാണ്. ഒരുപക്ഷെ പ്രധാനമന്ത്രി ആയാല്‍ ഇസ്ലാം മത വിശ്വാസകളുടെ നെതര്‍ലണ്ടിലെ വാസം മാത്രമല്ല ജീവിതം തന്നെ ബുദ്ധിമുട്ടാകും. രാജ്ഞിയ്ക്കു അധികാരം കടലാസില്‍ മാത്രം ആയതുകൊണ്ട് രാജ്ഞി എന്തെങ്കിലും ചെയ്യും എന്ന് കരുതുക വയ്യ.

എന്തായാലും കടുത്ത വിരോധം സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ട്. ചിലരൊക്കെ നിയമ നടപടികളും തുടങ്ങി കഴിഞ്ഞു. എന്നാല്‍ പൊതുധാരയില്‍ പ്രവര്‍ത്തിക്കുന്ന ജനസംഖ്യയില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍ ഉള്ള നാട്ടില്‍ എന്ത് നടക്കും എന്ന് കണ്ടറിയണം.

Saturday, August 21, 2010

239.ഗാമോ ഹണ്ടര്‍ എക്സ്ട്രീം എയര്‍ ഗണ്‍ റിവ്യൂ..(.22)

ഒരു റിവ്യൂ എഴുതാന്‍ വേണ്ടി ഉപയോഗിച്ച് നോക്കിയതല്ല.. അവസരം കിട്ടിയത് വിടാതെ ഉപയോഗിച്ചതില്‍ നിന്ന് തോന്നിയത് കുറിക്കുന്നു..
ഫയര്‍ ആം അല്ലാത്ത കൈത്തോക്ക്/റൈഫിള്‍ രംഗത്ത് ഏറ്റവും പ്രമുഖമാണ് എയര്‍ഗണ്‍ . പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ ഉപയോഗിക്കുന്ന എയര്‍ സോഫ്റ്റ്‌ തോക്കുകളും ലോഹ പെല്ലറ്റുകള്‍ ഉപയോഗിക്കുന്ന എയര്‍ഗണ്‍ വിഭാഗവും ഉണ്ട്. ഇവിടെ റിവ്യൂ ചെയ്യുന്നത് എയര്‍ സോഫ്റ്റ്‌ അല്ല.. എയര്‍സോഫ്റ്റ്‌ തോക്കുകള്‍ താരതമ്യേന അപകടകാരികള്‍ അല്ലെങ്കില്‍ മെറ്റല്‍ പെല്ലറ്റുകള്‍ ഉപയോഗിക്കുന്നവ കാലക്കേടിന് ആളെ കൊല്ലാന്‍ പര്യാപ്തമാണ്.

ഞാന്‍ ഉപയോഗിച്ച(എന്റെ അല്ല...ഓസിനു കിട്ടിയതാണ്) ഇന്ന് മാര്‍ക്കെറ്റില്‍ കിട്ടുന്ന ഏറ്റവും ശക്തിയേറിയ എയര്‍ഗണ്‍ ആണ്. (വാള്‍ട്ടര്‍ പ്രേമികള്‍ ക്ഷമിക്കുക.. അതാകട്ടെ ഇതിന്റെ അറുപതു ശതമാനം പോലും ശക്തിയുള്ളതല്ല.. കേട്ടറിവല്ല...!!!). യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന ഗാമോയുടെ ഹണ്ടെര്‍ എക്സ്ട്രീം ആണ് ഞാന്‍ റിവ്യൂ ചെയ്യുന്നത്. ഇത് മൂന്നു ബോര്‍ സൈസില്‍ മാര്‍ക്കെറ്റില്‍ കിട്ടും. എല്ലാം തന്നെ ഏകദേശം അഞ്ഞൂറ് അമേരിക്കന്‍ ഡോളറിനു മുകളില്‍ വിലയുള്ളതാണ്.. വേണമെങ്കില്‍ ഒരു പട്ടിയെയോ,പന്നിയെയോ കുറുക്കനെയോ വേണമെങ്കില്‍ ഇത് വെച്ച് കൊല്ലാം.. കമ്പനി അവകാശപ്പെടുന്നില്ലെങ്കിലും മാനിനെ നിയമപരമായി കൊല്ലാന്‍ അവസരം കൊടുക്കുന്ന രാജ്യങ്ങളില്‍ ഇതിന്റെ ൦.22 ബോര്‍ കൊണ്ട് മാനിനെ കൊന്നവരും കൊല്ലുന്നവരും ഉണ്ട്.. ഞാന്‍ ഉപയോഗിച്ചത് ൦.22 ബോര്‍ ആണ്.



ഇതിന്റെ ഏറ്റവും പ്രശസ്തമായ മോഡല്‍ ആണ്.. സ്കൊപ്പോട്‌ കൂടെ ഏകദേശം അഞ്ചു കിലോയോളം ഭാരം ഉണ്ട്. കൈയില്‍ പിടിക്കാന്‍ തന്നെ ഒരു സുഖം ഉണ്ടെന്നു പറയണം. പക്ഷെ ഇതിന്റെ ശക്തി വളരെ കൂടുതല്‍ ആണെന്നതുപോലെ തന്നെ ഇതിന്റെ ശബ്ദം അല്പം കൂടുതല്‍ ആണ്. സാധാരണ എയര്‍ഗണ്‍ പോലെയല്ല ഇതിന്റെ രൂപവും ശബ്ദവും. ശബ്ദത്തിലെ ഗാംഭീര്യം ഇതിന്റെ പ്രകടനത്തിലും ഉണ്ട്. ഇതിന്റെ ചെറിയ ബോറുള്ള മോഡലിനെക്കാള്‍ വേഗത അല്പം കുറവാണെങ്കിലും ഉന്നവും ഗുണവും (ഇമ്പാക്റ്റ്) ഇതിനു തന്നെ കൂടുതല്‍. സ്കോപ് എനിക്ക് വളരെ ഈസിയായി തന്നെ തോന്നി.. ശരാശരി ഉപയോഗിക്കാന്‍ അറിയാവുന്ന എനിക്ക് സ്കോപ് ഉപയോഗിച്ചപ്പോള്‍ നല്ല റിസള്‍ട്ട് കിട്ടി. ഇതിന്റെ വില കൂടുതല്‍ ആണെന്ന ആക്ഷേപം ഉണ്ടെങ്കിലും ഉപയോഗവും പെര്‍ഫോര്‍മന്‍സും മികച്ചതാണു. ഇതിന്റെ വേഗതയോ ഇമ്പാക്റ്റിനെയോ വെല്ലുന്ന വേറെ എയര്‍ഗണ്‍ ഉണ്ടെന്നു തോന്നുന്നില്ല. (ഉണ്ടെന്നു അറിയിക്കുക.)

ഞാന്‍ ഉപയോഗിച്ച പെല്ലറ്റുകള്‍ ഗാമോ കമ്പനിയുടെ തന്നെയാണ്.. അല്പം വിലകൂടുതല്‍ ആണെങ്കിലും കമ്പനിയുടെ പെല്ലറ്റുകള്‍ തന്നെ ഉപയോഗിക്കുക. കിളികള്‍, മുയല്‍, ചെറിയ (വേണമെങ്കില്‍ വലിയതും) പട്ടികള്‍, ചെറിയ മൃഗങ്ങള്‍ വേണമെങ്കില്‍ ഇതുകൊണ്ട് കൊല്ലാം.. തോക്കുകള്‍ ഇഷ്ടമുള്ളവര്‍ക്ക് ഒരിക്കലും ഇത് ഇഷ്ടമാവില്ലാ എന്ന് തോന്നുന്നില്ല.

നിയമപരമായ അറിയിപ്പ്.

ഇന്ത്യയില്‍ തോക്കുകള്‍ ഇമ്പോര്‍ട്ട് ചെയ്യാന്‍ ചില നിയമ തടസങ്ങള്‍ ഉണ്ട്. എയര്‍ഗണ്‍ ആണെങ്കില്‍ പോലും. ഗണ്‍ ക്ലബുകളില്‍ അംഗത്വം ഉണ്ടെങ്കില്‍ പെട്ടെന്ന് ഇറക്കുമതി ചെയ്യാം എന്ന് കരുതുന്നു. പൊതുവേ എയര്‍ഗണ്‍ ഉപയോഗിക്കുന്നതിനു ലൈസന്‍സ് വേണ്ട എങ്കിലും ൦.177 ബോറില്‍ കൂടുതല്‍ ആണെങ്കില്‍ പ്രത്യേക പെര്‍മിറ്റ്‌ വേണ്ടി വരും എന്ന് അറിയുന്നു. (ഓരോ സ്റ്റേറ്റിലും ചെറിയ വെത്യാസം ഉണ്ട്.) ചിലരാജ്യങ്ങളില്‍ ഒരു ജൂള്‍വരെയുള്ള എയര്‍ ഗണ്‍ ഉപയോഗിക്കാന്‍ അനുവാദം തരുകയുള്ളൂ. ചിലയിടത്ത് എത്ര ഫീറ്റ്‌/സെക്കന്റ്‌ വരെയാണ് ലിമിറ്റ്. ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളില്‍ ഏതു എയര്‍ ഗണ്ണും കൈവശം വെക്കണം എങ്കില്‍ ലൈസന്‍സ് വേണം. ഇന്ത്യയില്‍ കിളികളെയും മൃഗങ്ങളെയും വേട്ടയാടുന്നത് സൂക്ഷിച്ചു വേണം. ചിലപ്പോള്‍ അകത്താകും. വംശനാശം നേരിടുന്ന മൃഗങ്ങള്‍/പക്ഷികള്‍ ആണെങ്കില്‍ പിഴയും തടവും ആവും ഫലം. മൃഗങ്ങള്‍ എണ്ണം കൂടി മനുഷ്യരെ ഉപദ്രവിച്ചാലും കൊന്നാലും സര്‍ക്കാരിന് ഒരു വാഴക്കയുമില്ല.. മൃഗങ്ങളെ കൊല്ലരുത്.. അല്ല പുഴുക്കളെ പോലെ പെരുകുന്ന ജനസംഖ്യ കൊണ്ട് സര്‍ക്കാരും മടുത്തുകാണും.. ഏകദേശം മുപ്പത്തിഅയ്യായിരം വരെ വിലമാത്രമേ ഞാന്‍ ഉപയോഗിച്ച ഗാമോ എയര്‍ഗണ്ണിനു ഇന്ത്യയില്‍ ഉള്ളെങ്കിലും മിക്ക കടക്കാരും അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെ ഈടാക്കാറുണ്ട്.. (എന്താണ് കാരണം എന്നറിയില്ല. ) ഈ ഗമോ ബ്രേക്ക് ബാരല്‍ എയര്‍ ഗണ്‍ ആണ്.. അയ്യായിരം മുതല്‍ സാധാരണ എയര്‍ ഗണ്‍ കിട്ടുമെങ്കിലും മാരുതി ആള്‍ട്ടോയും ബെന്‍സും തമ്മിലുള്ള വെത്യാസം ഈ രണ്ടു തോക്കുകളിലും ഉണ്ട്..

അപ്പോള്‍ ഹാപ്പി ഷൂട്ടിംഗ്..

Monday, August 16, 2010

238.കോമണ്‍ വെല്‍ത്തും ചില അസാധാരണ സാബത്തിക കളികളും

കോമണ്‍ വെല്‍ത്ത് എന്നാല്‍ എന്താ അതായത് ഞാന്‍ ഉത്തേശിച്ചത് മലയാളത്തില്‍ ലത് എങനെ പറയാം എന്ന്
കോമണ്‍ =സാധാരണ വെല്‍ത്ത്= സാബത്തിക ഗെയിംസ്=കളി
അപ്പോള്‍ സാധാരണ സാബത്തിക കളി
അതായത് സാധാരണ കളിയുടെ പേരില്‍ നടക്കാറുള്ള ചില സാധാരണമായ സാബത്തിക കളികളും മറ്റു പര്യോടികളും

ഹോക്കി കളിക്കാന്‍പോണ പെണ്‍പിള്ളാര്‌ ഹോക്കി മാത്രമല്ല മറ്റു പല കളികളും പ്രാവീണ്യം തെളിയിക്കണം എന്ന് വാശി പിടിക്കുന്ന കോച്ചുമാര്‍ ഉള്ള ഇക്കാലത്ത് കൂതറരാഷ്ട്രീയക്കാരും അല്‍പം കളിക്കണ്ടേ അത് ന്യായമായ അവകാശം അല്ലേ ബുജിക്കും ഈ സംശയം വന്നത് അനിവാര്യം

മമ്മൂട്ടി THE KING സിനിമയില്‍ പറയുന്ന ഒരു നെടുങ്കന്‍ ഡയലോഗ് ഉണ്ട് ഇന്ത്യ എന്താണെന്ന് അറിയണമെങ്കില്‍ എന്ന് തുടങുന്ന ഒരു ഇടിവെട്ട്


കഴിഞ ആഴ്ച ഒരു ഓസ് ട്രിപ്പ് ഒത്തു എന്ന ദില്ലിയും കോമണ്‍ നടക്കുന്ന സ്റ്റേഡിയവും ഒക്കെ ഒന്ന് ചുറ്റാലോ ന്ന് നിരീച്ച് പുറപ്പെട്ടു

മമ്മൂട്ടി അന്ന് പറഞ ഡയലോഗില്‍ തീരെ തെറ്റില്ല്യ ഭരണ സിരാകേന്ദ്രം തന്നെ
ദാരിദ്ര്യം കാണാന്‍ വേറെ എങും പോകണ്ട 4 വയസ്സായ കുട്ടികള്‍ മുതല്‍ കൌമാരക്കാരായ കുട്ടികള്‍ ആണും പെണ്ണും ഒരോ ട്രാഫിക്ക് ബ്ലോക്കിലും അവര്‍ ഉണ്ട് ബൊക്ക വില്‍ക്കാനും പിച്ചയെടുക്കാനും ആയി
നിര്‍ബന്ധ വിദ്യാഭ്യാസം നിയമം മൂലം നടപ്പിലാക്കിയ രാഷ്ട്രീയക്കാരോ നിയമപാലകരോ ഇതൊന്നും കാണുന്നുമില്ല അല്ലെങ്കിലും ബ്യൂറോക്രാറ്റുകള്‍ കണ്ണു കെട്ടിയാണല്ലോ നടപ്പ്.


എയര്‍പോര്‍ട്ടിലെ ഗ്ലാമറസ്സായ കാഴ്ചകള്‍ കഴിഞാല്‍ ഒരോ ട്രാഫിക്ക് ബ്ലോക്കിലും കാണാം അമ്മയും സാരിക്കെട്ടില്‍ ചോരക്കുഞുങളും നേരത്തെ പറഞ കുട്ടികളേയും

ഈ അടുത്ത ദിവസം ആണല്ലോ കോമണ്‍വെല്‍ത്തില്‍ കോടികള്‍ വെട്ടിയെ പല മേലാളന്‍ മാരെയും ടി വി യുടെ കോലായിലും മോന്തായത്തിലും നമ്മള്‍ കണ്ടല്ലോ
ഇതിനിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വാര്‍ത്ത ഉണ്ട് ഒരു പൂര്‍ണ്ണ ഗര്‍ഭിണി കോമണ്‍ വെല്‍ത്ത് ഗീയിംസ് വേദിയുടെ നിര്‍മ്മാണതൊഴിലാളി ആയിരുന്നു അവര്‍ നിറവയറുമായി സ്റ്റേഡിയത്തിന്റെ ഓരത്ത് കിടന്നു പ്രസവിച്ച് മരിച്ചു


ആരോ നല്‍കിയ ഒരു മോഹന സമ്മാനമായിരുന്നു അവളുടെ വയറ്റില്‍ .. ഗെയിംസിന്റെ പേരില്‍ കക്കൂസയിലെ ടോയ്‌ലറ്റ് പേപ്പറില്‍ വരേ കോടികള്‍ വിഴുങിയ മേലാളന്‍മാര്‍ക്ക് ഇതൊന്നും അറിയാന്‍ സമയം ഇല്ല എന്തിനാണ്‌ ഇത്തരം മന്ത്രിമാര്‍ നമുക്ക് രാജ്യം തന്നെ നാറിയില്ലേ ഈ അഴിമതിയുടെ പേരില്‍
 
ഇത് വെറും സാധാരണ സാബത്തിക ഗെയിം അല്ല അസാധാരണ സാബത്തിക ഗെയിം തന്നെ


ദാരിദ്ര്യക്കാന്റെ ഇന്ത്യ പട്ടിണി പാവങളുടെ ഇന്ത്യ ഒരു നേരത്തെ അന്നത്തിനു വേണ്ടി മാനം വില്‍ക്കുന്നവന്റെ ഇന്ത്യ ഐ പി എല്ലും കോമണ്‍ വെല്‍ത്തും നടത്തി കോടികള്‍ കട്ടു തിന്നുന്നവന്റെ ഇന്ത്യ ഇന്ത്യ എന്താണെന്നറിയണമെങ്കില്‍ ന്യൂദില്ലിയില്‍ തന്നെ പോണം  
 
ഇതിന്‌ എന്നെങ്കിലും ഒരു അവസാനം പ്രതീക്ഷിക്കാമോ ?

Wednesday, August 11, 2010

237.WEEPING MIND (വീപ്പിങ് മനസ്സ്)

"SHE NEVER CALLS ME DEAR
BUT ALWAYS BEHAVE AS MY DEAREST
SHE NEVER GIVES ME ANYTHING
BUT ALWAYS BUYS EVERYTHING FROM ME
SHE NEVER SPEAKS NOTHING TO ME
BUT SPEAKS LOT ABOUT OTHERS
SHE NEVER READY TO SHARE HER
BUT ALWAYS TRY TO CAPTURE ME……

THUS

ONES AFTER LONG TIME
SHE CANT LOST ANYTHING
OTHER THAN MY PRESENCE
BUT I LOST MYSELF ALSO
MY DEAREST LOVER

BECAUSE I LOVE HER
SHE TRY TO LEARN HOW TO LOVE.
YES! LOVE IS A POISON
IF IT IS HANDLED CAREFULLY

SO BE CAREFULL………
ALSO BEHIND EVERY SWEET SMILE, SWEET WRITING'S, SWEET WORDS
SWEET OF ALL

THERE IS A CRUEL HEART OF ALSHIMA"

കൂതറയിലെ എന്റെ ആദ്യ പോസ്റ്റ്
ഇത് ഒരു കവിത ആണ്‌ അങനെ തോന്നണം അല്ലെങ്കില്‍ നിങള്‍ എന്തു വിചാരിക്കും
ഗ്രാമറിന്റെ അസ്കിത കുറവാണ്‌ ക്ഷമാപണം ആദ്യമേ
ഈ കൂതറ പോസ്റ്റ് വായിച്ച് അഭിപ്രായിക്കണം

Monday, August 9, 2010

236.തടിച്ചികളും പേടിക്കേണ്ട...!!




അല്‍പ്പം തടികൂടി കഴിഞ്ഞാല്‍ എന്തോരം പേടിയാണ് പെണ്ണുങ്ങള്‍ക്ക്‌. പണ്ടൊക്കെയാണെങ്കില്‍ ഇച്ചിരി തണ്ടും തടിയുമുള്ള പെണ്ണുങ്ങള്‍ക്കായിരുന്നു ഡിമാന്റ്. അറവുമാടിന്റെ ശരീരം ഉണ്ടായിരുന്ന ഷീലയും അംബാസഡര്‍ കാറിന്റെ ഡിക്കി പോലെ നിതംബം ഉണ്ടായിരുന്ന ശ്രീവിദ്യയും ഒക്കെകൂടി സിനിമാ രംഗം കൊഴുപ്പിച്ചിരുന്നു. ഇനി മാദകനടികളോ വേണ്ടുവോളം ഇറച്ചി ശരീരത്ത് ഇല്ലാത്തവര്‍ക്ക് വീട്ടില്‍ ചൊറികുത്തി ഇരിക്കേണ്ട ഗതികേടായിരുന്നു. തിന്നാനും കുടിക്കാനും ഉള്ള വീട്ടിലെ പിള്ളാരെ മാത്രമേ അന്ന് ആളുകള്‍ ഇഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് ചുരുക്കം.. ഇന്നോ....അസ്ഥികൂടത്തില്‍ തൊലി ഒട്ടിച്ച പജ്ഞരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.. അത് പോട്ടെ.. ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങള്‍.

ഇന്ന് അമിതവണ്ണം ഇല്ലാതാക്കാന്‍ (ഇതാരാണ് തീരുമാനിക്കുന്നത്‌ ..?) വിവിധമരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. ലവണ തൈലവും ഫാറ്റ് ഫ്രീയും എന്നുവേണ്ട എല്ലാ ഗുണ്ടാമണ്ടികളും ഉണ്ട്. കാശുള്ളവര്‍ക്ക് ലിപ്പോസക്ഷനും, വന്ദന ലൂത്രയും വരെ. കാശില്ലാത്ത പാവങ്ങള്‍ പട്ടിണി കിടന്നും പച്ചിലകള്‍ തിന്നും വണ്ണം കുറയ്ക്കാന്‍ നോക്കുന്നു. ദൈവം ഭക്ഷണത്തിനു കാശുണ്ടാക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരം കൊടുത്ത് അവര്‍ കഷ്ടപ്പെട്ട് കാശുണ്ടാക്കിയിട്ടു അതുപയോഗിക്കാനോ ഭക്ഷണം കഴിക്കാനോ തയ്യാറാവാതെ കിടക്കുന്ന കുട്ടികള്‍. കഴിക്കാന്‍ ഒന്നും ഇല്ലാതെ പട്ടിണി കിടന്നു എല്ലും തോലുമാവുന്ന ആഫ്രിക്കന്‍ കുട്ടികള്‍ ഇവരോട് ക്ഷമിക്കട്ടെ.. അല്ലെങ്കില്‍ ഈ വിരോധാഭാസം കണ്ടു ദൈവം ചിരിക്കട്ടെ..

ശരീരത്തില്‍ മൊത്തത്തില്‍ കൊഴുപ്പ് കുറച്ചു ചിലയിടങ്ങളില്‍ മാത്രം മാംസം തൂക്കി (പറ്റിയില്ലെങ്കില്‍ അവിടെ സിലിക്കോണ്‍ നിറച്ചു..) ശരീരം സുന്ദരമാക്കി നടക്കുന്ന കുട്ടികള്‍ ഒന്ന് മനസ്സിലാക്കുന്നില്ല.. സ്ത്രീകളുടെ ശരീരത്തേക്കാള്‍ ശാരീരം ആണ് നോക്കേണ്ടത്. ഇതൊക്കെ നാല് നാളത്തെ നിലാവല്ലേ... ഒന്നുടഞ്ഞാല്‍, ഒന്ന് ചുക്കി ച്ചുളിഞ്ഞാല്‍ തീര്‍ന്നില്ലേ. പട്ടിണി കിടന്നു ഉണ്ടാവുന്ന അസുഖങ്ങള്‍ എന്തോരമെന്നു ഓര്‍ത്താല്‍ നന്ന്.. തീരെ മെലിഞ്ഞ പെണ്ണുങ്ങള്‍ ഗര്‍ഭിണിയാവാന്‍ അല്പം പ്രയാസം ഉണ്ടാവുമെന്ന് ഭിഷഗ്വര മതം. ഇനി ഐശ്വര്യാ റായി അതുകൊണ്ടാണോ ഗര്‍ഭിണി ആവാത്തതെന്നു ചോദിക്കല്ലേ.. അതിന്റെ ഉത്തരം അഭിഷേക് ബച്ചന്‍ ആണ് നല്‍കേണ്ടത്.. അല്ലാതെ..!!

എന്നും മെലിഞ്ഞ പെണ്ണുങ്ങളുടെ സൌന്ദര്യ മത്സരം നടക്കുന്നത് കണ്ടു ഞെളിപിരി കൊള്ളുന്ന അവരെ പ്രാകുന്ന പെണ്ണുങ്ങള്‍ക്ക്‌ ഇനി വിഷമിക്കേണ്ടി വരില്ല.. ഇസ്രായേലില്‍ ഇത്തരം തടിച്ചികള്‍ക്ക് വേണ്ടി ഒരു സൌന്ദര്യ മത്സരം ഉണ്ട്.. ഫാറ്റ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നാണ് പേര്.. കുറഞ്ഞപക്ഷം എണ്‍പത് കിലോയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇതില്‍ പങ്കെടുക്കാനാവൂ.. നൂറ്റി ഇരുപതു കിലോവരെ ഉള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.. (ഒരു നല്ല പാലാക്കാരന്‍ നസ്രാണിയുടെ കല്യാണത്തിനു ബിര്യാണി വെക്കാന്‍ ഉള്ള ഇറച്ചി വേണമെന്ന് ചുരുക്കം..) ഈ മത്സരത്തിലും ക്യാറ്റ് വാക്ക് ഒക്കെയുണ്ട്. ഇതിനെ ക്യാറ്റ് വാക്ക് എന്നൊക്കെ വിളിക്കാമോ എന്ന് ചോദിക്കല്ലേ.. !!

കഴിഞ്ഞ മിസ്സ്‌ ഫാറ്റ് ആന്‍ഡ്‌ ബ്യൂട്ടിഫുള്‍ ജയിച്ചത്‌ മോരാന്‍ ബരാനാസ് എന്നാ തൊണ്ണൂറു കിലോയുള്ള ഇരുപത്തി രണ്ടുകാരി സുന്ദരിയാണ്‌.. മത്സരത്തില്‍ പങ്കെടുത്ത എല്ലാ സുന്ദരികളും ഈ മത്സരത്തില്‍ പങ്കെടുത്തതില്‍ അതീവ സന്തോഷവതികള്‍ ആയിരുന്നു.. എന്തായാലും നമ്മുടെ നാട്ടിലും ഇത്തരം ഒന്നൊന്നര സുന്ദരികളും ഒരു പട്ടം കിട്ടിയെങ്കിലെ ഓണക്കക്കൊള്ളി പോലെയിരിക്കുന്നതല്ല സൌന്ദര്യം എന്ന് എല്ലാവരും മനസ്സിലാക്കുകയുള്ളൂ. സത്യത്തില്‍ കൂതറ തിരുമേനിയ്ക്ക് വണ്ണം ഇല്ലാത്ത പെണ്ണുങ്ങളെ കാണുന്നതെ കലിയാണ്.. ഹാങ്ങറില്‍ തൂക്കിയ വസ്ത്രം പോലെയുള്ള പെണ്ണുങ്ങള്‍ക്ക്‌ എന്താണ് സൌന്ദര്യം..?? ഒന്ന് കുലുങ്ങിയും കുലുക്കിയുമുള്ള നടത്തം കാണാന്‍ ആല്‍ത്തറയില്‍ ഇരിക്കുന്ന ആണുങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ തന്റെ ഭാഗമല്ലേ..

(ശാരദെ... നിന്റെ കുലുങ്ങി കുലുങ്ങിയുള്ള നടത്തം കേമം തന്നെ ... എന്ന് പറഞ്ഞു ഒരു വിടല ചിരിയോടെ മുറുക്കാന്‍ നീട്ടി തുപ്പുന്ന കാരണവരെ നമ്മള്‍ ചിലപ്പോഴെങ്കിലും ഓര്‍ക്കില്ലേ..)

Wednesday, July 28, 2010

235.ഹരികുമാറും സിലസില ആല്‍ബവും

ആശയത്തേക്കാള്‍ ആമാശയത്തിന്റെ വിളി കേള്‍ക്കുന്നതുകൊണ്ട്‌ എഴുത്തല്‍പ്പം കുറച്ചു. എന്നാല്‍ ഹരികുമാറിന്റെ സിലസില എന്നാ ആല്‍ബത്തിന്റെ വിമര്‍ശനവും (വിശകലനവും എന്ന് വേണമെങ്കില്‍ പറയാം) വേറെ ഒരു സാമദ്രോഹിയുടെ ഇതിനെ കളിയാക്കുന്ന വിഡീയോ പോസ്റ്റും കണ്ടപ്പോള്‍ ഇതെഴുതണം എന്നുകരുതി.

സത്യത്തില്‍ എന്താണ് ഹരികുമാറിന്റെ തെറ്റ്. തന്റെ കഴിവിനനുസരിച്ച് ഒരു കൃതി/കലാകൃതി സൃഷ്ടിക്കണം എന്ന് കരുതി.. ആരും വീഡിയോ സിഡിയോ ഡിവിഡിയോ ഉണ്ടാക്കാത്തത് കൊണ്ട് യൂ ടൂബില്‍ ഇട്ടു. എന്തായാലും അര മില്ല്യന്‍ ഹിറ്റാണ് വിഡീയോയ്ക്ക് കിട്ടിയത്. ഒരുപക്ഷെ കെ.എസ്. ചിത്രയോ ഡോക്ടര്‍.കെ.ജോ.യേശുദാസോ വിഡിയോ ഉണ്ടാക്കിയാല്‍ ഇതിന്റെ മൂന്നിലോന്നെ വരൂ ഹിറ്റുകള്‍. അയാളും ഒരു ചെറുപ്പക്കാരന്‍ അല്ലെ.. അയാള്‍ക്കുമില്ലേ ആഗ്രഹങ്ങള്‍. ഒരു മൂസിക് വിഡിയോ ഉണ്ടാക്കാന്‍ കാശുവേണം.. പിന്നെ റിലീസ് ചെയ്യാന്‍ കമ്പനിയും സെന്‍സര്‍ പ്രശ്നങ്ങളും വരെ.. ഇതെല്ലാം ഒരു പാവം ചെറുപ്പക്കാരന് കഴിഞ്ഞെന്നു വരില്ല. ചിലരൊക്കെ അയാളുടെ ആല്‍ബത്തിന്റെ വരികളെയാണ് വിമര്‍ശിച്ചത്. എല്ലാവര്‍ക്കും ഓ.എന്‍.എവി.യെപ്പോലെ കവിതയോ സിനിമാപ്പട്ടോ എഴുതാന്‍ കഴിയുമോ.. ഇനി അതിനു കഴിയുമെങ്കില്‍ മാത്രമേ പാട്ടെഴുതാവൂ എന്ന് ഇണ്ടാസ് പുറപ്പെടുവിച്ചാല്‍ ബാക്കിയുള്ളവര്‍ എന്ത് ചെയ്യും.. ഇന്റര്‍നെറ്റില്‍ പട്ടെന്നും കവിതയെന്നും പറഞ്ഞു അക്ഷരങ്ങളെ തൂറി വയ്ക്കുന്നവരെ സഹിക്കുന്ന നമുക്കെങ്കിലും അയാളെ സഹിക്കാന്‍ കഴിയില്ലേ..

ബ്ലോഗ്‌ എഴുതുന്ന ഓരോ ബ്ലോഗ്‌ എഴുത്തുകാരനും ബെര്‍ളിയും വിശാലനും ,ഓരോ ബ്ലോഗിണിയ്ക്കും ഇഞ്ചിപ്പെന്ണോ മാണിക്യമോ ആകാന്‍ ആഗ്രഹം കാണും. ആകാനായിരിക്കും ശ്രമിക്കുന്നതും. എന്നാല്‍ അത്രയും കഴിവുള്ളവരെ എഴുതാവൂ എന്ന് വന്നാല്‍ ബ്ലോഗില്‍ മൂന്നോ നാലോ ആളുകളെ കാണൂ.. കൂതറ തിരുമെനിയ്ക്കും ഒരു പോസ്റ്റിനു ശേഷം വയര്‍ നിറച്ചു ശാപ്പാട് അടിച്ചു ഒരു വളിയും വിട്ടു കോലായില്‍ ചാരുകസാലയില്‍ ഇരുന്നു പോസ്റ്റിനു വരുന്ന ഓരോ അഭിനന്ദന കമന്റുകളും വായിച്ചു വരുന്ന ലക്ഷക്കണക്കിന്‌ ഹിറ്റുകളും കണ്ടു മനസ്സ് കുളിര്‍പ്പിക്കാന്‍ ആഗ്രഹം കാണും.. പക്ഷെ നടക്കുമോ..? ഇല്ല... അപ്പോള്‍ ഉള്ളതുകൊണ്ട് സന്തോഷിച്ചു കൂടുതല്‍ നന്നായി എഴുതാന്‍ ആണ് ശ്രമിക്കേണ്ടത്. അതാണ്‌ ശ്രമിക്കുന്നതും.

എന്നും ക്ലാസും മാസ്സും തമ്മില്‍ ഒരു വെത്യാസം കാണും. ക്ലാസിന്റെ ചുരുക്കം ആളുകളും മാസ്സിന്റെ ഭൂരിപക്ഷം ആളുകളും ആയതുകൊണ്ടാണ് നെയ്യാറ്റിന്‍കര വാസുദേവനെ അറിയാത്തവര്‍ ജാസി ഗിഫ്റ്റിനെ അറിയുന്നത്. അതുകാണുമ്പോള്‍ ചൊറിയുന്നവരാണ് ജാസിയെ തെറി വിളിക്കുന്നതും. ഇപ്പോള്‍ എപിക്കിനെ തെറി വിളിക്കുന്ന ചില ഇന്ത്യന്‍ ഐ.റ്റി. പയ്യന്മാരുടെയും പ്രശ്നം അത് തന്നെ. അസൂയ.. വെളിയില്‍ വെച്ച് ഡോക്ടര്‍ ബാലാ മുരളികൃഷ്ണയുടെ ശൈലിയെ പ്രകീര്‍ത്തിക്കുന്നവന്റെ കാര്‍ സ്റ്റീരിയോയിലും വീട്ടിലെ ഹൈ.ഫി. മൂസിക് സിസ്റ്റത്തിനും ഓടുന്നത് ലജ്ജാവതി ആയിരിക്കും.. അതല്ലേ നമ്മള്‍.. അല്ലാതെ..

മനുഷ്യന്റെ ഫാന്റസി എന്നും യാഥാര്‍ത്യത്തോട് ചിലപ്പോഴൊക്കെ ബഹുദൂരം മുന്നില്‍ ആയിരിക്കും.. പത്താംതരത്തില്‍ പഠിക്കുന്ന പയ്യന്റെ മനസ്സില്‍ നിറയെ ഐശ്വര്യാ റായിയുടെ മനോഹരമായ ശരീരം ആവില്ല.. ബെര്‍ളിയുടെ ഭാഷയില്‍ അമ്പതുപൈസ പ്ലാസ്റ്റിക് സഞ്ചിയില്‍ നിറച്ചുവെച്ച അഞ്ചുകിലോ ഇറച്ചിയുടെ രൂപത്തിലുള്ള ഷക്കീലയുടെ തടിച്ച ശരീരം ആയിരിക്കും.. അവളുടെ കുളക്കരയില്‍ ഇരുന്നുകൊണ്ടുള്ള കുളിസീനില്‍ കക്ഷത്തിന്റെ ഇടയിലൂടെ അനാവരണമാകുന്ന മാംസ യൌവനത്തിന്റെ ദൃശ്യം ആയിരിക്കും.. അതാണ്‌ സത്യം. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഹരികുമാര്‍ മഹാപരാധം ചെയ്തെന്നു പറയാന്‍ കഴിയില്ല. ആപാവം ഇതുവരെ ആത്മഹത്യ ചെയ്യഞ്ഞത് ഭാഗ്യം.. നരാധമന്മാര്‍ അയാളെ വേട്ടയാടിയത് അല്പം കൂടിപ്പോയെന്നു വേണം പറയാന്‍. ലക്ക ലക്ക എന്നാ ആല്‍ബത്തില്‍ ലിജി ഫ്രാന്‍സിസിനെ സഹിച്ച ആളുകള്‍ എന്തെ ഇയാളെ സഹിക്കുന്നില്ല എന്ന് മനസ്സില്‍ ആവുന്നില്ല. അയാളെ കളിയാക്കി ഇറങ്ങിയ ആല്‍ബങ്ങള്‍ക്കും പോസ്റ്റുകളും കൈയും കണക്കും ഇല്ല. എന്തായാലും അയാള്‍ക്ക്‌ ആവശ്യത്തില്‍ കൂടുതല്‍ പബ്ലിസിറ്റി അതുമൂലം കിട്ടിയെന്നു വേണം പറയാന്‍.

ഹരികുമാരെ നിങ്ങള്‍ ഇനിയും ആല്‍ബങ്ങള്‍ ഉണ്ടാക്കൂ... അല്ലെങ്കില്‍ തന്നെ വിഡിയോ ആല്‍ബങ്ങള്‍ കണ്ടു ആത്മഹത്യ ചെയ്യാന്‍ തോന്നിയ ജനങ്ങള്‍ക്ക്‌ നിങ്ങള്‍ ചെയ്യുന്ന ഉപകാരം പറഞ്ഞു അറിയിക്കാന്‍ കഴിയില്ല. തികച്ചും വെത്യസ്തമായ ആല്‍ബം തന്നെ. നിങ്ങള്‍ക്കുമില്ലേ ആഗ്രഹം.. ഈ ലോകത്തില്‍ നിങ്ങള്‍ക്കും ഇരിടം ഉണ്ട്. നിങ്ങളുടെ കൂടെ ഞങ്ങളും..

ലാല്‍സലാം..

Tuesday, June 29, 2010

234.ഇന്ത്യാക്കാര്‍ക്ക് എന്താ പ്രായപൂര്‍ത്തി ആവില്ലേ...?

ഇതൊരു ചോദ്യമാണ്. കൂതറ തിരുമേനിയെ എന്നും കുഴപ്പിക്കുന്ന ചോദ്യം.നൂറ്റി ഇരുപത്തിഅഞ്ച് കോടിയുള്ള ഇന്ത്യക്കാരെ പിന്നെന്താ കുട്ടികളായിട്ടാണോ കൂതറ തിരുമേനി കാണുന്നതെന്ന് ചോദിച്ചാല്‍ എന്താ സര്‍ക്കാര്‍ അങ്ങനെയാണോ കാണുന്നതെന്ന് തിരികെ ചോദിക്കേണ്ടി വരും. ചോദ്യം സിനിമയുമായി ബന്ധപ്പെട്ടുള്ളതാണ്. സിനിമ ആത്യന്തികമായി കച്ചവടച്ചരക്കാണെങ്കിലും ഒരു കലാകൃതി യാണെന്നാണല്ലോ വയ്പ്പ്. ആ സിനിമയിലെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം.!!

ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതോ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതോ തെറ്റാണ്. സെന്‍സര്‍ഷിപ്പ് സദാചാര കാവല്‍ഭടന്മാര്‍ ഉടനെ കത്രികയുമായി ചാടിയിറങ്ങി വെട്ടിനിരത്തല്‍ നടത്തും. സ്ത്രീയുടെ നിപ്പിള്‍, വജൈനല്‍ ഏരിയ എന്നിവ ഒരുകാരണവശാലും കാണിച്ചുകൂടാ. അങ്ങനെയുണ്ടെങ്കില്‍ ഇനി സിഡി വീഡിയോ കാസറ്റില്‍ പോലും പ്രദര്‍ശിപ്പിക്കാന്‍ അനുവാദം കൊടുക്കില്ല. അതായതു തീയേറ്ററില്‍ അല്ല വീഡിയോയിലൂടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കും ഇത് ബാധകം ആണ്. അപ്പോള്‍ ഈ സംഭവങ്ങള്‍ ഒപ്പം ലൈംഗിക വേഴ്ചയും കാണിച്ചുകൂടാ.. ഒകെ. കൂതറ തിരുമേനി സമ്മതിച്ചു. പതിനെട്ടു വയസ്സുള്ള പ്രായം തികഞ്ഞ ഭാരതം ആരു ഭരിക്കണം എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയായ പയ്യന്‍/പയ്യത്തിമാര്‍ക്ക് പോലും ഇതൊന്നും കണ്ടുകൂടാ.. അതല്ല പയ്യന്മാര്‍ക്ക് ഇരുപത്തി ഒന്നാണ് വിവാഹ പ്രായം എന്നതിനാല്‍ കാണണ്ട എന്നാണു തീരുമാനം എങ്കില്‍ ഇരുപത്തി ഒന്ന് പൂര്‍ത്തിയായ പയ്യന്മാര്‍ക്ക് പോലും കാണാന്‍ ഇവ സിനിമാ സ്ക്രീനില്‍ ലഭ്യമല്ല.

പക്ഷെ സിനിമ മേളകള്‍ വരുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇഷ്ടം പോലെയുള്ള ഇറോട്ടിക് സിനിമാകള്‍ എന്നറിയപ്പെടുന്ന കമ്പി പടകള്‍ മേളകളില്‍ യഥേഷ്ടം പ്രദര്‍ശിപ്പിക്കുന്നു. വല്ല്യ സാമൂഹിക, സാംസ്കാരിക നേതാക്കന്മാരും (നേതാക്കികളും) മദാമ്മമാരുടെ മുലകള്‍ കണ്ടു അത്ത്യുത്തമം എന്ന് വിലയിരുത്തുന്നു. നമ്മുടെ നടിമാരുടെ കാണിക്കാന്‍ അവിടെ അവസരം ഇല്ല. അല്ല അതുപോട്ടെ.. അവിടെ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ അധികം ഉണ്ടാകാറില്ല. മേലാളന്‍മാര്‍ക്ക് എന്തുമാവാം എന്നായതുകൊണ്ടാവും അവര്‍ക്കിതെല്ലാം സുലഭ്യം.. അപ്പോള്‍ അവിടെ സെന്‍സര്‍ഷിപ്പ് ഇടാന്‍ കൈവിറയ്ക്കുമോ..? അല്ല അല്ലെങ്കിലും അവര്‍ക്കിതൊക്കെ ആവാമല്ലോ..?

നേരത്തെ സ്റ്റാര്‍ ടിവിയില്‍ (സ്റ്റാര്‍ മൂവിസില്‍ ) പതിനെട്ടു വയസ്സ് ഉള്ളവര്‍ക്ക് വേണ്ടി കാണിക്കുന്ന പാതിരാപ്പടങ്ങളില്‍ നടിമാരുടെ മുല കാണിക്കുന്നതിന് വിലക്കില്ലായിരുന്നു.. (ഇംഗ്ലീഷ് പടങ്ങള്‍).. എന്നാല്‍ സുഷമാ സ്വരാജ് വന്നപ്പോള്‍ സ്റ്റാര്‍ ടിവിക്കാരെ വിരട്ടി ഇണ്ടാസ് പുറപ്പെടുവിച്ചു.. (ബിഗ്‌ ബാഡ് മാമാ.., ബൂഗി നൈറ്റ്സ് , സ്ട്രിപ്പെട് ടൂ കില്‍ , പൊയ്സണ്‍ ഐവി ടൂ.. തുടങ്ങിയ സിനിമകള്‍ ചൂണ്ടിക്കാണിച്ചാണ് സുഷമ മാഡം സ്റ്റാര്‍ ടി.വി.ക്കാരെ വിരട്ടിയത്.. അന്ന് ആ വിരട്ടല്‍ കേട്ട് സ്റ്റാര്‍ ടിവിയുടെ എം.ഡി. ജയിംസ് മര്‍ഡോക് മാത്രമല്ല അയാളുടെ അപ്പന്‍ സാക്ഷാല്‍ രൂപേര്‍ട്ട് മര്‍ഡോക് പോലും ചിരിച്ചത്രേ. .. അജന്ത എല്ലോരാ ഗുഹകളുള്ള കാമസൂത്ര, കൊകശാസ്ത്ര തുടങ്ങിയവ ഉള്ള ഭാരതത്തില്‍ എന്തെ ഇപ്പോള്‍ ആരും പ്രായപൂര്‍ത്തി ആകില്ലേ ഈന്നായിരിക്കും ഇഷ്ടന്മാര്‍ ചിന്തിച്ചത്..

മലയാളത്തില്‍ പണ്ടേ ഇത്തരം പടങ്ങള്‍ ഇഷ്ടം പോലെയുണ്ട്. ആദ്യപാപവും കാനനസുന്ദരിയും മറ്റും.. ഇതില്‍ കാനനസുന്ദരി ഏഷ്യാനെറ്റില്‍ പാതിരാപ്പടമായി കാണിച്ചപ്പോള്‍ എല്ലാം (അതെ എല്ലാം ) കാണിച്ചു.. സെന്‍സര്‍ ചെയ്തപ്പോള്‍ കണ്ടിച്ചു കളഞ്ഞത് സിഡിയില്‍ കയറ്റിയതാണ് തങ്ങള്‍ക്കു കിട്ടിയതെന്ന് പറഞ്ഞു ഏഷ്യാനെറ്റ് തലയൂരി. അപ്പോള്‍ കട്ട് ചെയ്തു കളയുന്നത് വീണ്ടും തിരുകി കയറ്റും അല്ലെ.. ഇങ്ങനെ കണ്ടിച്ചു നാഷമാക്കിയ ഒരു പടം (മധുരം ... അതെ രേഷ്മ നായിക ആയി അഭിനയിച്ച അതെ മധുരം) അവസാനം മുഴുവനും തിരികെ കയറ്റി കാസറ്റും സിഡിയും റിലീസ് ചെയ്തു.. എന്താ കഥ.. എന്നാലും സര്‍ട്ടിഫിക്കേറ്റ് ഉള്ള കിന്നാര തുമ്പികള്‍ രാത്രി ഒമ്പത് മണിക്ക് കാണിച്ചു ഏഷ്യാനെറ്റ് വീണ്ടും ആളുകളെ ഞെട്ടിച്ചു.. ശരിക്കും..

അല്ല ഇന്നും പതിനാലു വയസ്സുള്ള പയ്യന്മാര്‍ വിവാഹം കഴിക്കുന്ന നമ്മുടെ ഭാരതത്തില്‍ സ്ത്രീയുടെ നഗ്ന ശരീരം കണ്ടാല്‍ സമൂഹം പിഴച്ചുപോകുമോ.. ഇന്റര്‍നെറ്റില്‍, വിഡീയോ പാര്‍ലര്‍കളില്‍ ധാരാളം പോര്‍ണോ വിഡീയോ ലഭ്യമാണ്.. യുവതലമുറയും മുതിര്‍ന്ന തലമുറകളും യഥേഷ്ടം കണ്ടു സുഖിക്കുന്നുമുണ്ട്. അല്പം തുണ്ട് കയറ്റുന്ന തീയേറ്ററില്‍ ഇന്നും ആളുകള്‍ ക്യൂ നിന്ന് പടം കാണുന്നുണ്ട്. സ്കൂള്‍ പയ്യമാര്‍ തന്നെ എട്ടുവം കൂടുതല്‍. കഷ്ടം.. വിദേശത്തു സ്കൂള്‍ പയ്യന്മാരെ ഇത്തരം ഞരമ്പ് പടം ഓടുന്ന തീയേറ്ററില്‍ കാണാന്‍ കിട്ടില്ല.. അപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആണ് ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതെന്ന് സ്പഷ്ടം.. ഭാരതത്തില്‍ മിക്ക സംസ്ഥാനത്തും ഉള്ള റെഡ് ലൈറ്റ് സ്ട്രീറ്റുകളില്‍ സ്കൂള്‍ പയ്യന്മാരെ ഇഷ്ടംപോലെ കാണാം.. അപ്പോള്‍ അതൊന്നും നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ ഇത് നിയന്ത്രിച്ചിട്ടു എന്ത് നേടുന്നു.. ലോകത്ത് നീലച്ചിത്രങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്‍നിരയില്‍ ഭാരതമുണ്ട്.. തമിഴന്റെയും മലയാളിയുടെയും നീലച്ചിത്രങ്ങളും ഇഷ്ടം പോലെയിറങ്ങുന്നു.. എന്തെ അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടോ.?

എന്നാല്‍ ഇംഗ്ലീഷ് സിനിമകള്‍ സെന്‍സര്‍ ചെയ്യുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ അധികം മുറിച്ചു കളയുന്നില്ല. അതെന്താ മദാമ്മയുടെ മുലകള്‍ കണ്ടോട്ടെ എന്നാണോ..
ഈ ചോദ്യത്തിന് ഉത്തരം വായനക്കാര്‍ തന്നെ തരട്ടെ...

Saturday, June 26, 2010

233.ഈ ജപ്പാന്‍കാരുടെ ഒരു കാര്യം..




കാര്‍ട്ടൂണ്‍ കാണാറുണ്ടോ..? അയ്യേ അതൊക്കെ കുട്ടികളുടെ കാര്യമല്ലേ എന്നൊക്കെ തള്ളിക്കളയാന്‍ വരട്ടെ.. ഇപ്പോള്‍ ജപ്പാനില്‍ കുട്ടികളെക്കാള്‍ കൂടുതല്‍ മുതിര്‍ന്നവരാണ് കാര്‍ട്ടൂണുകള്‍ കാണുന്നത്. അതെന്താ ജപ്പാനില്‍ മുതിര്‍ന്നവര്‍ കുട്ടികളാവാന്‍ ശ്രമിക്കുകയാണോ എന്നൊക്കെ തോന്നിയേക്കും. അതോ തങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിത്തത്തെ ഉണര്‍ത്തുകയാണോ ഇവര്‍ എന്നും ചിലര്‍ക്ക് തോന്നാം... ഛെ..! ഇതതൊന്നുമല്ല... ജപ്പാനികള്‍ കാണുന്ന ഈ കാര്‍ട്ടൂണുകള്‍ പോര്‍ണോ കാര്‍ട്ടൂണുകള്‍ ആണ്.. അതെ അല്പം മാത്രമല്ല അല്പം കൂടുതല്‍ ഉള്ള ഇക്കിളി കാര്‍ട്ടൂണുകള്‍. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തുണ്ട് കാര്‍ട്ടൂണുകള്‍..

കാര്‍ട്ടൂണൂകളില്‍ തുടങ്ങി ആനിമേഷന്‍ മാത്രമല്ല ത്രീ ഡി ആനിമേഷന്‍ വരെ ഈ തുണിയില്ലാ കാര്‍ട്ടൂണൂകളില്‍ ഉണ്ട്. കടകളില്‍ ഇത്തരം കാര്‍ട്ടൂണ്‍ സിഡികളുടെ വിപണ വളരെ ഉയര്‍ന്ന തോതിലാണ്. എന്നാല്‍ ചില ആനിമേറ്റര്‍മാര്‍ക്കും കാര്‍ട്ടൂണിസ്റ്റ്കള്‍ക്കും ഇങ്ങനെ തുണിയില്ലാ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ വിഷമമുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ ആവശ്യമുള്ള രീതിയില്‍ ചെയ്യാന്‍ ഇവരെല്ലാം നിര്‍ബ്ബന്ധിതരാണ്. പുതിയതായി മാര്‍ക്കറ്റില്‍ എത്തിയ ത്രീ ഡി ടി.വി.ഉണ്ടാക്കുന്ന കമ്പനികാര്‍ക്കും ഈ ത്രീ ഡി. പോര്‍ണോ സി ഡിയുടെ ആരാധകരെ ഇഷ്ടമാണ്. പുതിയ ത്രീ ഡി. തുണ്ട് കാര്‍ട്ടൂണ്‍ കാണാന്‍ ത്രീഡി ടി.വി. വരെ വാങ്ങുന്ന ഞരമ്പ് രോഗികളുണ്ട്.

പോര്‍ണോ കാര്‍ട്ടൂണ്‍ പുതിയ സംഭവം അല്ല.. ഇന്ത്യയിലും പാശ്ചാത്യ ലോകത്തും മുമ്പും ഇവയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രചാരം നേടിയിട്ടില്ല എന്നുമാത്രം. കടകളില്‍ ഇപ്പോള്‍ പുതിയ സിനിമകളുടെ ഡിസ്കുകള്‍ വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ പോര്‍ണോ കാര്‍ട്ടൂണ്‍ ഡിസ്കുകള്‍ വില്ക്കുന്നുണ്ട്. മോഡലുകളെ കിട്ടാനുള്ള ബുദ്ധിമുട്ടോ, മനസ്സിലെ വന്യവും വ്യത്യസ്തവും ആയ ആശയങ്ങള്‍ കാര്‍ട്ടൂണുകളില്‍ കാണിക്കുന്നതുപോലെ പോര്‍ണോ താരങ്ങളെ വെച്ച് കാണിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ ഈ പ്രശ്നങ്ങള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കില്ല. മത്സരം മൂത്തപ്പോള്‍ ഹോളിവൂഡ്‌ സ്റ്റുഡിയോകളില്‍ ജോലിചെയ്യുന്ന മികച്ച ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റുകളെ വെച്ച് കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ കാര്‍ട്ടൂണൂകളില്‍ പരീക്ഷിച്ചു പുറത്തിറങ്ങുന്നുണ്ട്.

മുതിര്‍ന്ന ആണുങ്ങളും തീരെ ചെറിയ പെണ്‍കുട്ടികളുമായ വേഴ്ചകള്‍ ജപ്പാനീസ് ഫാന്റസികളില്‍ പ്രമുഖമാണെങ്കിലും പീഡിയോഫൈലുകളെ അറസ്റ്റു ചെയ്യാന്‍ ജപ്പാനില്‍ നിയമം ഉള്ളതിനാല്‍ അത്തരം സിഡികള്‍ ഇറക്കാന്‍ പ്രായോഗികമായ പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് അത്തരം നിയന്ത്രണമില്ല. എത്ര ചെറിയകുട്ടികളുടെ മുഖ ശരീരത്തോടെ ആനിമേറ്റ് ചെയ്താലും നിയമം മൂലം അവരെ തടയാനാവില്ല. ഇത്തരം സിഡികള്‍ക്കും, ബലാല്‍സംഗം, ഒരാളുമായി ഒരുകൂട്ടം ചേര്‍ന്ന് നടത്തുന്ന വേഴ്ച എന്നിവയുടെ കാര്‍ട്ടൂണ്‍ സിഡികള്‍ക്ക് വന്‍ഡിമാന്റ് ആണ്. ഇപ്പോള്‍ പുരാണ കഥാപാത്രങ്ങള്‍ക്ക് വരെ ഇത്തരം കാര്‍ട്ടൂണ്‍ സിഡി ലഭ്യമാണ്.

ജപ്പാനീസ് അധോലോക സംഘടനായ യക്കൂസയ്ക്ക് നേരിട്ടും അല്ലാതെയും ഇതില്‍ പങ്കുള്ളതിനാല്‍ സര്‍ക്കാരിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്തായാലും ടെക്നോളജിയെ മനുഷ്യരുടെ ഫാന്റസിയുടെ പൂര്‍ത്തീകരണത്തിനായി മാറുമ്പോള്‍ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും..

Friday, June 25, 2010

232.ആദ്യ മലയാള ബ്ലൂ റേ ഫിലിം മമ്മൂട്ടിയുടെ.

ഹോം വിഡിയോ രംഗത്തെ ഇപ്പോഴത്തെ വിസ്മയം ബ്ലൂ റേ ഡിസ്കില്‍ ആദ്യമായി എത്തുന്ന മലയാളം സിനിമാ മമ്മൂട്ടി നായകനായി അഭിനയിച്ചതും ഹരിഹരന്‍ സംവിധാനം ചെയ്തതും ഗോകുലന്‍ ഗോപാലന്‍ നിര്‍മ്മിച്ചതുമായ പഴശ്ശിരാജാ ആണ്. മോസര്‍ ബെയര്‍ കമ്പനി 799 രൂപയ്ക്ക് ഡിസ്ക് വിപണിയില്‍ എത്തിക്കുന്നു. സാധാരണ ഡിവിഡിയുടെ ഏകദേശം അഞ്ചിരട്ടി ക്ലാരിറ്റിയും 7.1 സൌണ്ടും ആണ് ഇതിന്റെ പ്രത്യേകത. ഡി.ടി.എസിന് പകരം ഡി.ടി.എസ് എച്.ഡി. ആയിരിക്കും ഇതില്‍ എന്നറിയുന്നു. ഏതായാലും അഞ്ചിരട്ടി ക്ലാരിറ്റി മാത്രമല്ല അല്പം വിലയും കൂടുതല്‍ ആണ് സംഭവത്തിനു. ഇപ്പോള്‍ വിപണിയില്‍ ഉള്ള പ്ലാസ്മ, എല്‍.ഈ.ഡി. എല്‍.സി.ഡി ഫ്ലാറ്റ് സ്ക്രീനുകളുടെ യഥാര്‍ത്ഥ സൌന്ദര്യം ആസ്വദിക്കണം എങ്കില്‍ ഈ ഡിസ്ക് കൂടിയേ തീരൂ. അല്ലെങ്കില്‍ ഡിഷ്‌ ആന്റീന വഴിയുള്ള എച്.ഡി. ചാനലുകള്‍ കണ്ടുനോക്കണം.

ദോഷം പറയരുതല്ലോ.. ഒരിക്കല്‍ കണ്ടുപോയാല്‍ പിന്നീട് അതിന്റെ ആരാധകന്‍ ആകുമെന്നതാണ് ഇതിന്റെ ദോഷം. വെറുതെ ഒന്ന് ചെക്ക് ചെയ്യാന്‍ ബ്ലൂ റെ വാങ്ങിയ കൂതറ തിരുമേനി ഇപ്പോള്‍ തമിഴില്‍ ഇറങ്ങിയ പതിനൊന്നു ഡിസ്കും തെലുഗില്‍ ഇറങ്ങിയ നാലില്‍ മൂന്നും (മഗീരധ, അരുന്ധതി, കിംഗ്‌.. നാലാമത്തെ പടം തമിഴില്‍ റീമേക്ക് ചെയ്തത് കൈയില്‍ ഉണ്ട് ) വാങ്ങി.. പടം കാണുന്നതിന്റെ സുഖം പറഞ്ഞാല്‍ മനസ്സിലാകില്ല. കണ്ടുതന്നെ നോക്കണം.

ടെക്നോളജിയോട് അല്പം കമ്പം കൂടുതല്‍ ഉള്ള മമ്മൂട്ടി പടം തന്നെ ആദ്യം വന്നതിന്റെ സന്തോഷത്തില്‍ ആണ് മമ്മൂട്ടി ഫാന്‍സ്‌. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ (ഞാന്‍ ഉള്‍പ്പടെ) ആരും നിരാശര്‍ ആകേണ്ട കാര്യമില്ല. ആയിരത്തില്‍ ഒരുവന്‍ എന്നാ തമിഴ്പടത്തിന്റെ ബ്ലൂ റെ നേരത്തെ ഇറങ്ങി.. അതില്‍ മോഹന്‍ലാലും ഉണ്ട്. പടം തുടങ്ങുന്നതാകട്ടെ ലാലേട്ടന്റെ സുന്ദരമായ മുഖം കാട്ടികൊണ്ടും. എന്നാല്‍ ആദ്യമായി ബ്ലൂ റെ ഡിസ്കില്‍ മുഖം കാട്ടിയ മലയാളി ഇവര്‍ രണ്ടുമല്ല. യുവാക്കളുടെ രോമാഞ്ചമായ നയന്‍താര ആണ് ബ്ലൂ റെ ഡിസ്കില്‍ ആദ്യം വന്നത്. രജനി ചിത്രമായ ശിവജിയുടെ പാട്ട് സീനില്‍. പിന്നീട് ബില്ലയിലൂടെയും, വില്ലിലൂടെയും ഒക്കെ നയന്‍താര ബ്ലൂ റെകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

കാശുകൊടുക്കാതെ ബ്ലൂറെ യുടെ ക്വളിട്ടി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയിര്‍വാണി പോലെയുള്ള സൈറ്റുകളില്‍ നിന്ന് പടം ഡൌണ്‍ലോഡ് ചെയ്യാം. (കൂതറ തിരുമെനിയ്ക്ക് ആ സൈറ്റുമായി ഒരു ബന്ധവും ഇല്ല. ഡൌണ്‍ലോഡ് ചെയ്തു പടം കാണുന്നത് കുറ്റം ആണ്. ആ സൈറ്റില്‍ പടം ഉണ്ടെന്നു പറഞ്ഞാല്‍ അത് കുറ്റമല്ല. ആ നിയമത്തിന്റെ ആനുകൂല്യത്തില്‍ കൂതറ തിരുമേനിയെ ഒരു കോപ്പും ചെയ്യാന്‍ കഴിയില്ല...അല്ലാതെ പിന്നെ..) ഏകദേശം അമ്പത് ജി.ബി. യുള്ള പടത്തിനെ അഞ്ചിലൊന്നും പത്തിലോന്നുമായി കംപ്രസ്സ് ചെയ്തു എം.കെ.വി. ഫോര്‍മാറ്റില്‍ ആണ് അവിടെ കൊടുത്തിരിക്കുന്നത്. വി.എല്‍.സി. പോലെയുള്ള വിഡിയോ പ്ലെയര്‍ ഉപയോഗിച്ച് സിനിമ കാണാം.

മായാവി . ടൂ ഹരിഹര്‍ നഗര്‍ പുതിയ മുഖം പോലെയുള്ള പടങ്ങള്‍ കൂടി ബ്ലൂ റെ ഫോര്‍മാറ്റില്‍ വരുന്നു എന്ന് കേള്‍ക്കുന്നു. എന്നാല്‍ ലാലേട്ടന്റെ ഒരുപടവും ഇതേവരെ അനൌണ്‍സ് ചെയ്തിട്ടില്ല. കേട്ടിട്ടില്ലേ ലേറ്റ വന്താലും ലേറ്റസ്റ്റാ വരും.. അതാ ലാലേട്ടന്‍..

ഓഫ്‌: ഇവരെയൊക്കെ സാധാരണ ക്വാളിറ്റിയില്‍ കണ്ടിട്ട് തന്നെ മടുത്തു.. ഇനിയിപ്പോള്‍ ഹൈ ഡഫനിഷനില്‍ കണ്ടാല്‍ എന്തുചെയ്യും.. (നയന്‍സിന്റെ കാര്യം അല്ല.....)

231.മരമാക്രിയെ ചേര പിടിച്ചോ..?




മലയാളം ബ്ലോഗിലെ ഏറ്റവും ശക്തന്‍മാരിലോരാളും മിക്കപ്പോഴും വിവാദം കൊണ്ട് ശ്രദ്ധ നേടുന്നവനുമായ മരമാക്രിയെ കഴിഞ്ഞ കുറെ നാളുകളായി കാണുന്നില്ല. അങ്ങാടി തേര് എന്നൊരു തമിഴ് പടത്തിന്റെ യൂടൂബ് ഗാനരംഗം ബ്ലോഗില്‍ ചാര്‍ത്തിയ മാക്രിയുടെ മറ്റൊരു പോസ്റ്റും ബ്ലോഗില്‍ ഇല്ല.. എല്ലാം ഡിലീറ്റ് ചെയ്തതാണോ അതോ ഹൈഡ് ചെയ്തതാണോ എന്നുമറിയില്ല. മരമാക്രിയുടെ തിരോധനത്തെപറ്റി മലയാളം ബൂലോഗത്ത് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും കൊക്കിലോതുങ്ങാത്തത് കൊത്തി പിന്നീട് ചര്‍ദ്ദിച്ചു രക്ഷനേടിയ പാരമ്പര്യമുണ്ട് മാക്രിയ്ക്ക്. താന്‍ മാക്രിയല്ല മരത്തേലല്ല താമസമെന്ന വാചകം പക്ഷെ ഇദ്ദേഹം ഡിലീറ്റിയിട്ടില്ല. എന്നാല്‍ അതിനുമുകളിലെ ഫ്യൂസ് ആയ ബള്‍ബിന്റെ പടം കാണുമ്പോള്‍ മാക്രി ഫ്യൂസ് ആയി എന്ന് കരുതുന്നവരുടെ എന്നാവും കുറവല്ല.

മാക്രിയുടെ ബ്ലോഗിലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ മാക്രിയ്ക്ക് അധികാരമുണ്ട്‌. എന്നാല്‍ വായനക്കാരുടെ കമന്റുകളും ഉള്ളതുകൊണ്ട് അത് ഡിലീറ്റ് ചെയ്യുന്നത് ശരിയാണോ എന്നൊക്കെ ഇപ്പോള്‍ പിന്നാമ്പുറങ്ങളില്‍ സംസാരം നടക്കുന്നുണ്ട്. ഇടയ്ക്കൊക്കെ തറ, കൂതറ , കുക്കൂതറ പോസ്റ്റുകള്‍ ഇടുന്ന മരമാക്രി മിക്കപ്പോഴും മികച്ച അറിവ് തരുന്ന പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗറാണ്. പല പുതിയകര്യങ്ങളും ജനങ്ങളെ /വായനക്കാരെ അറിയിച്ചിരുന്ന മാക്രിയുടെ പോസ്റ്റുകള്‍ വായനക്കാര്‍ അല്പം കൌതുകത്തോടും ഉദ്വെഗത്തോടും ആണ് നോക്കി കണ്ടിരുന്നത്‌. എന്നാല്‍ എല്ലാ പോസ്റ്റുകളെയും കുഴിച്ചിട്ടു മാക്രി ഏതോ അറിയാത്ത ലോകത്തേക്ക് പോയിരിക്കുകയാണ്.

മാക്രി മരിച്ചതാണോ ...? മാക്രി ആത്മഹത്യ ചെയ്തിരിക്കുമോ എന്നുപോലും ചിലര്‍ സന്ദേഹപ്പെടുന്നു. അതോ ആരെങ്കിലും വിരോധികള്‍ തല്ലിക്കൊന്നതാണോ എന്നും സംശയമുണ്ട്‌. സാധാരണ എഴുതിക്കൊണ്ടിരിക്കുന്ന ബ്ലോഗര്‍മാര്‍ എഴുത്ത് പറഞ്ഞോ പറയാതെയോ നിര്‍ത്തുക സ്വാഭാവികമാണ്. സ്വകാര്യമായതും അല്ലാത്തതുമായ കാരണങ്ങള്‍ ആവാം അതിനു പിന്നില്‍. എന്നാല്‍ ഇങ്ങനെ ബ്ലോഗിനെ മൂടിവേക്കുന്നതും ഡിലീറ്റ് ചെയ്യുന്നതുമായ അവസരങ്ങള്‍ വളരെ വിരളമാണ്. ബ്ലോഗ്‌ ഡിലീറ്റ് ചെയ്ത ചില ഭ്രാന്തന്മാര്‍ ഉണ്ടായിട്ടുണ്ട്. തടികേടാകും എന്ന് മനസ്സിലായപ്പോള്‍ ചെയ്ത വിക്രിയകള്‍ ആയിരുന്നു അത്. എന്നാല്‍ ആ ഗണത്തില്‍ മാക്രിയെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ മരമാക്രിയെപ്പോലെ സര്‍ഗ്ഗശേഷിയും അറിവുമുള്ള എഴുത്തുകാരുടെ അഭാവം മലയാളം ബ്ലോഗില്‍ ഇപ്പോഴും നിഴലിച്ചു നില്‍ക്കും.

ഇഞ്ചിപ്പെണ്ണിന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത് കൊണ്ടുവരാന്‍ മുറവിളി കൂട്ടിയ മരമാക്രിയെ ആരും മറന്നുകാണില്ല. മുമ്പും അനോണികളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള മരമാക്രി ചിലപ്പോഴൊക്കെ വിജയിച്ചിട്ടുവെങ്കിലും പരാജയം നേരിട്ടകഥകളും വിരളമല്ല. ഒരുപക്ഷെ ഇത്തരം അനോണി പിടുത്തത്തില്‍ മരമാക്രി കൊല്ലപ്പെട്ടതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സ്വയം അനോണിയായിരുന്നുകൊണ്ട് അനോണിപിടുത്തം തൊഴിലാക്കിയിരുന്ന മരമാക്രി ചില്ലുമേടയില്‍ ഇരുന്നുകൊണ്ട് കല്ലെറിയുന്നവന്‍ എന്നാ ചെല്ലപ്പേരും നേടിയിരുന്നു. ശക്തമായ മലയാളം, ഇംഗ്ലീഷ് ഭാഷയിലെ പദസമ്പത്തും സ്വാധീനവും ഉണ്ടായിരുന്ന ഈ ചെറുപ്പക്കാരാനായ ബ്ലോഗര്‍ വീണ്ടും വരുമെന്ന് തന്നെയാണ് എല്ലാ ബ്ലോഗ്‌ വായനക്കാരും പ്രതീക്ഷിക്കുന്നത്.

കൂതറതിരുമേനിയും മരമാക്രിയുടെ വരവിനായി കാത്തിരിക്കുന്നു. ഇനി മരമാക്രി മരിച്ചെങ്കില്‍ അദ്ദേഹത്തിനു ആദരാജ്ഞലികള്‍.

Wednesday, June 23, 2010

230.പാണ്ടിയുടെ കൃഷിയില്‍ രോഷം കൊള്ളുന്നവര്‍ക്ക്‌

അടുത്തിടെ യാത്രയ്ക്കിടെ കേട്ട ഒരു പ്രസംഗമാണ് ഈ പോസ്റ്റിന്റെ വിഷയം.

കാര്‍ഷിക വിളകളുടെ കുറവില്‍ അമര്‍ഷം പൂണ്ട ഒരാളുടെ പ്രസംഗം കേട്ട് കൂതറ തിരുമേനി സ്തബ്ദനായി പോയി. കേരളത്തിന്റെ മക്കള്‍ പച്ചക്കറികള്‍ക്കുവേണ്ടി തമിഴന്റെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്നതും ഭക്ഷ്യാവശ്യത്തിനായി പച്ചകറികള്‍ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഭവാന്‍ വാതോരാതെ പ്രസംഗിച്ചു കൊണ്ടിരുന്നു. എന്തിനധികം വിലകുറഞ്ഞാല്‍ റബ്ബര്‍ഷീറ്റ് കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാമോ? റബ്ബര്‍ പാല്‍ കൊണ്ട് ചായയും തൈരും ഉണ്ടാക്കാമോ എന്നുപോലും മാന്യദേഹം ചോദിച്ചുകൊണ്ടിരുന്നു. കൈയടിയുടെ കൂടുതല്‍ കൊണ്ട് അവിടെ പറയാന്‍ പേടിച്ച കാര്യം ഇവിടെ പറയുന്നു..

കേരളത്തിന്റെ പ്രതിദിന ആവശ്യത്തിനു വേണ്ട പച്ചക്കറികള്‍ ഇവിടെ ഉണ്ടാക്കുന്നില്ല. സത്യം. അനുകൂല കാലാവസ്ഥയും സൌകര്യങ്ങളും ഉണ്ടെങ്കിലും കൂലിയുടെയും മറ്റു കാര്‍ഷിക സാധനങ്ങളുടെയും (വിത്ത്‌, വളം മുതലായ..) തോത് തമിഴ്നാടിനെ അപേക്ഷിച്ച് ഇവിടെ കൂടുതലാണ്. ഇനി സ്വകാര്യ ആവശ്യത്തിനു ഉണ്ടാക്കുന്നത്‌ വിട്ടു വ്യാവസായിക ആവശ്യത്തിനു ഉണ്ടാക്കുമ്പോള്‍ ഇതെല്ലാം ഒരു പ്രശ്നമായി തന്നെ വരും.

കേരളത്തില്‍ ആയി വരുന്നതും തമിഴ്നാട്ടില്‍ ആയി കഴിഞ്ഞതുമായ പ്രിസിഷന്‍ ഫാര്‍മിംഗ് അഥവാ കൃത്യതയായ കൃഷിരീതികള്‍ കൊണ്ട് ഉല്‍പ്പാദനം മെച്ചപ്പെടുത്തമെങ്കിലും കേന്ദ്രീകൃത പച്ചകൃഷി വിപണ, വിതരണ സൗകര്യം (കുറഞ്ഞപക്ഷം റബ്ബറിനെ താരതമ്യപ്പെടുത്തിയെങ്കിലും) നമുക്കില്ലായെന്നു വേണം പറയാന്‍. സര്‍ക്കാര്‍ ഇനി ഇതില്‍ വല്ല സൌകര്യവും ഏര്‍പ്പെടുത്തിയാല്‍ ഒരുപക്ഷെ നന്നായിരിക്കും. അല്ലെങ്കില്‍ സഹകരണ സംഘങ്ങള്‍ രൂപം കൊടുത്ത് സംരക്ഷണ വിതരണ വിപണ രീതി കൈക്കൊണ്ടാലും മതി.
കൂതറ തിരുമെനിയ്ക്ക് അടുത്തറിയാവുന്ന ഒരാള്‍ ഇത്തരം ഒരു കൃഷിരീതി (ഏറെക്കുറെ പ്രിസിഷന്‍ ഫാര്‍മിംഗ് എന്ന് വിളിക്കാവുന്ന) സ്വീകരിച്ചു മികച്ചവിളവുകൊണ്ട് പച്ചകറികള്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ നിസ്സാരവിലയ്ക്ക് വിറ്റു നഷ്ടം സഹിക്കേണ്ടി വന്നു..

വിപണിയുടെ ആവശ്യത്തില്‍ അധികം ഉല്‍പ്പാദിപ്പിച്ചാല്‍ ഉല്‍പ്പന്നത്തെ സൂക്ഷിച്ചു വെയ്ക്കാനുള്ള കോള്‍ഡ് സ്റ്റോറെജ് സൌകര്യങ്ങളും നമ്മുടെ സംസ്ഥാനത്ത് കുറവാണെന്ന് പറയേണ്ടിവരും.. എല്ലാ പഞ്ചായത്തുകളിലും കൃഷി ഉണ്ടെങ്കിലും എല്ലാ ജില്ലകളില്‍ പോലും അത്തരം സൗകര്യം നമുക്കില്ല. റബ്ബറിന് ഇത്തരം സംഭരണ പ്രശ്നങ്ങള്‍ ഇല്ല.. അതേപോലെ ജില്ലാ, താലൂക് തലത്തില്‍ മാത്രമല്ല ഗ്രാമ മേഖലകളില്‍ പോലും റബര്‍ സംഭരിക്കുന്ന കടകള്‍ വ്യാപകമാണ്. അതും മാന്യമായ നിരക്കില്‍ തന്നെ കര്‍ഷകന് വിലയും ലഭിക്കുന്നു. അതേപോലെ ഷീറ്റ് കൊടുക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ലാറ്റക്സ് ആയി തന്നെ പാല്‍ കൊടുക്കാനും സൌകര്യമുണ്ട്. വിപണിയ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ പച്ചകറികള്‍ / പഴവര്‍ഗ്ഗങ്ങള്‍ വന്നാല്‍ അതിനെ പ്രോസസ് ചെയ്തു മറ്റൊരു ഉല്‍പ്പന്നം ആക്കാനും ഇവിടെ അസൌകര്യങ്ങള്‍ ഏറെയുണ്ട്.

പച്ചകറി കൃഷി കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ സഹകരണ ഏജന്‍സി തലത്തിലോ താല്പര്യം ഉണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധികള്‍ മാറ്റാനാണ് ശ്രമിക്കേണ്ടത്. കേരളം പോലെ കൂലിച്ചെലവ് കൂടുതല്‍ ഉള്ള സംസ്ഥാനത്ത് ബി.ടി. വഴുതനങ്ങ കൊണ്ടുവരണം എന്നൊന്നും കൂതറ തിരുമേനി പറയില്ല. പക്ഷെ കച്ചവടക്കാരുടെ അല്ലെങ്കില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകന് നല്ലവില ലഭിക്കാന്‍ മാര്‍ഗ്ഗം ഉണ്ടാക്കികൊടുത്താല്‍ നമുക്കും പാണ്ടിയുടെ മുമ്പില്‍ തലകുനിച്ചു നില്‍ക്കേണ്ടി വരില്ല.

Tuesday, March 30, 2010

229.ഫാദര്‍ ബോബി ജോസ്..



ഫാദര്‍ ബോബി ജോസ്..

കാല്‍പ്പനികതയും സമകലീകതയും ആത്മീകതയുമായി ഒത്തുപോകില്ലെന്നത് ഒട്ടേറെ പുരോഹിതര്‍ കരുതുന്ന ഒന്നാണ്. പൗരോഹിത്യത്തിന്റെ ഇടനാഴികളില്‍ പുറം ലോകത്തെ കാണാതെ പോകുന്നതാണ് ഇതിന്റെ കാതലായ പ്രശ്നം. ഇതിനു വിപരീതമായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമായ ചില പുരോഹിതര്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഈ ഗണത്തില്‍ പെട്ട പുരോഹിതര്‍ പൊതുജനങ്ങള്‍ക്കു വളരെ പ്രിയങ്കരായിരിക്കും. ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം മാര്‍ തോമ സീനിയര്‍ മേത്രോപോലിത്തയെ പോലെ ഈ ഗണത്തില്‍ പെട്ട പുരോഹിതരില്‍ പെട്ട ഒരാളാണ് ആദരണീയനായ ഫാദര്‍ ബോബി ജോസ്. കത്തോലിക്കാ സഭയിലെ കപ്പൂച്ചിന്‍ സന്ന്യാസി സമൂഹത്തിലെ ഈ പുരോഹിതനും ഏറെ ജനപ്രിയനും സഹൃദയനുമായ ഒരാളാണ്. ഒരുപക്ഷെ ഈ പോസ്റ്റ്‌ വായനക്കാരുടെ പ്രതികരണം എങ്ങനെ ആകും എന്ന് ഒരിക്കല്‍പോലും ചിന്തിക്കാതെ എഴുതുന്നതാണ്.. അതേപോലെ ഈ ബ്ലോഗില്‍ ഞാന്‍ ഇതുവരെ പ്രസിദ്ധീകരിച്ച പോസ്റ്റുകളില്‍ ഏറ്റവും പ്രീയപ്പെട്ട പോസ്റ്റുകളില്‍ ഒന്നുമാണ്.

സ്വന്തം മതത്തിന്റെയും സഭയുടെയും മാത്രം മതില്‍ക്കെട്ടുകളില്‍ ഒതുങ്ങിനിന്നു ചിന്തിക്കുന്ന മിക്കപുരോഹിതരും അതുകൊണ്ട് തന്നെ അതാതു സഭയ്ക്കുള്ളില്‍ ഒതുങ്ങി മറ്റുള്ളവര്‍ക്ക് അനഭിമതനും അപ്രിയനും ആകാറുണ്ട്. അതേപോലെ മറ്റുമതത്തെയോ സഭയെക്കുറിച്ചോ ഒന്നും അറിയാത്ത കേവലം കൂപമണ്ഡൂകം മാത്രമായി പോകാറുണ്ട്. സ്വന്തം പ്രസംഗങ്ങളില്‍ അതുകൊണ്ട് തന്നെ മറ്റുമതങ്ങളെ ഇകഴ്ത്തിയും സ്വന്തം സഭയും മതത്തെയും പറ്റി അപകടരമായ രീതിയില്‍ അഗ്രസിവ് ആയും വാരി വിളമ്പി പ്രസംഗിക്കാറുണ്ട്. ഇവിടെയാണ്‌ ഫാദര്‍. ബോബി ജോസ് വെത്യസ്തന്‍ ആവുന്നത്. തന്റെ പ്രസംഗങ്ങളില്‍ ഉദാഹരങ്ങളായി മിക്കപ്പോഴും മറ്റു മതങ്ങളിലെ കാര്യവും ഇദ്ദേഹം ഉദ്ധരിക്കാറുണ്ട്. അതേപോലെ മറ്റുമതങ്ങളെ അദ്ദേഹം ബഹുമാനിക്കുന്നതായി സ്പഷ്ടമാക്കുന്ന തരത്തിലുള്ള സംസാരമാണ് ഇദ്ധെഹത്തിന്റെത്. തന്റേതായ രീതിയില്‍ നടത്തുന്ന ഒരു ഗുരുചരണം പ്രോഗ്രാമിന് നല്ല പ്രേക്ഷകരുമുണ്ട്. ബ്ലോഗിലും ഇന്റെര്‍നെറ്റിലും വളരെ മുമ്പേ തന്നെ പലരും ഇദ്ദേഹത്തെ പറ്റി എഴുതിയിട്ടുമുണ്ട്. കൂതറ തിരുമേനിയുടെ ചില സ്വകാര്യ നിമിഷങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാറുള്ളതുകൊണ്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത്. തന്റെ സൌമ്യവും സംയമാനപരവുമായ പ്രസംഗങ്ങളില്‍ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാന്‍ ഇദ്ദേഹത്തിനു കഴിയുന്നു.

1520 ല്‍ രൂപമെടുത്ത കപ്പൂച്ചിന്‍ സന്യാസസമൂഹം വളരെ മുമ്പേതന്നെ ഭാരതത്തില്‍ തങ്ങളുടെ വരവറിയിരിച്ചിരുന്നു.1632 ഇല്‍ ഫ്രഞ്ച് കച്ചവടക്കാരുടെ ഒപ്പം എത്തിയ കാപ്പൂചിന്‍ പുരോഹിതരാണ് ഇന്ത്യയില്‍ ആദ്യം എത്തിയതെന്ന് കരുതുന്നു. പിന്നീട് കമ്പനി പൂട്ടിയതോടെ മടങ്ങിയ ഇവര്‍ 1639 ല്‍ ഫാദര്‍ സീനോയുടെ നേതൃത്തത്തില്‍ ഗോവയില്‍ എത്തി. പിന്നീട് ഉത്തര ഭാരതത്തിലും മറ്റു ഇതര പ്രാന്തങ്ങളിലും പ്രവര്‍ത്തിച്ച കാപ്പൂചിന്‍ സന്ന്യാസികള്‍ പിന്നീട് കേരളത്തിലും എത്തി. ഇന്ത്യയില്‍ കാപ്പൂചിനുകളുടെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ ഫാദര്‍ ക്ലെമെന്റ് തന്നെയാണ് കേരളത്തിലും ഇതിന്റെ വളര്‍ച്ചയ്ക്കും തുടക്കത്തിനും കാരണക്കാരനായത്. ഫാദര്‍ ജോണ്‍ ബെര്‍ക്മാന്‍സ് ആദ്യത്തെ പ്രോവിഷണല്‍ മിനിസ്ടര്‍ ആകുകയും ചെയ്തു.
ഈ സമൂഹത്തിലെ പുതുതലമുറയിലെ ഫാദര്‍ ബോബി ജോസ് ആകട്ടെ തന്റെ പ്രവര്‍ത്തനങ്ങളിലും പ്രസംഗ പരമ്പരകളിലും കൂടി ജനപ്രിയനായി തീര്‍ന്നു. ഒരുപക്ഷെ ചിലരെങ്കിലും വിര്‍ജിന്‍ മേരിയുടെ പ്രസക്തിയും അല്ലെങ്കില്‍ യേശു ക്രിസ്തുവിന്റെ ജീവിതത്തില്‍ വിര്‍ജിന്‍ മേരിയ്ക്കുള്ള (കന്യാ മറിയം) സ്ഥാനവും സംശയത്തോടെ നോക്കാറുണ്ട്. മേരി അപ്രസക്തയല്ലേ എന്നുപോലും ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ എല്ലാ സ്ത്രീകളിലും മേരിയുണ്ട് അതുകൊണ്ടാണ് കര്‍ത്താവ് പതിതകള്‍ക്കും പാപിനികള്‍ക്കും മാപ്പ് നല്‍കുന്നതെന്ന് പഠിപ്പിക്കുന്ന ഒരു ശൈലി ഈ സംശയാലുക്കളെ ഒരുപക്ഷെ മാറ്റി നിര്‍ത്തി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും.

ബൈബിളിനെ മറ്റൊരു കണ്ണിലൂടെ - പുരുഷ മേധാവിതത്തിലുള്ള പഴയ നിയമവും സ്ത്രീകള്‍ക്ക് അല്പം കൂടി പ്രാധിനിത്യവും ഗരിമയും കൊടുക്കുന്ന പുതിയനിയമവും ഫാദര്‍ ബോബി ജോസിന്റെ വാക്കുകളിലൂടെ കേള്‍ക്കുമ്പോള്‍ അമൃതവാണിയായി മാറുന്നു.. സമകാലീന സാഹിത്യ,രാഷ്ട്രീയ രംഗങ്ങളും സിനിമ രംഗങ്ങളും മാത്രമല്ല കല്പ്പനികതയെയും അറിയുന്ന പരന്ന വായനയുടെ ഉടമയായാതുകൊണ്ടാവം ഒരുപക്ഷെ ഫാദര്‍ ബോബി ജോസിനു ഇത് കഴിയുന്നത്‌. പ്രതിപക്ഷബഹുമാനത്തോടെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ആദരവ് അര്‍ഹിക്കുന്നതാണ്.. സഞ്ചാരിയുടെ ദൈവം , ഹൃദയ വയല്‍ , കേളി നിലത്തെഴുത്ത് തുടങ്ങിയ പുസ്തകങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം..

ഈ പോസ്റ്റില്‍ എന്തെന്തിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക.. ഈ പോസ്റ്റ്‌ തയ്യാറാക്കാന്‍ സഹായിച്ച ബ്ലോഗര്‍മാരായ ജോണ്‍ ചാക്കോ പൂങ്കാവ് . പ്രവാചകന്‍ എന്നിവരോട് കൂതറ തിരുമേനിയുടെ അകൈതവമായ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.

Friday, March 26, 2010

228.വീണ്ടുമൊരു ആഘോഷം

തലക്കെട്ട്‌ കണ്ടു ആഘോഷിക്കാന്‍ എത്തിയവര്‍ ക്ഷമിക്കുക. കേരളത്തിലെ അപൂര്‍വ്വം ചില മനുഷ്യ സ്നേഹികളെ കണ്ണീരിലാഴ്ത്തി മറ്റൊരു ബസ്സപകടം കൂടി കഴിഞ്ഞുപോയി. അപൂര്‍വ്വം ചിലരെന്നു പറഞ്ഞതില്‍ പരിഭവിക്കേണ്ട.. മറ്റുള്ളവര്‍ക്ക് ഇതൊരു വാര്‍ത്തയോ ആഘോഷമോ മറ്റൊരു അപകടമോ മാത്രം. ഇതിനിടയില്‍ ചില തന്തയ്ക്കു പിറക്കാത്തവര്‍ക്ക് മൊബൈല്‍ ഫോണിന്റെ സ്റ്റില്‍, വീഡിയോ കാമറകളുടെ പ്രവര്‍ത്തന മികവ് പരിശോധിക്കാനൊരു അവസരവും.. മുമ്പൊരിക്കല്‍ അതിനെപ്പറ്റി പോസ്റ്റ്‌ ഇട്ടിരുന്നതിനാല്‍ വീണ്ടും ആവര്‍ത്തനവിരസത ഉണ്ടാക്കുന്നില്ല.. പറഞ്ഞാലോ അറിഞ്ഞാലോ കൊണ്ടാലോ കണ്ടാലോ പഠിക്കാത്തവരെ എഴുതി പഠിപ്പിക്കാന്‍ ഞാനാര് കുഞ്ഞന്‍ നമ്പ്യാരോ..?

ഇത്തരം അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നാണു ചിന്തിക്കേണ്ടത്. സ്വാഭാവികമായും റോഡ്‌ വികസനത്തിനോ അപകടം ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നടത്താനോ കാശില്ലാത്ത സര്‍ക്കാരില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല.. വിദേശത്തും സ്വദേശത്തും അധ്വാനിച്ചുണ്ടാക്കുന്ന കോടികള്‍ കൊട്ടാരം കെട്ടിപ്പൊക്കാന്‍ മാത്രം ചിലവഴിക്കുന്ന പ്രജകള്‍ താമസിക്കുന്ന കേരളത്തിലെ ജനങ്ങളും വല്ലതും ചെയ്യുമെന്ന് കരുതേണ്ട. എന്നാല്‍ ജീര്‍ണ്ണിച്ചതും ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നതുമായ ഉപഭോക്തൃ സംസ്കാരത്തിന്റെ ഉടമകളായ കേരളമക്കളെ വീണ്ടും തങ്ങളുടെ വിഭവങ്ങള്‍ കൊണ്ട് മൂടിപ്പുതപ്പിക്കുന്ന കമ്പനികളുടെ കൈയില്‍ നിന്ന് പണം കണ്ടെത്തി വേണമെങ്കില്‍ ഒരുപരിധിവരെ ഇതിനു പരിഹാരം ചെയ്യാമെന്ന് കരുതുന്നു..

ദൂരം കാണിക്കാന്‍ വെയ്ക്കുന്ന ബോര്‍ഡുകളില്‍ പരസ്യം സ്ഥാപിക്കാന്‍ നടക്കുന്നവന്റെ നെഞ്ചത്ത്‌ പൊങ്കാലയിട്ടു കാശുമുടക്കി ദൂരം, റോഡിന്റെ തിട്ട , വരാന്‍ പോകുന്ന അപകടങ്ങള്‍ വളവുകള്‍ മുതലായവ കാണിക്കുന്ന ബോര്‍ഡുകള്‍ വെയ്ക്കാന്‍ കമ്പനികളില്‍ നിന്ന് ക്യാന്‍വാസ് ചെയ്തു കാര്യം നടത്തുക.. ഒരു സൈഡില്‍ അവര്‍ പരസ്യം കാണിക്കട്ടെ മറു വശത്ത്‌ അവരുടെ പരസ്യവും ആകാമല്ലോ.. കാക്കയുടെ വിശപ്പും പശുവിന്റെ കടിയും മാറുമെങ്കില്‍ അതാവട്ടെ..!

അതേപോലെ ഗര്‍ത്തങ്ങളുടെ മുകളില്‍ വേലിക്കല്ല്, കൈവരി തുടങ്ങിയ സ്ഥാപിക്കാനും ഇതേ മാര്‍ഗ്ഗം തന്നെ ഉപയോഗിക്കാം. പരസ്യം കാണിക്കാന്‍ കമ്പനികള്‍ മടിക്കുമെന്നു കരുതേണ്ട.. എന്നാല്‍ അമിതാബ് ബച്ചന്റെ കാര്യത്തില്‍ കേന്ദ്രത്തില്‍തീരുമാനം എടുത്തപോലെ പോ.ബ്യൂറോ.ക്കാര്‍ ഇതിനെ നേരിടാതെ ഇരുന്നാല്‍ മതിയാരുന്നു.. അടുത്ത കടമ്പ മറ്റാവശ്യത്തിനു പ്രത്യേകിച്ചും ഫയര്‍ ഫോഴ്സ് , പോലെയുള്ള സേനകളെ സുസജ്ജം ആക്കുക എന്നതാണ്.. ഇപ്പോള്‍ തന്നെ ആവശ്യത്തിലേറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സേനയ്ക്ക് ഫണ്ട് അനുവദിക്കുകയാണ് ഏറ്റവും അത്യാവശ്യം..

സ്വാഭാവികമായും ഇല്ലായ്മ പാടുന്ന സര്‍ക്കാര്‍ എങ്ങനെ പണം കണ്ടെത്തും എന്നതാണ് അടുത്ത വിഷയം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്ന കേരളത്തില്‍ ഓരോ കുപ്പി മദ്യത്തിലും ഒരു രൂപയെങ്കിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാല്‍ ഈ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.. കുടിയന്മാരുടെ അല്പം പണം ഈ കാര്യത്തിലെങ്കിലും ഉപയോഗിക്കാം. ഇത് ഭരണഘടനാ വിരുദ്ധം ഒന്നുമല്ല.. തെലുങ്കന്റെ നാട്ടില്‍ ഇതൊക്കെ പരീക്ഷിച്ചു വിജയിച്ച കാര്യമാണ്. വേണമെങ്കില്‍ സിഗരട്ടിലും ഈ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താം. അങ്ങനെ കിട്ടുന്ന പണം റോഡിന്റെ ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും ഫയര്‍ഫോഴ്സ് പോലെയുള്ള സേനകളുടെ നവീകരണത്തിനും ഉപയോഗിക്കാം.. ഒപ്പം ടെറരിട്ടരി ആര്‍മി പോലെ അവശ്യ ഘട്ടങ്ങളില്‍ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാനുള്ള ഓരോ പരിശീലനം നേടിയ ആളുകളുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതും നല്ലതായിരിക്കും.. ഈ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ ഉണ്ടാക്കണം എന്നില്ല രാഷ്ട്രീയ പാര്‍ട്ടികള്‍ , മതസ്ഥാപാനങ്ങള്‍ തുടങ്ങി ആരും ചെയ്‌താല്‍ മതിയാവും..

അടുത്ത ഏറ്റവും കൂതറ പരിപാടിയാണ് അല്പം താമസിക്കുന്ന രക്ഷാപ്രവര്‍ത്തകരുടെ നെഞ്ചത്ത്‌ കുതിര കയറുന്ന പ്രവണത.. കേരളത്തിലെ റോഡിന്റെ അവസ്ഥ അറിയാവുന്നവര്‍ ഈ കുതിരകയറ്റം നടത്തുന്നതിനു മുമ്പേ മൂന്നുവട്ടം ആലോചിക്കണം.. ആളുകളെ വിമാനത്തില്‍ കൊണ്ടിറക്കാന്‍ തല്‍ക്കാലം നടക്കുമെന്ന് തോന്നുന്നില്ല. ഒപ്പം പാഴായ സമയം തിരിച്ചെടുക്കാന്‍ കഴിയില്ല. വരുമ്പോള്‍ കശപിശ നടത്തി വീണ്ടും ദീര്‍ഘിപ്പിച്ചാല്‍ ആളുകളുടെ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയെ ഉള്ളൂ.. അടിക്കണം, തെറിവിളിക്കണം എങ്കില്‍ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞിട്ട് പോരെ.. കാഴ്ചക്കാര്‍ ഉപകാരം ചെയ്തില്ലെങ്കിലും കാഴ്ച കാണുകയും ഫോറ്റൊഎടുക്കുകയും ചെയ്യുന്നത് ആളുകളെ രക്ഷിക്കുന്നവര്‍ക്ക് പാര ആവുന്ന രീതിയില്‍ ആവരുത്..

ആളുകളുടെ മരണത്തിന്റെ വില അറിയണം എങ്കില്‍ സ്വന്തം വീട്ടില്‍ ആരെങ്കിലും മരിക്കണം.. മരണം ആഘോഷം, വാര്‍ത്ത‍ ആക്കുന്നവര്‍ നാളെ സ്വന്തം വീട്ടില്‍ മരണം നടക്കുമ്പോള്‍ പഠിക്കും. കാരുണ്യം കാണിക്കണം എന്ന് പറയില്ല. കഠിനഹൃദയന്‍ ആവാതെയിരുന്നുകൂടെ....

Thursday, March 18, 2010

227.ഫാം വില്ലെ : കുറുക്കു വഴികള്‍

എന്തായാലും കഴിഞ്ഞ പോസ്റ്റ്‌ ഇട്ടപ്പോള്‍ ഈ കളിക്ക് മലയാള ബ്ലോഗര്‍മാര്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടെന്നു മനസ്സിലായി. കനല്‍, ചാര്‍ളി തുടങ്ങിയവരും ശ്രീ@ശ്രേയസ് പോലെ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകള്‍ക്ക് സഹായകമാവും ഈ പോസ്റ്റ്‌ എന്ന് വിശ്വസിക്കുന്നു.അല്ലാതെ പറഞ്ഞ വഴിയെ നടന്നില്ലെങ്കില്‍ നടക്കുന്ന വഴിയില്‍ പറയും എന്നതാണ് കൂതറ തിരുമേനിയുടെ പ്രമാണം.. കാശ് കൊടുത്ത് സ്വര്‍ണ്ണ നാണയവും എഫ്.വി. പോയന്റും വാങ്ങുന്നവരെ കൂതറ തിരുമേനിയ്ക്കറിയാം. അത്തരം വിവര ദോഷികള്‍ക്ക് വേണ്ടിയല്ല ഈ പോസ്റ്റ്‌.. ഓസിനു കാര്യം സാധിക്കാന്‍ സഹായിക്കാന്‍ വേണ്ടി മാത്രം..

ഒരു നല്ല നെറ്റ് വര്‍ക്ക് ആദ്യം തന്നെ ഉണ്ടാക്കണം. ഒറ്റയ്ക്ക് വല്ലതും നേടണമെങ്കില്‍ കാശ് മുടക്കണം.. ആദ്യം ഉള്ള കൂട്ടുകാരെ മുഴുവന്‍ ചേര്‍ക്കുക. കളിക്കാന്‍ മനസ്സും സമയവും തലയ്ക്കകത്ത് കിഡ്നിയും ഉള്ളവരും വേണം.. അല്ലാത്ത അണ്ടനേയും അടകൊടനെയും ഒക്കെ ചേര്‍ത്താല്‍ വേസ്റ്റ് തന്നെ.. അടുത്തതായി ചേര്‍ത്ത എല്ലാവരെയും നെയിബര്‍ ആയി ആഡ് ചെയ്യുക.. ഇടയ്കിടെ അവര്‍ക്ക് ഗിഫ്റ്റ് അയച്ചു കൊടുക്കുക.. (ഓസല്ലേ പിന്നെന്താ..) അവരോടും വല്ലതും അയച്ചു തരാന്‍ പറയുക.. കാരണം മരം, വേലി, മൃഗങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ നല്ല കാശ് കൊടുക്കണം.. ഓസിനു കിട്ടിയാല്‍ പുളിക്കില്ലല്ലോ.. വരുമാനവും കിട്ടും.. റിബണും.. അങ്ങനെയേ മുന്നോട്ടു പോകാന്‍ കഴിയൂ..

അടുത്തതാണ് ബ്ലോഗില്‍ നിന്നും പഠിച്ച ഏറ്റവും വല്ല്യ വിദ്യ ഇവിടെ ഉപയോഗിക്കുക എന്നത്.. നൂറു കണക്കിന് അനോണി ഐ.ഡി. ഉണ്ടാക്കിയവര്‍ അതെല്ലാം ഇവിടെയും ഉണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും ഗിഫ്റ്റ് അയക്കുകയും പരസ്പരം (സ്വന്തം തന്നെ ) ഫാമില്‍ സഹായിക്കുകയും ചെയ്യുക.. അങ്ങനെ പോയിന്റ് കൂടുതല്‍ കിട്ടും..അതേപോലെ ഫാം വില്ലെയുടെ റിവ്യൂ പേജില്‍ പോയാല്‍ എന്നെ ചേര്‍ക്കൂ എന്നെ അയല്‍വാസി ആക്കൂ എന്നൊക്കെ കരഞ്ഞുകൊണ്ട്‌ പേര് കൊടുത്തവരുടെ ലിസ്റ്റ് കാണാം... ഇവരെല്ലാം കളി അസ്ഥിയ്ക്കു പിടിച്ചവരാണ്.. ഉറപ്പായും ഇവരെ ചേര്‍ക്കുക.. കാരണം കൂടുതല്‍ അയല്‍വക്കക്കാരന്‍ ഉണ്ടെങ്കിലെ കൂടുതല്‍ വസ്തു വാങ്ങാനും ഒക്കെ പറ്റൂ.. അതുകൊണ്ട് ഈ ഭ്രാന്തന്മാരെ ഉറപ്പായും ചേര്‍ക്കണം.. ഫാമില്‍ വാങ്ങിച്ച ട്രാക്ടര്‍, ഹാര്‍വേസ്റ്റര്‍, സീഡാര്‍ തുടങ്ങിയവയ്ക്ക് ഓസിനു ഡീസല്‍ ലഭിക്കാന്‍ മറ്റുള്ളവരുടെ ഫാമില്‍ വളം ഇട്ടുകൊടുത്താല്‍ മതി.. ഇടയ്ക്കിടെ മറ്റുള്ളവരുടെ ഫാമില്‍ കോഴിയ്ക്കു തീറ്റ കൊടുത്താല്‍ പോയിന്റും കിട്ടും ഓരോ സ്റ്റേജ് വേഗം പോവുകയും ചെയ്യും.. ഒപ്പം ഇടയ്ക്കിടെ മറ്റുള്ളവരുടെ ഫാമിലെ കുറുക്കന്,‍ കാക്ക, കിളികള്‍ ഇവയെ ഓടിച്ചാല്‍ അങ്ങനയൂം പോയിന്റ് കിട്ടും.

ഇനി നല്ല അയല്‍വക്കക്കാരനെ എങ്ങനെ തിരിച്ചറിയാം എന്നതാണ് വിഷയം. ഇതൊരു ടെക്നിക് ആണ്.. സമയം ഇഷ്ടപോലെ ഉള്ള അയല്‍വക്കകാരന്‍ ഉണ്ടെങ്കിലെ പ്രയോജനം ഉള്ളൂ.. തിരിച്ചറിയാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍

1.ഇവര്‍ ഇടയ്ക്കിടെ വസ്തു വാങ്ങും .. മരങ്ങളും മറ്റും ഇടയ്ക്കിടെ വാങ്ങും..
2.ഇവര്‍ ഇടയ്ക്കിടെ ഫാമിലെ കൃഷി രീതികള്‍ , ഡിസൈന്‍ ഒക്കെ മാറ്റും.(വേറെ പണി ഇല്ലല്ലോ..)
3.ഇവരുടെ ഫാമിലെ കൃഷികള്‍ കുറഞ്ഞ സമയം കൊണ്ട് വിളവെടുക്കുന്നത് ആയിരിക്കും..കാരണം ജോലിയുള്ളവര്‍ ഇപ്പോഴും ഇതും കളിച്ചു ഇരിക്കില്ലല്ലോ.
4.ഇവരുടെ സ്റ്റേജ് ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും..(കൂടും എന്ന് സാരം)
5.ഇവര്‍ ഇടയ്ക്കിടെ ഓരോ ഗിഫ്റ്റ് അയച്ചു തരും..

ഇത്രയും ആയാല്‍ അല്ലെങ്കില്‍ ഓര്‍ത്താല്‍ നിങ്ങള്‍ക്കും പെട്ടെന്ന് നല്ലൊരു കൃഷിക്കാരന്‍ ആവാം..

Tuesday, March 16, 2010

226.ബ്ലോഗറെ കൊല്ലുന്ന ഫേസ്ബുക്കിലെ കളികള്‍..

ഫേസ്ബുക്കിന്റെ വളര്‍ച്ച ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ഞെട്ടിച്ചുവെങ്കില്‍ ഫേസ്ബുക്കിലെ കളികള്‍ ഇപ്പോള്‍ പല പ്രമുഖ ബ്ലോഗെഴുത്തുകാരെയും തന്റെ നീരാളിപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്. മലയാളത്തിലെ പല പ്രമുഖ ബ്ലോഗര്‍മാരും ഇപ്പോള്‍ ഫേസ്ബുക്കിന്റെ ഫാംവില്ലെ, ഫിഷ്‌വില്ലെ , മാഫിയ, കഫെ വില്ലെ തുടങ്ങിയ കളികളുടെ ഇരകളാണ്..

ആദ്യം എന്താണു ഇത്തരം കളികളുടെ പ്രശ്നം എന്ന് നോക്കാം.. സിംഗ എന്നാ പട്ടിയുടെ പടമുള്ള ഗേം കമ്പനിയാണ് ഫേസ് ബുക്കിനു വേണ്ടി ഈ കളികള്‍ തയ്യാറാക്കുന്നത്.. ആളുകളുടെ ഓണ്‍ലൈന്‍ സാന്നിധ്യം കണക്കിലെടുത്ത് പരസ്യവരുമാനം കിട്ടുന്നതുകൊണ്ട് ഫേസ് ബുക്കിനു കിട്ടുന്നത് കോടിക്കണക്കിനു ഡോളര്‍ ആണ്. ഏകദേശം ഒന്‍പതു കോടി സജീവ കളിക്കാരാണ് ഫാം വില്ലെ ഗെമിനുള്ളത്‌. മറ്റുള്ള ഫേസ് ബുക്ക്‌ സുഹൃത്തുകളും കൂടി കളിക്കാനുള്ള സൌകര്യമുള്ളത് കൊണ്ട് ഒരുതരം അഡിക്ഷന്‍ ഈ ഗെമിനുണ്ട്.. സ്വയം ഓരോ സ്റ്റേജില്‍ എത്തുന്നത് പോലെ അത് മറ്റുള്ളവരെ അറിയിക്കാനുമുള്ള സൌകര്യവും ഉണ്ട്.. അതുകൊണ്ട് തന്നെ കൂട്ടുകാരോട് ഒരു മത്സരം ഉണ്ടാവുന്നു.. ഒപ്പം തന്റെ ഫാം കൂടുതല്‍ മികച്ചതാക്കാനും സുന്ദരമാക്കാനും ശ്രമിക്കുന്നു.. നമ്മുടെ ആത്മാവ് ഗ്രാമത്തില്‍ ആണെന്ന് കൂതറ തിരുമേനി വിശ്വസിക്കുന്നത് കൊണ്ടുതന്നെ കൃഷിയെ അങ്ങേയറ്റം ബഹുമാനിക്കുന്നുമുണ്ട്.. എന്നാണ് നമ്മുടെ വിലയേറിയ സമയം ഈ വിര്‍ച്ച്വല്‍ കൃഷിയ്ക്ക് ചിലവഴിക്കുന്നത് കൂതറ തിരുമേനി അംഗീകരിക്കുന്നില്ല.

ജോലികഴിഞ്ഞ് വരുന്ന ഭാര്യയും ഭര്‍ത്താവും വീട്ടിലെത്തി ആദ്യം തന്റെ ഗെമിലെ കൃഷി എവിടെ വരെയെത്തി എന്ന് നോക്കുന്നത് വരെയെത്തുമ്പോള്‍ കാര്യം വഷളാവുന്നു. അടുത്തിടെ ഇതേപോലെ ഒരു ഗെമില്‍ കുട്ടിയെ വളര്‍ത്തുന്ന ഗേം കളിച്ചു ഭാര്യയും ഭര്‍ത്താവും സ്വന്തം കുട്ടിയെ നോക്കാതെ കുട്ടി മരിച്ച സംഭവം ഇതിന്റെ ഏറ്റവും മോശം അനുഭവത്തില്‍ ഒന്നാണ്. ജോലികഴിഞ്ഞ് വരുന്ന ഭാര്യ കുപ്പായം പോലും മാറാതെ നേരെ ലാപ്ടോപ്പില്‍ ഗേം കളിക്കാനിരിക്കുന്ന രീതിയില്‍ അമര്‍ഷം പൂണ്ട ഭര്‍ത്താവ് ഇന്ന് ഇതിന്റെ ഏറ്റവും അഡ്വാന്‍സ് സ്റ്റേജില്‍ കളിക്കുന്ന ആളായി പോയ കേസും കൂതറ തിരുമെനിയ്ക്കറിയാം.. ഒരിക്കല്‍ കളിച്ചു ഇതിന്റെ ടെക്നിക് പഠിച്ചാല്‍ പിന്നെ തിരിച്ചുവരവ് അസാധ്യം ആണെന്ന് വേണം പറയാന്‍.. രാത്രിയില്‍ ടൈം പീസില്‍ അലാറം വെച്ച് കൃഷിയില്‍ നിന്ന് വിളവെടുക്കുന്ന ഭാര്യമാരും ഭര്‍ത്താക്കന്മാരും തങ്ങളുടെ ദാമ്പത്ത്യത്തില്‍ വിള്ളല്‍ വീഴുന്നത് അറിയുന്നില്ല.. കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ ഗെമില്‍ തിരക്കവുംപോള്‍ തങ്ങളെ ശ്രദ്ധിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവില്‍ ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങള്‍ ആരും തിരിച്ചറിയുന്നില്ല..

ഇത്രയും പ്രശ്നങ്ങള്‍ മാത്രമല്ല നല്ലപോലെ ബ്ലോഗ്‌ എഴുതിക്കൊണ്ടിരുന്നവര്‍ പലരും ഇന്ന് ഈ ഗെമില്‍ സജീവമാണ്.. ബ്ലോഗ്‌ എഴുതാനോ ബ്ലോഗ്‌ വായിക്കാനോ സമയം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഈ സമയം കൊല്ലി കളിയില്‍ തങ്ങളുടെ നൈസര്‍ഗ്ഗീകമായ സര്‍ഗ്ഗശേഷി നിശ്ശേഷം ഇല്ലാതാവുന്നത് ഇവര്‍ തിരിച്ചറിയണം.. ഒരുഗുണവും ചെയ്യാത്ത ( കമ്പനി കോടികള്‍ ഉണ്ടാക്കുമെന്നല്ലാതെ ) ഈ കളികള്‍ ഉപേക്ഷിച്ചു പ്രൊഡക്ടീവ് ആയ വല്ലതും ചെയ്യുന്നതാവും നല്ലത്.. അഡിക്ഷന്‍ മാറ്റാന്‍ വളരെ പ്രയാസം ആണ്. പക്ഷെ ഒരിക്കല്‍ ആ അഡിക്ഷന്‍ മാറിയാല്‍ വീണ്ടും അതിലേക്കു പോവാതെ ഇരിക്കാനും ശ്രദ്ധിക്കണം..

നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ..

1.നിങ്ങളുടെ ആകെ കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ തൊണ്ണൂറു ശതമാനവും ഈ ഗെമിന് വേണ്ടി ചിലവാക്കുന്നുണ്ടോ..
2.നിങ്ങള്‍ കൂട്ടുകാരെ വിളിക്കാതെ ഗെമില്‍ മുഴുകുന്നുണ്ടോ..
3.നിങ്ങള്‍ ഭക്ഷണം കുളി പ്രാര്‍ത്ഥന വായന തുടങ്ങിയ മുടക്കി ഗേം കളിക്കുന്നുണ്ടോ..
4.ജോലിയില്‍ നിന്ന് വന്നാല്‍ ആദ്യം ഗേം കളിയ്ക്കാന്‍ തോന്നുന്നുണ്ടോ..
5.ഇടയ്ക്കിടെ ഗേം കളിച്ചില്ലെങ്കില്‍ വിഷമവും വെപ്രാളവും തോന്നുന്നുണ്ടോ..

ഇതെല്ലാം നിങ്ങള്‍ അതെയെന്നു ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ഈ കളിയുടെ അഡിക്റ്റ് ആണെന്ന് പറയാം.. ബന്ധങ്ങളില്‍ വിള്ളലുകള്‍ വരുത്തുന്ന ഈ കളികള്‍ ഒരു ചെറിയ സമയം വളരെ നല്ലതാണു.. എന്നാല്‍ അഡിക്ഷന്‍ ആയാല്‍ ഒരുപക്ഷെ ചികിത്സ വരെ വേണ്ടിവന്നേക്കാം.. ദിവസം പതിനാറു മണിക്കൂര്‍ വരെ കളിക്കുന്നവര്‍ മുതല്‍ ഭക്ഷണം കഴിക്കാതെ വരെ ഗേം കളിക്കുന്നവര്‍ വരെയുണ്ട്.. ട്രാക്ടര്‍ വാങ്ങാനും വസ്തു കൂടുതല്‍ വാങ്ങുവാനും വേണ്ടി അഹോരാത്രം ഗേം കളിക്കുന്നവര്‍ തങ്ങളുടെ പ്രീയപ്പെട്ടവരില്‍ നിന്നും അകലുകയാണ് എന്ന് മനസ്സിലാക്കുന്നില്ല.. തോട്ടത്തില്‍ അയല്‍ വക്കക്കാര്‍ ഇല്ലാത്തതിനാല്‍ അനോണിയായി പത്തോളം പേരില്‍ കളി തുടങ്ങി ഗേം കളിക്കുന്നവര്‍ വരെയുണ്ട്.. അവസാനം ഈ ഓരോ ഐഡികളും എന്നും ഓണാക്കി കളിച്ചു കമ്പ്യൂട്ടറിന്റെ മുമ്പില്‍ നിന്ന് മാറാന്‍ പോലും സമയമില്ലാതെ ചിലര്‍ വിഷമിക്കുന്നു..

കളികള്‍ മാനസികോല്ലാസത്തിനു വേണ്ടിയാണു.. നമ്മളെ അടിമ ആക്കാന്‍ അല്ല. കളികളില്‍ സ്വന്തം ജീവിതവും ബന്ധങ്ങളും മറക്കാതെ ഇരിക്കാന്‍ ശ്രമിക്കുക.

Friday, March 12, 2010

225.ബ്രൌസര്‍ ...ചുമ്മാതെ

നെറ്റില്‍ തെണ്ടി തിരിയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട ഒന്നാണ് വെബ് ബ്രൌസര്‍.. എന്തൊക്കെ നെറ്റില്‍ ഉണ്ടെന്നു കണ്ടെത്താന്‍ ഇവനെ കൂടിയേ തീരൂ.. ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ പരസ്യമായി തെറി പറയുകയും രഹസ്യമായി ഉപയോഗിക്കുകയും ചെയ്യുന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രേമികള്‍ മുതല്‍ മോസില്ല കണ്ടില്ലെങ്കില്‍ കക്കൂസില്‍ പോകുമ്പോള്‍ "ആസി"ല്ലാതവനെ പോലെ പെരുമാറുന്നവര്‍ വരെ ഉണ്ട്. എന്നാല്‍ ഈ രണ്ടു കക്ഷികളെയും ഒന്ന് മാറ്റി പിടിക്കാനാണ് ഈ പോസ്റ്റ്‌ ഇടുന്നത്. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രയോജനം ചെയ്യുമന്ന് കരുതുന്നു..

ഗൂഗിള്‍ ബ്രൊസര്‍ യുദ്ധത്തില്‍ ഇറങ്ങിയപ്പോള്‍ ഇറക്കിയ തുറുപ്പാണ് ഗൂഗിള്‍ ക്രോം. ഇപ്പോഴും മാക്രി കരയുന്നപോലെ ക്രോം ക്രോം എന്ന് ഒച്ചവക്കനല്ലാതെ കാര്യമായ ഒരു ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.. ക്രോമിന്റെ ആരാധകര്‍ ക്ഷമിക്കുക.. ഒള്ളത് പറയുമ്പോള്‍ അംഗീകരിക്കണം കേട്ടോ.

ടാറ്റാ സഫാരിയും ആഫ്രിക്കയിലെ കെനിയ സഫാരിയും മാത്രം കേട്ടിട്ടുള്ളവര്‍ക്ക് പരീക്ഷിക്കാന്‍ ആപ്പിളിന്റെ (നമ്മുടെ സില്‍ക്ക് സ്മിത കടിച്ച അപ്പിളല്ല) ബ്രൌസര്‍ ആണ് ആപ്പിള്‍ സഫാരി.. നമ്മുടെ പ്രിയങ്കരനായ മമ്മൂട്ടി വരെ ഇവന്റെ വലിയ ആരാധകന്‍ ആണ്..

ഓപ്പറ പാടി നടന്നു അധികം പെരെടുത്തെങ്കിലും പിന്നീട് അടിഞ്ഞുകൂടിയ ആളാണ്‌ ഓപറ.. എന്നാല്‍ പുതിയ ഓപ്പറ വല്ല്യ കുഴപ്പം ഇല്ലെന്നു തോന്നുന്നു.

ഇനിയും ചില പിള്ളേരെ പരിചയപ്പെടാം..

1. അവന്ത്‌ ബ്രൌസര്‍ (വല്ല്യ തരക്കേടില്ല.. ഉപയോഗിക്കാറുണ്ട്..)

2.ഗ്രീന്‍ ബ്രൌസര്‍ (അണ്ടര്‍ വെയര്‍ വരെ പച്ച വേണം എന്ന് വാശിയുള്ളവര്‍ വിടല്ലേ.. ഇത് തന്നെ ഉപയോഗിച്ചോ..)

3.)സ്ലീപ്നിര്‍ (എനിക്കിഷ്ടമാണ് .. നിങ്ങള്‍ ഉപയോഗിച്ച് പറ...)

4)മക്സ്തോന്‍ (ശരാശരി..)

5)കെ മെലോണ്‍ (നമ്മുടെ മോസിലയുടെ സഹോദരന്‍... അപ്പോള്‍ അവരുടെ ഫാന്‍സ്‌ ഇഷ്ടപ്പെടും)

6)ഫ്ലോക് (കുഴപ്പമില്ല )

7)സ്ലിം ബ്രൌസര്‍ (സിസ്റ്റത്തില്‍ വല്ല്യ ലോഡ് കൊടുക്കില്ല. ഡയറ്റിംഗ് ചെയ്യുന്നവര്‍ നോക്കണേ..)