തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, December 2, 2011

317.ഇവരാണ് തമിഴന്റെ അഭിമാനങ്ങള്‍ ..

കഴിഞ്ഞ ഒരു പോസ്റ്റില്‍ യൂടൂബിലെ ഒരു സൂപ്പര്‍ താരത്തിനെ പരിചയപ്പെടുത്തുന്ന കാര്യം പറഞ്ഞിരുന്നല്ലോ..  സന്തോഷ്‌ പണ്ഡിറ്റ്‌ എന്റെ പാട്ടുകള്‍ ഇരുപത്തി അഞ്ചു ലഷം കണ്ടു മുപ്പതു ലക്ഷം കണ്ടു എന്നൊക്കെ പറഞ്ഞതും മലയാളികള്‍ ആദ്യമായി മനുഷ്യന്‍ ശൂന്യാകാശത്തു പോയ കഥകേട്ടിട്ട് വാ പൊളിച്ചിരിക്കുന്നത് പോലെ വണ്ടറടിച്ചു കുത്തിയിരിക്കുന്നതും എല്ലാം നാം കണ്ടു. എന്നാല്‍ യൂബിലൂടെ പണവും പ്രശസ്തിയും ഉണ്ടാക്കിയ ഒരു വിദ്വാനുണ്ട്‌.. വല്ലവനും അപ്‌ലോഡ്‌ ചെയ്ത വീഡിയോകള്‍ അല്ല. സ്വന്തം വിഡിയോ അപ്ലോഡ് ചെയ്തു ആദ്യത്തെ ഇന്ത്യന്‍ യൂടൂബ് സൂപ്പര്‍ സ്റ്റാര്‍ .. യൂടൂബിലൂടെ പ്രശസ്തിയും പണവും ഉണ്ടാക്കിയിട്ട് ഇപ്പോള്‍ സ്റ്റേജ് ഷോ, മ്യൂസിക് ആല്‍ബം നിര്‍മ്മാണം ഒക്കെ നടത്തി വമ്പന്‍ വിജയം കണ്ട വ്യക്തി.. സന്തോഷ്‌ പണ്ഡിറ്റിന്റെ റീച്ച് ഭാരതത്തിന്റെ ഇങ്ങു തെക്ക് കിടക്കുന്ന പാവക്ക പോലുള്ള കൊച്ചു കേരളത്തില്‍ ആണെങ്കില്‍ ഈ വിദ്വാന്‍ പാണ്ടികളുടെ മാത്രമല്ല ലോക സ്റ്റാര്‍ ആകാനുള്ള പുറപ്പാടാണ്. എങ്ങനെ കാളവണ്ടി ഓടിക്കണം , എങ്ങനെ കക്കൂസ് ഉപയോഗിക്കണം ( യൂറോപ്യന്‍ /ഇന്ത്യന്‍ ) തുടങ്ങി എങ്ങനെ ചെയ്യണം എന്നുള്ള വിഡിയോകളുടെ ഒരു നിര തന്നെ ഇഷ്ടന്‍ കൊടുക്കുന്നുണ്ട്.

ആളുടെ പേരാണ് വില്‍ബര്‍ സര്‍ഗുണരാജ് .. താഴെയുള്ള വിഡിയോ ഒന്ന് കാണുമ്പൊള്‍ തന്നെ ആളുടെ കപ്പാ "കിറ്റി " മനസ്സിലാവും...!!!




സന്തോഷ്‌ പണ്ഡിറ്റ്‌ പാടുന്നതും ആടുന്നതും കണ്ടപ്പോള്‍ കുറ്റം പറഞ്ഞത് മോഹന്‍ലാലും മമ്മൂട്ടിയും ( മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്മാര്‍ ) വാഴുന്ന കേളീ രംഗത്ത് വന്ന കോമാളി എന്നായിരുന്നു. എന്നാല്‍ കമല്‍ഹാസന്‍ , ഏഷ്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന രജനി സര്‍ മുതലായവര്‍ വാഴുന്ന സിനിമാ ലോകത്തേക്ക് വന്ന വില്ലാളി വീരനാണ്. സ്വാഭാവികമായും ചെറുപ്പക്കാരും , മുതിര്‍ന്നവരും വേണ്ടാ എല്ലാ നിരയിലും സൂപ്പര്‍ താരങ്ങളുള്ള തമിഴ് നാട്ടില്‍ വന്നു സ്റ്റാര്‍ ആയ ആളാണ് പുള്ളി.. ഒരു പെണ്ണിന്റെ അമ്മിഞ്ഞ പിടിച്ചു വൃത്തികെട്ടവന്റെയും അഭാസന്റെയും കൂട്ടത്തില്‍ സന്തോഷ്‌ ഇടം നേടിയപ്പോള്‍ ഈ വിദ്വാനെ നിങ്ങള്‍ എന്ത് വിളിക്കും.. കൈനിറയെ പടങ്ങളുള്ള ഈ ആള്‍ തമിഴിന്റെ പുതിയ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്. ഇയാളെ അപ്പോള്‍ കൊല്ലണോ വളര്‍ത്തണോ... അതും "പുത്തി " ജീവികള്‍ ആയ മലയാളി കൂട്ടങ്ങള്‍ തീരുമാനിക്ക്..!! ആശാന്റെ പേര് സാം ആന്‍ദേഴ്സന്‍ .



സന്തോഷ്‌ പണ്ഡിറ്റ്‌ കുറെ കോഴ്സുകള്‍ ചെയ്തെന്നു പറഞ്ഞപ്പോള്‍ , പ്രിഥ്വിരാജിന് ഇംഗ്ലീഷ് അറിയാമെന്നു പറഞ്ഞപ്പോള്‍ മുണ്ടും പൊക്കി നടന്ന മലയാളികള്‍ ഒന്നും കൂടി അറിഞ്ഞോ.. ഇതാ ഒരു സൂപ്പര്‍ തരാം .. ഇയാള്‍ ഒരു ഡോക്ടര്‍ ആണ്.. തമിഴിന്റെ ഭാവി ഇങ്ങാരുടെ കൈയില്‍ ആണെന്ന് പറഞ്ഞു സിനിമാ ലോകത്തേക്ക് വന്ന ഒരു വിദ്വാന്‍ .. ഡോക്ടര്‍ ശ്രീനിവാസന്‍ .. എന്താ കണ്ടിട്ട് എന്ത് തോന്നുന്നു... ഇയാളെപോലെ ഒരാളെയും തമിഴകം സഹിക്കുന്നു..




ഇത്രയും കണ്ടപ്പോള്‍ ഒന്ന് മനസ്സിലായില്ലേ. സിനിമാലോകം ഒരുത്തന്റെയും അപ്പന് സ്ത്രീധനം കിട്ടിയ വകയല്ല.. കൈയില്‍ കാശുള്ളവര്‍ പടം പിടിക്കും. പണ്ട് സ്കൂളില്‍ പോകുമ്പോള്‍ പറങ്കി അണ്ടി കളിക്കുന്ന കുട്ടികള്‍ പറയുന്ന ഒരു ചൊല്ലുണ്ട്.. " അണ്ടിയുള്ളവന്‍ അണ്ടി എറിഞ്ഞു കളിക്കും.. ഇല്ലാത്തവന്‍ പേഴുംകാ ( ഒരു തരം മരത്തിന്റെ കാ ) എറിഞ്ഞു കളിക്കും .." അത്ര തന്നെ. കുശുമ്പും കണ്ണ് കടിയും ഉള്ളവന്‍ സന്തോഷ്‌ പണ്ടിറ്റിനെ പോലെയുള്ളവന്‍ കാശുണ്ടാക്കുന്നതു കാണുമ്പോള്‍ പലതരം കോപ്രായവും കാണിച്ചു "പുത്തി " ജീവി ആകാന്‍ നോക്കും.. കഴുത്ത കാമം കരഞ്ഞും തീര്‍ക്കട്ടെ എന്ന് സന്തോഷിനെ പോലെയുള്ളവര്‍ അറിയുന്നുണ്ട്..

ഓഫ് : പണ്ട് സന്തോഷിന്റെ പേജു വിക്കിയില്‍ ചേര്‍ക്കാന്‍ മടിച്ചവര്‍ ഇന്ന് വിക്കിയില്‍ ആഘോഷത്തോടെ ആ പേര്‍ വിക്കിയില്‍ ചേര്‍ത്തു.....!!!

Wednesday, November 30, 2011

316.മുല്ലപ്പെരിയാര്‍ അന്നും ഇന്നും നാളെയും ..

മുല്ലപ്പെരിയാര്‍ പ്രശ്നം ഇത്ര ചൂടുപിടിച്ചിരിക്കുന്ന ഈ സമയത്തും പ്രശ്നത്തില്‍ നിന്ന് ഓടിയൊളിക്കുന്നതും അതേപോലെ തെറ്റിദ്ധാരണപരവും നിരുത്തിരവാദപരവുമായ പ്രസ്താവനകള്‍ ഇറക്കുന്നവരും ഏറെയുണ്ട്. ഈ പ്രശ്നം ഒരുപക്ഷെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ജനജീവന്റെയും അണക്കെട്ടിന്റെയും അവസ്ഥ ചച്ചകള്‍ നടത്തി ആ തീജ്വാല അണയാതെ സൂക്ഷിച്ചു ജനഹൃദയങ്ങളില്‍ എത്തിച്ചതും അച്ചടി മാടമ്പികളുടെ കണ്ണില്‍ കക്കൂസ് എഴുത്തുകാരും അവരുടെ നിര്‍ഗ്ഗുണരും കാര്യഗൌരവം ഇല്ലാത്ത ചവറുകള്‍ വായിക്കുന്നവരുമായ ബ്ലോഗ്‌ /ബൂലോക മലയാളികള്‍ തന്നെയാണ്. ബൂലോക മലയാളികള്‍ പകര്‍ന്നു കൊടുത്ത ഒരു കൈത്തിരി പിന്നീട് ഒരു വന്‍ തീഗോളമായി മാറുന്നുണ്ടെങ്കില്‍ ഇതിനു പിന്നില്‍ നിസ്വാര്‍ത്ഥമായി സഹകരിച്ച പ്രവര്‍ത്തിച്ച ആ ആളുകളെ നമ്മള്‍ നന്ദിയോടെ ഓര്‍ക്കണം .. ആമുഖത്തില്‍ കൂടുതല്‍ പറയേണ്ടെന്ന മുന്‍ ശൈലി കൈവിടാതെ തന്നെ കാര്യത്തിലേക്ക് പോകാം.

കേരളത്തിലെ മൂന്നര കോടിയിലേറെ ജനങ്ങളില്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ ആളുകളെ നേരിട്ടും അതിന്റെ രണ്ടുമൂന്നിരട്ടി ആളുകളെ പരോക്ഷമായും ബാക്കിയുള്ള മുഴുവന്‍ മലയാളികളുടെ നെഞ്ചില്‍ ഒരിക്കലും ഉറങ്ങാത്ത ഒരു മുറിവായും ബാധിക്കാന്‍ പോകുന്ന ഒരു പ്രശ്നമാണ് മുല്ലപ്പെരിയാര്‍ ഡാം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒരു വാക്ക് സംസാരിക്കുന്നതിനു മുമ്പേ ചില കാര്യങ്ങള്‍ ഓര്‍ക്കുക. കേരളം തമിഴ്നാട്‌ പോലെ തന്നെ തുല്യ പരിഗണ അര്‍ഹിക്കുന്നതും അവകാശങ്ങള്‍ ഉള്ളതുമായ ഒരു സംസ്ഥാനമാണ്. ഇത് മറന്നുകൊണ്ടാവരുത് ഒരു സംസാരവും.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിട്ടു നൂറ്റി പന്ത്രണ്ടു വര്‍ഷം കഴിഞ്ഞു .. ലോകത്തിലെ തന്നെ ഗ്രാവിറ്റി അണക്കെട്ടുകളിലെ മുത്തച്ഛന്‍ ആണ് പെരിയാര്‍ നദിയ്ക്ക് കുറുകെ പണിതിരിക്കുന്ന ഈ അണക്കെട്ട്. ഈ അണക്കെട്ട് തമിഴ്നാടിനു ആവശ്യത്തിനു കാര്‍ഷികാവശ്യത്തിനു ജലം കൊടുക്കുന്നുടെങ്കിലും കേരളത്തിനു തേക്കടി തടാകവും ലഭിച്ചു. അതുകൊണ്ട് തന്നെ മനോഹരമായ ഒരു ടൂറിസം സെന്ററും കിട്ടി. എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടായിരുന്ന നാട്ടു രാജ്യങ്ങള്‍ ആയിരുന്ന മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂറുമായി ബ്രിട്ടീഷ് അധികാരികള്‍ കരാര്‍ ഉണ്ടാക്കിയപ്പോള്‍ നയപരമായ ബലപ്രയോഗം തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അനുഭവിക്കേണ്ടി വന്നു പറയപ്പെടുന്നു. എന്തായാലും ബ്രിട്ടീഷ് ഇന്ത്യയില്‍ അതൊരു അസത്യം ആവാനും വഴിയില്ല. എന്തുതന്നെയാലും മലയാളികളുടെ ശവക്കുഴി തോണ്ടിയെക്കാവുന്ന ആ കരാര്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ തന്നെ നിയമപരമായി അസാധു അവേണ്ടാതായിരുന്നു. അതേപോലെ ആദ്യകരാര്‍ തീര്‍ന്നു പിന്നീട് മുപ്പതു വര്‍ഷം മുമ്പ് അച്യുതമേനോന്‍ സര്‍ക്കാര്‍ ആ കരാര്‍ പുതുക്കി കൊടുത്തപ്പോള്‍ കേവലം പട്ടക്കരാറിന്റെ തുക മാത്രം അല്‍പ്പം കൂട്ടിയതായിരുന്നു വെത്യാസം .. എന്നാല്‍ അമ്പതു വര്‍ഷം മാത്രം ആയുസ്സുള്ള ഈ നിശബ്ദ ജലബോംബ് വന്‍ നാശം സൃഷ്ടിച്ചേക്കും എന്ന് അച്ചുതമേനോനും കൂട്ടരും ഓര്‍ത്തില്ല. അല്ലെങ്കില്‍ ആ കരാറിന്റെ അന്തര്‍ ധാരകള്‍ നമ്മള്‍ അറിഞ്ഞില്ല. ചുണ്ണാമ്പും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അണക്കെട്ട് പിന്നീട് ഒരു വന്‍ നാശത്തിനു വഴിവെക്കുമെന്ന് പിന്നീട് വന്ന ഭരണകൂടങ്ങള്‍ മനസ്സിലാക്കിയെങ്കിലും ആരും അത്ര ഗൌരവം നല്‍കിയില്ല. എന്നാല്‍ പിന്നീട് ഡാമിന്റെ ബലക്ഷയം മനസ്സിലാക്കി ഡാമിന്റെ ഭിത്തിയില്‍ ജലത്തിന്റെ മര്‍ദ്ദം കുറയ്ക്കാന്‍ ജലനിരപ്പ്‌ നൂറ്റി നാല്‍പ്പത്തി രണ്ടു അടിയില്‍ നിന്ന് നൂറ്റി മുപ്പത്തി ആറു അടിയായി കുറച്ചെങ്കിലും തമിഴ്നാട്‌ ബാലക്ഷയത്തെ കുറിച്ച് ( അങ്ങനെവേണം കരുതാന്‍ ) തെറ്റായി കോടതിയെ ബോധ്യപ്പെടുത്തി നൂറ്റി നാല്‍പ്പത്തി രണ്ടു അടിയായി കൂട്ടാന്‍ ഉത്തരവ് നേടിയെടുത്തു. എന്നാല്‍ ഇന്നും തമിഴ്നാടിന്റെ ആവശ്യം ഡാമിന്റെ ഇന്നത്തെ അപകടകരമായ അവസ്ഥ കണക്കിലെടുക്കാതെ ജലനിരപ്പ്‌ ഉയര്‍ത്താന്‍ തന്നെയാണ്. എന്നാല്‍ ജലനിരപ്പ്‌ വീണ്ടും കുറയ്ക്കുകയും നൂറ്റി ഇരുപതു അടിയായി നിര്‍ത്തുകയും ചെയ്താല്‍ അഥവാ ഒരു അപകടം ഉണ്ടായാല്‍ പോലും കേരളത്തിനു താങ്ങാന്‍ കഴിയുന്ന നിലയിലെ ഉണ്ടായൂ. മരണസംഖ്യവും അപകടത്തിന്റെ തോതും താരതമ്യേന കുറവായിരിക്കും.

ഇനി ഒരു ചോദ്യം ... നൂറ്റി ഇരുപതു അടിയായി ജലനിരപ്പ്‌ കുറച്ചു എന്നിരിക്കട്ടെ ... അപകടത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞേക്കും.. എന്നാലും മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ലക്ഷങ്ങള്‍ മരിക്കും. എങ്കില്‍ എന്തിനു ആ പാവം ലക്ഷക്കണക്കിന്‌ ആളുകളുടെ മരണം കാണണം. ആ മരണം ഒഴിവാക്കുവാനുള്ള ബാധ്യത സര്‍ക്കാരിനു ഇല്ലേ.? ഇന്നത്തെ അവസ്ഥയില്‍ മുല്ലപ്പെരിയാര്‍ ഡാം എത്ര കാലം നില്‍ക്കും എന്ന് പറയാന്‍ കഴിയില്ല. ഇന്നത്തെപ്പോലെയുള്ള പ്രവചനാതീതമായ മഴയും ഉരുള്‍ പൊട്ടലും ഭൂമി കുലുക്കവും എല്ലാം തന്നെ ഒരു ഡാം പൊട്ടാന്‍ കഴിയുന്ന കാര്യങ്ങളാണ്‌. ഇടയ്ക്കിടെ ഉണ്ടാവുന്ന ചെറു ഭൂമികുലുക്കങ്ങള്‍ അതിന്റെ ശക്തി കൂടിയ രീതിയില്‍ ( റിക്ചര്‍ സ്കെയിലില്‍ ആറോ അതിനു മുകളിലോ ) ഉണ്ടായാല്‍ പിന്നീട് ഒരു ദൈവത്തിനും ഡാമിനെയോ ജനങ്ങളെയോ രക്ഷിക്കാന്‍ പറ്റില്ല. കേരളത്തിലെ പല ആള്‍ ദൈവങ്ങളും പിന്നീട് ജീവനോടെ കാണുമോ എന്നുതന്നെ അറിയില്ല. സാധാരണ ജനങ്ങളെ ഈ വിപത്തില്‍ നിന്ന് രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല . എന്നാല്‍ അതിന്റെ ഗൌരവത്തോടെ പ്രവര്‍ത്തിക്കുന്ന രീതി തമിഴ്നാടിനോളം ശക്തമാണോ എന്നകാര്യത്തില്‍ സംശയം ഉണ്ട്. കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പാവം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കുതിര കയറിയിട്ട് കഥയില്ല. മാഡവും മാഡത്തിന്റെ പാവയായ മനോമോഹന സിംഹവും ഇതില്‍ ശക്തിയായി ഇടപെടണം. കേരളം ജയിപ്പിച്ചു വിട്ട അല്ലെങ്കില്‍ പൊതുജനങ്ങള്‍ എന്നാ കഴുതകള്‍ ജയിപ്പിച്ചു വിട്ട ആ എം പി മാറും എം എല്‍ എ മാറും കേന്ദ്ര മന്ത്രിമാരും ഇതില്‍ ആത്മാര്‍ഥമായി ഇടപെടണം. ദേശീയ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ ആയാലും പ്രാദേശീയ പ്രശ്നങ്ങള്‍ തന്നെയാവണം അവരുടെ ആദ്യത്തെ ആവശ്യം. മുന്‍ഗണന മറന്നു പ്രവര്‍ത്തിച്ചാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ട് വോട്ടു ചോദിക്കാന്‍ ദേശീയ അണികളുടെ അടുത്തല്ല ഈ പാവം കേരളീയ വോട്ടരുമാരുടെ അടുത്തു തന്നെ ഇവര്‍ക്ക് വരേണ്ടി വരും.

തമിഴന്‍ ഒരു വോട്ടു കൊടുത്ത് ഏതു പാര്‍ട്ടിക്കാരെ ജയിപ്പിച്ചാലും ആ നേതാക്കന്മാരുടെ പ്രധാന ലക്ഷ്യം തമിഴനു വേണ്ടി എന്നതാണ്. ജയവും ഭരണവും രാഷ്ട്രീയത്തിന് വേണ്ടിയും പാര്‍ട്ടിയ്ക്ക് വേണ്ടിയും ആണെങ്കിലും പൊതുവായ വിഷയത്തില്‍ എന്നും രണ്ടു കൂട്ടുകാര്‍ക്കും തമിഴ്നാടിന്റെ നേട്ടം മാത്രം ആയിരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരുണാനിധിയും ജയലളിതയും ഒന്നാണ്. അതേപോലെ ഡാം 999 സിനിമ നിരോധിക്കേണ്ട വിഷയത്തില്‍ രണ്ടുപേര്‍ക്കും ഒരേ സ്വരം തന്നെയായിരുന്നു. സാധാ തമിഴന്റെ മനസ്സില്‍ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ യാഥാര്‍ത്ഥ്യം ഒരിക്കലും വരാതെയിരിക്കാന്‍ അവര്‍ എന്നും ശ്രമിക്കും. തമിഴ്നാടിന്റെ ആവശ്യങ്ങള്‍ക്ക് ജലം കൊടുക്കാത്ത വില്ലന്റെ മുഖം കേരളത്തിനു കൊടുക്കാനാണ് എന്നും അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഡാം തകര്‍ന്നാല്‍ എങ്ങനെ തമിഴനു ജലം ലഭിക്കും എന്ന് അവര്‍ ചിന്തിക്കാന്‍ അവര്‍ക്ക് അവസരം കൊടുക്കുന്നില്ല. അതേപോലെ ജലം തമിഴ്നാടിന്റെ ആവശ്യമാണെന്നും അത് കൊടുക്കാന്‍ കേരളം തയ്യാറാണ് എന്നും തമിഴന്റെ മനസ്സില്‍ എത്തിക്കാന്‍ നേതാക്കള്‍ സമ്മതിക്കില്ല. കാരണം അവരുടെ നിലനില്‍പ്പിനു ആ രഹസ്യം ആവശ്യമാണ്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്ന് മനസിലാക്കുക.

അമ്പത് വര്‍ഷം ആയുസ്സുള്ള ഒരു ഡാം ഇന്ന് ജീര്‍ണ്ണാവസ്ഥയില്‍ ആണ് നില്‍ക്കുന്നത്. നൂറ്റി നാല്‍പ്പത്തി രണ്ടു അടിയില്‍ ഈ ഡാം തകര്‍ന്നാല്‍ ഈ ഡാം മാത്രമല്ല ഏകദേശം ഇതിലെ ജലം വന്നു നിറയുന്ന ഇതിന്റെ പാതയില്‍ വരുന്ന അനേകം ഡാമുകളും തകരും. ഫലം മുപ്പതോ നാല്‍പ്പതോ ലക്ഷം ആളുകളുടെ കൂട്ട മരണമാവും ഉണ്ടാകുക. ആലപ്പുഴ , ഇടുക്കി , എറണാകുളം , കോട്ടയം ജില്ലകള്‍ ഇല്ലാതാവുമ്പോള്‍ ഒരു കാര്യം കൂടി ഓര്‍ക്കണം .. പല കെമിക്കല്‍ ഫാക്ടറികളും കൊച്ചിയിലുണ്ട്‌. പല വ്യവസായ യൂണിറ്റുകളും , വിമാന , കപ്പല്‍ താവളങ്ങളും തുടച്ചു മാറ്റിപ്പോകും.. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ന്നു പോകും. ഒരു റോഡും പാലവും പണിയാന്‍ ദശാബ്ദം വേണ്ട സര്‍ക്കാര്‍ ഈ നാശത്തെ നേരിടാന്‍ എത്ര യുഗങ്ങള്‍ വേണ്ടിവരും. കേരളം ഏകദേശം രണ്ടായി മുറിച്ചു മാറ്റപ്പെടും എന്ന് ഓര്‍ക്കേണ്ടി വരും. ഈ നാശത്തെ എങ്ങനെ നേരിടും. തുടരെ ഭൂമികുലുക്കങ്ങള്‍ ഉണ്ടാവുന്ന ആ മേഖലയില്‍ ഡാം നാശത്തിനു വേണ്ടിവരുന്ന ഒരു ഭൂമികുലുക്കം ഉണ്ടാവില്ല എന്ന് പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ..? നൂറ്റി നാല്‍പ്പത്തി രണ്ടായി ജല നിരപ്പ് ഉയര്‍ത്തി തമിഴന്റെ മുമ്പില്‍ നിന്നാല്‍ നാളെ ഉണ്ടാവുന്ന അത്യാഹിതം കേന്ദ്ര ഗവണ്‍മെന്റ് ഇല്ലാതാക്കാന്‍ കഴിയുമോ..? അണക്കെട്ട് ശക്തിയുള്ളതാണ് എന്ന് ജയലളിത പറയുമ്പോള്‍ അംഗീകരിക്കാന്‍ മന്‍മോഹന്‍ സിംഗ് തയ്യാറായാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ പിന്നീട് ദേശീയ ദുരന്തമായി കാണേണ്ടുന്ന അവസ്ഥയില്‍ കൊണ്ട് വരും. എന്നാല്‍ അന്ന് അവരൊക്കെ എന്ത് പറയും. പറഞ്ഞാല്‍ തന്നെ എന്ത് ഗുണം..?

കേരളത്തില്‍ ഇന്നും ഇതിന്റെ കാര്യഗൌരവം അറിയാത്ത ജനകോടികള്‍ തന്നെയുണ്ട്‌. അവരെ അതറിയിക്കാന്‍ ( കാര്യം അറിയിക്കുക എന്നത് കൊണ്ട് പേടിപ്പിച്ചു കൊല്ലുക എന്നതല്ല ഉദ്ദേശം ) രാഷ്ട്രീയ നേതാക്കള്‍ , സിനിമാ താരങ്ങള്‍ , ആത്മീയ ആചാര്യന്മാര്‍ എല്ലാം തന്നെ മുന്‍കൈ എടുക്കണം . കാരണം ഇത് നാല് ജില്ലയുടെ പ്രശ്നമല്ല. കേരളം മലയാളി എന്നത് നമ്മളാണ് .. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ നമ്മുടെയാണ്. ഓരോ മലയാളിയുടെയും ആണ്. ഇതില്‍ നിന്ന് മാറി നില്ക്കാന്‍ ഒരു സൂപ്പര്‍ താരങ്ങള്‍ക്കും ആവില്ല. കാവേരി ജലത്തിന്റെ പ്രശ്നത്തില്‍ തമിഴ് താരങ്ങള്‍ ആ കൂട്ടായ്മ കാണിച്ചിട്ടുണ്ട്. മലയാള താരങ്ങളും ആ കൂട്ടായ്മ കാണിക്കണം. അമ്മയും ഫെഫ്കയും മാക്ടയും പിന്നീട് കാക്കത്തോള്ളയിരം സംഘടനയും ഈ വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ല.

അവസാനമായി ഒരു കാര്യം കൂടി പറയട്ടെ..

തമിഴന്റെ ആത്മാര്‍ത്ഥത കണ്ടിട്ടെങ്കിലും പഠിക്കൂ. കാര്യമായ വിഷയം വരുമ്പോള്‍ പ്രശ്നത്തെ നേരിടേണ്ടി വരുമ്പോള്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും അല്ല. കേരള കോണ്‍ഗ്രസ്സും ലീഗും ഇടതുപക്ഷവും ബിജെപിയും അല്ല മലയാളികള്‍ ആണെന്ന മനസ്സോടെ ഈ പ്രശ്നത്തില്‍ ഇടപെടൂ.. ജനങ്ങള്‍ ഇടപെട്ടാല്‍ അവരുടെ ശക്തി മറ്റുള്ളവര്‍ മനസ്സിലാക്കിയാല്‍ പിന്നെന്തു പ്രശ്നം .. ജനകീയ ശക്തിക്ക് മുമ്പില്‍ ഭരണകൂടങ്ങള്‍ തന്നെ കടപുഴകുന്നത് നാം അടുത്തിടെ കണ്ടു.. പിന്നയാണോ ഒരു അണക്കെട്ട്.. പാണ്ടിയ്ക്ക് നമ്മള്‍ വെള്ളം കൊടുക്കും. പക്ഷെ വെള്ളം കുടിച്ചു മരിക്കാന്‍ നമ്മള്‍ നമ്മുടെ സഹോദരങ്ങളെ വിട്ടു കൊടുക്കില്ല.....!!

Sunday, November 13, 2011

315.യൂടൂബില്‍ ഒരു ക്ലിക്കിന് നാല് രൂഭാ.... ഭാ.....!!


സന്തോഷ്‌ പണ്ഡിറ്റിന് അമേരിക്കയിലെ ഇന്റര്‍നെറ്റ്‌ സ്റ്റാറ്റിക് റിസേര്‍ച് റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ( അതോ ഇന്ത്യയിലോ ) ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ യൂടൂബില്‍ നേടിയ ആളെന്ന ബഹുമതി കിട്ടിപോലും.. ഒരു ക്ലിക്കിന് നാല് രൂപ വെച്ച് കാല്‍ക്കൊടി ഹിറ്റിന് ഒരു കോടിയില്‍ പരം രൂപ..! എന്താ ഒന്ന് ട്രൈ ചെയ്തു നോക്കുന്നോ...പെട്ടെന്ന് കോടീശ്വരന്‍ ആവാനുള്ള മാര്‍ഗ്ഗമാണ് ഇത്. ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഓരോ മലയാളിയും ( കുറഞ്ഞപക്ഷം കേട്ടതില്‍ പാതിയെങ്കിലും ) ഈ വാര്‍ത്ത തങ്ങളാല്‍ കഴിയും വിധം പറഞ്ഞും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തും പരത്താന്‍ തോന്നി. ഒപ്പം പണ്ഡിറ്റിന്റെ ഭാഗ്യത്തിലും അപാര ബുദ്ധിശക്തിയിലും അത്ഭുദപരതന്ത്രനായി വിജ്രുംഭിത പുളകിതനായി അങ്ങനെ നിന്നുകൊടുത്തു. എന്നാലും പണ്ഡിറ്റിന്റെ ഭാഗ്യം അല്ലെ..! എന്നാല്‍ ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിട്ടു ഭാഗ്യം നോക്കാം.

സന്തോഷ്‌ പണ്ഡിറ്റ് മിടുക്കനും ബുദ്ധിശാലിയും കഴിവുള്ളവനും ആണെന്ന കാര്യത്തില്‍ കൂതറ തിരുമെനിയ്ക്ക് ഒരു സംശയവും ഇല്ല. അപാരബുദ്ധിയും വിവേചന ശേഷിയും ഉണ്ടെന്നു അഭിമാനിയ്ക്കുന്ന മലയാളികള്‍ക്ക് മുഖമടച്ചു ആട്ടും തലയ്ക്കു ഒരടിയും തന്നു നിങ്ങള്‍ "വിഡ്ഢികള്‍ " ആണെടാ ഡാഷ് മക്കളെ എന്ന് പറയാന്‍ ആ ചെറുപ്പക്കാരന് കഴിഞ്ഞു. ആദ്യം പൊട്ടന്‍ കളിച്ചു നിന്ന സന്തോഷ്‌ പിന്നീട് നികേഷ്കുമാറിന്റെ പ്രോഗ്രാമിലും ഏഷ്യാനെറ്റിലും അത്ര പാവമല്ല താനെന്നു തെളിയിച്ചു കഴിഞ്ഞു. തെളിയിക്കണം എന്നെ കൂതറ തിരുമേനി പറയൂ.. കാരണം ആര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല പണ്ഡിറ്റെന്നു തെളിയണം എന്നാഗ്രഹിക്കുന്ന സന്തോഷ്‌ പണ്ഡിറ്റിന്റെ ഒരു കടുത്ത ആരാധകന്‍ ആണ് കൂതറ തിരുമേനിയും. മലയാളത്തില്‍ ഒരുത്തനും പണ്ഡിറ്റ്‌ ചെയ്ത കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാനുള്ള ഗട്ട്സ് ഇല്ല. മനോരമയുടെ പ്രോഗ്രാമില്‍ വാണി വിശ്വനാഥിന്റെ ഭര്‍ത്താവായ ബാബുരാജിന്റെ സംസാരം കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നുപോലും മറന്നുപോയി.. മലയാള സിനിമയില്‍ ഒരു പുണ്ണാക്കും അല്ലാത്ത അയാളും കൂടെ രണ്ടു വിവര ദോഷികളും ( അവരുടെ പേര് പോലും ഓര്‍മ്മയില്ല ) ഒപ്പം ഒരു മനോരോഗിയും ( ഡോക്റ്റര്‍ എന്നാണ് പറഞ്ഞത് എന്ന് തോന്നുന്നു ) സന്തോഷിന്റെ കൂട്ട ബലാല്‍സംഗം ചെയ്യാന്‍ പാന്റ്സ് ഊരിയപ്പോള്‍ അവരുടെ മാത്രമല്ല അവിടെ ഇരുന്നു ചൊറിയാന്‍ തുടങ്ങിയ മുഴുവന്‍ ആളുകളെയും ഷണ്ഡീകരിക്കാന്‍ (അതും വാക്കുകള്‍ കൊണ്ട് ) സന്തോഷിനു കഴിഞ്ഞു.. ഒരിക്കല്‍ കൂടി സന്തോഷ്‌ മിടുക്കനെന്ന് തെളിഞ്ഞു.

ഇനി ചില കാര്യങ്ങള്‍ .. യൂടൂബില്‍ നല്ല വരുമാനം കിട്ടും എന്നാ കാര്യത്തില്‍ കൂതറ തിരുമെനിയ്ക്ക് ഒരു സംശയവും ഇല്ല. രണ്ടുമൂന്നു വര്‍ഷമായി നൂറോളം വിഡിയോ അപ്ലോഡ് ചെയ്തു മുപ്പത്തി അഞ്ചു ലക്ഷം ഹിറ്റ് കിട്ടിയ കൂതറ തിരുമേനിക്ക് അറിയാം ഈയിനത്തില്‍ എത്ര കിട്ടുമെന്ന്. ആയിരം ഹിറ്റുകള്‍ക്ക് ഒരു ഡോളര്‍ ആണ് യൂടൂബ് കൊടുക്കുന്നത്. അതായതു അമ്പത് രൂപ. അപ്പോള്‍ ഒരു ഹിറ്റിന് എത്ര കിട്ടി? ഇനി യൂടൂബ് പരിശോധിച്ചാല്‍ ഒരു കാര്യം കാണാം.. സന്തോഷ്‌ പണ്ഡിറ്റിന്റെ ആകെ വിഡിയോ ആണ് കാല്‍ക്കൊടി ഹിറ്റുകള്‍ നേടിയിരിക്കുന്നത് . എന്നാല്‍ ഈ വിഡിയോ അതും ഏകദേശം തൊണ്ണൂറു ശതമാനവും മറ്റു പലരും ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. അപ്പോള്‍ സന്തോഷിനു എങ്ങനെ കാശു കിട്ടും. ഒരു വിഡിയോ അപ്ലോഡ് ചെയ്തു അതിനു ഹിറ്റ് കിട്ടുന്നു എന്ന് കണ്ടാല്‍ യൂടൂബില്‍ നിന്ന് തന്നെ അതിനെ മോണിട്ടാറൈസ് ചെയ്യാന്‍ ചോദിക്കും. അപ്പോള്‍ ബാങ്ക് ഡീറ്റൈല്‍സ് ഒക്കെ കൊടുത്താല്‍ ആ തുക നമുക്ക് യൂടൂബ് ( അതിന്റെ മുതലാളി ഗൂഗിള്‍ ) അയച്ചു തരും. പെയ്പാല്‍ ആയോ അല്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ആയോ തരും.

യൂടൂബില്‍ സാധാരണ ഗതിയില്‍ രണ്ടു രീതിയില്‍ ആണു ഗൂഗിള്‍ പരസ്യം കൊടുക്കുന്നത്. ഒന്ന് വിഡിയോ തുടങ്ങുന്നതിനു മുമ്പേ ട്രെയിലര്‍ ആയി കൊടുക്കും. ഈ ട്രെയിലര്‍ തുടക്കം മുതല്‍ ഏതാനും സെക്കണ്ട് കണ്ടേ പറ്റൂ.. പിന്നീട് വേണമെങ്കില്‍ മുഴുവന്‍ പരസ്യം കാണുകയോ അല്ലെങ്കില്‍ സ്കിപ് ചെയ്യുകയോ ചെയ്യാം. എന്നാല്‍ കൂടുതലും സിനിമ ട്രെയിലര്‍ /ഗെയിം ട്രെയിലര്‍ മുതലായവ ആണ് ഇങ്ങനെ കൊടുക്കാറ്. അല്ലാതെ കൊടുക്കുന്ന പരസ്യം വിഡിയോ ഓടിത്തുടങ്ങുമ്പോള്‍ വീഡിയോയുടെ മുകളില്‍ ചെറിയ ഒരു ബോക്സ് ആയി വരുന്ന പരസ്യങ്ങള്‍ ആണ് മറ്റുള്ളവ.. ഗൂഗിളിന്റെ യൂടൂബ് വരുമാനങ്ങളില്‍ പ്രധാനമാണ് ഇത്. പിന്നീട് ഉള്ളത് പെയിഡ് സബ്സ്ക്രിപ്ഷന്‍, ലൈവ് സ്ട്രീമിംഗ് തുടങ്ങിയവ ആണ്.. ഒന്നിലും ഒരു ക്ലിക്കിന് നാല് രൂപ കിട്ടുമെന്ന് തോന്നുന്നില്ല. കമ്മ്യൂണിറ്റി ചാനലിലൂടെ ( യൂടൂബ് ) പ്രശസ്തയായ നതാലി ട്രാന്‍ നൂറ്റി നാല്‍പ്പതു മില്ല്യന്‍ ഹിറ്റിന് കിട്ടിയത് ഒരു ലക്ഷം ഡോളര്‍ ആണ്.. മറ്റുള്ള എല്ലാവര്‍ക്കും ഇതേ റേറ്റില്‍ തന്നെയാണ് യൂടൂബ് പേ ചെയ്തത്. അപ്പോള്‍ കണക്കു അല്പം അറിയാവുന്നവര്‍ ഒന്ന് കണക്കാക്കി നോക്ക്..! എന്നാല്‍ യൂടൂബ് ആണു സന്തോഷിന്റെ സിനിമയ്ക്ക് ഇത്ര പ്രചാരം നേടിക്കൊടുക്കാന്‍ സഹായിച്ചതെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട..

യൂടൂബിലൂടെ ആര്‍ക്കും വിഡിയോ അപ്ലോഡ് ചെയ്യാം.. അപ്ലോഡ് ചെയ്തു സൂപ്പര്‍ സ്റ്റാര്‍ ആയ ഒരാളെക്കുറിച്ച് അടുത്ത പോസ്റ്റില്‍ .

( സന്തോഷ്‌ പണ്ഡിറ്റിന്റെ കടുത്ത ആരാധകന്‍ ആണ് ലേഖകന്‍ .. ഫോണിലൂടെ സംസാരിച്ചു ( മൂന്നു തവണ ) ജന്മസാഫല്യം അടഞ്ഞിട്ടിരിക്കുകയാണ് ഇപ്പോള്‍ )

Sunday, November 6, 2011

314.ഓഹരി വിപണി വിദഗ്ദ്ധരുടെ ടിപ്സിലെ കളികള്‍ ...!

ലോകത്തുള്ള ഏതു ഓഹരി വിപണികളിലും നിക്ഷേപിക്കുന്ന ചെറുകിട ഇടത്തരം നിക്ഷേപകരുടെ ഒരു പ്രധാന ആശ്രയ കേന്ദ്രമാണ് " വിദഗ്ദ്ധരുടെ " ഫണ്ടമെന്റല്‍ , ടെക്നിക്കല്‍ , അനലൈസുകള്‍ ഒപ്പം ടിപ്സ് എന്നാ ഓമനപ്പേരിലുള്ള ഉപദേശവും. ഈ ഉപദേശങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം എന്നാവശ്യപ്പെടുകയല്ല എന്നാല്‍ ഇതിലെ ചില കള്ളകളികള്‍ കാണിച്ചു തരുകയാണ്‌ ഇവിടെ. വമ്പന്‍ നിക്ഷേപകരും , മ്യൂച്ചല്‍ ഫണ്ട് / ധനകാര്യ സ്ഥാപനങ്ങളും ഒരു കമ്പനിയില്‍ നിക്ഷേപിക്കുമ്പോള്‍ ആ സ്ഥാപനത്തെക്കുറിച്ച് പഠിച്ചു വിശകലനം നടത്താന്‍ പ്രത്യേകം പരിശീലവും പഠിപ്പും ഉള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാവും. പലപ്പോഴും നിയമ വിരുദ്ധമെങ്കിലും ഇന്‍സൈഡര്‍ ഇന്‍ഫോര്‍മേഷനും (കമ്പനിയുടെ രഹസ്യങ്ങളും ) കിട്ടും. അല്ലെങ്കില്‍ സംഘടിപ്പിക്കും. എന്നാല്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഈ രണ്ടു സൗകര്യങ്ങളും അപ്രാപ്യമായിരിക്കും. ഒരു നല്ല ഫണ്ട് മാനേജര്‍ ഇന്ത്യയില്‍ അരക്കോടിയ്ക്കും രണ്ടരക്കൊടിയ്ക്കും ഇടയില്‍ ശമ്പളവും ആനുകൂല്യങ്ങളും കൂടി വാങ്ങുന്നുണ്ടെന്നു അറിയുമ്പോള്‍ സാധാരണക്കാരന്റെ അപ്രാപ്യതയുടെ ആഴം മനസ്സിലാക്കാന്‍ സാധിക്കും. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ഫണ്ട് മാനജേരില്‍ ഒരാളലായ എച് .ഡി .എഫ് .സി .മ്യൂച്ചല്‍ ഫണ്ടിലെ പ്രശാന്ത്‌ ജെയിന്‍ പോലെയുള്ളവര്‍ ഈ കാറ്റഗറിയില്‍ ഉള്ളവരാണ്.

നമുക്ക് നമ്മുടെ കൈയിലുള്ള പണം നേരിട്ടോ അല്ലാതെയോ ഓഹരി വിപണിയില്‍ നിക്ഷേപിക്കാം. നേരിട്ട് ഷെയര്‍ വാങ്ങിയോ അല്ലെങ്കില്‍ പോര്‍ട്ടി ഫോളിയോമാനേജര്‍
( പൊറിഞ്ചു വെളിയത്തിന്റെ ഇക്വിറ്റിഇന്റെല്ലിജെന്‍സ് , ജിയോജിത് പി എം. എസ് ഒക്കെപോലെയുള്ള ) വഴിയോ അല്ലെങ്കില്‍ പരോക്ഷമായി മ്യൂച്ചല്‍ ഫണ്ടുകള്‍ വഴിയോ ഓഹരി വിപണിയില്‍ പണം മുടക്കാം. ഓഹരി വിപണിയില്‍ പണം മുടക്കുമ്പോള്‍ കിട്ടുന്ന പ്രയോജനങ്ങള്‍ പലതാണ്. ഡിവിഡണ്ട് കിട്ടുമ്പോഴും വാങ്ങുന്ന ഷെയറിന്റെ മൂല്യ വര്‍ധനവ്‌ ഉണ്ടാകുമ്പോഴും നമുക്ക് പ്രയോജനം കിട്ടുന്നു. അതോടൊപ്പം റിസ്ക്‌ എടുക്കുന്നതിന്റെ ത്രില്ലും സുഖവും ഒപ്പം ഷെയര്‍ വാങ്ങുമ്പോള്‍ ആ കമ്പനിയുടെ ചെറിയ അളവില്‍ ആണെങ്കില്‍ പോലും ഉടമയാണെന്ന തോന്നലും മികച്ചത് തന്നെ. എന്നാല്‍ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റില്‍ വരുമാനം സുനിശ്ചിതം ആണെങ്കിലും രൂപയുടെ മൂല്യശോഷണം മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ നമ്മുടെ നിക്ഷേപത്തിന് കഴിയുന്നില്ല. എന്നാല്‍ ഓഹരി വിപണിയുടെ ഇതുവരെയുള്ള ചിത്രം പരിശോധിച്ചാല്‍ ഓഹരി വിപണി നമുക്ക് ബാങ്ക് നിക്ഷേപത്തിനെക്കാള്‍ വരുമാനം നേടിത്തന്നതായി കാണാം. അതുകൊണ്ട് തന്നെ ഓഹരി വിപണി തന്നെ ബുദ്ധിപൂര്‍വ്വമുള്ള നിക്ഷേപത്തിന് കൂടുതല്‍ യോജിച്ചതെന്നു കാണാം. എന്നാല്‍ കൈയിലുള്ള കാശ് വിപണിയില്‍ നിക്ഷേപിക്കുന്നതും ബുദ്ധിപൂര്‍വ്വം പണം ഊരിയെടുക്കുന്നിടത്തുമാണ് കളിയെല്ലാം ഇരിക്കുന്നത്.

ടിപ്സിലെ ഒരു ചെറിയ കളി
പണം വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ( ഡീമാറ്റും മറ്റു കുണ്ടാമണ്ടികളും കഴിഞ്ഞു ) മിക്കവാറും ആളുകള്‍ ആദ്യം പറഞ്ഞ ടിപ്സുകളും നോക്കും. നമ്മള്‍ അക്കൌണ്ട് എടുത്ത ബ്രോക്കറിംഗ് സ്ഥാപനങ്ങള്‍ തന്നെ " ഫ്രീയായി " ടിപ്സുകള്‍ തരും. ഈ ടിപ്സിലെയും ഇടയ്ക്കിടെ ചാനലുകളിലും പത്രങ്ങളിലും വിദഗ്ദ്ധരെന്ന വിശേഷണവുമായി വരുന്ന ആളുകളുടെ ടിപ്സിലെ ചില കളികളാണ് ഇവിടെ പറയാന്‍ പോകുന്നത്. എന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും ഒപ്പം കുറെ അടുത്ത ആളുകള്‍ക്കുണ്ടായ അക്കിടികളും ഈ പോസ്റ്റിന്റെ കാതലായ അംശങ്ങളാണ് . ചാനലുകളില്‍ വരുന്ന പല വിദഗ്ദ്ധരും ഫ്രീ ടിപ്സ് തരുന്നതോടൊപ്പം പെയ്മെന്റ് വാങ്ങി തങ്ങളുടെയോ അല്ലെങ്കില്‍ തങ്ങളെപ്പോലെയുള്ള ഒന്നിലധികം പേര്‍ ചേര്‍ന്നുണ്ടാക്കിയ ഇന്‍വെസ്റ്റ്‌ സപ്പോര്‍ട്ട് / അഡ്വൈസ് സൈറ്റിലെ കാശുകൊടുത്ത ആളുകള്‍ക്ക് ഉപദേശം കൊടുക്കുന്നവരും ആവും. ഓരോ ഉപദേശത്തിന്റെയും അവസാനം ഇതില്‍ കാശുപോയാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ഒരു കൈകഴുകലും ഉണ്ട്. അതുകൊണ്ട് പോയാല്‍ മുടക്കുന്നവന് പൊള്ളും. ഒരു ചാനലില്‍ ഒരു വിദഗ്ധന്‍ രാവിലെ ഒരു പ്രമുഖ ഇന്‍ഫ്രാ കമ്പനിയില്‍ മുടക്കാന്‍ പറഞ്ഞു പോയപ്പോള്‍ ഞെട്ടിപ്പോയി. അതെ വ്യക്തി തന്റെ കൂട്ടളികളോട് കൂടി നടത്തുന്ന പെയ്മെന്റ് സൈറ്റില്‍ കാശുമുടക്കിയ ആളുകള്‍ക്ക് ആ കമ്പനി കൈയൊഴിയാന്‍ രാവിലെ തന്നെ "അഡ്വൈസ് " കൊടുത്തിരുന്നു. കാശുമുടക്കിയവരോട് കൂടുതല്‍ വിധേയത്വം കാണിക്കുന്നതിന്റെ ലോജിക് മനസ്സിലാവും.. കാരണം അവിടെ കൂടുതല്‍ ശരിയായാല്‍ മാത്രമേ കൂടുതല്‍ ആളുകള്‍ പിന്നീട് മുടക്കൂ.. പിന്നെ ടിവിയില്‍ പറഞ്ഞാല്‍ ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ എന്ത് ചേല് എന്നത് മാത്രമല്ല.. തന്റെ കാശുതന്നെ ആളുകള്‍ വില്‍ക്കാന്‍ ചെല്ലുമ്പോള്‍ വാങ്ങാനും ആള് വേണ്ടേ..!!! ഈ ഒരു കാര്യത്തിന് നിര്‍ഭാഗ്യവശാല്‍ കേസ് കൊടുക്കാന്‍ പറ്റില്ല.. നിയമാനുസരണം ആള്‍ കൈ കഴുകല്‍ നടത്തിയിരുന്നല്ലോ.. ഇനി അതല്ല ടിവിയില്‍ വന്നതിന്റെ വിഡിയോ സഹിതം കേസ് കൊടുത്താല്‍ ഒന്ന് ആള്‍ കാശ് വാങ്ങിയിരുന്നില്ല. രണ്ടു പേ ചെയ്ത ആളുകള്‍ക്ക് ചെയ്ത മെയില്‍ തലേ ദിവസം ആയിരുന്നു.. ഓഹരി വിപണിയില്‍ മാറ്റം വരാന്‍ മിനിറ്റുകള്‍ മതി. ആള്‍ ക്ലീന്‍.. തങ്ങളുടെ കൈയില്‍ ഉള്ള വമ്പന്‍ ഷെയര്‍ ശതമാനം വിറ്റു മാറാനും ഈ ടെക്നിക് വിദഗ്ധര്‍ ഉപയോഗിക്കാറുണ്ട്.. പാവപ്പെട്ട ആളുകള്‍ ഷെയര്‍ വാങ്ങികൂട്ടുമ്പോള്‍ ഈ വിദഗ്ധര്‍ /അല്ലെങ്കില്‍ അവരുടെ സ്ഥാപനത്തിന്റെ ഉടമകള്‍ ചിരിക്കുകയാവും.. കാരണം അവര്‍ ഈ ഷെയറുകള്‍ കൈ ഒഴിയുകയാവും അപ്പോള്‍ ചെയ്യന്നത്.

ബ്രോക്കറിംഗ് സ്ഥാപനത്തിലെ ടിപ്സിലെ ഒരു കളി

അടുത്തിടെ ഒരു ബ്രോക്കറിംഗ് സ്ഥാപനം റിലയന്‍സ് 860 എത്തിയപ്പോള്‍ തന്നെ ടിപ്സ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഉടനെ വാങ്ങിക്കോ സാധനം 900 രൂപയില്‍ എത്തുമത്രേ.!! അഞ്ചുശതമാനം പോലും കിട്ടാത്ത ഈ കച്ചവടത്തില്‍ ലാഭം കമ്പനിയ്ക്ക് മാത്രം... ഷെയര്‍ വങ്ങുംപോഴും വില്ക്കുമ്പോഴും കമ്മീഷന്‍ കിട്ടുമല്ലോ.. അത്ര വല്ല്യ ഐഡിയ ഇല്ലാത്ത പാവങ്ങള്‍ ഇതില്‍പ്പെട്ടു പോവും. ഇത് ഡേട്രേഡിംഗ് ടിപ്സ് അല്ല ഷോര്‍ട്ട് ടേം ടിപ്സ് ആയിട്ടാണ് കൊടുത്തത്.. റിലയന്‍സില്‍ മുടക്കുന്നവര്‍ സത്യത്തില്‍ 860 വന്നപ്പോള്‍ തന്നെ പാര്‍ട്ട് പ്രോഫിറ്റ് ബുക്ക്‌ ചെയ്തു കഴിഞ്ഞിരിക്കും.. റിലയന്‍സിന്റെ ഷെയര്‍ 750 ആയപ്പോള്‍ ഈ വിദഗ്ധര്‍ എവിടെയായിരുന്നു എന്ന് ചിന്തിക്കണം... തങ്ങളുടെ ടിപ്സില്‍ വിശ്വസിച്ചു പണം മുടക്കുന്നവരുടെ കാര്യത്തില്‍ അല്പമെങ്കിലും ഉത്തരവാദിത്വം ഉണ്ടെങ്കില്‍ അന്നേ അവര്‍ ഉപദേശിച്ചേനെ...! അല്ലെങ്കില്‍ 860 വരുമ്പോള്‍ മിണ്ടാതിരുന്നെനെ..!! അതേപോലെ ഒരാഴ്ച മുമ്പേ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മുടക്കാന്‍ പറഞ്ഞിട്ട് അടുത്താഴ്ച പെട്ടെന്ന് തടിയൂരാന്‍ ഉപദേശിച്ചപ്പോള്‍ പാവങ്ങള്‍ക്ക് പോയതും കാശ് തന്നെ.. ( എന്നാല്‍ ഈ ഒരാഴ്ച കൊണ്ട് കമ്പനിയ്ക്ക് ഒരു മാറ്റവും വന്നില്ല. സര്‍ക്കാര്‍ ഈ ഒരാഴ്ചയില്‍ ബാങ്ക് റിപ്പോ /റിവേഴ്സ് റിപ്പോ പലിശയും കൂട്ടിയില്ല. ലാവസയും അങ്ങനെ തന്നെ കിടന്നിരുന്നു ..) ആളുകള്‍ക്ക് പോയെങ്കില്‍ എന്താ വാങ്ങിയപ്പോഴും വിറ്റപ്പോഴും നല്ല കമ്മീഷന്‍ കിട്ടിയിരുന്നല്ലോ.. അത് ലാഭമല്ലേ അപ്പോള്‍ ഈ കച്ചവടം കൊണ്ട് അഞ്ചു മുതല്‍ പത്തു ശതമാനം പണം പോയ പാവങ്ങളോ....? അവരുടെ നഷ്ടമോ...? അല്ല ഓഹരി വിപണി നഷ്ടവും ലാഭവും തരുമല്ലോ.. !

ഇനി വന്‍കിട കോര്‍പ്പറേറ്റ് കളികള്‍

ചിലപ്പോള്‍ ഒരു സെക്റ്ററില്‍ ഉള്ള ഒരു കമ്പനിയില്‍ വമ്പന്‍ ബൈയിംഗ് / സെല്ലിംഗ് ടിപ്സ് വിദഗ്ധര്‍ കൊടുക്കും ( കഴിഞ്ഞ തവണ ഏവറോണ്‍ എഡ്യൂക്കേഷന്‍ വിഷയത്തില്‍ നാം ഇത് കണ്ടതാണ് ) ആ സെക്ടര്‍ അതായതു ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സെക്റ്റര്‍ നന്നായി പോയപ്പോള്‍ ഒരു റെയിഡ് ഏവറൊണില്‍ നടന്നിരുന്നു. സമാനപ്രവര്‍ത്തനവും ബിസിനസ് ശൈലിയും മാനേജ്‌മന്റ്‌ ടെക്നിക്കും/തരികിടകളും ചെയ്യുന്ന മറ്റു കമ്പനികളും ( പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല ...) വിപണിയില്‍ ഏവറൊണിനെതിരെ "വിദഗ്ധരെ " ഉപയോഗിച്ച് പ്രചരിപ്പിച്ചിരുന്നു. ഈ ഈ സെക്റ്റര്‍ സേഫ് ആണെന്നും മറ്റുള്ള ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ കമ്പനികളില്‍ മുടക്കാന്‍ ആയിരുന്നു അവരുടെ ഉപദേശം ... മറ്റുള്ള കമ്പനികള്‍ക്ക് ദിവസങ്ങള്‍ കൊണ്ട് വിലകൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. കാശ് കൊടുത്തു കുരപ്പിക്കുന്ന സ്വഭാവം അങ്ങനെ ഇവര്‍ക്കുണ്ടെന്ന് അതോടെ ചിലര്‍ക്കെങ്കിലും മനസ്സിലായി. ഇപ്പോള്‍ ഏവറോണ്‍ വീണ്ടും പച്ചപിടിച്ചു. ആ മോശം സമയത്ത് ഏവറൊണില്‍ മുടക്കിയവര്‍ ആഴ്ചകൊണ്ട് ലക്ഷങ്ങളും കൊടികളും ഉണ്ടാക്കി.. ഒരു കാര്യം കൂടി പറയുമ്പോള്‍ ചിത്രം വ്യക്തമാവും.. ഈ പറഞ്ഞ വിദഗ്ധര്‍ ഉള്ള പല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളും ഈ സമയത്ത് അതായതു ഏവറോണ്‍ തകര്‍ന്ന സമയത്ത് ഏവറൊണില്‍ പണം ഇറക്കി.. ആര് മണ്ടന്മാരായി....!! തങ്ങളുടെ ഷെയര്‍ വില കൂട്ടാന്‍
( ആസമയത് അല്‍പ്പം കൈയിലുള്ളത് വില്‍ക്കാന്‍ കൂടി ) ഇതേ സെക്റ്ററിലെ മറ്റുള്ള കമ്പനികള്‍ അവസരം കണ്ടെത്തി..

ഇനി ഏറ്റവും നെറികെട്ട എന്നാല്‍ ആവശ്യമായ ഒരു കളി ..

ഒരു കമ്പനിയില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാം .. ആയിരവും പതിനായിരവും മുടക്കുന്നതുപോലെയല്ല ഒരു കമ്പനിയില്‍ അഞ്ചും പത്തും ശതമാനം വാങ്ങാന്‍ മുടക്കുന്നത്. ഇത്തരം നിക്ഷേപകര്‍ ഒരു മാസത്തെക്കോ വര്‍ഷത്തേക്കോ അല്ല മുടക്കുന്നത്.. ദീര്‍ഘ നാളത്തെ നിക്ഷേപകര്‍ അതും വമ്പന്‍ നിക്ഷേപകര്‍ മാര്‍ക്കറ്റ് ഏറ്റവും ഉയര്‍ന്ന കാലത്തല്ല മുടക്കുന്നത്. കാരണം ഒരു കമ്പനിയില്‍ മുടക്കുന്നു അല്ലെങ്കില്‍ ഷെയര്‍ വാങ്ങുന്നു എന്നതല്ല ഷെയര്‍ മാര്‍ക്കറ്റിലെ മിടുക്ക്. എത്ര ലെവലില്‍ എത്ര കുറച്ചു ആ ഷെയര്‍ വാങ്ങുന്നു എത്ര കൂട്ടി ആ ഷെയര്‍ വില്‍ക്കുന്നു എന്നിടത്താണ് ആ ആളുടെ മിടുക്ക്. അതുകൊണ്ട് തന്നെ കമ്പനിയുടെ ഷെയര്‍ വില കുറയ്ക്കാന്‍ മാര്‍ക്കറ്റില്‍ അഭ്യൂഹങ്ങള്‍ പരത്താനും ഈ ആളുകള്‍ ശ്രമിക്കും. ഇതിന്റെ നേര്‍ വിപരീതം ചെയ്തു ഷെയര്‍ വില്‍ക്കുകയും ചെയ്യും. കമ്പനിയുടെ അടിത്തറ ശക്തം എന്നറിയാവുന്നതു കൊണ്ട് ഇവര്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. ചെറുകിട ഇടത്തരം നിക്ഷേപകര്‍ ഈ അഭ്യൂഹങ്ങളില്‍ ഷെയര്‍ വിറ്റു മാറി ഓടിപ്പോവും.. ഈ " വിദഗ്ദ്ധരുടെ " പേടിപ്പിക്കല്‍ ടിപ്സുകൊണ്ട് വില താഴുമ്പോള്‍ നമ്മുടെ വമ്പന്‍ സ്രാവുകള്‍ ഈ കമ്പനികളുടെ ഷെയര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടും.. ഈ കച്ചവടത്തിന്റെ മാംസം വമ്പന്മാര്‍ തിന്നുമ്പോള്‍ ചെറിയ തുണ്ടവും എല്ലും കഷണവും "വിടഗ്ദ്ധന്മാര്‍ക്കും" കിട്ടുന്നു.. നഷ്ടം അവിടെയും ചെറുകിടക്കാര്‍ക്ക് തന്നെ.


ഈ കാര്യങ്ങള്‍ കൊണ്ട് ടിപ്സുകള്‍ പൂര്‍ണ്ണമായും തെറ്റെന്നു അര്‍ത്ഥം ഇല്ല. സ്വന്തമായും അല്പം ആലോചിച്ചു പഠിച്ചു വേണം ഷെയര്‍ വാങ്ങാന്‍ ... അതിനു ശേഷി ഇല്ലെങ്കില്‍ മ്യൂച്ചല്‍ ഫണ്ട് വാങ്ങുകയോ ഈ പണി വിട്ടിട്ടു ബാങ്കില്‍ ഫിക്സ് ഡിപ്പോസിറ്റ് ചെയ്യുകയോ ചെയ്യുക. അല്ലെങ്കില്‍ പണം ഉണ്ടാക്കുന്നതിലേറെ പണം കളയാനും നല്ലത് ഷെയര്‍ മാര്‍ക്കറ്റ് തന്നെ..!!!

Wednesday, November 2, 2011

313.കൃഷ്ണനും, മുഖ്യനും പിന്നെ കുറെ ശിഖണ്ടികളും !


ന്‍റെ കൃഷ്ണ ! അങ്ങേക്ക് ഇതാ കേരളത്തില്‍ ഒരു അപരന്‍,  അങ്ങയെ കവച്ചു വയ്ക്കുന്ന കുതന്ത്രങ്ങള്‍ ഉള്ള  ഒരാള്‍ കേരള മുഖ്യമന്ത്രി കസേരയില്‍ അവരോധിക്കപ്പെട്ടു എന്നത്  കലിയുഗ സൃഷ്ടിയല്ലാതെ മറ്റൊന്നുമല്ല എന്ന് വിശ്വസിക്കേണ്ടി വരും. 
ഇത് ഭഗവാന്‍ കൃഷ്ണന്‍  വെണ്ണ കട്ടത് പോലെയാണ് പാമോയില്‍ റ്റൈട്ടാനിയം   അഴിമതി  എന്നൊക്കെ യാകാം പറഞ്ഞു വരുന്നത് എന്ന്  കരുതി തോക്കില്‍ കേറി വെടി വയ്ക്കല്ലേ   , ഇവിടെ വിഷയം അതൊന്നുമല്ല, മഹാഭാരത    യുദ്ധത്തില്‍  ഭീഷ്മ പിതാമഹന്റെ ശക്തി മനസ്സിലാക്കിയ  കൃഷ്ണന്‍,  കാരണവരെ ഇല്ലാതാക്കാന്‍ ശിഖണ്ടിയെ മുന്‍ നിറുത്തി യുദ്ധം ചെയ്യാന്‍ ഉപദേശിച്ചതായും അങ്ങിനെ ശിഖണ്ടിയെ   കണ്ട മാത്രയില്‍ അഭിമാനിയായ  ഭീഷ്മര്‍ ആയുധം താഴെ വക്കാന്‍ ശ്രമിക്കുകയും തല്‍ സമയം അമ്പെയ്തതായും     പിന്നീട്   ശരശയ്യ ഒരുക്കിയതായും പുരാണം.
ഇതിനു സമാനമായ തന്ത്രമല്ലേ മുഖ്യമന്ത്രി  VS  നെതിരെ പ്രയോഗിച്ചത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു  . തനിക്കും  തന്‍റെ  മനസാക്ഷി    സൂക്ഷിപ്പുകാരനായ കുഞ്ഞാലികുട്ടിക്കും , പിള്ളക്കും ഇതര  ഘടക  കഷി നേതാക്കള്‍ക്കും മന്ത്രി മാര്‍ക്കും എതിരെ ദിനം പ്രതി   പാമോയിലും, ഇടമലയാറും , ഐസ് ക്രീമും ഒടുവില്‍  റ്റൈട്ടാനിയം   അങ്ങിനെ തന്‍റെ ആവനാഴിയിലെ എണ്ണിയാല്‍ ഒടുങ്ങാത്ത  ആരോപണങ്ങളുമായി   നില കൊണ്ട VS  നെ  നേരിടാന്‍  ഒടുവില്‍ കുഞ്ഞു കുഞ്ഞിന് ഈ  പുരാണത്തിലെ   യുദ്ധ തന്ത്രം തന്നെ പയറ്റെണ്ടി   വന്നു എന്ന് സാരം. പ്രതീക്ഷിച്ചത് പോലെ VS  ഫ്ലാറ്റ് , ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു  VS  പിന്മാറി , പക്ഷെ  കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും , മാധ്യമങ്ങളും  പ്രതികരിച്ചു പ്രതിഷേധിച്ചു. ഒടുവില്‍ ശര ശയ്യാ ഒരുങ്ങിയത്  മുഖ്യനും , ഗ ണേഷിനും  , P .C . ജോര്‍ജിനും   ആണെന്ന വ്യത്യാസം   മാത്രം. 

ഇത് മുഖ്യമത്രിയുടെ തന്ത്രമല്ലേ   എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ പലതാണ്. ടൈറ്റാനിയം അഴിമതിയും തുടര്‍  ചര്‍ച്ചകളും ബ്രേക്കിംഗ്  ന്യുസ്  ആയി ചാനലുകളിലും പത്രങ്ങളിലും  നിറഞ്ഞ  അവസരത്തിലാണ്  "ചീപ്പ്‌" വിപ്പ്  ജോര്‍ജിനെയും സംസ്കാര  (ശ്യുന്യ ) വകുപ്പ് മന്ത്രിയെയും VS  നെതിരെ പൂരപ്പാട്ട് നടത്താന്‍  പത്താനാപുരത്തേക്ക്    UDF അയച്ചത്  എന്നത് വസ്തുതയാണ്. പാമോയില്‍ കേസ്സില്‍ വിജിലെന്‍സ്സു ജഡ്ജി ചില സുപ്രധാന  നിരീക്ഷണങ്ങള്‍ നടത്തിയപ്പോഴാണ്   അവിടെയും PC ജോര്‍ജിനെ രംഗ പ്രവേശം ചെയ്യിപ്പിചതും   പാവം ജഡ്ജി കേസ്സ് ഫയല്‍ വച്ചൊഴിഞ്ഞു  കളം വിട്ടതും എന്നത് ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. മാത്രമല്ല  തന്‍റെ ചുറ്റും നില്‍ക്കുന്ന ചാവേറുകളെ  ഉപയോഗപ്പെടുത്തി " പണി കൊടുക്കുകയും" എന്നാല്‍  നേരസ്ഥനായി നിന്ന് കയ്യാടി നേടുകയും ചെയ്യുക   ആന്റണി  കൊണ്ഗ്രസ്സു കാരുടെ  എക്കാലത്തെയും ശൈലിയാണ്  എന്നതും ഇവിടെ ഓര്‍മപ്പെടുത്തട്ടെ  . ( പാമോയില്‍ കേസ്സില്‍   ആ പ്പണി തിരിച്ചു കിട്ടി എന്ന് മാത്രം) . എന്തായാലും മാപ്പ് പറയാന്‍ ഉളുപ്പില്ലത്ത്ത് കൊണ്ട്  മന്ത്രി കസേര പോകില്ല എന്ന്     ഗണേഷിനും സമാധാനിക്കാം. കൂട്ടത്തില്‍     ഉര്‍വശി ശാപം ഉപഹാരം  എന്ന പോലെ മന്ത്രി TM ജേക്കബിന്‍റെ നിര്യാണം  ആശ്വാസമായി എന്ന് വേണം കരുതാന്‍. എന്നാല്‍ Pc  യുടെ കാര്യം കട്ട പോകയാണ്. കേന്ദ്ര തിരെഞ്ഞെടുപ്പു കമ്മീഷനും , കോടതിയും ഒക്കെ യായി  ഇനി അധിക കാലം MLA   ആയി പ്പോലും തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 

ഉത്തരേന്ദ്യയില്‍  ജീവിച്ചവര്‍ക്കും, കുറഞ്ഞ പക്ഷം ട്രെയിനില്‍ യാത്ര ചെയ്തവര്‍ക്കും അവിടുത്തെ ഹിജടകളുടെ  സംസ്കാരം അറിവുള്ളതാണ് . അവരെ വെല്ലുന്ന പ്രകടനമാണ് ഗണേഷും ജോര്‍ജും നടത്തിയതി എന്ന് വിലയിരിത്തപ്പെടുന്നു. ഒടുവില്‍ ഗണേഷിന്   തനിക്കു ഒരു അച്ഛനുണ്ട്‌  എന്ന വാദം പോലും നിരത്താന്‍ നിര്‍ബന്ധിതനായി. ന്യായമായും ഗണേഷിന്  അച്ഛനുണ്ടെന്നും അതിന്‍റെ പിഴവാണ് സംഭവിച്ചതെന്നും   പ്രത്യക്ഷത്തില്‍ തോന്നാം . ആള്‍കൂട്ടം കണ്ടാല്‍ ഹാലിളകി മുന്‍പൊരിക്കല്‍  അച്ഛന്‍ മാടമ്പിക്കും  നാവു പിഴച്ചതും , മന്ത്രി കസേര പോയതും  ചരിത്രത്തിന്‍റെ ഭാഗമാണ്.  പക്ഷെ അത്തരം മാടമ്പി ത്തരമൊന്നും കേരള ജനത ഇനി വച്ച് പൊറിപ്പിക്കീല്ല  എന്ന് മനസ്സിലാക്കിയാല്‍ കേരള കോണ്‍ ഗ്രസ്സ് പോലുള്ള  ഇണ്ടാസ്   രാഷ്ട്രിയം പറഞ്ഞു കുറച്ചു കാലം കൂടി കഴിഞ്ഞു കൂടാം.ദിലീപിന്റെയും കാവ്യാ മാധവന്റെയും ഗ്ലാമറും മറ്റും MLA  ആകാന്‍ സഹായിച്ചേക്കാം പക്ഷെ സംസ്കാരമാന്നെത് കുറച്ചൊക്കെ പൈതൃകമായും, കുറച്ചൊക്കെ സമൂഹത്തിലെ മൂല്യങ്ങള്‍ കണ്ടു പഠിച്ചു സ്വയത്വമാക്കെണ്ടതുമാണ് .

ജോര്‍ജ്ജ്  തേള് കൊത്തിയ കുരങ്ങന്‍റെ പോലെയാണ്. എന്ത് കൊണ്ടോ തനിക്കും  ഒരു അച്ഛനുണ്ട്‌ എന്ന വാദം ഒന്നും നിരത്തി കണ്ടില്ല. എങ്കിലും  ഗാന്ധിജി   പോലും  ഹരി യുടെ ജനം എന്ന് വിളിച്ചു  രാജ്യത്തെ അധ: കൃതരെ  തന്നോടു ചേര്‍ത്തു നിറുത്തിയപ്പോള്‍ ഇവിടെ മുപ്പതു വര്‍ഷത്തിലേറെ   രാഷ്ട്രിയ പ്രവര്‍ത്തന പാരമ്പര്യം പറയുന്ന ഖദര്‍ ധാരിയും കത്തോലിക്ക  രാഷ്ട്രിയത്തിന്റെ  വക്താവുമായ ഒരാള്‍ ഒരു MLA യെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിചെങ്കില്‍  കേരളത്തിലെ ഒരു സാധരനക്കാരന് ഈ മാഹാനുഭാവന്‍ എന്ത് വില കല്‍പ്പിക്കുന്നു എന്നത്  ഗൌരവകരമായി     ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇത് കേവലം രണ്ടു പേരുടെ നാവിന്‍റെ പിഴവായി കാണാന്‍ കഴിയില്ല. മറ്റു ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആസൂത്രിതമായി നടപ്പാക്കിയ  ഒരു ത്രില്ലര്‍ നാടകമാണ്. ഇതിനു നേതൃത്വം കൊടുത്തത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രിയ  മര്യാദകളും , സംസ്കാരത്തിന്‍റെ അതിര്‍ വരമ്പുകളും ലംഘിക്കുന്ന  സമൂഹത്തിലെ  തിന്മയുടെ പ്രതീകങ്ങള്‍ക്കെതിരെ പ്രതികരിക്കുക. 

സത്യമേവജയതേ!

 .


Sunday, October 30, 2011

312. എല്ലാം സഹിക്കേണ്ടി വരുന്ന നമ്മള്‍

ഈ പോസ്റ്റ്‌ എഴുതണോ എന്ന് നൂറു തവണയെങ്കിലും ചിന്തിച്ചു. തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും. എങ്കില്‍ ആ നാറ്റം സഹിച്ചിട്ടെങ്കിലും ഇയാള്‍ തൂറിയ കാര്യം ആളുകളെ അറിയിക്കണ്ടെ.. അല്ലെങ്കില്‍ വീണ്ടും വീണ്ടും ഇവരെ ചുമക്കുന്നവരെ നാറില്ലേ..

കേരളം ഭ്രാന്താലയം എന്ന് പണ്ടേ വിവരമുള്ളവര്‍ പറഞ്ഞതാണ്. അതില്‍ പുതുമയില്ലെന്നു മാത്രമല്ല അക്ഷരം പ്രതി ശരിയാണെന്ന് എന്നും ഓരോ മലയാളികളും അവരെ ഭരിക്കുന്നവരും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ആര്‍ക്കാണ് കൂടുതല്‍ ഭ്രാന്ത് എന്ത് മാത്രമേ ഇനി സംശയമുള്ളു. " ഞരമ്പ് രോഗി " വിവാദം ഏറെക്കുറെ കെട്ടടങ്ങുന്നതിനു മുമ്പേ തന്നെ ഈ വിവാദങ്ങള്‍ നമ്മെയൊക്കെ ഭരിക്കാന്‍ നാം തന്നെ ചുമതലപ്പെടുത്തിയവര്‍ ചെയ്യുന്നതാണെന്ന് ഒന്ന് പുനര്‍വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും. നിഘണ്ടുവില്‍ ഇല്ലാത്ത വാക്കല്ല ഇതൊന്നും എന്നാല്‍ നിഘണ്ടുവിനു തന്നെ പുനര്‍വ്യാഖ്യാനം ചെയ്യുന്നവരും കുറവല്ല. സംസാര , സംസ്കാര സ്വാതന്ത്ര്യം ഏറെയുള്ള നാടാണ് നമ്മുടേത്‌. അതിന്റെ ഏറ്റവും വലിയ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരുടെയും നാടാണ് നമ്മുടേത്‌.. വളര്‍ന്നുവരുന്ന കുട്ടികള്‍ ടിവി , റേഡിയോ , പത്ര മാധ്യമങ്ങളില്‍ കൂടി ഇതെല്ലാം കേട്ട് വളര്‍ന്നാല്‍ പിന്നീട് കുട്ടികളുടെ ഭാഷാശുദ്ധി വികലം ആകുമെന്ന് മാത്രമല്ല അസഭ്യ പൂര്‍ണ്ണവും ആയിരിക്കും.

തന്തയില്ലാത്തവന്‍ എന്നര്‍ത്ഥം വരുന്ന അല്ലങ്കില്‍ താതരാഹിത്യമുള്ളവന്‍ എന്നാ പിതൃശൂന്യന്‍, വൃത്തികെട്ടവന്‍ എന്നര്‍ത്ഥം വരുന്ന നികൃഷ്ട ജീവി , ശുംഭന്‍ , ഏഭ്യന്‍ , ശുനകന്‍ , പട്ടി , കുരങ്ങന്‍ , നാറി , പരനാറി , വിവരദോഷി , നിന്ധ്യന്‍ , വെറുക്കപ്പെട്ടവന്‍ , ബക്കറ്റിലെ വെള്ളം , കൂട് വൃത്തിയാക്കുന്ന ജീവി , പട്ടി എന്നുവേണ്ട ( എനിക്ക് മെയില്‍ അയച്ച ജോഫിയ്ക്ക് ഈ വാക്കുകളില്‍ ചിലതിനു കടപ്പാട് ) എന്നുവേണ്ട ഒരാളെ താറടിച്ചു കാണിക്കാന്‍ വേണ്ട എല്ലാം തന്നെ നമ്മുടെ നേതാക്കള്‍ വിളിച്ചു കഴിഞ്ഞു. അപ്പനേക്കാള്‍ പ്രായമുള്ള ഒരാളെ ഞരമ്പ് രോഗിയെന്നു വിളിക്കുന്ന യുവനേതാവ് ..( ഈയാളെ മുമ്പ് പൂവാല ശല്യത്തിന് പോലീസ് പിടിച്ചെന്ന വാര്‍ത്ത പിറ്റേന്ന് പത്രത്തില്‍ ) ... അഴിമതിയ്ക്കു ബഹളം വെച്ച് വിരോധിച്ച നേതാവിനെ അഴിമതിയുടെ പേരില്‍ കേസുള്ള കഥ പിന്നീട് ... എന്തിനു ഇങ്ങനെ നിങ്ങള്‍ സംസ്കാര കേരളത്തിനു മാനക്കെടുണ്ടാക്കുന്നു.. സത്യത്തില്‍ ഈ നേതാക്കളോട് എനിക്ക് വിരോധമില്ല..

ഒരിക്കല്‍ ഏതോ പോസ്റ്റിനു മറുപടിയായി സഹ ബ്ലോഗ്ഗര്‍ പോണി പറഞ്ഞത് ആളുകള്‍ എന്ത് അര്‍ഹിക്കുന്നു അതാണ്‌ അവര്‍ക്ക് ലഭിക്കുന്നു എന്നാണു. കേവലം സമ്പാദ്യം മാത്രം ലക്‌ഷ്യം ഉള്ള മദ്യത്തിനും വ്യഭിചാരത്തിനും സമയം കണ്ടെത്തുന്ന നമ്മുടെ സമൂഹം ഇതര്‍ഹിക്കുന്നത് തന്നെ .. കേരളമോ ഇന്ത്യയോ രാജ ഭരണത്തിന്‍ കീഴിലല്ല. ബീഹാറോ ജ്ജാര്‍ഖണ്ടോ പോലെ ബൂത്ത് പിടിത്തവും കുറവ് തന്നെ. അപ്പോള്‍ നമ്മളൊക്കെ മാന്യരും നല്ലവരും എന്ന് കരുതി വോട്ടു കൊടുക്കുന്നവര്‍ തന്നെയാണ് അതും വാങ്ങി ഈ പരിപാടികള്‍ നമ്മെ കാണിക്കുന്നത്. സിനിമാ കാണാന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് തീയേറ്ററില്‍ ആ ചിത്രം എന്ത് കോപ്രായം ആണെങ്കിലും കാണേണ്ടി വരും. എന്നാല്‍ ഇടയ്ക്കിറങ്ങി വരാമെന്ന സൗകര്യം ജാനധിപത്യത്തില്‍ ഇല്ല. അതുകൊണ്ട് ഇടയ്ക്കിറങ്ങാന്‍ വയ്യെന്ന കാര്യം കണ്ടിട്ട് വേണം വോട്ടു ചെയ്യാന്‍ ..

നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നമ്മളുടെ കുട്ടികള്‍ വളരേണ്ട സമൂഹത്തില്‍ ഇത്തരം സംസ്കാരം വളരണോ എന്ന് ചിന്തിക്കണം .. വോട്ടിന്റെ ശക്തി നാമൊക്കെ അറിയില്ലെന്നതാണ് ഏറ്റവും വലിയ ദോഷം.. ഓരോ കോടിയുടെയും ചിഹ്നത്തിന്റെയും ലഹരിയില്‍ കുത്തിക്കൊടുക്കുന്ന ഓരോ വോട്ടും പിന്നീട് ഇങ്ങനെ സാംസ്കാരിക കേരളത്തിന്റെ നെഞ്ചത്ത് കയറി ഓട്ടന്‍ തുള്ളല്‍ കളിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് നിങ്ങള്‍ ചെയ്ത വോട്ടാണ് ഇതിന്റെ കാരണം എന്നാണ്. അധികാരം ഇല്ലാത്തവന് പൊതുസമൂഹത്തില്‍ പുല്ലു വിലയാണ്. പല മുന്‍ എം .എല്‍ എ മാരും അത് നേരിട്ട് അനുഭവിക്കുന്നതാണ്‌ .. അതുകൊണ്ട് തന്നെ ജനങ്ങള്‍ അത് തിരിച്ചറിയണം .. നാളെ ഒരു നേതാവ് ഇത്തരം വൃത്തികെട്ട സംബോധന ഒരാളെ ചെയ്യുമ്പോള്‍ അതിനെതിരെ പ്രതികരിക്കരുത്. അതിനെതിരെ എഴുതുകയും അരുത്. അടുത്ത തെരഞ്ഞെടുപ്പില്‍ വേണം അത് കാണിക്കാന്‍ .... !!

അതുവരെ ചെയ്തു പോയ തെറ്റിനെയോര്‍ത്തു മലര്‍ന്നു കിടന്നു തുപ്പുകയാവും നല്ലത്...

Friday, October 14, 2011

311.യഥാര്‍ത്ഥ പോക്കറ്റടിക്കാരനെ രക്ഷപ്പെടാന്‍ അനുവദിച്ചതാണോ?

ബസില്‍ പോക്കറ്റടിച്ചെന്ന സംശയത്തില്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം കേരളീയര്‍ക്കാകെ അപമാനകരമാണ്. ബിഹാറിലും മറ്റും നാട്ടുകാര്‍ സംഘം ചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്നതിന്റെ തനിപ്പകര്‍പ്പാണ് ഇവിടെയുണ്ടായത്. ഇത് തീര്‍ത്തും മനുഷ്യത്വരഹിതവും ക്രൂരവും അപലപനീയവുമായ നടപടിയാണെന്നു പറയേണ്ടിയിരിക്കുന്നു.


പോക്കറ്റടിച്ചെന്ന് ആരോപിക്കപ്പെടുന്നയാള്‍ സ്വര്‍ണം പണയം വച്ചു ലഭിച്ച പണമാണ് കൈവശം സൂക്ഷിച്ചിരുന്നതെന്നാണ് ഇപ്പോഴത്തെ വിവരം. അങ്ങനെയങ്കില്‍ അയാളുടെ നഷ്ടപ്പെട്ട ജീവന് ആരാണു സമാധാനം പറയുക? അഥവാ, പോക്കറ്റടിച്ചതാണെങ്കില്‍ക്കൂടി, ഒരാളെ നിഷ്കരുണം തല്ലിക്കൊല്ലാന്‍ ഏതു നിയമമാണ് അനുവദിക്കുക?


തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം. അതില്‍ തര്‍ക്കമില്ല. എന്നാല്‍, അതിന് അതിന്റേതായ രീതികളുണ്ട്. കുറ്റമറ്റ നിയമസംവിധാനമുള്ള ഒരു രാജ്യത്ത് ഇത്തരം ജനകീയ പൊലീസിംഗ് ആവശ്യമില്ല. ഏതെങ്കിലും കേസിലെ പ്രതിയെപ്പോലും മര്‍ദിക്കാന്‍ ഇവിടെ ആരെയും നിയമം അനുവദിക്കുന്നില്ല. പൊലീസിനടക്കം ഇതെല്ലാം ബാധകവുമാണ്. കുറ്റം തെളിയിക്കാന്‍ മൂന്നാംമുറ പ്രയോഗിക്കുന്നത് നിയമപരമായി തെറ്റാണെന്നിരിക്കെ, ജനങ്ങള്‍ കൂട്ടം കൂടി ഒരാളെ തല്ലിക്കൊല്ലുന്നതിനെ ഏതു വിധത്തിലാണ് അനുകൂലിക്കാനാവുക? കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമായും ഈ സംഭവത്തെ ചൂണ്ടിക്കാണിക്കാം.


കേരളത്തിലെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലും പൊതു സ്ഥലങ്ങളിലും പോക്കറ്റടി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കു തുണയാകുന്നത് പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ. പോക്കറ്റടിച്ചു കിട്ടുന്ന തുകയുടെ പങ്ക് കൃത്യമായി പൊലീസുകാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഇങ്ങനെ വിലസുന്നവരെ നേരില്‍ കാണാന്‍ കോട്ടയത്തോ ചങ്ങനാശേരിയിലോ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ചെന്നാല്‍ മതി. പോക്കറ്റടിക്കാരെ പിടികൂടിയാല്‍ ഉടന്‍ തന്നെ പൊലീസ് ഇടപെടുന്നു. ഏറെ വൈകാതെ ജനക്കൂട്ടത്തിന്റെ ശ്രദ്ധയില്‍ നിന്നു പോക്കറ്റടിക്കാരനെ മാറ്റി രക്ഷപ്പെടുത്തുകയെന്നതാണ് പൊലീസിന്റെ രീതി. ഇതെല്ലാം അറിയുന്നവരാണ് ഇവിടെ ജീവിക്കുന്ന ജനങ്ങളെന്ന് തിരിച്ചറിയാന്‍ പൊലീസുകാര്‍ക്കു സാധിക്കണം. കുത്തഴിഞ്ഞ സംവിധാനമായി പൊലീസ് സേന മാറുന്നു എന്നത് തികച്ചും ദൗര്‍ഭാഗ്യകരം തന്നെ. പൊലീസിലേല്പിച്ചാല്‍ പോക്കറ്റടിക്കാര്‍ രക്ഷപ്പെടുമെന്ന് ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം.


ഒരു യുവാവിനെ തല്ലിക്കൊല്ലുന്നതിന് ഇതൊന്നും ന്യായീകരണമാവില്ലെങ്കിലും, സേനയില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങളെക്കുറിച്ച് പൊലീസ് അധികാരികളെ ചിന്തിപ്പിക്കാന്‍ ഈ സംഭവം സഹായകമാകണം.
യുവാവിനെ മര്‍ദിച്ചു കൊന്നതില്‍ ഒരാള്‍ ഒരു എംപിയുടെ ഗണ്‍മാനാണ് എന്നത് ഗൗരവമായിത്തന്നെ കാണണം. പൊലീസുകാര്‍ തന്നെ മര്‍ദനത്തിനു നേതൃത്വം നല്‍കിയെന്നതിന്റെ പൊരുള്‍ മറ്റു ചിലതാണ്. തനിക്കു പരിചയമില്ലാത്ത ഒരാളെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച് തല്ലിക്കൊല്ലുമ്പോള്‍, യഥാര്‍ത്ഥ പോക്കറ്റടിക്കാരനെ രക്ഷപ്പെടാന്‍ അനുവദിച്ചതാണോയെന്നും അന്വേഷിക്കണം. കുറ്റവാളികളില്‍ ഒരാള്‍ പൊലീസുകാരനായ സ്ഥിതിക്ക് ഇത്തരമൊരു അന്വേഷണം അത്യന്താപേക്ഷിതം തന്നെ. പോക്കറ്റടിക്കാരും പൊലീസുമായുള്ള അവിശുദ്ധ ബന്ധം അത്ര വലിയ രഹസ്യമൊന്നുമല്ലെന്നിരിക്കെ ഈ വിധത്തിലുള്ള അന്വേഷണം മറ്റു പല രഹസ്യങ്ങളിലേക്കുമുള്ള വഴിയായേക്കാം. പക്ഷേ, അന്വേഷിക്കുന്നതും പൊലീസുകാര്‍ തന്നെയാണെന്നിരിക്കെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് എങ്ങനെ കരുതാനാവും.


കൊല്ലപ്പെട്ട രഘു സ്വര്‍ണം പണയം വച്ച പൈസയാണു കയ്യില്‍ കരുതിയിരുന്നതെന്നാണു ബന്ധുക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍, ഈ കൊലപാതകത്തിന്റെ ഗൗരവം ഇരട്ടിയാകുന്നു. നഷ്ടമായ പണം എന്നു പറഞ്ഞ് തിരികെ പിടിച്ചെടുത്ത പണം ഇനി എവിടേക്കാണ് എത്തേണ്ടത്? യഥാര്‍ത്ഥത്തില്‍ പണം നഷ്ടമായിട്ടുണ്ടെങ്കില്‍ അത് എടുത്തത് ആരാണ്? മൂന്നാളുകള്‍ ചേര്‍ന്നാണു മര്‍ദനം നടത്തിയതെന്നാണ് ബസിലെ കണ്ടക്ടര്‍ അടക്കമുള്ളവര്‍ പറയുന്നത്. പിടിയിലായത് രണ്ടു പേര്‍ മാത്രം. അങ്ങനെയെങ്കില്‍ മൂന്നാമന്‍ ആരായിരുന്നു. യഥാര്‍ത്ഥ പ്രതി അയാളാണോയെന്നും അന്വേഷിക്കണം.


ഇവിടെ സാമൂഹികമായ വിഷയങ്ങളാണ് ഉയര്‍ന്നു വരുന്നത്. കാടന്‍ സംസ്കാരത്തിന്റെ കാലത്തേക്കുള്ള തിരിച്ചുപോക്കാണ് കാണുന്നത്. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന പല നൂറ്റാണ്ടു പഴക്കമുള്ള നീതിബോധം പുതിയ തലമുറയിലേക്കു വളര്‍ന്നു പന്തലിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും നിസാരമായി കണ്ടുകൂടാ.
ആരെയെങ്കിലും മര്‍ദിക്കാനോ അവഹേളിക്കാനോ ഇന്ത്യന്‍ ശിക്ഷാനിയമം അനുവദിക്കുന്നില്ല. ജനങ്ങള്‍ സ്വയം ശിക്ഷവിധിക്കുന്നത് പരിഷ്കൃത സമൂഹത്തിനു നിരക്കാത്തതാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൈശാചികമായ മുറകള്‍ വിദ്യാസമ്പന്നരായ കേരള ജനത എന്നും പുച്ഛത്തോടെയേ നോക്കിക്കണ്ടിട്ടുള്ളൂ. പുതിയ തലമുറയിലേക്കു ക്രിമിനല്‍ വാസന അതിവേഗത്തില്‍ പടരുന്നുണ്ടെന്നതിന്റെ സൂചനയായും ഈ സംഭവത്തെ കാണണം. ബസിലുള്ള മറ്റു യാത്രക്കാര്‍ തടസം പിടിച്ചിട്ടും ക്രൂരമായ മര്‍ദനം തുടര്‍ന്നവരുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. മര്‍ദനത്തെ തടസപ്പെടുത്താന്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതായി കണ്ടക്ടര്‍ പറഞ്ഞിട്ടുണ്ട്. ബസില്‍ പോക്കറ്റടിയുണ്ടായാല്‍ അടുത്ത പൊലീസ് സ്റ്റേഷനിലേക്കു വണ്ടി എത്തിക്കുക എന്നതാണ് സാധാരണ രീതി. അതിനു പകരമായി, മര്‍ദനമുറ അഴിച്ചു വിടുകയും, ബസ് നേരേ ഗാരേജിലേക്കു കൊണ്ടുപോവുകയും ചെയ്തതില്‍ അസ്വാഭാവികതയുണ്ട്.


കൊല്ലപ്പെട്ടയാള്‍ നിരപരാധിയാണെങ്കിലും അല്ലെങ്കിലും, അതൊന്നും ഇത്തരം വീഴ്ചകള്‍ക്കുള്ള മറുപടിയാകുന്നില്ല. കേരളത്തില്‍ ഇത്തരം കാടത്തം നിറഞ്ഞ രീതികള്‍ ഇനിയെങ്കിലും ഉണ്ടായിക്കൂടാ. സര്‍ക്കാര്‍ ഇക്കാര്യം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നു പ്രതീക്ഷിക്കാം.

Wednesday, October 12, 2011

310.എനിക്ക് നാട്ടില്‍ ജീവിക്കണം ...!!

അമേരിക്കയിലെത്തിയിട്ട്‌ ഒന്നര പതിറ്റാണ്ട് .. നാട്ടില്‍ പണികഴിപ്പിച്ച വീടിനു ചിലവ് ഒന്നരക്കോടി .. ഫര്‍ണിഷിങ്ങും ലാന്‍ഡ്സ്കേപ്പും കൂടി അരക്കോടി. മുറ്റത്തു കിടക്കുന്ന സി ക്ലാസ് മുപ്പത്തി രണ്ടു ലക്ഷത്തിന്റെത് .. എനിക്ക് ഇനിയും നാട്ടില്‍ ജീവിക്കണം . മണ്ണിന്റെ മണം എന്നെ തിരികെ വിളിക്കുന്നു. പാടവും കിളികളും തവളകളുടെ കരച്ചിലും എന്തിനു മുറ്റത്തു വന്നു വിരുന്നു വിളിക്കുന്ന കാക്കയും ഞാന്‍ മലയാളിയാണെന്ന് ആ മണ്ണിന്റെ സ്വന്തമെന്നു ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ കമ്പ്യൂട്ടറില്‍ ആര്‍ക്കോ വേണ്ടി ഉണ്ടാക്കി കൊടുത്ത പ്രോഗ്രാമുകള്‍ എന്നെ കോടീശ്വരനാക്കി. എന്റെ ജീവിതത്തിന്റെ സന്തോഷത്തിന്റെ പ്രോഗ്രാമുകള്‍ എന്നെ നിരാശപ്പെടുത്തുന്നു.. എങ്കില്‍ കുട്ടികളുടെ പഠനവും എല്ലാം കേരളത്തില്‍ തന്നെയാക്കാം. ശേ. എന്നാലും ചിലകാര്യങ്ങള്‍ എന്നെ അലോസരപ്പെടുത്തുന്നുണ്ട്. രാമേട്ടന്റെ ചായക്കടയിലെ ബോണ്ടയുടെ സ്വാദ് ഇവിടുത്തെ വഴിയോരക്കടയിലെ ഹോട്ട് ഡോഗിനെവിടെ..!!

എന്നാലും തെരുവിലും സിറ്റിയിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന പേ പിടിച്ച നായകള്‍ ഇവിടെയില്ലല്ലോ.. അമേരിക്ക മെച്ചം തന്നെ.. ആരോ അടിച്ചിട്ട് തല്ലി മൃതപ്രായന്‍ ആക്കിയിട്ടു ഗുദത്തില്‍ പാരയും കുത്തിക്കയറ്റി ജനനേന്ദ്രിയം അടിച്ചു പൊളിച്ചു പരാതി കൊടുത്താല്‍ ഭ്രാന്തെന്ന് മുദ്രകുത്തില്ലല്ലോ.. ഭാഗ്യം . മാലോകര്‍ മുമ്പേ ഒരു പെണ്ണിനെ ട്രൈനിയില്‍ നിന്ന് തള്ളിയിട്ടു ക്രൂരമായി ബലാല്‍സംഗം ചെയ്തിട്ടും പ്രതിയെ രക്ഷപ്പെടുത്താന്‍ ഏറെപ്പെരുള്ള നാടല്ലല്ലോ ഇത്.. ഭാഗ്യം.. മൂത്രമോഴിക്കരുതെന്നു ബോര്‍ഡ് വെച്ചാല്‍ അവിടെ മുള്ളണം എന്ന് വാശിയുള്ളവര്‍ എന്തായാലും ഇവിടെ കുറവ് തന്നെ.. വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ ഇട്ടില്ലെങ്കില്‍ ഉറക്കം വരില്ല. അല്ലാ എല്ലാവരും സ്വന്തം അല്ലെ.

കാറിന്റെ പുറകില്‍ ബോട്ടും കെട്ടിയിട്ടു റോഡിലൂടെ സഞ്ചരിക്കാന്‍ വേറെ എവിടെ കഴിയും.. മുപ്പതു കിലോമീറ്റര്‍ വേഗത്തില്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത ഹൈ വേ.. അതെ യതെ.. അതി വേഗം ബഹുദൂരം .. !! എക്സ്പ്രെസ്സ് ഹൈവേ ബൂര്‍ഷ ലക്ഷണം.. ലോകത്തെ മാറ്റങ്ങള്‍ നമ്മള്‍ എന്തിനറിയണം. ദൈവത്തിന്റെ സ്വന്തം നാടാണ്.. അതേപോലെ ദൈവങ്ങള്‍ ഏറെയുള്ള നാടും.. മുക്കിനു മുക്കിനു പള്ളി അമ്പലം മോസ്ക് .. ശബ്ദം ചെവി തകര്‍ക്കും.. റോഡിലൂടെ ഹോണ്‍ കേള്‍ക്കാതെ വീട്ടിലെത്തിയാല്‍ അതിന്റെ ഭാഗ്യം ഒന്ന് വേറെ തന്നെ.. വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചു വീട്ടിലെത്തുന്നത് വരെ മുള്ളാനോ അപ്പിയിടാണോ പറ്റില്ല. പൊതു സ്ഥലത്ത് ഇങ്ങനെ കാര്യം സാധിക്കാനും ഏറെ രാജ്യത്ത് പറ്റില്ലല്ലോ.

ആണ്ടിലൊരിക്കല്‍ വീട്ടിലെത്തിയാല്‍ പിരിവുകാരെ കൊണ്ട് വയ്യ.. ദേവാലയങ്ങള്‍ , രാഷ്ട്രീയം , നാട് /നാട്ടുകാര്‍ , കല്യാണം എന്നുവേണ്ട തെണ്ടികളുടെ പിരിവ് പോലും അസഹനീയം. അഴുകിയ പച്ചകറികളുടെ ഘോഷയാത്രകള്‍ നടത്തുന്ന ഭക്ഷ്യ പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍ , നോണ്‍ വെജിറ്റെറിയന്‍ വാങ്ങിയാല്‍ പാറ്റ, മൂട്ട , ഈച്ച എന്ന് വേണ്ട എന്തും കിട്ടും.. സമൃദ്ധ സുഭിക്ഷ ഭക്ഷണം തന്നെ. ഹോട്ടലിലെ വാഷ് റൂമില്‍ കയറിയാല്‍ തീര്‍ന്നു. കഴിച്ചതും ഉള്ളില്‍ കിടക്കുന്ന കുടലും പണ്ടവും വരെ വെളിയില്‍ എത്തും.. അല്ല ശര്‍ദ്ധിക്കാന്‍ വേറെ പണിപ്പെടെണ്ട.

ട്രാഫിക് അമ്പേ.. കൊള്ളാം റോഡ്‌ അപ്പന്റെ എന്നുള്ള രീതിയില്‍ പായുന്ന വാഹനങ്ങള്‍ , ട്രാഫിക് നിയമങ്ങള്‍ എനിക്കുള്ളതെന്ന് പറഞ്ഞുകൊണ്ട് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ , റോഡിലൂടെ മുറിച്ചു കടക്കുന്ന കുട്ടിയേയോ വൃദ്ധരെയോ ഇടിച്ചു വണ്ടി പറത്തിയാല്‍ ഉടനെ വരും.. --- തെണ്ടികള്‍ വണ്ടി വരുന്നത് കണ്ടില്ലേ..--- ആത്മഗതം മിക്കവരുടെയും ഒച്ചത്തില്‍ തന്നെയാവും.. കൈക്കൂലി ജോലിയുടെ ഭാഗമോ അവകാശമോ അറിയില്ല. എന്തായാലും ഇല്ലാതെ ഒന്നും നടക്കില്ല. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഒഴികെ ഒന്നും സമയത്ത് കിട്ടില്ല. ഒരു പരാതി കൊടുത്താല്‍ കൊടുക്കുന്നവന്റെ രാഷ്ട്രീയ സാമ്പത്തിക ശക്തി അറിഞ്ഞു മാത്രം പ്രവര്‍ത്തനം.. കൊള്ളാം..

ഒരു സിനിമ കാണാന്‍ പോയാല്‍ കൂക്ക് വിളി , ചൂളമടി.. കമന്റടി , എസിയില്ലാത്ത മൂട്ടയുള്ള തീയേറ്റര്‍ ...തിരികെ വരുമ്പോള്‍ ഒരുപക്ഷെ റോഡിലൂടെ വണ്ടി കണ്ടില്ലെന്നു വരാം.. സ്വന്തം വണ്ടി ഓടിക്കാന്‍ കൂടി കഴിയില്ലെന്ന് വരാം.. ബന്ദ്‌. ഏതൊക്കെ പേരുകള്‍ മാറിയാലും ഹര്‍ത്താലും പണിമുടക്കും എല്ലാം ഇതുതന്നെ. ...

ഇടയ്ക്കിടെ പന്നിപ്പനി, ഡേങ്കൂ പ്പനി , എലിപ്പനി , പൂച്ച പ്പനി എന്നുവേണ്ട ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തീരാറില്ല.. പരസ്പരം തെറിവിളിക്കാനല്ലാതെ രാഷ്ട്രീയക്കാര്‍ എന്ത് ചെയ്യാറുണ്ട്.

ങാ ഇനി വീട് വിറ്റിട്ട് തിരികെ പോകാം.. അമേരിക്ക തന്നെ ഭേദം... അമേരിക്കയിലെ തവളകളുടെ ശബ്ദം തന്നെ ഭേദം.. അമേരിക്കന്‍ കാക്കകള്‍ തന്നെ ഭേദം.. ഇനി ദൈവത്തിന്റെ നാടെന്നു വിളിച്ചു ഞാന്‍ എന്നെ തന്നെ ചതിക്കാന്‍ വയ്യ.. ( ഒരു പാവം അമേരിക്കന്‍ മലയാളിയുടെ വിഷമം ..)

Monday, October 10, 2011

309.അച്ചുമ്മാന്റെ ആനകള്‍

ഒഴിപ്പിച്ചിട്ടും ഒഴിയാതിരുന്ന മൂന്നാര്‍ പാര്‍വതിമലയിലെ കൈയേറ്റക്കാരെ ഒടുവില്‍ കാട്ടാനക്കൂട്ടം തുരത്തി. ശനിയാഴ്‌ചയാണ്‌ കുട്ടി ആനകള്‍ അടക്കമുള്ള സംഘം പാര്‍വതിമല 'പിടിച്ചെടുത്തത്‌'.

എട്ടു കുടിലുകള്‍ തകര്‍ത്തു. കൈയേറി ഇറക്കിയിരുന്ന കൃഷി ദേഷണ്ഡങ്ങളും നശിപ്പിച്ചു. കുടിലുകളില്‍ താമസിച്ചിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. മൂന്നാര്‍ കൈയേറ്റം വാര്‍ത്തയായതു മുതല്‍ പാര്‍വതിമല ശ്രദ്ധാകേന്ദ്രമായിരുന്നു. പലതവണ ഇവിടം ഒഴിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കുടിലുകെട്ടി കൈയേറ്റക്കാര്‍ രംഗത്തുവരുമായിരുന്നു. കഴിഞ്ഞയാഴ്‌ച ചിന്നക്കനാലില്‍ കൈയേറി കെട്ടിയ കുടിലുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.

Sunday, October 9, 2011

308.നാട്ടൂകാർ- അവരാരൊക്കെയാണ്..?

DHRM-പ്രവർത്തകർ കോളനികളിൽ ഭീകരപ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ പിടിച്ച് പോലീസിൽ ഏല്പിക്കുന്നു .പോലീസ് വിട്ടയ്ക്കുന്നു.കാരണം,നിയമ വിധേയമായ സംഘനയാണന്നും,തീവ്രവാദി സംഘടനയാണന്നു പോലീസ് രേഖകളിൽ ഇല്ലന്നും വ്യക്തമാക്കുന്നു.ഇന്നത്തെ പത്രത്തിലും(09-10-11) സമാനമായ വാർത്തയുണ്ട്.ഇടമണ്ണിൽ കോളനികൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തിയ ഡി.എച്.ആർ.എം.പ്രവർത്തകരെ സി.പി.ഐ.പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞ് പോലിസ്സിൽ ഏല്പിക്കുന്നു.പിന്നീട് വിട്ടയക്കുന്നു.അപ്പോഴാണ് സ്വാഭാവികമായൊരു സംശയം ഉയരുന്നത്.ആരൊക്കെയാണ് നാട്ടുകാർ..?

കോളനികളിൽ താമസിക്കുന്ന ദലിത് സമൂഹം നാട്ടുകാരിൽ പെടുന്നില്ലേ..?ആശയങ്ങൾ പ്രചരിപ്പിക്കാൻ ആർക്കൊക്കെയാണ് അവകാശം..? ലഘുലേഖകൾ വിതരണം ചെയ്തു എന്നതിന്റെ പേരിൽ ഇതിനുമുമ്പ് ഏതൊക്കെ സംഘടനകൾക്കെതിരെ നാട്ടുകാർ സംഘടിച്ചു..?തീവ്രവാദം തിളിയിക്കാൻ തയ്യറാകുന്നവർക്ക് സർക്കാർ പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.അതാരെങ്കിലും വാങ്ങിയോ..? ഉത്തരമില്ലാത്ത ചോദ്യങ്ങൾ അനവധിയാണ് .അപ്പോഴും ഒരുചോദ്യം പിന്നേയും അവശേഷിക്കുന്നു.നാട്ടുകാർ-അവരാരൊക്കെയാണ്..?

Wednesday, September 28, 2011

307.മലയാള സിനിമയുടെ അന്തകര്‍ ആരാണ്..

മലയാള സിനിമാ നശിക്കുന്നു.. നശിപ്പിക്കുന്നു.. എന്നൊക്കെയുള്ള പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഒറ്റയ്ക്ക് ഇതിനെ ഒന്നുനന്നാക്കാന്‍ രായപ്പണ്ണന്‍ ശ്രമിച്ചിട്ട് ആരും അങ്ങട്ട് സഹായിക്കുന്നുമില്ല. അമ്മ , മാക്ട , തീയേറ്റര്‍ /എക്സിബിറ്റെഴ്സ് യൂണിയന്‍ , ഫെഫ്ക , പ്രൊഡ്യൂസ്ഴ്സേസ് യൂണിയന്‍ എന്നുവേണ്ട എല്ലാ കുണാപ്പന്‍മാരും നോക്കിയിട്ട് മലയാളം സിനിമ നന്നായില്ല. പകരം കിട്ടിയതോ.. പാവം തിലകന്‍ , സ്ഫടികം ജോര്‍ജ് , മാള തുടങ്ങി ഒരു കൂട്ടം നടന്മാരെ ഒരു പരുവത്തിലാക്കി. വിനയമില്ലെന്ന കാരണത്താല്‍ ഒരു സംവിധായകന്റെ അന്നം മുടക്കി.. ആദ്യമൊക്കെ സൂപ്പര്‍ താരങ്ങള്‍ ആണ് കുഴപ്പക്കാര്‍ എന്നായിരുന്നു പ്രചാരണം. പിന്നീട് സംവിധായകരെ തെറി വിളി തുടങ്ങി. പിന്നീട് ചാനലുകാരെ .. ഒരു മാടമ്പിത്തരം എല്ലായിടത്തുമുണ്ടെന്നു ഇപ്പോള്‍ നിര്‍മ്മാതാക്കളും തെളിയിച്ചിരിക്കുന്നു.

അടുത്തിടെ ഒരു നടിയും കൂതറത്തിരുമെനിയ്ക്ക് കേമിയെന്നു തോന്നിയിട്ടില്ല. മഞ്ജു വാരിയര്‍ പോയതില്‍ പിന്നെ കഴിവുള്ള ഒന്നും അധികം വന്നിട്ടുമില്ല. വയറും തുടയും കാണിച്ചു കുണ്ടിയും കുലുക്കി ഒന്നോ രണ്ടോ പടത്തില്‍ മുഖവും ശരീരവും കാണിച്ചു "അല്‍പ്പം കാശുണ്ടാക്കി " താരമെന്ന് പേര് കേള്‍പ്പിക്കുമെന്നല്ലാതെ കഴിവുള്ള അധികം കുട്ടികളെ കണ്ടിട്ടില്ല. എന്നാല്‍ അതിനു അപവാദമാണ് നിത്യാമേനോന്‍. വളരെ കുറച്ചു പടങ്ങളില്‍ കൂടി കഴിവും സൗന്ദര്യവും അഭിനയശേഷിയും കൊണ്ട് നിത്യ മലയാളിയുടെ മനം കവര്‍ന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമാ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ നിത്യക്കു ഊര് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. കാരണം ഒന്ന് പരിശോധിച്ച് നോക്കാം.

ഒരു ഷൂട്ടിംഗ് സൈറ്റില്‍ കുറെ നിര്‍മ്മാതാക്കള്‍ ( മൊതലാളികള്‍ ) ചെന്നു. നിത്യയുടെ അഭിനയം ഒന്ന് കണ്ടേക്കാം ഒപ്പം നിത്യക്കു ഒരു പടവും അങ്ങ് കൊടുത്തേക്കാം എന്നാണു തീരുമാനം. തങ്ങളെപ്പോലെയുള്ള മൊതലാളികള്‍ വരുമ്പോള്‍ അത്ര സീനിയര്‍ അല്ലാത്ത കൊച്ചു പഞ്ചപുച്ചം അടക്കി നിന്ന് താണു വണങ്ങും എന്ന് കരുതിയ കുണാപ്പന്‍മാര്‍ക്ക് തെറ്റി. പണ്ട് കോടമ്പാക്കത്ത് നിര്‍മ്മാതാക്കള്‍ വരുന്നെന്നു കേള്‍ക്കുമ്പോള്‍ ഉടുതുണി പറിച്ചു മാറിന്റെ വലിപ്പം കാണിച്ചു കുണുങ്ങി കുണുങ്ങി ഉരുമ്മി ഉരുമ്മി ചെന്നിരുന്ന നടിമാരുടെ കാലമല്ല ഇത്. വിവരവും വിദ്യാഭാസവും ഉള്ള പിള്ളേര്‍ നല്ല കുടുംബത്തില്‍ നിന്നുതന്നെ വരുന്നവരാണ്. കാര്യം സംസാരിക്കാന്‍ മാനേജര്‍ ഉണ്ട്. തീര്‍ത്തും പ്രൊഫെഷണല്‍ ആയ സമീപനം. എന്താ ഉത്തരെണ്ട്യന്‍ നടിയായാല്‍ ഇതുതന്നെയല്ലേ ചെയ്യുക. നടി വരാത്തപ്പോള്‍ അണ്ണന്‍മാര്‍ക്ക് നൊന്തു. മാനേജര്‍ വന്നപ്പോള്‍ " ചെല്ലെടെ നുമ്മ വന്നിരിക്കണ കണ്ടില്ലേ. വന്നു ഇത്രേടം വരാന്‍ പറ.. അല്ലെങ്കില്‍ പെണ്ണിന് പണി കൊടുക്കുമെന്ന് " പറഞ്ഞപ്പോള്‍ നിത്യ ഞെട്ടിയില്ല.. അതാണ്‌ കുടുംബത്തില്‍ പിറന്നതിന്റെ ഗുണം. ഇതിന്റെ കുന്നുകുനിപ്പാണ് നിത്യയുടെ ഊരുവിലക്കിനു പിന്നില്‍ .

പണ്ടൊരു കാലം ഉണ്ടായിരുന്നു. കുഞ്ചാക്കോ , സുബ്രമണ്യം മുതലാളിമാരുടെ കാലം. നടന്‍മാര്‍ കേവലം അഭിനയ കൂലി തൊഴിലാളി ആയിരുന്ന കാലം. ഇപ്പോള്‍ ആ പണി ഒരുപക്ഷെ ചിലവാകില്ല. കശുകണ്ട് വളര്‍ന്ന പിള്ളാരെ കെയറി ഒസ്താന്‍ നോക്കല്ലേ. കാരണം അവര്‍ മൈ ... പോലും വക വയ്ക്കില്ല..

മലയാളം സിനിമ നശിപ്പിക്കുന്നത് സിനിമ താരങ്ങള്‍ മാത്രമല്ല. ഇത്തരം മാടമ്പിമാര്‍ കൂടിയാണ്. ഇവര്‍ക്കെതിരെ പ്രേക്ഷകര്‍ പ്രതികരിക്കേണ്ട കാലം കഴിഞ്ഞിരിക്കേണ്ടിയിരിക്കുന്നു. ഒരു സംശയം ചോദിച്ചോട്ടെ. ഒരു നടിയെ ഊരുവിലക്കാന്‍ നിങ്ങള്ക്ക് കഴിയും. നിങ്ങളുടെ സിനിമ കൂവിത്തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലേ. ഞങ്ങള്‍ നിങ്ങളുടെ പടം കാണാതിരുന്നാല്‍ ഏതു മൈ.... ഈ പടം കാണും.. അതിനും ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്നും ആളെ ഇറക്കി കാണിക്കുമോ.. സിനിമയുടെ ലോകത്ത് ഏറ്റവും വലിയ ശക്തി കാണികള്‍ ആണെന്ന കാര്യം മാത്രം ഈ ഡാഷ് ... മക്കള്‍ മറക്കാതിരിക്കട്ടെ..

മലയാള സിനിമയെ സ്നേഹിക്കുന്ന നശിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു മലയാളി.

Monday, September 26, 2011

306.പ്രസിഡണ്ടിനൊരു കത്ത്.

ബഹുമാനപ്പെട്ട ആദരണീയയായ കര്‍ത്തൃകടാക്ഷം ഏറെ കിട്ടിയ പ്രസിഡണ്ട് മഹതി മുമ്പാകെ സമര്‍പ്പിക്കുന്ന ഹര്‍ജി .( ഭവതിയുടെ പേരറിയില്ല. പി.എസ്.സി പരീക്ഷ എഴുതുന്ന പ്രായം കഴിഞ്ഞതിനാല്‍ ക്ഷമിക്കുക.)

ബഹുമാന്യ മാഡം,

കഴിഞ്ഞ കുറെ നാളുകളായി ഏതോ ഒരു ശുംഭന്‍ ( ശുംഭന്‍ എന്നാല്‍ തെറിയല്ലെന്ന് കോടതിയില്‍ ആരോ സത്യവാങ്ങ് കൊടുത്തിട്ടുണ്ട്.) നല്‍കിയ ബില്ല് പ്രകാരം ജനസംഖ്യ നിയന്ത്രണത്തിനു ചില സര്‍ക്കാരുകള്‍ ആലോചിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഈ ഘോരമായ വിഡ്ഢിത്തം തടയണമെന്ന് അപേക്ഷിക്കാനാണ് ഈ ഹര്‍ജി. മാഡവും ഒരു സ്ത്രീയായത് കൊണ്ട് മാതൃത്വത്തിന്റെ വില മനസ്സിലാക്കുമെന്ന് കരുതുന്നു. വിവാഹം കഴിക്കാതെ തന്നെ ദിവ്യഗര്‍ഭം പൂണ്ട അമ്മയുടെ അനുഗ്രഹം അവിടുത്തേക്ക്‌ ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ചില വിഷയങ്ങള്‍ അറിയിച്ചു കൊള്ളട്ടെ.

അമ്മയാവാനുള്ള അവകാശം സ്ത്രീകള്‍ക്കുള്ളതാണ്. എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുള്ളത് ദമ്പതികള്‍ക്കും. കുറഞ്ഞത്‌ ഓരോ ഡസന്‍ കുട്ടികള്‍ എങ്കിലും ഓരോ ഭവനത്തിലും വേണമെന്നുള്ളതാണ് നല്ല തീരുമാനം. അയല്‍വക്കത്തെ കുട്ടികളുടെ ടീമുകളുമായി ക്രിക്കറ്റ് , ഫുട്ബോള്‍ മത്സരം വേണമെങ്കിലും നടത്താം. നിയന്ത്രിത ഗര്‍ഭ നിരോധനം എന്നതുതന്നെ തെറ്റാണു. ആകാശങ്ങളിലെ നക്ഷത്രങ്ങള്‍ പോലെയും തീരത്തെ മണല്‍ തരികള്‍ പോലെയും കുട്ടികള്‍ ഉണ്ടാവട്ടെ.. അവരൊക്കെ ദൈവത്തിന്റെ ദാനമല്ലേ. ദൈവം തരുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ മനുഷ്യനാരാണ്. കോപ്പര്‍ ടീ , കോണ്ടം , ഗര്‍ഭ നിരോധന ഉറകള്‍ തുടങ്ങിയവ ഉടന്‍ തന്നെ നിരോധിക്കണം. കമ്യൂണിസ്റ്റ്കാരുടെ മത നിന്ദയും നിരീശ്വര ചിന്താഗതികളും ആണ് ഈ ജനന നിയന്ത്രണത്തിന്റെ കാരണം. ചൈനയില്‍ കണ്ടില്ലേ രണ്ടിലേറെ കുട്ടികള്‍ ഉണ്ടായാല്‍ ശിക്ഷ. അതുതന്നെ ഇവിടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് കമ്മ്യൂണിസം വളര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു മുഖം മാത്രമാണ്. ചൈനയിലെ വളര്‍ച്ച എന്നത് ശുംഭത്തരം മാത്രമാണ്. ദുഷ്ടനെ പനപോലെ വളര്‍ത്തും എന്ന് കേട്ടിട്ടില്ലേ. അതാണ് അവിടെ നടക്കുന്നത്. അതേപോലെ തളര്‍ത്തുകയും ചെയ്യും. കുട്ടികളെ പ്രത്യുല്‍പ്പാദനത്തിന്റെ മഹത്വം മനസ്സിലാക്കുന്ന ലഘുലേഖകള്‍ ഉടനെ ഇറക്കുകയും പ്രബോധനം തുടങ്ങുകയും ചെയ്യണം.

സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഗര്‍ഭധാരണം നടത്താന്‍ അവസരം കൊടുക്കണം. വന്ധ്യത പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത്യുല്‍പ്പാദന ശേഷിയുള്ള ബീജം പ്രദാനം ചെയ്യുന്ന ആളുകളെ ഇറക്കുമതി ചെയ്യുന്ന സംവിധാനം ഉണ്ടാവണം. ( സഭയില്‍ ഇത്തരം ശേഷിയുള്ളവരെ കണ്ടെത്താന്‍ പ്രത്യേകം യജ്ഞം തന്നെ നടത്തുന്ന കാര്യം പരിഗണനയില്‍ ആണ്.) . ഇറക്കുമതി ചെയ്ത അണ്ഡം , ബീജങ്ങള്‍ എല്ലാ കടയിലും ലഭ്യമാക്കാന്‍ ഉടന്‍ തന്നെ നിയമം കൊണ്ടുവരണം. തന്നെയുമല്ല ഗര്‍ഭപാത്രം വാടകയ്കെടുത്തും യജ്ഞം മുമ്പോട്ട്‌ കൊണ്ട് പോകണം. അബോര്‍ഷന്‍ നടത്തല്‍ , കുട്ടികള്‍ നിയന്ത്രിക്കല്‍ , തുടങ്ങിയവ ചിന്തിക്കുന്നവര്‍ക്ക് ജീവപര്യന്തം കഠിന തടവ് , തൂക്കി കൊല തുടങ്ങിയവും പരിഗണിക്കണം. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയാല്‍ ഉടന്‍ തന്നെ കൃഷി ( ക്ഷമിക്കണം കുട്ടികളെ സൃഷ്ടിക്കല്‍ ) തുടങ്ങാന്‍ നിയമം കൊണ്ടുവരണം. എങ്കില്‍ മാത്രമേ മിനിമം ഒരു ഡസന്‍ എങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയൂ. കടുത്ത പ്രജനശേഷിയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സൃഷ്ടിക്കേണ്ട ഒരു സംവിധാനവും വളര്‍ത്തിയെടുക്കേണം. ഇന്ത്യ ഉടനെ തന്നെ ചൈനയെ ജനസംഖ്യയില്‍ പിന്‍തള്ളും. നമ്മള്‍ അടുത്ത പഞ്ചവല്‍സര പദ്ധതിയില്‍ ഈ ജനസംഖ്യ വര്‍ദ്ധനാ യജ്ഞം ഉള്‍പ്പെടുത്തി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ഇരുന്നൂറ്റി അമ്പത് കോടി എന്നാ ലക്‌ഷ്യം എങ്കിലും സാധിക്കണം.

കേരളം പോലെ ജനസംഖ്യ കുറഞ്ഞ അതേപോലെ ജനസാന്ദ്രതയും കുറഞ്ഞ ഒരു സ്റ്റേറ്റില്‍ ഒരു ഡസനിലേറെ പ്രസവിച്ച അമ്മമാരുടെ ഉത്ബോധനാ ക്ലാസ്സുകള്‍ , രണ്ടും മൂന്നും ഡസന്‍ കുട്ടികള്‍ ഉള്ള അപ്പന്മാരുടെ വീരഗാഥകള്‍ ഒക്കെ നടത്തി ആളുകളെ നേര്‍വഴി നടത്തിക്കാം. കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നവര്‍ക്ക് അവാര്‍ഡ് , എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉണ്ടാക്കിയ അപ്പനും അമ്മയും ഭാരത രത്നം ഒക്കെ കൊടുക്കാം. ബലാല്‍സംഗം , പീഡനം എന്നിവയുടെ ലക്‌ഷ്യം ജനസംഖ്യ വര്‍ദ്ധനവ് ആണെങ്കില്‍ ശിക്ഷ നല്‍കാതിരിക്കല്‍ തുടങ്ങിയവയും ഏര്‍പ്പെടുത്താം. ഓരോ ഹൈസ്കൂള്‍ മുതല്‍ വയാഗ്ര , നല്‍കി കുട്ടികളെ വിത്തുകാളകളെ വെല്ലുന്ന വീര്യമുള്ളവരാക്കി തീര്‍ക്കാം. രാഷ്ട്രീയക്കാര്‍ മറന്നു പോകുന്ന ഒന്നുണ്ട് .. കുട്ടികള്‍ ജനിച്ചില്ലെങ്കില്‍ നാളെ ആരു കൊടിപിടിക്കാന്‍ ഉണ്ടാവും.. ആരു മുദ്രാവാക്യം വിളിക്കും.. മത നേതാക്കള്‍ സംഘടിക്കണം.. നാടുനീളെ പണിയുന്ന പള്ളികളില്‍ നിറഞ്ഞ പള്ളിമുറികള്‍ വേണ്ടേ.. നാളെ വൃദ്ധന്മാരുടെ ഇന്ത്യ ആവാതിരിക്കാന്‍ ഓരോ വീട്ടിലും ഓരോ ഡസന്‍ എന്ന് മുദ്രാവാക്യം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

മതത്തിന്റെ പേരില്‍ ഉല്‍പ്പാദനം നിര്‍ത്തി വെയ്ക്കേണ്ട ഗതികേടില്‍ ഉള്ള ആളുകള്‍ക്ക് അതിന്റെ പ്രതിവിധിയും ഉടനെ കാണണം.. അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌ എന്നല്ലേ. അപ്പോള്‍ ഞങ്ങള്‍ക്കും എന്തെങ്കിലും ചെയ്യാന്‍ അവസരം തരണം.

നീട്ടുന്നില്ല.. എല്ലാം മാഡം അറിഞ്ഞു ചെയ്തു നിയമം കൊണ്ടുവരണം.. രാത്രിയായി..

കൊട്ടൂരാത്ത മാതൃക പിതാവ് ..
ഒരു വല്ല്യ മുട്ടനാട്..

Tuesday, September 20, 2011

305.ഒരു കോലഞ്ചേരി പള്ളിയും കുറെ പട്ടക്കാരും.



കോലഞ്ചേരി പള്ളിയുടെ കേസും പ്രശ്നങ്ങളും കൂതറ തിരുമെനിയെയോ കേരളത്തിലെ ഇതര മത , ക്രിസ്ത്യന്‍ സഭകളെയോ, ഇസ്ലാം വിശ്വാസികളെയോ ബാധിക്കുന്ന വിഷയമല്ല. പാര്‍ത്രീയാര്‍ക്കീസ് കുഞ്ഞാടുകളോ ഓര്‍ത്തോഡോക്സ് വിശ്വാസികളോ തമ്മില്‍ തല്ലി തലകീറുകയോ ചാവുകയോ എന്തുവേണമെങ്കിലും ആയിക്കോ. അതൊക്കെ നിങ്ങളുടെ വിഷയം. ഈ സഭകളുടെ ചരിത്രമോ വിശ്വാസമോ കൂതറ തിരുമേനിയെ ബാധിക്കുന്ന വിഷയമല്ലെങ്കിലും ഓര്‍ത്തോഡോക്സ് കാരുടെ ഇന്ത്യന്‍ ചായ് വിനോട് ഒരു ഭാരതീയന്‍ എന്നാ നിലയില്‍ കൂതറ തിരുമേനിക്ക് ബഹുമാനം ഉണ്ട്.

ഇനി പറയാനുദ്ദേശിക്കുന്ന കാര്യം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണെന്നത് പോലെ ഒരു സര്‍വ്വ മതങ്ങള്‍ക്കും ഒരേപോലെ അധികാരവും അവകാശവും നല്‍കുന്ന രാജ്യമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ചില കാര്യങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി പറയട്ടെ. ഈ പറയുന്ന ഓര്‍ത്തോഡോക്സ് സഭയിലെ കുഞ്ഞാടുകള്‍ ഏകദേശം ഇരുപതുലക്ഷം കാണും. പാര്‍ത്രിയാര്‍ക്കീസ്കാര്‍ ഏകദേശം പത്തുലക്ഷവും. എന്നുവെച്ചാല്‍ ആകെയുള്ള മലയാളികളുടെ ( മൂന്നുകോടി നാല്‍പ്പതു ലക്ഷം ) പതിനൊന്നില്‍ ഒന്നേ വരൂ. അല്ലെങ്കില്‍ അതില്‍ കുറവേ വരൂ. ഒരു കോടി എണ്‍പത് ലക്ഷം ഹിന്ദുക്കളും എഴുപതു ലക്ഷത്തോളം മുസ്ലീങ്ങളും കേരളത്തില്‍ ഉണ്ട്. ഈ അടികൂടുന്ന ആടുകളുടെ എണ്ണം വളരെ കുറവാണ് എന്ന് പറയാന്‍ വേണ്ടിയാണു ഇവിടെ ഈ കണക്കു വെച്ചത്.

കേരളത്തിലെ മന്ത്രിമാരെയും , മുഖ്യമന്ത്രിയെയും , എന്തിനു എല്ലാവരെയും തെറി വിളിച്ചു എതിര്‍കക്ഷിക്കാരായ ( ദശലക്ഷം മാത്രമുള്ള ) കുഞ്ഞാടുകള്‍ കോടതിവിധിയെ മാനിക്കുന്നില്ല എന്നാ രീതിയിലാണ്‌ പ്രസംഗിച്ചത്. ഏതാണ്ട് ഈ സംസാരം ഇവന്റെയൊക്കെ ദമാസ്കസില്‍ ചെന്ന് പറഞ്ഞാല്‍ ചന്തിക്ക് നല്ല പെട കിട്ടും. കോടതി വിധിയെ മാനിക്കുന്നില്ലെന്നും തെക്ക് നിന്നുള്ള ഡാഷ് പയ്യന്മാര്‍ വന്നു ഇവരെയൊക്കെ അങ്ങ് ക്ഷൌരം ചെയ്യുമെന്നും ഒരു പാതിരി പറയുന്നുണ്ട്. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുവിന്റെ അനുയായി നേതാവാണ്‌ ഇങ്ങനെ പറഞ്ഞത്. ഇവരൊക്കെ ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്. ഇവരുടെയൊക്കെ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലെ സമൂഹത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുമുണ്ട്. തെക്കുനിന്നും വരുന്ന നാലും മൂന്നും ഏഴു പേരുടെ എണ്ണം വേണ്ട മറ്റുള്ളവര്‍ക്ക് പ്രതിരോധിക്കാന്‍. എന്നുവെച്ചാല്‍ ക്രിസ്ത്യന്‍ ഇതര സഭകള്‍ തന്നെ ഏറെയുണ്ട് എന്നര്‍ത്ഥം. സമൂഹത്തിലെ ന്യൂനപക്ഷമായ ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടിയവരാണ്. ഇന്ത്യയില്‍ താമസിക്കുന്ന ഏവരും ഇവിടുത്തെ നിയമവും പോലീസും എന്നുവേണ്ട എന്നാ ഭരണ സംവിധാനവും അംഗീകരിക്കാനും അനുസരിക്കാനും ബാധ്യസ്ഥരാണ്. എന്നുവെച്ചാല്‍ നിയമം കയ്യിലെടുത്താല്‍ തിരുമേനിയുടെ വരെ വരിയുടയ്ക്കാന്‍ ഇവിടുത്തെ പോലീസിനു കഴിവും മിടുക്കുമുണ്ട്. പിന്നീട് ഇവിടെ നിന്നും രക്ഷിക്കാന്‍ അങ്ങ് സിറിയയിലെ ഉമ്മാക്കികള്‍ വരില്ല. സാക്ഷാല്‍ കര്‍ത്താവ് ഒരിക്കലും വരില്ല. കാരണം ഇവിടുത്തെ സഭകളുടെ തര്‍ക്കങ്ങള്‍ മൂലം പാവം നേരത്തെ ഭൂമി വിട്ടു പോയതാണ്.. ഈ കുരിശുകള്‍ നല്‍കുന്ന തിരുമുറിവുകള്‍ തമ്പുരാന്‍ എങ്ങനെ മറക്കും.

കോടതി വിധിയ്കെതിരെ പോകണമെങ്കില്‍ വീണ്ടും അപ്പീല്‍ പോകണം. അല്ലാതെ റോഡ്‌ ഷോ നടത്തിയാല്‍ ഒരുപക്ഷെ പ്രതികരിക്കുന്നത് മറ്റുള്ളവര്‍ ആയിരിക്കും. ബന്തും സമരവും കണ്ടു പൊരുതി മുട്ടിയ ജനങ്ങളുടെ പ്രതികരണം ഒരുപക്ഷെ ഈ കുഞ്ഞാടുകള്‍ക്ക് താങ്ങാന്‍ കഴിയുമോ ആവോ. പള്ളിയും പട്ടക്കാരും ജനങ്ങളുടെ മുമ്പില്‍ ഇങ്ങനെ അപഹാസ്യര്‍ ആവാതെ നോക്കേണ്ടത് അവര്‍ തന്നെയാണ്. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു രക്തം കുടിക്കുന്ന ചെന്നായുടെ റോളാണ് ഇപ്പോള്‍ മീഡിയയ്ക്ക്. നിയമം കയ്യിലെടുക്കാന്‍ പിതാക്കന്മാരും തിരുമെനികളും ശ്രമിച്ചാല്‍ ഒന്ന് മനസ്സിലാക്കുന്നത്‌ നല്ലതാണു. നിങ്ങളുടെ സഭയിലുള്ള കുഞ്ഞാടുകളെ നിയന്ത്രിക്കാനെ നിങ്ങള്‍ക്കാവൂ. ഭൂരിപക്ഷം ഇവിടെ കുഞ്ഞാടുകള്‍ അല്ലെന്നു പിതാക്കന്മാര്‍ മനസിലാക്കുക. തെറി വിളിക്കുന്ന വിശ്വാസികളെ നിയന്ത്രിക്കാന്‍ അറിയാത്ത ഇത്തരം തിരുമേനി ,അച്ചന്മാര്‍ എങ്ങനെ ഒരു സഭയെ നിയന്ത്രിക്കും. പദ്മനാഭന്റെ അറ തുറക്കാന്‍ കോടതി മതിയെങ്കില്‍ ഈ പള്ളിയുടെ തീരുമാനം നടപ്പിലാക്കാന്‍ കോടതിയ്ക്ക് കഴിയില്ലേ. കോടതിയെ ലംഘിച്ചു പോലീസിനെ തെറിവിളിച്ചു ഭരണ സംവിധാനങ്ങളെ മൊത്തത്തില്‍ അവഹേളിക്കാന്‍ സഭ ശ്രമിച്ചാല്‍ പക്ഷെ പൊതുജനത്തെ എങ്ങനെ തിരുമേനിമാര്‍ നിയന്ത്രിക്കും എന്ന് കണ്ടറിയണം.

കുറിപ്പ്. നാണമില്ലാത്ത പരിഷകള്‍ മനസ്സിലാക്കേണ്ട ഒന്ന് .. മലര്‍ന്നു കിടന്നു തുപ്പരുത്. പാര്‍ത്രിയാര്‍ക്കീസ് , ഓര്‍ത്തോഡോക്സ് എന്നിങ്ങനെ ഓരോന്നോരോന്നായി പിളര്‍ന്നാല്‍ നാളെ കേരള കോണ്ഗ്രസ്സിന്റെ ഗതി തന്നെ നിങ്ങള്‍ക്കും വരും. അന്ന് തമ്മിലടിച്ചു ചാവുന്ന ഒരു സമൂഹത്തെ നോക്കി മറ്റുള്ളവര്‍ ചിരിക്കും.. ബാക്കിവരുന്നവരെ രക്ഷിക്കാന്‍ നോഹയ്ക്ക് പെട്ടകം കൊണ്ടുവരേണ്ടി വരും.. കാരണം ഇങ്ങനെ ഒരു സമൂഹം ഉണ്ടായിരുന്നു എന്നതിന് തെളിവ് വേണ്ടേ..

Friday, September 16, 2011

304.അഞ്ചല്‍ക്കാരന്‍ നടയടച്ചു..

ശിഹാബ് അഞ്ചല്‍ എന്ന അഞ്ചല്‍ക്കാരന്‍ ബ്ലോഗ്ഗറെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കൂതറ തിരുമേനിയുടെ ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ലിസ്റ്റിലും അഞ്ചല്‍ക്കാരന്‍ ഉണ്ടായിരുന്നു. എഴുത്ത് ഏറെക്കുറെ ചുരുക്കിയ അഞ്ചല്‍കാരന്‍ ഇപ്പോള്‍ തന്റെ അഞ്ചല്‍കാരന്‍ എന്ന ബ്ലോഗ്‌ അടച്ചുപൂട്ടിയിരിക്കുന്നു. അതായതു ബ്ലോഗ്‌ ഇനി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി മാത്രമുള്ളതായിരിക്കും. അഞ്ചല്‍കാരന്‍ എന്തുകൊണ്ട് തന്റെ ബ്ലോഗ്‌ അടച്ചുപൂട്ടിയെന്നു ഇതുവരെ ആര്‍ക്കും അറിയില്ല എന്നാല്‍ ചില വസ്തുതകള്‍ നമുക്ക് നോക്കാം.

ബ്ലോഗ്‌ എഴുതുന്നവര്‍ ചിലര്‍ കമന്റ് മോഡറേഷന്‍ വയ്ക്കുന്നത് സ്വാഭാവികമായി കണ്ടുവരുന്ന ഒന്നാണ്. കൂതറ തിരുമേനിയും ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ വച്ചിട്ടുണ്ട്.. എന്നാല്‍ ആരുടെയും കമന്റ് മുക്കിയതായി ആരോപണം ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ബ്ലോഗ്‌ പൂട്ടിവെച്ചു ബ്ലോഗെഴുതുന്നവര്‍ താഴെപ്പറയുന്ന ഗണത്തില്‍ പെടുന്നവരാണ്.

1 ) താന്‍ എഴുതുന്ന ബ്ലോഗ്‌ പമ്പര വിഡ്ഢിത്തം നിറഞ്ഞതാണെന്ന് തിരിച്ചറിവുള്ളവരും ഒപ്പം തന്റെ വിഡ്ഢിത്തം മറ്റുള്ളവരെ വായിപ്പിച്ചു അപഹാസ്യരാവന്‍ താല്‍പ്പര്യം ഇല്ലാത്തവരും ആണ്. എന്നാല്‍ തന്റെ ചങ്ങാതിക്കൂട്ടത്തിനു ആദ്യമുതല്‍ തന്നെ തന്റെ സ്വഭാവം അറിയുന്നതിനാല്‍ അവര്‍ കളിയാക്കില്ലെന്നു നന്നായി അറിയാം. അതുകൊണ്ട് തന്നെ അവര്‍ വായിക്കുന്നതാണ് ഉത്തം എന്നിവര്‍ കരുതുന്നു.

2 ) ജാതി , മതം , രാഷ്ട്രീയം , ദേശീയ അന്തര്‍ദ്ദേശീയ രഹസ്യസ്വഭാവമുള്ള വാര്‍ത്തകള്‍ ചര്‍ച്ചചെയ്യുന്നത് , പരസ്യമായി എഴുതുകയും വായിക്കാന്‍ ഇടവരുകയും ചെയ്യുമ്പോള്‍ പിന്നീട് ബ്ലോഗിലും പുറത്തും അസാരസ്യങ്ങളും എന്തിനു പോലീസ് കേസ് വരെ ഉണ്ടാവാന്‍ സാധ്യതയുള്ള വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ . ഇവരുടെ സമാന സ്വഭാവും ആശയവും ഉള്ളവരുമായി മാത്രം ചര്‍ച്ചചെയ്താല്‍ പ്രശ്നം ഉണ്ടാവില്ലെന്നത് കണക്കു കൂട്ടി അടച്ച ബ്ലോഗുകളില്‍ പോസ്റ്റുകള്‍ ഇടുന്നു. ഇത്തരക്കാര്‍ ടാഗ് ഉപയോഗിക്കില്ലെന്ന് മാത്രമല്ല കമന്റ് മറുമൊഴിയില്‍ വിടുകയുമില്ല.

3 ) ഇനി ഒരുകൂട്ടര്‍ ഒരു ബ്ലോഗിന്റെ എണ്ണം കാണിക്കാന്‍ വേണ്ടി മാത്രം ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടാക്കും. കാരണം താന്‍ ഇതിലും എഴുതുന്നുവെന്നും അത് കണ്ട അണ്ടനും അടകോടനും വായിക്കാന്‍ തരില്ലെന്നതുമാണ് ഉദ്ദേശം.. എന്നാല്‍ ആളെ നേരത്തെ അറിയാവുന്നത് കൊണ്ട് ഈ പുല്ലന് ഒരു പിണ്ണാക്കും എഴുതാന്‍ അറിയില്ലയെന്നു ഏതു ഉഗാണ്ട രണ്ടാമന്‍ രാജാവിനും അറിയാം.

4 ) ഇനിയൊരു കൂട്ടര്‍ എഴുതാനുള്ള സ്റ്റഫ് എല്ലാം തീര്‍ന്നു ശ്യൂന്യമായി കിടക്കുന്ന തന്റെ ബ്ലോഗ്‌ ആരും കാണേണ്ടാ എന്നുകരുതി ബ്ലോഗ്‌ പൂട്ടാറുണ്ട്. ദാരിദ്യം കൊട്ടിപ്പാടി ആരെയും കാണിക്കേണ്ട എന്ന കോമണ്‍ ലോജിക്കാണ് ഇതിന്റെ പിന്നില്‍ .

5 ) അവസാന കൂട്ടര്‍ ഇതുവരെയുള്ളത് മറ്റുള്ളവര്‍ വായിച്ചു. എഴുതാന്‍ അറിയാമെന്നത് എല്ലാവര്‍ക്കും അറിയാം. ഇനിയെഴുതുന്നത് സുഹൃത്തുക്കള്‍ മാത്രം വായിച്ചാല്‍ മതിയെന്ന് കരുതി ബ്ലോഗ്‌ പൂട്ടും.

നമ്മുടെ അഞ്ചല്‍ക്കാരന്‍ എന്തിനു ബ്ലോഗ്‌ പൂട്ടിയെന്ന് മാത്രം അറിയില്ല. ധൈര്യത്തോടെ കാര്യങ്ങളെ സമീപിച്ചു ബ്ലോഗ്‌ എഴുതിക്കൊണ്ടിരിക്കുന്ന അഞ്ചല്‍ക്കാരന്‍ പേടിച്ചാണ് ബ്ലോഗ്‌ പൂട്ടിയത് എന്ന് കരുതുക വയ്യ. എങ്കിലും ബ്ലോഗ്‌ പൂട്ടിയത് മലയാളം ബൂലോകത്തിന് കനത്ത നഷ്ടം തന്നെയാണ്.

ഇനി ബ്ലോഗ്‌ സ്വന്തമാണെങ്കിലും അതിലുള്ള കമന്റുകള്‍ മറ്റുള്ളവരുടെയാണ്. ബ്ലോഗ്‌ പൂട്ടുന്നതിലൂടെ മറ്റുള്ളവരുടെ കമന്റുകളും പൂട്ടുകയെന്ന ഒരു ഗുരുതരമായ തെറ്റും നടന്നു. ഭഗവാന് നേദിച്ച പഴമോ പണമോ തിരികെയെടുക്കാന്‍ ഭക്തന് കഴിയില്ലെന്ന് കരുതിയാണ് പൂട്ടിയതെങ്കില്‍ കൊള്ളാം നല്ലത്.. നടക്കട്ടെ.

എന്തായാലും ശ്രീ അഞ്ചല്‍കാരന്‍ സത്ബുദ്ധി തോന്നി അഞ്ചല്‍കാരന്‍ എന്ന ബ്ലോഗ്‌ തുറന്നു വായനകാരെ വായിക്കാന്‍ അനുവദിക്കും എന്നുതന്നെയാണ് പ്രതീക്ഷ.. ഇപ്പോള്‍ ആ ബ്ലോഗ്‌ വായിക്കാന്‍ പെര്‍മ്മിറ്റ് /വിസയുള്ള ഭാഗ്യവാന്മാരായ വായനക്കാരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

Thursday, September 15, 2011

303. സര്‍വ്വം മോഡിമയം .

നരേന്ദ്ര മോഡിയെ ഒരു നരാധമാനായി ചിത്രീകരിക്കാനായിരുന്നു ഏവരുടെയും ശ്രമം. എന്തിനു ഒരു മോഡി മോഡല്‍ വേണമെന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അത്ഭുദ കുഞ്ഞുങ്ങള്‍ വരെ കേരളത്തിലുണ്ട്. എന്തിനു ചെകുത്താന് ശേഷം ആരെന്ന ചോദ്യത്തിനുത്തരമായി മാത്രമേ മോഡിയെ ചിലര്‍ കാണുന്നുള്ളൂ. അമേരിക്കയിലേക്കുള്ള പ്രവേശനം തടയാന്‍ വിസ നിരസിക്കപ്പെട്ട ഈ രാഷ്ട്രീയ നേതാവിനെ ഇന്ന് അമേരിക്ക പോലും പ്രശംസിക്കുന്നു. രാഷ്ട്രീയ വൈരത്താല്‍ അന്ധരല്ലാത്തവര്‍ മാത്രം ഈ പോസ്റ്റ്‌ വായിക്കുക.

ഒരു നേതാവ് ശക്തനായിരുന്നാല്‍ മാത്രമേ രാജ്യത്തും ദേശത്തും പുരോഗമനം ഉണ്ടാവാന്‍ കഴിയൂ. അതേപോലെ ശക്തരായ നേതാക്കള്‍ എല്ലായ്പ്പോഴും വിമര്‍ശനങ്ങള്‍ കേട്ട് ജീവിക്കേണ്ടിയും വരും. ഷണ്ഡന്‍ എന്ന് ലോകര്‍ക്ക് മുമ്പില്‍ അറിയപ്പെടുന്ന എന്നാല്‍ നിര്‍ഗ്ഗുണനായ ഒരു നേതാവിനെക്കാള്‍ ജനങ്ങള്‍ക്കാവശ്യം കര്‍ക്കശക്കാരനായ ഒരു വികസന താല്‍പ്പര്യമുള്ള നേതാവിനെയാണ്. സ്വതേ വ്യവസായവും വ്യാപാരവും ചെയ്യാന്‍ താല്‍പ്പര്യമുള്ള ഒരു ജനതയുണ്ടെന്നതോഴിച്ചാല്‍ ഗുജറാത്തിനു വ്യവസായ , കാര്‍ഷിക വികസനത്തിന് യോജിക്കാത്ത നിരവധി ഘടകങ്ങള്‍ ഉണ്ട്. കടുത്ത വരള്‍ച്ചയും ചൂടും മാത്രമല്ല അനാചാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതും വിദ്യാഭാസം കുറഞ്ഞതുമായ ഒരു ജനതയാണ് ഗുജറാത്തില്‍ ഏറിയ പങ്കും.

എന്നാല്‍ മോഡിയെന്ന നേതാവിന്റെ ഭരണനേട്ടങ്ങള്‍ ഒന്ന് നോക്കാം.
സംസ്ഥാനത്ത് നിരവധി ജലസേചന പദ്ധതികള്‍ , കൃഷിവികസനത്തിന് ദ്രുതഗതിയില്‍ നടപ്പാക്കിയ നിരവധി കര്‍മ്മ പരിപാടികള്‍ , ഒപ്പം കൃഷി ഗവേഷണത്തിനു മുതല്മുടക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുക. പദ്ധതി കടലാസിലല്ല പ്രവര്‍ത്തിയിലാണ് നടന്നത്. പെണ്‍കുട്ടികളെ ഭ്രൂണഹത്യചെയ്യുന്നത് തടയല്‍ , കുട്ടികളുടെ ജനന സമയത്തെ മരണനിരക്ക് കുറക്കല്‍ , ഗര്‍ഭിണികളുടെ ആരോഗ്യം സംരക്ഷിക്കുന്ന നടപടികള്‍ മുതലായവ നടപ്പില്‍ വരുത്തിയപ്പോള്‍ ഫലത്തില്‍ വന്ന പ്രയോജനം മൂന്നിരട്ടി.. അതായതു കേവല വാചാടോപ കണക്കല്ലെന്നു സാരം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ പരിശീലനം , ഓരോ ഗ്രാമത്തില്‍ ജലം , വൈദ്യുതി വിതരണം എന്നിവ.. അതി വേഗം ബഹൂദൂരമല്ല.. ഓരോ കണക്കും കൃത്യം എന്ന് നോക്കലാണ്. കുട്ടികള്‍ക്ക് ഉച്ചകഞ്ഞി വിതരണം , സ്ത്രീകള്‍ക്ക് വിദ്യാഭാസം മുതലായവ പ്രത്യേക ശ്രദ്ധ നല്‍കി നടപ്പില്‍ വരുത്തി. ഇനി ഗുജറാത്തിലെ ടോള്‍ ഉള്ളതും ഇല്ലാത്തതുമായ റോഡുകള്‍ പരിശോധിച്ചാല്‍ അതിന്റെ നിലവാരം മനസ്സിലാവും. വ്യവസായ വളര്‍ച്ച രാജ്യത്ത് തന്നെ മാതൃകയായി. ടാറ്റ നാനോയുടെ കഥ അറിയാത്തവര്‍ ഇനി ഇന്ത്യയില്‍ കാണില്ലല്ലോ. വിദേശ നിക്ഷേപത്തിന് ഇത്ര യോജിച്ച ഒരു സംസ്ഥാനം വേറെയില്ല..ഇന്ന് അമേരിക്കക്കാര്‍ പോലും മോഡിയെ വാഴ്ത്തുന്നു. വെറുതെ വേഷം കെട്ടി നടന്നു പാരമ്പര്യത്തിന്റെ പേരില്‍ പ്രധാന മന്ത്രിയാവാന്‍ ശ്രമിക്കുന്ന പയ്യന്‍സിനെ വേണോ ഇന്ത്യയുടെ അടുത്ത നേതാവാക്കാന്‍ എന്നാ ചോദ്യം ഇവിടെ പ്രസക്തമാണ്‌.

ബി.ജെ.പി. ഭരണത്തില്‍ വന്നാല്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റും എന്നുള്ള മോഡിയുടെ പ്രസ്താവന ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. കേവല ന്യൂനപക്ഷ വോട്ടിനു വേണ്ടി ഭരിച്ചു മരിക്കുന്ന കോണ്ഗ്രസ്സിന്റെ നയവും നാം ഓര്‍ക്കണം. രാജ്യത്തോടാണോ വോട്ടിനോടാണോ ഇവര്‍ക്ക് താല്‍പ്പര്യം എന്ന് ചിന്തിക്കേണം. മോഡിയുടെ നേട്ടം മനസ്സിലാക്കാന്‍ മോഡിയ്ക്ക് മുമ്പേ എന്തായിരുന്നു ഗുജറാത്തിലെ സ്ഥിതി എന്ന് മനസ്സിലാക്കിയാല്‍ മതി.

ഒരു മതവിഭാഗത്തെ ഉന്മൂല നാശം ചെയ്യാന്‍ മോഡി ശ്രമിച്ചു എന്ന് പറയുന്നതിന് മുമ്പേ വാഗമണ്ണിലും അട്ടപ്പാടിയിലും തീവ്രവാദി ക്യാമ്പുകള്‍ ഒരുക്കാന്‍ സാഹചര്യമൊരുക്കുന്ന വോട്ടു പ്രീണ കേരള രാഷ്ട്രീയം പോലെ വേണോ എന്ന് ചോദിക്കേണ്ടി വരും. ഇന്നും ബോംബയിലും ഡല്‍ഹിയിലും തീവ്രവാദി ആക്രമണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മോഡിയെ പോലെ ഒരു നേതാവാണോ അതോ കേരളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നേതാക്കളെ പോലെ ആളുകളാണോ ഇന്ത്യ ഭരിക്കേണ്ടത് എന്നും ചിന്തിക്കണം. അന്ന് തങ്ങളെ കൊല്ലക്കാല ചെയ്യുന്നേ എന്ന് വിളിച്ചുകൂവിയവര്‍ ആരും ഗുജറാത്ത് വിട്ടിട്ടില്ല. അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ ചില പ്രദേശങ്ങളില്‍ ഇലക്ട്രിസിറ്റി മീറ്റര്‍ പോലും വെയ്ക്കുവാണോ കറന്റ് ചാര്‍ജ് വാങ്ങുവാനോ ഭയന്നിരുന്ന ഒരു കാലം അവിടെ ജീവിച്ചവര്‍ മറക്കാനിടയില്ല.. എന്നാല്‍ ഇന്ന് ടോറന്റ് പവര്‍ അവിടെ മീറ്റര്‍ സ്ഥാപിച്ചതും പണം വാങ്ങുന്നതും എങ്ങനെയെന്നു ഒന്ന് അറിഞ്ഞാല്‍ കൊള്ളാം. തെറിയ്ക്കുത്തരം മുറിപ്പത്തല്‍ .

ഭാരതത്തെ കീറിമുറിക്കാനോ ക്ഷുദ്രപ്രവര്‍ത്തി ചെയ്യുന്നവരെയോ ശിക്ഷിക്കുകയല്ല ഉന്മൂല നാശനം ആണ് പ്രതിവിധി എന്ന് പഠിപ്പിച്ച നേതാവാണ്‌ മോഡി.. മോഡിയെപ്പോലെ ശക്തരായ നേതാക്കളെയാണ് നമുക്കാവശ്യം.. അത് പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ഒരുപക്ഷെ അമേരിക്ക വേണമെന്ന് മാത്രം.

( ലേഖകന്‍ ഗുജറാത്തില്‍ നേരിട്ട് കണ്ട കാര്യങ്ങളാണ്‌ ഇവിടെ എഴുതിയിരിക്കുന്നത്. വല്‍സാഡ് വാപി മുതല്‍ മൌണ്ട് അബു വരെ , ദാഹോദ് മുതല്‍ ജാം നഗര്‍ വരെ നിരവധി തവണ സഞ്ചരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഭാബാര്‍ തുടങ്ങിയ ബോര്‍ഡര്‍ പ്രദേശങ്ങളില്‍ താമസിക്കുവാനും ഇടയായിട്ടുണ്ട്. ഒരുപക്ഷെ ഗുജറാത്തിനോളം വളര്‍ന്ന ഒരു സംസ്ഥാനം തന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല.. ഒരു രാഷ്ട്രീയ കക്ഷിയെയും പ്രകീര്‍ത്തിക്കാനല്ല ഇതെഴുതിയത്. ബിജെപിയോ ആര്‍ എസ് എസ്സോ വന്നാല്‍ ഇന്ത്യ സ്വര്‍ഗ്ഗം ആകുമെന്ന പ്രതീക്ഷയും ഇല്ല. എന്നാല്‍ രാജ്യം ഭരിക്കേണ്ടത് ന്യൂനപക്ഷങ്ങളുടെ ചട്ടുകം ആവരുതെന്ന ആഗ്രഹം ഉണ്ട്. ഒപ്പം നട്ടെല്ലുള്ള ഒരു സ്വാര്‍ത്ഥന്‍ അല്ലാത്ത ഒരാളാവനണമെന്ന ആഗ്രഹവും..)

Wednesday, September 7, 2011

302.ഡല്‍ഹിയും മുംബൈയും ആവര്‍ത്തിക്കപ്പെടുന്നതെന്തുകൊണ്ട്.

എന്നും ചിന്തിക്കേണ്ട വിഷയമാണിത്. ഓരോ തവണ ബോംബാക്രമണത്തിനുശേഷവും സുരക്ഷ ശക്തമാക്കുന്നു. ഇന്റെല്ലിജെന്‍സ് ഊര്‍ജ്ജിതമാക്കുന്നു, ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ശക്താണ് എന്നുള്ള പതിവ് വാഗ്ധോരണി കള്‍ക്ക് കാതു കൊടുക്കേണ്ട ഗതികേടില്‍ നിന്ന് ഒരു സാധാരണ പൗരന്‍ എന്ന് രക്ഷപ്പെടും. പട്ടാളവും , കമാന്‍ഡോയും എന്നുവേണ്ട എല്ലാ ഉഡായിപ്പും കൂടി ചിലവഴിക്കുന്ന തുക ലോകത്തിലെ തന്നെ ഏറ്റവും വലിയ മിലിട്ടറി ബഡ്ജറ്റ് ആണ്. എങ്കിലും ഈ ആക്രമണങ്ങള്‍ എന്തുകൊണ്ട് തടുക്കാനാവുന്നില്ല.

ഇന്ത്യയിലെ തീവ്രവാദി , രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പങ്കു പരിശോധിച്ചാല്‍ മനസ്സിലാവുന്ന ചിലതുണ്ട്. ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് , മാവോ , ഉള്‍ഫ , നോര്‍ത്ത് ഈസ്റ്റ് ലിബറേഷന്‍ ഗ്രൂപ്പുകള്‍ , പിന്നീട് ചെറിയ തോതില്‍ വിഘടനവാദികള്‍ , എല്‍ . ടി .ടി ഇ . ഇവയാണ് രാജ്യത്തിനകത്തുണ്ടായിരുന്നതും ഉള്ളതുമായ തീവ്രവാദ സംഘടനകള്‍ . ഇതില്‍ എല്‍ ടി ടി ഇ പ്രവര്‍ത്തന മേഖല ശ്രീലങ്ക ആയിരുന്നെങ്കിലും നാമമാത്രമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടത്തിയിരുന്നു. ഇന്ന് ഏറെക്കുറെ നാമാവശേഷമായ ആ സംഘടനയില്‍ നിന്ന് ഒരു ഭീതി നമുക്കാവശ്യമില്ല. നോര്‍ത്ത് ഈസ്റ്റ് ലിബറേഷന്‍ ഗ്രൂപ്പുകളില്‍ മുഖ്യാധാരാ ആക്രമണങ്ങളില്‍ സജീവമല്ല. ഉള്‍ഫ ഒരു പ്രത്യേക പ്രവിശ്യയോ , സംസ്ഥാനമോ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. മാവോയാവട്ടെ ആന്ധ്ര , ഒറീസ്സ , ചത്തീസ് ഗഡ്, ബീഹാര്‍ കേന്ദ്രമായും പ്രവര്‍ത്തിക്കുന്നു. അതേപോലെ ഇതിനു വെളിയില്‍ പ്രവര്‍ത്തനമേഖല ഇപ്പോള്‍ ഫലത്തിലില്ല. ഖാലിസ്ഥാന്‍ കമാണ്ടോകള്‍ ഇന്ന് കാനഡയില്‍ മാത്രം ഉള്ളതും ഇന്ത്യയില്‍ ആക്ടിവ് അല്ലാത്തതുമായ ഒരു സംഘടനയാണ്. കാനഡയില്‍ സായുധപ്രവര്‍ത്തനങ്ങള്‍ ഖാലിസ്ഥാന്‍ നടത്തുന്നുമില്ല. ഇന്ദിരാ ഗാന്ധിയുടെ ശക്തമായ തീരുമാനം ഒന്നുകൊണ്ടും കെ.പി.എസ് എന്ന കരുത്തനായ പോലീസ് മേധാവിയുടെ പ്രവര്‍ത്തനം കൊണ്ടും ആ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞു. മറ്റുള്ള ഒരു ചെറുകിട പ്രസ്ഥാനങ്ങള്‍ക്കും ഇന്ത്യയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ പിന്തുണ കൊടുക്കാനും സപ്പോര്‍ട്ട് ചെയ്യാനും ഇന്ത്യയില്‍ ദുഖത്തോടെ പറയട്ടെ ഇന്നുമാളുണ്ട്.

പാകിസ്താനില്‍ നിന്നുള്ള എല്ലാ തീവ്രവാദ സംഘടനകളും മതാധിഷ്ടിത ഗ്രൂപ്പുകളാണ്. തൊഴിലില്ലാത്ത , പാവപ്പെട്ട വീട്ടിലെ കുട്ടികളെ ബലമായി തട്ടിയെടുത്തും പ്രലോഭിപ്പിച്ചും വിലയ്ക്ക് വാങ്ങിയും ഇത്തരം ആളുകള്‍ ആളുകളെ ചേര്‍ക്കുന്നു. സമാധാനവും സ്നേഹവും പഠിപ്പിച്ച അല്ലാഹുവിന്റെ നാമത്തില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എന്നെന്നേക്കുമായി ഇടം ഇവര്‍ക്ക് ഓഫര്‍ ചെയ്യപ്പെടുന്നു. എന്നാല്‍ ഇവരെ ഇതിലേക്ക് നയിക്കുന്നവര്‍ ഒരിക്കലും നരകതുല്യമായതോ കഷ്ടപ്പാടുകള്‍ നിറഞ്ഞതോ ആയ ജീവിതം ജീവിക്കുന്നില്ല. മരിച്ചാലും കുടുംബം നോക്കുന്ന ഇത്തരം ഗ്രൂപ്പുകളുടെ നേതാക്കള്‍ പലപ്പോഴും സുഖലോലുപന്മാര്‍ ആയിരിക്കും. തന്റെ ഒരു ജീഹാദി ഭടന്‍ മരിച്ചപ്പോള്‍ അയാളുടെ സുന്ദരിയായ ഭാര്യയെ നിക്കാഹ് കഴിച്ച ഹിസ്ബുള്‍ മുജാഹിദീന്റെ നേതാവിന്റെ ( സയ്യിദ് സലാഹുദീന്‍ ) കഥ ഏവര്‍ക്കും അറിയാമല്ലോ.. ഇത്തരം നേതാക്കളോട് അവരുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാനുള്ള കഴിവോ , സാഹചര്യമോ പാവം ജിഹാദി പയ്യന്മാര്‍ക്കുണ്ടാവില്ല.

ബോര്‍ഡര്‍ നുഴഞ്ഞുകയറി വരുന്ന ഇത്തരം ജിഹാദികളെ വെടിവെച്ചു കൊന്നാല്‍ ബി.എസ്.എഫ് , പട്ടാളം എന്നിവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകാറില്ല. അതേപോലെ തീവ്രവാദി നിയന്ത്രണത്തിന്റെ ഒരു ഫലവത്തായ മാര്‍ഗ്ഗവും കൂടിയാണ്. എന്നാല്‍ ഒരു തീവ്രവാദിയെ പിടിച്ചുകഴിഞ്ഞാല്‍ പിന്നെ കോടതിയായി , മനുഷ്യാവകാശമായി , ദയാഹര്‍ജിയായി നൂറായിരം നൂലാമാലകളായി. വധശിക്ഷയെ ചിലരെങ്കിലും ക്രൂരമായ നടപടിയായി കാണുന്നുണ്ട്. ആളാവാനും ഇതിനെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍ സ്വന്തം കുടുംബാംഗത്തെ കൊലപ്പെടുത്തിയ ആളെ ഇവര്‍ക്ക് സ്നേഹിക്കാന്‍ കഴിയുമോ. അവരുടെ മരണത്തിനിടയാക്കിയ ആളുടെ വധശിക്ഷയെ എതിര്‍ക്കാന്‍ ഇവര്‍ക്കാകുമോ..? എങ്കില്‍ മരിച്ചുവീഴുന്ന ഓരോ ഇന്ത്യക്കാരനും സ്വന്തം സഹോദരങ്ങള്‍ ആയി കണ്ടാല്‍ ഈ പ്രശ്നം തീരില്ലേ.

ഇന്ത്യയില്‍ ഒരു തീവ്രവാദിയെ പിടിച്ചാല്‍ അവര്‍ക്ക് ഫൈവ് സ്റ്റാര്‍ ട്രീട്മെന്റ്റ് കിട്ടുമെന്ന് മിക്കവര്‍ക്കും അറിയാം. അമ്പത് രൂപയുടെ ഒരു ബുള്ളറ്റില്‍ തീരുന്ന അല്ലെങ്കില്‍ തീരേണ്ട കസബിനു ചിലവാക്കിയതും ചിലവാക്കാന്‍ പോകുന്നതും കോടികള്‍ . ഇത്തരം ട്രീട്ടുമെന്റുകള്‍ കിട്ടിയാല്‍ ഇനിയും അവിടുന്ന് ബോര്‍ഡര്‍ കടന്നു തീവ്രവാദികള്‍ വരില്ലേ. പിടിക്കപ്പെടുന്ന തീവ്രവാദികളെ കൊല്ലാഞ്ഞതിന്റെ ഏറ്റവും വലിയ ദോഷമായിരുന്നു നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക്‌ വന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഫ്ഗാനിലേക്ക് തട്ടിക്കൊണ്ടു പോകാന്‍ ഇടയാക്കിയത്. അന്ന് മോചിപ്പിച്ച മൌലാന മസൂദ് അസര്‍ ഇന്ന് വീണ്ടും പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തനം നടത്തുന്നു. എന്തിനു നമ്മുടെ പാര്‍ലമെന്റ് വരെ അസറിന്റെ പയ്യന്മാര്‍ ആക്രമിചില്ലേ. അന്ന് തീഹാറില്‍ കിടന്നപ്പോള്‍ രാജ്യദ്രോഹവും , തീവ്രവാദവും തെളിയിക്കപ്പെട്ട ഒരു കുറ്റവാളിയെന്ന നിലയില്‍ അസറിനെ അതിവേഗ കോടതി പെട്ടെന്ന് വധശിക്ഷ വിധിച്ചു തൂക്കി കൊന്നിരുന്നുവെങ്കില്‍ ...?

തീവ്രവാദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അതേപോലെ തീവ്രവാദിയും. തീവ്രാദ കുറ്റം തെളിയിച്ചു കഴിഞ്ഞാല്‍ വധശിക്ഷ ഉടനെ നടപ്പിലാക്കുക. അതിനെതിരെ ശബ്ദിച്ചാല്‍ അതിനെയും തീവ്രവാദത്തിന്റെ പട്ടികയില്‍ പെടുത്തുക. ന്യൂനപക്ഷവോട്ടു എന്തുവിലകൊടുത്തും നേടുമെന്നുള്ള മന്‍മോഹന്റെ വാശി പക്ഷെ ഇന്ത്യയുടെ അഭ്യന്തര സുരക്ഷ നശിപ്പിച്ചിട്ടാവരുത് നേടേണ്ടത്.




ദാ.. കുറ്റവാളികള്‍ക്ക് ഇങ്ങനെയും ശിക്ഷ കൊടുക്കാം...

Sunday, September 4, 2011

301.കൂതറ അവലോകനം ട്രിപ്പിള്‍ സെഞ്ച്വറി

ബൂലോകത്ത് ആയിരം ബ്ലോഗ്‌ പോസ്റ്റ്‌ തികച്ചിട്ടുള്ളവര്‍ ഉണ്ടെങ്കിലും കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞു തന്നെ. കഴിഞ്ഞ പോസ്റ്റോടെ കൂതറ അവലോകനം മുന്നൂറു പോസ്റ്റുകള്‍ തികച്ചിരിക്കുകയാണ്. ഈ ചെറു ബ്ലോഗ്‌ വന്‍വിജയം ആക്കിത്തീര്‍ത്ത നിങ്ങളേവര്‍ക്കും നന്ദി. ഈ സഹകരണം ഇനിയും ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നു.. നന്ദി. നമസ്കാരം.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിയെന്ന നിലയിലുള്ള അകാല ചരമത്തിനു ശേഷം അടുത്തതാരെന്ന ചോദ്യത്തിന് തിളയ്ക്കുന്ന രക്തവും കാച്ചിക്കുറുക്കിയ കാവ്യശേഷിയും ഭാഷാവരത്തിന്റെ തീച്ചൂളയില്‍ ഒരുക്കിയയെടുത്ത തൂലികയുമായി മലയാളം ബൂലോകത്തിന്റെ അഭിമാനവും ബൂലോകകവിതയിലെ മുന്‍നിരയിലെ കാവ്യരത്നവുമായ യുവകവികളുടെ രാജകുമാരന്‍ ശ്രീ. ജുനൈത്ത് അബുബക്കറിന്റെ ചെറുകവിത ഇവിടെ ചേര്‍ക്കുന്നു. കൂതറ അവലോകനത്തിന്റെ ഈ അഭിമാനനിമിഷത്തില്‍ അദ്ദേഹത്തിന്റെ കവിത ശകലം ലഭ്യമായതില്‍ കൂതറ തിരുമേനി തന്റെയും സഹ അംഗങ്ങളുടെയും അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തി കൊള്ളുന്നു.

നന്ദി.

"ബ്ലോഗുലകത്തിലെ സേവാഗെ
കൂതറയായൊരു തിരുമേനി..
പോസ്റ്റുകളങ്ങനെ മുന്നൂറായ്
നൂറുകളങ്ങനെ കൂടട്ടെ
ഇനിയും ഇനിയും പോന്നോട്ടെ..."
............ജുനൈത്ത്

300.ഓണപ്പൂക്കളം

അന്ന് രാവിലെ പൂക്കുട ഒരുക്കുന്ന തിരക്കാണ് എത്ര തരം പൂക്കള്‍ പറിക്കണം, ചെക്കിപ്പൂ, കാക്കപ്പൂ ...
വൈകുന്നേരം വീട്ടില്‍ ചെന്നെത്തിയാല്‍ ഒന്നിനും സമയം തികയില്ല. കൂട്ടുകാരൊക്കെ വരില്ലേ പൂപ്പറിക്കാന്‍ പോകാന്‍, ബാലുവും, തുളസിയും, മോഹനും ...

പുസ്തക കെട്ടുമായി സ്കൂളിലെത്തുംപോഴേക്കും ആദ്യ ബെല്‍ അടിച്ചിരിക്കും. അന്നത്തെ ചിന്ത മുഴുവന്‍ നാളത്തെ ഓണപ്പൂക്കളം തീരക്കാനുള്ള ചിന്തയിലായിരിക്കും. കാരണം മത്സരമാണല്ലോ. വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ പൂക്കളത്തിന്റെ സ്കെട്ച്ചും തയ്യാറാക്കും. പിറ്റേന്ന് വെളുപ്പാന്‍ കാലത്തുതന്നെ എഴുന്നേറ്റുച്ചെന്നു പൂവിടും. അതു കഴിഞ്ഞു വേണം കൂട്ടുകാരുടെ വീട്ടിലോട്ടു ചെല്ലാന്‍. എങ്ങിനെയുണ്ട് അവരുടെ പൂക്കളം.... എന്ന് നോക്കണമല്ലോ
പിന്നീട് ഒരു ചര്‍ച്ചയാ ... ആരുടെ പൂക്കളമാണ് ഭംഗി കൂടുതല്‍, വലുപ്പം കൂടുതല്‍ ... ഇതൊക്കെ കഴിഞ്ഞു വേണം ഓണക്കളികളിലേക്ക് ചെല്ലാന്‍ ....

ഇന്നോ ....
ആരാണ് പൂപ്പറിക്കാന്‍ പോകുന്നത്, അതിനു പൂവെവിടെ... സത്യം പറയാലോ, ഈ വര്‍ഷം ഞാന്‍ തുമ്പപ്പൂ കണ്ടിട്ടില്ല. എവിടെ പോയി. ആരും പൂ പറിക്കാത്തത് കൊണ്ട് തുമ്പപ്പൂ വരാന്‍ മടിച്ചതാണോ അറിയില്ല.

തമിള്‍ നാട്ടില്‍ നിന്നു വരുന്ന ചെണ്ട് മല്ലികയും, ജമന്തിയും തന്നെ നമ്മുടെ പൂക്കളം. ഇങ്ങിനെ പോയാല്‍ കുറച്ചു കാലം കഴിഞ്ഞാലോ .... ചിന്തിക്കേണ്ട അതാ നല്ലത്.

പിന്നെ ...

നിങ്ങള്‍ക്കു വേണ്ടി, ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു ഓണ മത്സരം നടത്തുന്നുണ്ട് ഇവിടെ ക്ലിക്ക് ചെയ്താല്‍ ചെന്നെത്താം ....


എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ തിരുവോണ ആശംസകള്‍ ....

299.ഇനി ഫുട്ബോള്‍ കളി മാനേജര്‍ ആകൂ..

മലബാറെന്നു കേട്ടാലെന്താണ് മനസ്സിലോടിയെത്തുന്നത്‌.. മൊഞ്ചുള്ള തട്ടമിട്ട ഹൂറികളും ഗള്‍ഫ് കഥകളുമല്ല കൂതറ തിരുമേനി ഉദ്ദേശിച്ചത് . മലയാളികള്‍ ഒന്നോടെ നെഞ്ചിലേറ്റിയ മണ്ണിന്റെയും പെണ്ണിന്റെയും വിണ്ണിന്റെയും പടച്ചോന്റെയും കോല്‍കളിയുടെയും മൈലാഞ്ചിരാവുകളുടെയും ഒപ്പനയുടെയും ഗന്ധവും മാസ്മരികതയും ഉള്‍ക്കൊണ്ട മാപ്പിളപ്പാട്ടുമല്ല.. കാല്‍പ്പന്തുകളിയെന്ന ഫുട്ബോള്‍ തന്നെ.. ക്രിക്കറ്റ് എന്ന വൈറസ് മലയാളിയെ ബാധിക്കുന്നതിന് മുമ്പേ സന്തോഷ്‌ ട്രോഫിയും ഫെഡറേഷന്‍ കപ്പും നേടിയ കേരള ടീമും കേരള പോലീസ് ടീമും മലയാളിയെ ഒട്ടൊന്നുമല്ല ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത്. കെ.ടി.ചാക്കോയും , വി.പി.സത്യനും , ഷറഫ് അലിയും , കുരികേഷ് മാത്യുവും , നമ്മുടെ കറുത്ത മുത്തു ഐ.എം.വിജയനും ഒക്കെ നമ്മുടെ ഒരുകാലത്തെ സൂപ്പര്‍ ഹീറോകളായിരുന്നു. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ഇന്നും ഫുട്ബോള്‍ ഒരു ജ്വരം തന്നെ. റൂണിയും , ബെക്കാമും , വിയ്യയും മെസിയും ഓവനും ക്രിസ്ത്യാനോ റൊണാല്‍ഡോയും റൊണാല്‍ദീഞ്ഞോയും ഇന്നും ആ നാടുകളില്‍ ആവേശം വിതയ്ക്കുന്നു.. ആ ജ്വരവും വികാരവും ഇന്നും മനസ്സില്‍ രക്തത്തില്‍ സൂക്ഷിക്കുന്ന ഒരു ചെറിയ കൂട്ടം നമ്മുടെ ഇടയിലുണ്ട്. അവര്‍ക്ക് വേണ്ടിയാണു ഈ പോസ്റ്റ്‌.

സക്കര്‍ബര്‍ഗിന്റെ എന്തൊക്കെ കളികളാണ് നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്‌. ഫാംവില്ലപോലെയുള്ള കളികള്‍ നമ്മുടെ കൊച്ചു ബൂലോകം വരെ മന്ദഗതിയിലാക്കി. കഫെവില്ല , ഗോള്‍ഫ് തുടങ്ങി എല്ലാ കളികളും ഒരു പ്രത്യേകതയുള്ളതാണ്.. നമ്മള്‍ മറ്റൊരാളോട് മത്സരിക്കുമെങ്കിലും നേരിട്ടൊരു ആക്രമണവും ഈ കളികള്‍ കളിക്കുന്നവര്‍ നേരിട്ടുള്ള ഒരു മത്സരവും ഇല്ല. അതായതു നമ്മുടെ ഇടപെടല്‍ മറ്റുള്ള കളിക്കാരുടെ സ്പീഡ് കുറയ്ക്കാനോ അവരെ ഡിഫെന്റ് ചെയ്യാനോ കഴിയില്ല. അവിടാണ് ടോപ്‌ ഇലവന്‍ ഫുട്ബോള്‍ മാനേജര്‍ എന്ന കളിയുടെ വിജയം. ഈ കളിയുടെ ഏറ്റവും വലിയ രസവും പ്രത്യേകതയും അതുതന്നെ. ഇതില്‍ നമ്മള്‍ ഒരു ടീം രൂപവല്‍ക്കരിച്ചു ആ ടീമിനെ മാനേജ് ചെയ്തു കളിപ്പിച്ചു മുന്നോട്ട് പോകുന്നു. ഇനി കളിയെ പറ്റി അല്‍പ്പം വിശദമായി.

ടീം സെറ്റപ്പ്
യഥാര്‍ഥ ലോകത്ത് കളിക്കാരെ വാങ്ങുന്നത് പോലെ ഇവിടെയും ഒരു കളിക്കാരെയും വിലയ്ക്ക് വാങ്ങണം. ടീമിന്റെ പേര് , രാജ്യം , ടീം ഫ്ലാഗ് കളര്‍ എല്ലാം തന്നെ നമ്മുടെ ഇഷ്ടമാനുസ്സരിച്ചു സെലക്ട്‌ ചെയ്യണം. അല്ലെങ്കില്‍ ചെയ്യാം. കളിക്കാരെ വാങ്ങുവാനുള്ള പണം ജേര്‍സി, മീഡിയ , ബോര്‍ഡ് പരസ്യങ്ങളില്‍ നിന്നും കിട്ടും. ആകെ കിട്ടുന്ന പണത്തില്‍ നിന്ന് കളിക്കാരെ വാങ്ങാനുള്ള പണം കണ്ടെത്തണം. സ്വന്തം സ്റ്റേഡിയം വികസിപ്പിക്കുക , അവിടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയവും ഇവിടെ നടക്കുക. അതിലേക്കു പോകുന്നില്ല. കാരണം വിശദീകരിക്കാന്‍ ഏറെയുണ്ട്. സ്വയം എക്സ്പ്ലോര്‍ ചെയ്യാനും കഴിയും. കളിക്കാരെ ലേലത്തിലാണ് വാങ്ങുന്നത്. ഇത് കമ്പ്യൂട്ടറിനോടല്ല ലേലം വിളിക്കുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരോടാണ്. കൂടുതല്‍ ലേലം വിളിക്കുന്നതും ലേലത്തില്‍ ജയിക്കുന്നതും വളരെ ഹരം ലഭിക്കുന്നതാണ്. ഓരോ സീസണില്‍ കളിക്കാര്‍ അഗ്രീമെന്റ് ചെയ്യുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്യും.. ബാക്കി സ്വയം നോക്കുക.

ടൂര്‍ണമെന്റ് ഘടന.
ഓരോ ലെവലില്‍ ഉള്ള ലീഗുകളായി തിരിച്ചിരിക്കുന്നു. തുടക്കം സ്വാഭാവികമായും ലീഗ് ഒന്നില്‍ തന്നെ. പിന്നീട് ഓരോ സീസണിലും ജയത്തിനനുസരിച്ചു മുന്നോട്ടു പോകാം. ലീഗ് കളികളില്‍ നിന്നും പണം ലഭിക്കും. കളിക്കാര്‍ക്ക്‌ പരിക്ക് പറ്റുന്നതും , മോറല്‍ ബൂസ്റ്റ്‌ ചെയ്യുന്നതും , ക്ഷീണം മാറ്റുന്നതും എല്ലാം വേണ്ടി വരും. അതിനുള്ള ടോക്കനുകള്‍ ലഭിക്കുകയോ വാങ്ങിക്കുകയോ ചെയ്യേണ്ടി വരും. ഇതല്ലാതെ ചാമ്പ്യന്‍സ് ലീഗ് ( നല്ല പണം മത്സരങ്ങളില്‍ നിന്ന് കിട്ടും. പക്ഷെ നമ്മളെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലുള്ള ടീമുകളോട് കളിക്കേണ്ടി വരും.) , കൊക്ക കോള കപ്പു തുടങ്ങിയവും ഉണ്ട്. അച്ചുമാമന്‍ ഇല്ലാത്തത് കൊണ്ട് കൊക്ക കോളക്കാര്‍ ഇവിടെ ടൂര്‍ണമെന്റ് നടത്തുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന ട്രോഫികള്‍ നമ്മുടെ ട്രോഫി റൂമുകളില്‍ പ്രദര്‍ശിപ്പിക്കുന്നു.

സാങ്കേതികം.
കളിക്കാരെ ലെഫ്റ്റ് , റൈറ്റ് സെന്റര്‍ ഡിഫെന്റര്‍ , മിഡ്ഫീല്‍ഡര്‍ ( അറ്റാക്കിംഗ് , ഡിഫെന്‍സിവ്) സ്ട്രൈക്കര്‍ , ഗോള്‍കീപ്പര്‍ , ഓള്‍ റൌണ്ടര്‍ തുടങ്ങിയ രീതിയില്‍ കിട്ടും. തന്നെയുമല്ല ഓണ്‍ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് വരെ ഉള്ളവരെ കിട്ടും. കാശും കൂടുതല്‍ കൊടുക്കണം. അതേപോലെ പ്രത്യേക സ്കില്‍ ഉള്ള കളിക്കാര്‍ക്ക്‌ ( ഏരിയല്‍ ഡിഫന്റര്‍ , കോര്‍ണര്‍ കിക്ക് സ്പെഷിയലിസ്റ്റ്, ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് , തുടങ്ങി ) പണം കൂടുതല്‍ വേണ്ടി വരും. അതേപോലെ പ്രായം കൂടിയ കളിക്കാര്‍ അല്‍പ്പം വിലക്കുറഞ്ഞവര്‍ ആയിരിക്കും. ടീമിന്റെ കളിക്കാരുടെ ഘടനയും സ്റ്റൈലും സ്വയം തീരുമാനിക്കുക. 4 -4 -2 കൂടുതല്‍ പേര്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ പഴയ 5 -3 - 2 ഉപയോഗിക്കുന്നവരും കുറവല്ല. ഇഷ്ടമുള്ള ഘടന സ്വീകരിക്കുക. എതിരാളികളുടെ ഘടനയും നമ്മുടെ കളിക്കാരുടെ കഴിവും അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. അതേപോലെ കളിക്കിടെ കളിക്കാര്‍ പരിക്കേറ്റ് പുറത്തു പോയാല്‍ ഇഷ്ടമുള്ളവരെ സബ്സ്റ്റിട്യൂറ്റ് ചെയ്യാനും കഴിയും. കളിക്കിടെ കളിയുടെ സ്വഭാവും അറ്റാക്കിംഗ് ഡിഫന്‍സിംഗ് മാറ്റം. നമ്മുടെ സ്ക്കിലും അറിവും വെച്ച് കളിയുടെ ഗതിയും മാറ്റമെന്ന് അര്‍ഥം.

ഇത്ര രസകരമായ ഒരു കളി ഇതേവരെ ഫേസ് ബുക്കില്‍ കണ്ടിട്ടില്ല. പ്രത്യേകിച്ച് ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരാള്‍ക്ക്‌. സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഉല്‍പ്പാദന രഹിതമായ ഇത്തരം കളികള്‍ കൂടിയാണ്. നമ്മള്‍ കൂടി ഒന്ന് ആഞ്ഞുപിടിക്കാതെ റിസഷന്‍ കൂടുതല്‍ വഷളാവില്ല. പിന്നല്ലാതെ. അപ്പോള്‍ കളി തുടങ്ങിക്കോളൂ. എന്‍ജോയ് ചെയ്തോളൂ. ഇത്രയൊക്കെ ഉപദ്രവമേ എന്നെക്കൊണ്ടാവൂ..

Thursday, September 1, 2011

298.ഫേസ് ബുക്കിലെ പുറം ചൊറിയല്‍

പുറം ചൊറിയല്‍ ഒരു സുഖം തന്നെയാണ്. ഏറ്റവും ആദ്യം ഇത് കണ്ടുപിടിച്ചത് പറമ്പില്‍ പുല്ലു തിന്നുന്ന കന്നുകാലികളാണ് . കാക്കയുടെ കടിയും മാറും കന്നുകാലികളുടെ ചൊറിച്ചിലും മാറും. എന്നാല്‍ ഈ പുറം ചൊറിയല്‍ ബ്ലോഗില്‍ ഏറെപ്പേര്‍ കൊണ്ടുനടന്നിട്ടുള്ളതാണ് . നടക്കുന്നതുമാണ്. ( അതുമിതു മവിഹിതം പലതും നടന്നിട്ടല്ലേ , ഇന്നും നടക്കുന്നില്ലേ.ഇനിയും നടക്കുകില്ലേ എന്നാ ദുബായ്പ്പാട്ടിനു മറുപടിയ്ക്ക് കടപ്പാട് ). ഇപ്പോള്‍ ഇതിന്റെ വളരെ മ്ലേച്ച ഭാവം ഫേസ് ബുക്കില്‍ കാണുവാന്‍ ഇടയായി. പൊതുവേ കമന്റുകള്‍ ഫേസ് ബുക്കിലും കൊടുക്കാറില്ല. എന്നാല്‍ വളരെ അടുപ്പമുള്ള അതോടൊപ്പം സൗഹൃദം കാത്തുസൂക്ഷിക്കുന്ന ചിലരുടെ പേജില്‍ കമന്റാറുണ്ട്. അതേപോലെ സൗഹൃദമുള്ള ചിലര്‍ മറ്റുള്ളവരുടെ ഫോട്ടോയുടെ അടിയില്‍ കമന്റിയത് ഷെയര്‍ ചെയ്തപ്പോള്‍ കൂട്ടുകാരന്റെത് എന്നുകരുതി അബദ്ധവശാല്‍ കമന്റിയത്. ഇതില്‍ ഷെയര്‍ ചെയ്ത കൂട്ടുകാരന്റെ കമന്റ് കാണുമ്പോള്‍ തിരക്കുമൂലം കൂട്ടുകാരന്റെ തന്നെ പ്രൊഫൈല്‍ ആണെന്നും കരുതിപ്പോയി. അതേപോലെ കമന്റ് ഇടാനുള്ള സ്ഥലം തുറന്നുമിരിക്കുന്നു. ( ഓപ്പണ്‍ ഫോര്‍ ഓള്‍ ). ഇനി വിഷയം ..

ഒരു മാന്യ ദേഹത്തിനു മുന്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ മകനും എസ്. എന്‍. ഡി. പ്പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും യൂത്ത് മൂവ്മെന്റ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയുമൊത്ത് ഗുരുവായൂര്‍ ദര്‍ശനം നടത്തിയതിലെ വിരോധാഭാസം എന്ന് തോന്നി ഉല്‍ക്കണ്ഠാകുലനായി ഇനിയെന്തൊക്കെ കാണണം വ്യാകുലമാതാവേ എന്ന് വിലപിക്കുന്നു. മറ്റൊരു മാടമ്പി നാളെ ഇരുവരുടെയും അപ്പന്മാര്‍ വേണമെങ്കില്‍ ഗുരുവായൂര്‍ ദര്‍ശനം നടത്തിയേക്കാമെന്ന് ഓര്‍ത്ത്‌ വിലപിക്കുന്നു. അതോടൊപ്പം ആദ്യ മാടമ്പിയുടെ ഒരു അവതരണരീതിയെ "ഒന്നാക്കുകയും " ചെയ്തിരിക്കുന്നു. അതായതു ഒന്നാമന്‍ വി.എസ്. അച്ചുതാനന്ദന്‍ എന്നാ മുന്‍ മുഖ്യമന്ത്രിയെ ജനകീയ നേതാവ് എന്ന് വിളിച്ചത് സുഖിച്ചിട്ടില്ല. അല്ലെങ്കില്‍ വി.എസ്.അച്ചുതാനന്ദന്‍ ജനകീയനല്ല എന്നരീതിയിലാണ് പുള്ളിയുടെ പ്രതികരണം. ഈ വ്യകുലമാതവും ജനകീയ വിദ്വേഷവും കാണുമ്പൊള്‍ ഇരുവരുടെയും മതവും രാഷ്ട്രീയവും വായനക്കാര്‍ക്ക് മനസ്സിലായി കാണും. ഇവിടെ മതവും രാഷ്ട്രീയവും പറയുകയല്ല ലക്‌ഷ്യം. ഒപ്പം വെള്ളപ്പള്ളിയെ കേവലം ഒരു കള്ള് കച്ചവടക്കരനായും സംബോധനം ചെയ്തിരിക്കുന്നു.

കൂതറ തിരുമേനി അവിടെ കമന്റിയത് ഇവിടെ കുറിക്കുന്നു. വി.എസ്.അച്ചുതാനന്ദന്‍ എന്നാ വ്യക്തിയെ കൂതറ തിരുമെനിയ്ക്ക് വ്യക്തിപരമായി അറിയില്ല. ഇനി സ്വന്തം ഇസത്തിന്റെ പേരില്‍ ആണെങ്കില്‍ ഇടതുപക്ഷ ചായവു വ്യക്തമായി ഉണ്ടെങ്കിലും വി.എസിനെക്കാള്‍ പിണറായി പക്ഷത്തോടാണ് പഥ്യം കൂടുതല്‍ . അതിന്റെയര്‍ത്ഥം വി.എസിനെ ഇഷ്ടം ഇല്ലെന്നല്ല. ഇന്ന് കേരളത്തില്‍ വി.എസിനെ ജനകീയനായ നേതാവല്ലെന്നു പറയുന്നവന് കുതിരവട്ടത്തോ ഊളമ്പാറയിലോ സ്ഥിരതാമസം കിട്ടും. ഇങ്ങേയറ്റം പിണറായി പക്ഷക്കാര്‍ പോലും അങ്ങനെ ഒരു ആരോപണം ഉന്നയിക്കില്ല. തന്നെയുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിന്റെ മുന്നോടിയായി നടന്ന പ്രകടങ്ങളിലും സര്‍വ്വെകളിലും വി.എസിന്റെ ജനപിന്തുണയും ജനസമ്മതിയും വ്യക്തമായി തെളിഞ്ഞതാണ്. ഇനി വി.എസിനെ ജനകീയനല്ല എന്ന് പറയാന്‍ വ്യാകുലമാതാവിനോട് മുട്ടിപ്പോയി പ്രാര്‍ത്ഥന നടത്തിയാല്‍ അവരും ഓടി സ്ഥലം വിടും. അടുത്തത്‌ വെള്ളാപ്പള്ളി .. വെള്ളാപ്പള്ളി ബാര്‍ നടത്തിയിട്ടില്ലെന്ന് ആരും പറയുന്നില്ല. എന്നാല്‍ കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയും റെയില്‍വേയുടെ എ ഗ്രേഡ് കോണ്‍ട്രാക്ടറും ആയ വെള്ളപ്പള്ളിയെ വെറുമൊരു കള്ളുകച്ചവടക്കാരന്‍ ആക്കിയാല്‍ പണ്ട് മരിച്ചുപോയ മണര്‍കാട് പാപ്പന്റെ ആത്മാവ് പോലും ക്ഷമിക്കില്ല. വെള്ളാപ്പള്ളി തറവാടിനെ കുറിച്ച് അല്‍പ്പമെങ്കിലും അറിയുന്നവര്‍ ഈ വങ്കത്തരം എഴുന്നള്ളികയുമില്ല.

അതെല്ലാം അപ്പന്മാര്‍ . കേരളത്തില്‍ ഇന്‍കം ടാക്സ് കൊടുക്കുന്ന വിദ്യാഭാസമുള്ള രണ്ടു വ്യക്തികളാണ് ശ്രീ അരുണ്‍ കുമാറും തുഷാര്‍ വെള്ളാപ്പള്ളിയും . രാഷ്ട്രീയ പ്രേരിതമായ കേസുകള്‍ മാത്രമാണ് ( അന്വേഷണം ) അരുണ്‍ കുമാറിനുള്ളത്. അതേപോലെ അരുണ്‍കുമാര്‍ മാര്‍ക്സിസ്റ്റ്‌ നേതാവല്ല. അപ്പന്‍ മാര്‍ക്സിസ്റ്റ്‌ ആയാല്‍ മകനും അങ്ങനെ വേണമെന്നും അല്ലെങ്കില്‍ മകന്‍ തന്റെ രാഷ്ട്രീയം പിന്തുടരണം എന്നും ബോധമുള്ള അപ്പന്‍ നിര്‍ബ്ബന്ധിക്കില്ല. തുറന്നു പറഞ്ഞാല്‍ എല്ലാ അപ്പന്മാരും കെ.എം.മാണിയോ കരുണാകരനോ അല്ല.. അതേപോലെ എസ്.എന്‍.ഡി.പി യോ യൂത്ത് മൂവ്മെന്റോ നിരീശ്വര പ്രസ്ഥാനമല്ല. അതൊകൊണ്ട് തന്നെ തുഷാറിനു ഗുരുവായൂര്‍ പോകുന്നതിനു ഒരു കുഴപ്പവുമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ഇവര്‍ ഇരുവരും അഹിന്ദുക്കള്‍ ആണെന്ന് ഈ ഫേസ് ബുക്കില്‍ " ഒണ്ടാക്കിയ " അഹിന്ദുക്കള്‍ തീരുമാനിച്ചോ.? ഇനി ഇവിടെയോന്നുമല്ല രസം.

അവിടെ ഇത്തരത്തില്‍ ഒരു കമന്റ് വീണപ്പോള്‍ പേജിന്റെ ഉടമ വിമര്‍ശിക്കപ്പെട്ടവന്റെ സഹായത്തിനെത്തി. " സാറേ .. സാര്‍ ആ വൃത്തികെട്ടവനോട് സംസാരിക്കാന്‍ പോണ്ട.. ( മോന്‍ ചിച്ചി പിള്ളാരോട് കൂടണ്ട..) നമ്മുടെയൊക്കെ റേഞ്ച് നമ്മുക്കറിയില്ലേ.. നമുടെ സുഖകരമായ അന്തരീക്ഷത്തില്‍ നമുക്ക് ഇങ്ങനെ ചൊറികുത്തി പുറം ചൊറിഞ്ഞ് ഇരിക്കാം. അയാളെ വിട്ടുകള .." എങ്ങനുണ്ട്.. അതായതു റേഡിയോ പോലെ പാടും. അത് കേള്‍ക്കാന്‍ കഴിയുന്ന കഞ്ഞികള്‍ കേട്ട് റാന്‍ മൂളി , ലൈക് ചെയ്തു പോയാല്‍ മതി. അല്ലാത്തവന്‍ പോടെ എന്ന്..

ഇനി കൂതറ തിരുമേനി ഒന്ന് ചോദിക്കട്ടെ ,, വിമര്‍ശനവും പ്രതികരണവും കേള്‍ക്കാന്‍ വയ്യാത്തവന്‍ എന്തിനു കമന്റ് ബുക്ക്‌ തുറന്നു ഇരിക്കുന്നു. ഇനി പുറം ചൊറിഞ്ഞ് തരാത്തവന് കമന്റ് ഇടാന്‍ എന്തിനു അവസരം കൊടുക്കുന്നു. കമന്റ് ഇടാന്‍ വരുന്നവന്‍ അടിയാന്‍ ആണെന്ന് കരുതുന്ന വിഡ്ഢികള്‍ ഒരുപക്ഷെ ഫേസ് ബുക്കിലെ കാണൂ.. രാഷ്ട്രീയ മത അന്ധത ബാധിച്ചാല്‍ ബാധിച്ചു കമന്റിയാല്‍ തിരികെ ആ അന്ധത തുരപ്പിക്കുന്നവര്‍ കമന്റും എന്ന് മനസ്സിലാക്കുക..

ഓഫ് : ഇതേപോലെ കൂട്ടുകാര്‍ മറ്റുള്ളവരുടെ കമന്റുകള്‍ ഷെയര്‍ ചെയ്യുന്നത് എന്റെ പ്രൊഫൈലില്‍ വരാതെയിരിക്കാന്‍ എന്ത് ചെയ്യണം. എന്റെ ഫ്രെണ്ടിന്റെ ഫ്രെണ്ട് എന്ത് ചെയ്യുന്നു എന്നറിയാന്‍ ഒരു കൊതിയും ഇല്ല.. ഫ്രണ്ട് വരെ മതി.. അറിയുന്നവര്‍ പറയുക.

Tuesday, August 30, 2011

297.ടോപ്‌ ടെന്‍ രണ്ടാം ഭാഗം...

6 . ഡിങ്കന്‍ .
ഈ പേരില്‍ തന്നെ മതമില്ലാത്ത അനീഷ്‌ ഒരു മതമുണ്ടാക്കുകയും അതിനെപ്രകീര്‍ത്തിച്ചു ധാരളമെഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും ആ ഡിങ്കനല്ല ഈ ഡിങ്കന്‍ . ഇത്ര ശക്തമായ രീതിയിലെഴുതുന്ന ബ്ലോഗര്‍മാര്‍ കുറവാണ്. മനോഹരമായ വാക്ക് , വാചകങ്ങള്‍ വായിക്കാന്‍ സുഖം ഇതെല്ലം ഡിങ്കന്റെ ബ്ലോഗില്‍ ലഭ്യമായിരുന്നു. ഡിങ്കാ‍... എന്നൊരു നീട്ടിവിളി മതി. ഞാന്‍ പറന്നെത്തും. ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം. (ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ) ഇതായിരുന്നു ഡിങ്കന്റെ ബ്ലോഗിന്റെ തലക്കെട്ട്‌. ഇപ്പോള്‍ നീട്ടിവിളിച്ചിട്ടും ഡിങ്കന്‍ വരുന്നില്ല. അതുകൊണ്ട് ഡിങ്കന്‍ മരണമടഞ്ഞെന്നു കരുതുന്നു. എന്തായാലും ആളുകള്‍ ഓര്‍മ്മിക്കപ്പെടുന്നത് അവര്‍ ചെയ്ത പ്രവര്‍ത്തിയുടെയും മറ്റുള്ളവര്‍ക്ക് നല്‍കിയ സംഭാവനകളുടെയും പേരിലായിരിക്കും. അതുകൊണ്ട് ഡിങ്കന്‍ ആ നിരയില്‍ എന്നും തിളങ്ങി നില്‍ക്കുന്ന താരമായിരിക്കും.

7 . അരൂപിക്കുട്ടന്‍ .
ബ്ലോഗിണിമാരുടെ കണ്ണിലുണ്ണി.. ബ്ലോഗിലെ വില്ലന്മാരുടെയും ആനോണിമാരുടെയും ശത്രു. വളരെമനോഹരമായി ആളുകളെ കൈയിലെടുത്ത ഈ ബ്ലോഗ്ഗര്‍ ആരെന്നോ എവിടെയെന്നോ ആര്‍ക്കും അറിയില്ല. എന്നാല്‍ ആവശ്യത്തില്‍ സഹായിക്കാന്‍ എപ്പോഴുമുണ്ടാകും. ഈ അരൂപിക്കുട്ടന്റെ പിതൃത്തം പലരിലും ഏല്പിച്ചെങ്കിലും ഇന്നും അരൂപിക്കുട്ടന്റെ രൂപം ആര്‍ക്കുമറിയില്ല. അരൂപിക്കുട്ടന്റെ സ്നേഹം പറ്റാത്തവര്‍ ഒരുകാലത്ത് കുറവായിരുന്നു. അതേപോലെ അരൂപിക്കുട്ടന്റെ വിരോധികളായവര്‍ ബൂലോകത്ത് നീറി നീറി മരിച്ചതും മരിക്കാതെ മരിച്ചതും നമ്മളെല്ലാം കണ്ടിട്ടുണ്ട്. അരൂപിക്കുട്ടന്‍ ഒരു കുട്ടിച്ചാത്തന്‍ ആണോ അത് മനുഷ്യനാണോ എന്നും ചില അരൂപി ഫാന്‍സ്‌ ഉറപ്പിച്ചിട്ടില്ല. എങ്കിലും മനോഹരമായ ഒരു ബ്ലോഗ്‌ നമുക്കൊക്കെ നല്‍കിയതുകൊണ്ട് ഇന്നും അരൂപിക്കുട്ടന്റെ രൂപമില്ലാ ചരിതം ബ്ലോഗോസ്ഫീയറില്‍ മുഴങ്ങി കേള്‍ക്കാം.

8 . അഹങ്കാരി

പേരില്‍ തന്നെ അഹങ്കാരം നിറഞ്ഞ ഈ ബ്ലോഗ്ഗര്‍ പക്ഷെ അത്രകണ്ട് അഹങ്കാരി ആയിരുന്നില്ല. തന്‍റെ കടുത്ത ബി.ജെ.പി. നിലപാടുകൊണ്ട് തന്നെ മറ്റുള്ളവരില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്ന അഹങ്കാരി പിന്നീട് അദൃശ്യനായി. ഇന്ന് അഹങ്കാരമെന്ന ബ്ലോഗ്‌ അടച്ചുപൂട്ടി ക്ഷണിച്ചപ്പെട്ടവര്‍ക്ക് മാത്രം വായിക്കാന്‍ അവസരം നല്‍കി. എന്നാല്‍ വീട്ടില്‍ അടുപ്പ് പുകയാത്തത് ആരും കാണാതിരിക്കാന്‍ വാതില്‍ പൂട്ടിയതാണ് എന്നും കരുതുന്നവരുണ്ട്. വിമര്‍ശനങ്ങളെ പേടിയില്ലാത്ത അഹങ്കാരി അതുകൊണ്ട് തന്നെ വിമര്‍ശകരെ പേടിച്ചു ബ്ലോഗ്‌ പൂട്ടിയെന്ന് ആരും കരുതുന്നില്ല. എന്നാല്‍ അഹങ്കാരി പോയതോടെ ഒരു യുഗത്തിന്റെ അന്ത്യമാണ് ഉണ്ടായത്. പല രാഷ്ട്രീയ ചര്‍ച്ചകളിലും അഹങ്കാരി സജീവ സാന്നിധ്യമായിരുന്നു. ആദ്യകാല കൂതറ അവലോകനം അംഗം കൂടിയായിരുന്ന അഹങ്കാരിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

9 . ഇടിവാള്‍
മലയാള ബ്ലോഗിലെ മറ്റൊരു സജീവസാന്നിധ്യമായിരുന്ന ഇടിവാള്‍ ഇന്ന് എഴുതുന്നില്ല. വളരെ മഹോഹരമായ എഴുത്തുകളിലൂടെ തന്റെയൊരു ശൈലി രൂപീകരിച്ച ഇടിവാളിനു നിറയെ കമന്റുകളും ഫോളോവേഴ്സും ഉണ്ടായിരുന്നു. എന്നാല്‍ കുറെക്കാലമായി ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഒന്നും തന്നെ കാണുന്നില്ല. തിരുമ്മല്‍ ദിവ്യന്‍ , രാധേച്ചിയുടെ വീട് , ഹലുവാ പുരാണം തുടങ്ങിയ പോസ്റ്റുകള്‍ വായിച്ച ഒരാള്‍ പോലും ഇടിവാളിനെ മറന്നു കാണില്ല. എങ്കിലും ഇനിയും എഴുതേണ്ട എന്നുതീരുമാനിച്ചാണോ അതോ റൈറ്റേഴ്സ് ബ്ലോക്ക് ആണോ എന്നും അറിയില്ല. എങ്കിലും ഇടിവാളും മലയാളത്തില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു.

10 . രാഗേഷ് കുറുമാന്‍ ..

ഈ മൊട്ടത്തലയന്‍ മൊട്ടത്തലയുടെ മിനുമിനുപ്പില്‍ നട്ടപിരാന്തന്റെ ഒപ്പത്തിനൊപ്പമാണ്. ജട്ടിയുണക്കാനിട്ടിരിക്കുന്നതുപോലെയുള്ള ബുള്‍ഗാന്‍ തടിയുമുള്ള കുറുമാന്‍ ബ്ലോഗിലെ ആദ്യകാല മെഗാ താരങ്ങളില്‍ ഒരാളാണ്. ഇന്നും ബ്ലോഗിലെ സൂപ്പര്‍ താരങ്ങളുടെ ഒക്കെത്തനെ ചങ്ങാതിയയിരിക്കുന്ന കുറുമാനെ ഗള്‍ഫ് ബ്ലോഗ്‌ കൂട്ടായ്മകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. എങ്കിലും മുടിയോടെ ഭാവനയും കൊഴിഞ്ഞുപോയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൊന്നിലം പാടത്തെ പ്രേതത്തിന്റെ ഇരയായി ആള്‍ വടിയായി പോയെന്നും പ്രചാരണമുണ്ട്. യൂറോപ്യന്‍ യാത്രയെന്ന ഒറ്റ സൂപ്പര്‍ ഹിറ്റ്‌ പുസ്തകം മതി കുറുമാന്റെ റേഞ്ച് ഇന്നത്തെ പൈതങ്ങള്‍ക്ക് അറിയാന്‍. കുറുമാനെ ഒരു യാത്ര വിവരണ ബ്ലോഗര്‍ എന്നെഴുതണോ അതോ കഥാകാരന്‍ എന്നെഴുതണോ എന്നൊന്നും പറയാന്‍ കഴിയില്ല എങ്കിലും കുറുമാനെന്ന സൂപ്പര്‍ താരം ഒരിക്കല്‍ മലയാള ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ഒരുപാടു സംഭാവന നല്‍കിയതാണെന്നു സമ്മതിക്കാതെ തരമില്ല.

ഈ ലിസ്റ്റ് ഇങ്ങനെ തീര്‍ക്കാന്‍ കഴിയില്ല. മൊത്തം ചില്ലറ എഴുതിയ അരവിന്ദന്‍ , ഇടയ്ക്കിടെ മാത്രം വരുന്ന ബഹുവ്രീഹി തുടങ്ങി എണ്ണിയാല്‍ തീരാത്ത ആളുകള്‍ ഉള്‍പ്പെട്ടതാണ് ഈ മലയാളം ബ്ലോഗ്‌. ഇന്ന് ബ്ലോഗില്‍ എഴുതി നാല് കമന്റ് എങ്ങനെയെങ്കിലും സമ്പാദിക്കുമ്പോള്‍ ബ്ലോഗിന് ഇങ്ങനെ ഒരു ചരിത്രമുണ്ടയിരുന്നെന്നും ഇവരുടെ കാലത്ത് ഇവരും സൂപ്പര്‍ താരങ്ങള്‍ ആയിരുന്നെനും നാളെ ഞങ്ങളും ഇങ്ങനെയായിരിക്കും എന്നും മറന്നു പോകരുത്. എന്നും ഇങ്ങനെ എഴുതിക്കൊണ്ടിരിക്കാന്‍ നിങ്ങള്‍ കൂതറ തിരുമേനിയോന്നുമല്ലല്ലോ.. ( ചുമ്മാതെ കിടക്കട്ടെ ..) ചരിത്രങ്ങള്‍ ഇടയ്ക്കിടെ അയവിറക്കുന്നതും തനിക്കു മുമ്പേ നടന്നവരുടെ കാല്‍പ്പാടുകള്‍ നോക്കുന്നതും മുന്നോട്ടുള്ള സുഗമമായ യാത്രയ്ക്ക് നല്ലതാണ്.

ബ്ലോഗിന്റെ ഇന്നത്തെ നാശത്തിന്റെ ഒരുകാരണം ഫാം വില്ല പോലെയുള്ള ഫേസ്ബുക്ക്‌ ഗെമുകള്‍ , ട്വിട്ടര്‍ , ഗൂഗിള്‍ ബസ് , ഗൂഗിള്‍ പ്ലസ് , ഫേസ്ബുക്ക്‌ കമന്റു രീതികള്‍ ഒക്കെയാണ്. അതൊന്നും വേണ്ടെന്നല്ല മറ്റുള്ളവര്‍ ഇത്ര വളര്‍ത്തിയ ഒരു പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചുമതല നമുക്കുണ്ട്. ഒന്നുകൂടി ... ബ്ലോഗ്‌ മീറ്റുകളില്‍ കൂടി ലഭ്യമായ സൗഹൃദം പരസ്പരം പുറം ചൊറിയാന്‍ വേണ്ടിയാവരുത്. എന്നാല്‍ ഉണ്ടാക്കിയ സൗഹൃദം ശക്തമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് മനസ്സിലാക്കുക. രാജാവ് നഗ്നന്‍ ആണെന്ന് പറയാന്‍ ഒരു കൂതറ തിരുമേനി മാത്രം പോരാ.

Sunday, August 28, 2011

296.ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ടോപ്‌ 10 ..



ബൂലോകത്ത് എത്രപേര്‍ വരുന്നു പോവുന്നു.. ആരു ശ്രദ്ധിക്കുന്നു ..അല്ലെ..! എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചിരുന്ന ശ്രദ്ധിക്കുന്ന ചിലരുടെ അഭാവം അല്ലെങ്കില്‍ തിരോധാനം ബൂലോകത്ത് ചര്‍ച്ചാ വിഷയം ആകേണ്ടത് തന്നെയാണ്. ഇവരാണോ ബൂലോകത്തിന്റെ തണ്ടെല്ല് എന്ന് ചോദിക്കുന്നവര്‍ ഉണ്ടാവാം. എന്നാല്‍ ഇവരൊക്കെ കൂടെ ഉണ്ടാക്കിയെടുത്തതാണ് ഇന്ന് കാണുന്ന ബൂലോകം. ഇന്ന് കാണുന്ന ബൂലോക സൗഹൃദവും ബൂലോക സെറ്റപ്പും ആദിയില്‍ മലയാള യൂണിക്കോഡുണ്ടായി.. യൂണിക്കോഡ് അഞ്ജലി ഓള്‍ഡ്‌ ലിപിയായിരുന്നു. അഞ്ജലി ഓള്‍ഡ്‌ ലിപി മലയാളമായിരുന്നു. അഞ്ജലി ഓള്‍ഡ്‌ ലിപിയും മലയാളവും ബൂലോകമായിരുന്നു .. വാഴ്ത്തപ്പെട്ടവര്‍ അതിലേക്കു പോസ്റ്റുകള്‍ ഒഴുക്കിവിട്ടു.. മലയാള ബൂലോകത്തെ ബെര്‍ളി തോമസെന്ന സാത്താന്‍ നാണമേന്തെന്നു പഠിപ്പിച്ചു. പിന്മോഴിക്കരെന്ന അപ്പോസ്തോലന്മാര്‍ ബെര്‍ലിതോമസെന്ന സാത്താനെ ദൈവരാജ്യമെന്ന ബൂലോകത്തില്‍ നിന്നിറക്കി വിട്ടു . വളരെപ്പെട്ടെന്നു തന്നെ ബെര്‍ളി തോമസിന്റെ പൂങ്കാവനം വളര്‍ന്നു വലുതാകുകയും ദൈവത്തിന്റെയും അപ്പോസ്തോലന്മാരുടെയും സ്റ്റോക്ക് തീര്‍ന്നപ്പോള്‍ ദൈവരാജ്യത്തുനിന്നു തലയില്‍ മുണ്ടിട്ടു സാത്താന്‍ ബെര്‍ളി തോമസിന്റെ ലോകത്ത് വട്ടം ചുറ്റുന്നതും നാമെല്ലാം കണ്ടു.. എന്നാല്‍ ഇനി അല്‍പ്പം കാര്യമായി പറയാം.. ബൂലോകം ഇങ്ങനെയങ്ങു വളരുകയയിരുന്നില്ല.. ഇതിനെ വളരെയധികം ബ്ലോഗെഴുത്തുകാരുടെ ശ്രമഫലമായി വളര്‍ത്തിയെടുക്കുകയായിരുന്നു. അതില്‍ ചിലര്‍ ഇന്ന് മരിച്ചു മണ്ണടിഞ്ഞോ അതോ ജീവനോടെ ഉണ്ടോ എന്ന് നോക്കുകയാണ്.

1 .. മരമാക്രി.

കൂതറ തിരുമേനി എന്നും അതിശയത്തോടെ നോക്കിയിരുന്ന ഒരു ബ്ലോഗ്ഗര്‍ . വിദേശവാസിയായ (പ്രവാസിബ്ലോഗ്ഗര്‍ ) ഈ ബ്ലോഗര്‍ കൂതറ ഐറ്റം മുതല്‍ റെഫറന്‍സിന് ഉതകും വരെയുള്ള പോസ്റ്റുകള്‍ എഴുതാന്‍ അതികേമന്‍ . എന്നാല്‍ ബ്ലോഗുകളും പോസ്റ്റുകളും അപ്പാടെ കത്തിച്ചു കളയുന്ന ഒരു ദുഷ് പ്രവണതയും ഇയാള്‍ക്കുണ്ട്. ഇത്രയും വിവാദം പിടിച്ച ചരിത്രമുള്ളവര്‍ വേറെയുണ്ടോ എന്നും പറയേണ്ടിയിരിക്കുന്നു. ഇഞ്ചിപ്പെണ്ണ് , എതിരന്‍ തുടങ്ങിയ ബൂലോകം പിടിച്ചു കുലുക്കിയ വിവാദങ്ങളില്‍ ഇയാള്‍ പെട്ടിരുന്നു. " മാക്രിയുമല്ല , ജീവിതം മരത്തേലും അല്ല" എന്നാ ഈരടിയോളം ശക്തമായ ഒന്ന് ബൂലോകത്ത് ആര്‍ക്കുമില്ല. ബ്ലോഗ്‌ മീറ്റുകളുടെ പിതാവ് ഹരീഷ് തൊടുപുഴയുടെ ഉറ്റ ചങ്ങാതിയായ ഇയാളുടെ ബ്ലോഗില്‍ കഴിഞ്ഞ ഡിസംബര്‍ പോസ്റ്റാണ് അവസാനത്തേത്. ആ ഫോട്ടോയില്‍ കാണുന്ന പരുന്തു മരമാക്രിയെ ഭക്ഷിച്ചുകാണുമോ എന്നസംശയം എല്ലാവര്‍ക്കുമെന്നപോലെ കൂതറ തിരുമെനിയ്ക്കുമുണ്ട്.. മരമാക്രി ജീവനോടെ ഉണ്ടെങ്കില്‍ വീണ്ടും ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നെറ്റ് പുതിയ പോസ്റ്റുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. അതല്ല ആള്‍ മരിച്ചിട്ടുണ്ടെങ്കില്‍ പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

2 . ശിഹാബ് അഥവാ അഞ്ചല്‍കാരന്‍

ശിഹാബിനെ അറിയുമോയെന്നു ചോദിച്ചാല്‍ ഏതു ശിഹാബെന്നു ചോദിക്കേണ്ടി വരും. എന്നാല്‍ അഞ്ചല്‍ക്കാരനെ അറിയുമോയെന്നു ചോദിച്ചാല്‍ അറിയില്ലയെന്നു പറയുന്നവര്‍ ഈ പഞ്ചായത്തുകാരന്‍ അല്ലെന്നു പറയേണ്ടി വരും. "“ശരി : എന്റെ ചെയ്തികളെല്ലാം. തെറ്റ് : അന്യന്റെ ചെയ്തികളെല്ലാം” ഈ പ്രശസ്ത വാചകം മലയാളം ബൂലോകത്തിലും സാഹിത്യത്തിനും ഭാഷയ്ക്കും സമ്മാനിച്ച വ്യക്തിയാണ് അഞ്ചല്‍കാരന്‍ . അഞ്ചല്‍ക്കാരന്റെ ബ്ലോഗ്‌ വായിക്കാന്‍ കൂതറ അവലോകനത്തിന്റെ വശത്ത്‌ ഉള്ള ലിങ്കില്‍ ക്ലിക്കിയാല്‍ മതി. സമകാലീന ബ്ലോഗ്‌ , സാമൂഹ്യ , സാംസ്കാരിക വിഷയങ്ങളെ ഇഴകീറി വിശകലനം ചെയ്യുന്ന രീതിയായിരുന്നു ശിഹാബ് എന്നാ അഞ്ചല്‍ക്കാരന്റെത്. വിമര്‍ശകരെ സൗമ്യമായി നേരിട്ട് തന്റെ വാദങ്ങളും കാഴ്ചപ്പാടുകളും കൊണ്ട് കീഴടക്കാനുള്ള അഞ്ചല്‍ക്കാരന്റെ കഴിവ് അനന്ന്യം തന്നെയായിരുന്നു. കൂതറ തിരുമേനിയുടെ തിരച്ചിലില്‍ ഇദ്ദേഹം ജീവനോടെ ഉള്ളതായി അറിയാന്‍ കഴിഞ്ഞു. വീണ്ടും തന്റെ മനോഹരങ്ങളായ പോസ്റ്റുകള്‍ കൊണ്ട് ബൂലോകത്ത് നിറസാന്നിധ്യം ആവുമെന്ന് തന്നെ വിശ്വസിക്കുന്നു.

3 . ചാണക്യന്‍

ചാണക്യന്‍ എന്നാ പേരും അതേപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനുള്ള കഴിവും മാത്രമല്ല ചാണക്യനെ വേറിട്ട്‌ നിര്‍ത്തുന്നത്. ഹിഹിഹിഹി എന്നാ ചാണക്യഹാസം ബൂലോകം സഹര്‍ഷം കയിലെന്തിയതാണ്.. എന്നും ഹിഹിഹിഹി എന്നാ ചിരി ആരെങ്കിലും ഉപയോഗിക്കുമ്പോള്‍ ചാണക്യനെ ഓര്‍ക്കാതെ പോകാറില്ല. മനോഹരങ്ങളായ അതേപോലെ ജ്ഞാന സമ്പൂര്‍ണ്ണമായ പോസ്റ്റുകളും അദ്ദേഹത്തിന്റെതായുണ്ടായിരുന്നു. ചാണു എന്നാ ഓമനപ്പേരില്‍ നിരവധി ബ്ലോഗ്‌ കൂട്ടായ്മകളില്‍ ഉണ്ടായിരുന്ന ഈ ബ്ലോഗര്‍ തന്റെ എക്കാലത്തെയും ഇഷ്ടമായിരുന്നു യോഗയ്ക്ക് വേണ്ടി സമയം നീക്കിവെച്ചു ബ്ലോഗിനെ മറന്നതാണോ എന്നും സംശയമുണ്ട്‌.. നിരവധി വിവാദങ്ങലായ വാര്‍ത്തകള്‍ എഴുതി ശത്രുക്കളുടെ കണ്ണിലെ നോട്ടപ്പുള്ളി ആയതുകൊണ്ട് അവര്‍ അപകടപ്പെടുത്തിയതാകാനും ഇടയുണ്ട്.. ഒരു ബ്ലോഗ്‌ മീറ്റില്‍ കരിമീന്‍ കടിച്ചുകീറുന്ന ചാണക്യന്റെ മുഖം ഇന്നും നമ്മുടെ മനസ്സില്‍നിന്നു മായാതെ നില്‍ക്കുന്നു. അതേപോലെ ശത്രുക്കളുടെ കൈകളാല്‍ കടിച്ചുകീറപ്പെട്ടതല്ല ചാണക്യന്‍ എന്നുവിശ്വസിക്കാനാണ് കൂതറ തിരുമെനിയ്ക്കും ഇഷ്ടം.

4 . നട്ടപിരാന്തന്‍

സാജു ജോണ്‍ .. ഇതാണ് ഈ മുടിയനായ പുത്രന്റെ പേര്. പമ്മനു ശേഷം അയ്യനെത്തിനു ശേഷം ഇത്ര കണ്ടു ആഭാസം കൈകാര്യം ചെയ്ത ഒരാളില്ല. പ്രിന്റ്‌ മീഡിയത്തിലും ബ്ലോഗിലും. ലാസറിന്റെ ചന്തിയിലെ തിരുവെഴുത്തുകള്‍ , ഖമറൂന്നിസയുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിവാദ പോസ്റ്റുകള്‍ എഴുതി ബ്ലോഗിലെ സദാചാരകാവല്‍ഭടന്മാരുടെ കണ്ണിലെ കരടായിരുന്ന മൊട്ടത്തലയന്‍ നട്ടപിരാന്തന്‍ കൂട്ടമെന്ന സാംസ്കാരിക നെറ്റ് കൂട്ടായ്മയിലൂടെ എഴുതി നോക്കിയെങ്കിലും സദാചാരവാദികളുടെ എതിര്‍പ്പുമൂലം നാടുവിടേണ്ടി വന്നു. ഏറെ വായനക്കാരുണ്ടായിരുന്ന നട്ടപിരാന്തന്‍ ഇടയ്ക്ക് ഡൊമൈന്‍ രേജിസ്റെര്‍ ചെയ്തപ്പോള്‍ ഏറെ പ്രതീക്ഷ തോന്നിയെങ്കിലും മുടിയോടൊപ്പം എഴുതാനുള്ള ശേഷിയും ഭാവനയും കൊഴിഞ്ഞുപോയെന്നു അറിയാന്‍ കഴിഞ്ഞു. മുടിയനായ പുത്രനെപ്പോലെ കുടുംബത്തിലേക്ക് തിരികെചെന്ന് മാനസാന്തരപ്പെട്ടു ഇപ്പോള്‍ കുര്‍ബ്ബാനയും കുമ്പസാരവും കഴിഞ്ഞു നല്ലൊരു കുഞ്ഞാടായി കഴിയുകയാണെന്ന് അറിയാന്‍ കഴിഞ്ഞു.. ഈ മനം മാറ്റത്തില്‍ സന്തോഷപ്പെട്ടു കഴിയുന്ന സാജു ജോണിന് എഴുത്തുകാരന്റെ മരണമെന്ന നിലയില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

5 . കൃഷ്ണ തൃഷ്ണ..

ഈ ബ്ലോഗറെപ്പോലെ അനോണിമിറ്റി കാത്തുസൂക്ഷിച്ച മറ്റൊരു ബ്ലോഗറില്ല. ഇത്ര മികവാര്‍ന്ന പോസ്റ്റുകള്‍ ഇട്ട ബ്ലോഗര്‍മാരും നന്നേ കുറവ്. മിക്ക പോസ്റ്റുകളും പ്രിന്റ്‌ എടുത്തു പിന്നീട് പുനര്‍വായനയ്ക്ക് ഉതകും വിധം എഴുതാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. മലയാള ബൂലോകത്തെ ഒട്ടു മിക്ക പ്രശസ്ത ബ്ലോഗ്ഗര്‍മാരും ബഹുമാനിച്ചിരുന്ന ഇദ്ദേഹം ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്നറിയില്ല. ഡേങ്കൂപ്പനി , എലിപ്പനി , പന്നിപനി , ചിക്കന്‍ ഗുനിയ തുടങ്ങിയവ ധാരാളം വരുന്ന സ്ഥലമല്ലേ ദൈവത്തിന്റെ സ്വന്തം നാടായ കേരളം .. ഇനി ഇതെലോക്കെയോ ഇതിലോന്നോ വന്നു ആള് കാഞ്ഞു പോയോ എന്നുമറിയില്ല. എന്നാലും ടിയാന്റെ പോസ്റ്റുകള്‍ക്കായി ബൂലോകം കാത്തിരിക്കുന്നു.. ഇനി പോസ്റ്റുകള്‍ വന്നാല്‍ അതും മലയാളം ബൂലോകത്തിന് മുതല്‍ക്കൂട്ടാവും എന്നതിന് സംശയമില്ല. പ്രായപൂര്‍ത്തിയയവര്‍ക്ക് വായിച്ചു വിവരം വയ്ക്കാന്‍ നിരവധി സംഗതികള്‍ ഇയാള്‍ എഴുതിയിരുന്നു.. ഇത്തരം ബ്ലോഗര്‍മാര്‍ക്ക് മരണമില്ല വായനക്കാരുടെ മനസ്സില്‍ എന്നും ജീവസ്സൊടെ നില്ക്കാന്‍ ഇവരുടെ എഴുത്തുകള്‍ക്കാവുന്നു..

ഈ ലിസ്റ്റ് ഇവിടെ തീരുന്നില്ല.. ടോപ്പ് ടെന്നിലെ അടുത്ത അഞ്ചുപേര്‍ അടുത്ത പോസ്റ്റില്‍ ..

Saturday, August 20, 2011

295. ബ്ലോഗ്‌മീറ്റുകളെ ഹൈജാക്ക് ചെയ്യുന്നവര്‍

മലയാള ബൂലോകത്തെ തമ്മിലടുപ്പിക്കാന്‍ ( ചിലരെ തമ്മിലടിപ്പിക്കാന്‍ ) ഏറ്റവും കാരണമായിരുന്നത് ബ്ലോഗ്‌ മീറ്റുകളാണ്. ആദ്യ കാലങ്ങളില്‍ പ്രശസ്ത മലയാളം ബ്ലോഗ്ഗര്‍ ചിത്രകാരന്റെ നേതൃത്തത്തില്‍ ബ്ലോഗ്‌ അക്കാദമി മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് കാണുന്ന സമ്പൂര്‍ണ്ണ ബ്ലോഗ്‌മീറ്റിന്റെ പിതാവെന്നറിയപ്പെടുന്നത് അവശബ്ലോഗ്ഗറും എന്നാല്‍ മികച്ച ഫോട്ടോഗ്രാഫറുമായ സര്‍വ്വ ശ്രീ ഹരീഷ് തൊടുപുഴയാണ്. മീറ്റിനോടൊപ്പം പലതരം "മീറ്റു"കള്‍ ഫിഷുകള്‍ ഉള്‍പ്പെട്ട സദ്യയും , സൗഹൃദവും, കൂട്ടായ്മയും , കലാപരിപാടികളും ഒക്കെയായി മലയാളം ബ്ലോഗ്‌ മീറ്റുകള്‍ ഒരു സംഭവം തന്നെയായി. പത്രങ്ങളും ഇതിനെ അംഗീകരിച്ചുവെന്നുവേണം പറയാന്‍. നേരില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് സദ്യകണ്ട് വെള്ളമോടിക്കാന്‍ നെറ്റിലൂടെ ലൈവും തരമാക്കി കൊടുക്കുന്നു.. ഇതിനെയെല്ലാം അംഗീകരിച്ചും ആശീര്‍വദിച്ചും കൂടെനില്‍ക്കുന്നതിനോടൊപ്പം ചില നഗ്ന സത്യങ്ങളും വിളിച്ചുപറയാന്‍ കൂതറ തിരുമേനി നിബ്ബന്ധമായിരിക്കുന്നു. ബൂലോകവസിയെന്ന നിലയില്‍ നേരിട്ടും അതല്ലാതെ പരസ്യമായി പറഞ്ഞാല്‍ തലവെട്ടുമല്ലോ എന്നാ ഭയമുള്ള ( കമന്റ് പേടി ...!!) ചില സഹ ബ്ലോഗ്‌ സഹോദരങ്ങള്‍ക്കും വേണ്ടി കൂതറ തിരുമേനി ഈ പ്രശ്നത്തെ വായനക്കാര്‍ക്കും ബ്ലോഗര്‍മാര്‍ക്കുമിടയില്‍ അവതരിപ്പിക്കുകയാണ്.

ബ്ലോഗില്‍ ഗുണ്ടായിസം , മാടമ്പിത്തരം മാത്രമല്ല കോര്‍പ്പറേറ്റ് കുത്തക വരെയുണ്ട്. ഇത്തരം കുത്തകകള്‍ ബ്ലോഗ്‌ മീറ്റുകളെ ഹൈജാക്ക് ചെയ്യുകയാണ് എന്നാണു എന്നാണു അറിയാന്‍ കഴിഞ്ഞത്. ബ്ലോഗിലെ പ്രാദേശിക ശക്തികളായ തിരുവിതാംകൂര്‍ ബ്ലോഗ്ഗര്‍മാരും , തിരുക്കൊച്ചി ബ്ലോഗ്ഗര്‍മാരും , സമ്പന്നന്മാരായ മലബാര്‍ ബ്ലോഗര്‍മാരും തമ്മില്‍ കിടമത്സരം നിലനില്‍ക്കുന്നത് പണ്ടേ നമുക്കറിവുള്ളതാണ്. കേരളത്തിന്റെ സാംസ്‌കാരിക നഗരിയിലെ അതായതു പൂരത്തിന്റെ നാട്ടിലെ ബ്ലോഗര്‍മാര്‍ തങ്ങളുടെ അകമഴിഞ്ഞ പിന്തുണ മലബാറിന്റെ മക്കള്‍ക്ക്‌ കൊടുക്കുന്നത് കൊണ്ടുതന്നെ ഈ പ്രബലന്മാരെ ആര്‍ക്കും നേരിടാന്‍ കഴിയില്ല. താരതമ്യേന ദുര്‍ബ്ബലരായ തിരുവിതാംകൂര്‍ ബ്ലോഗരുടെ ശക്തമായ നാവായിരുന്ന പരേതനായ അങ്കിളിന്റെ നിര്യാണത്തോടെ തിരുവിതാംകൂര്‍ ബ്ലോഗ്ഗര്‍മാര്‍ നിശ്ശബ്ദരായി. കൃഷിക്കാരും പാവങ്ങളും മാത്രമുള്ള തിരുവിതാംകൂര്‍ ബ്ലോഗ്‌നാട്ടില്‍ കുടിയേറിയിട്ടുള്ള പൊങ്ങമ്മൂടന്‍പോലെയുള്ളവരാകട്ടെ തന്റെ പാലകണക്ഷനും തിരുക്കൊച്ചിക്കാര്‍ക്കുള്ള കൂറും പണ്ടേ പരസ്യമാക്കിയിട്ടുണ്ട്. എപ്പോഴെങ്കിലും ഒരു മീറ്റ് നടത്താന്‍ പാവം തിരുവിതാംകൂറുകാരന്‍ ശ്രമിച്ചാല്‍ ഉടനെ അതിനെ ഹൈജാക്ക് ചെയ്യാന്‍ തിരുക്കൊച്ചി ബ്ലോഗ്ഗര്‍മാര്‍ ശ്രമം നടത്തും.. എന്നാല്‍ ഇതിനിടയില്‍ രാഷ്ട്രീയ വടംവലികള്‍ നടന്നാല്‍ തന്റെ കൈക്കരുത്ത് കാട്ടി തോടുപുഴയിലേക്കും മീറ്റിനെ കൊണ്ടുപോകാന്‍ നമ്മുടെ മീറ്റിന്റെ പിതാവ് ശ്രമം നടത്തും. ഒടുവില്‍ പദ്മനാഭന്‍ മാത്രം ശരണമെന്നു നിലവിളിച്ചു പാവം തിരുവിതാംകൂര്‍ പ്രജകള്‍ നാടുവിടും. ഇപ്പോള്‍ പദ്മനാഭന്റെ മനം കാക്കാന്‍ സുപ്രീം കോടതിവേണമെന്ന സാഹചര്യത്തില്‍ പദ്മനാഭന്‍ എന്തുചെയ്യാനാണ്.. ലോകം ചുറ്റിനടന്നു പലട്രിക്കുകളും പഠിച്ച അക്ഷരമറിയാത്തവനും ഈ തിരുക്കൊച്ചികൂട്ടയ്മക്കുണ്ട്. കൂടാതെ കൊച്ചിയുടെ അച്ചടി കുത്തക ബൂര്‍ഷയുടെ ( ഇയാളുടെ പേര് ജയ് ഹോയിലുണ്ട് ) അകമഴിഞ്ഞ പിന്തുണ ഉണ്ടാവുമ്പോള്‍ കൊച്ചി ബ്ലോഗര്‍മാര്‍ ഇപ്പോഴും ജയിക്കുന്നു.

മലബാറിന്റെ ശക്തി അവരുടെ എണ്ണത്തില്‍ തന്നെ.. ഗള്‍ഫില്‍ നിന്നുള്ള പിന്തുണ , പൂരത്തിന്റെ നാട്ടുകാരുടെ പിന്‍ബലം , പഴയ അക്കാദമിയില്‍ പഠിച്ചവരും പഠിപ്പിച്ചവരും സഹായിക്കുന്നത് , ഒപ്പം ഇന്ദ്രധനുസ്സിന്റെ കുശാഗ്ര ബുദ്ധിയും സാങ്കേതിക കുടിലതകളും. ഇവിടെ പാവം തിരുവിതാംകൂറൂകാരന്‍ ആരോട് കൂറ് കാട്ടണം ആരോടൊക്കെ തോല്‍ക്കണം എന്നറിയാതെ വിലപിക്കുന്നു. വെള്ളക്കാര്‍ , ഇപ്പോള്‍ മറ്റുള്ള ബൂലോക മാടമ്പികള്‍ , പത്രങ്ങള്‍ എന്നുവേണ്ട എല്ലാവര്‍ക്കും കുതിരകേറാന്‍ പാവം തിരുവിതാംകൂറുകാരന്‍ തന്നെവേണം. ഇടയ്ക്ക് ഏതെങ്കിലും തിരുക്കൊച്ചി , മലബാര്‍ ബ്ലോഗര്‍മാര്‍ നിയമസഭ കാണാന്‍ വരുമ്പോള്‍ നേരിടാമെന്ന് കരുതിയിരുന്ന തിരുവിതാംകൂറുകാരനെ ഇത്തവണ പറ്റിച്ചത് ഉമ്മന്‍ചാണ്ടി നേരിട്ടാണ്. തന്റെ മുറി നെറ്റില്‍ കാണിക്കുമ്പോള്‍ എന്തിനു മറ്റുള്ളവര്‍ തിരുവനന്തപുരത്തു വരണം..

പുതിയ തിരുവിതാംകൂര്‍ കൂട്ടായ്മ ഉണ്ടാവണമെന്നും അതിന്റെ പിന്‍ബലത്തില്‍ പദ്മനാഭ സാമിയുടെ ശക്തിയും ഉപയോഗിച്ച് ബ്ലോഗ്‌ മീറ്റ്‌ മാടമ്പികളെ എതിര്‍ത്തു കോവളം കൊട്ടരത്തിലോ
( അല്ല ബോള്‍ഗാട്ടി പാലസിലെ മീറ്റാവൂ എന്നുണ്ടോ..?) ശംഖു മുഖത്തോ ( സാഗര കന്യകയെ കാണാമല്ലോ.) ഒരു വമ്പന്‍ ബ്ലോഗ്‌ മീറ്റും ഈറ്റും നടത്തി അനന്തപുരിയുടെ മാനം കാത്തു അനന്തപുരിയിലെയും തിരുവിതാംകൂറിലെയും ഭക്ഷ്യ സംസ്കാരവും മറ്റുള്ളവരെ കാണിച്ചു ട്രാവന്‍കൂറുകാരുടെ മാനം രക്ഷിക്കാന്‍ ഇതിനാല്‍ ഓരോ തിരുവിതാംകൂര്‍ പ്രജകളും പ്രതിജ്ഞ എടുക്കണം.

തിരുവിതാംകൂറുകാര്‍ ബൂലോകത്ത് ഒരു ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് തോന്നേണ്ട. തിരുവിതാംകൂറുകാരന്‍ തന്റെ ഹൃദയവിശാലത ലോകത്തിന്റെ മുമ്പില്‍ തുറന്നു കാട്ടുകയാണെന്ന് ചിന്തിച്ചാല്‍ മതി..