തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, February 10, 2010

216.മാധ്യമ മരങ്ങോടന്‍മാര്‍.

തെറി കൂട്ടിയ തലക്കെട്ടാണ് ഇടേണ്ടിയിരുന്നത്. കുറഞ്ഞപക്ഷം അവരെക്കാള്‍ ചെറിയ കൂതറ ആയതുകൊണ്ടാവും മനസ്സുവന്നില്ല. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വാര്‍ത്ത സൃഷ്ടിക്കുവാന്‍ വേണ്ടി നടത്തുന്ന കൂതറ ശ്രമങ്ങള്‍ സാധാരണ പോസ്റ്റുകള്‍ക്ക് ആധാരം പോലുമാക്കേണ്ട ആവശ്യമില്ല. വായനക്കരെല്ലാം അതിന്റെ സാക്ഷികള്‍ ആണുതാനും.

അടുത്തിടെ എഴുതി പോസ്റ്റ്‌ ചെയ്യാതെ ഡിലീറ്റ് ചെയ്തെങ്കിലും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഒരു ഇന്റര്‍വ്യൂ കണ്ടതോടെ വീണ്ടും എഴുതി പോസ്റ്റ്‌ ചെയ്യുന്നുവെന്നു മാത്രം. ഒരു അപക്വ വിവരദോഷി മാര്‍ത്തോമ സഭയുടെ ആദരണീയനായ ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം മാര്‍ തോമ സീനിയര്‍ മേത്രോപോലിത്തയുമായി നടത്തിയ അഭിമുഖമാണീ പോസ്റ്റിന്റെ പ്രധാന വിഷയം.

അരനൂറ്റാണ്ടിലേറെക്കാലം സമുന്നതമായ പദവി വഹിച്ചിരുന്ന തിരുമേനി ഇതര സഭയില്‍ നിന്നുമാത്രമല്ല മറ്റു മതത്തില്‍ നിന്നുപോലും നിരവധി പേര്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവാണ്. ഒപ്പം അതീവ നര്‍മ്മരസം ഉള്ളവനും വാക്കുകളിലൂടെ ജനലക്ഷങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്നവനും. ശ്രീ ശ്രീ രവി ശങ്കറെയും മാതാ അമൃതാനന്ദമയിയെയും നേരിട്ട് കണ്ട തിരുമേനി എല്ലാവരിലും ക്രിസ്തുവിന്റെ ചൈതന്യം കാണുന്നവനും എല്ലാ മതത്തില്‍പ്പെട്ടവരോടും ഒരുപോലെ സംവദിക്കുന്നവനും ഒപ്പം മത സൌഹാര്‍ദ്ധതിനു മറ്റൊരു ക്രൈസ്തവ സഭയിലും ഇതേപോലെ ഒരു ഉദാഹരണം കാണിക്കാന്‍ പോലുമില്ലാത്ത ഒരു മഹത് വ്യക്തിയുമാണ്..

തിരുമേനിയോട് ഇന്റര്‍വ്യൂ ചെയ്ത വങ്കന്‍, തിരുമേനിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ തീരെ അപക്വമാണെന്ന് മാത്രമല്ല വിഡ്ഢിത്തതിന്റെ മകുടോദാഹരണങ്ങള്‍ കൂടിയാണ്. തിരുമേനി ആയിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു? വിവാഹം കഴിക്കാഞ്ഞതിനു വിഷമം തോന്നിയിട്ടുണ്ടോ...?ഉത്തരവാദിത്തത്തില്‍ നിന്നും ടെന്‍ഷനില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ വേണ്ടിയായിരുന്നോ വിവാഹം ഒഴിവാക്കിയത്? അച്ചുതാനന്ദനെ ആണോ പിണറായിയെ ആണോ കൂടുതല്‍ ഇഷ്ടം തുടങ്ങി മരിക്കാന്‍ ഇഷ്ടമാണോ എന്നുപോലും ഈ വങ്കന്‍ ചോദിക്കുന്നുണ്ട്. അടുത്തു വരുന്ന ആള്‍ക്കാരെ എല്ലാവരെയും പ്രേമിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ തിരുമേനി അടുത്തിടെ തന്റെ അടുത്തു സഹായം അഭ്യര്‍ഥിച്ചു വന്ന സ്ത്രീയെ കയറി പ്രേമിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇളിഭ്യനായ ചോദ്യകര്‍ത്താവിനോട് സത്യത്തില്‍ പുച്ഛം മാത്രമണ്‌ തോന്നിയത്.. ഇത്തരം വന്ദ്യവയോധികനായ ഒരു ആത്മീയാചാര്യനോട് എന്ത് ചോദിക്കണമെന്ന് പോലും അറിയാത്ത ഒരുവനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വിട്ട ചാനല്‍ നടത്തിപ്പുകാരോട് അറപ്പ് തോന്നുക മാത്രമല്ല അവരുടെ സമനിലയില്‍ സംശയം പോലും തോന്നുന്നു..

ഇത് ഒരു ചാനലില്‍ മാത്രം നടക്കുന്ന കാര്യമില്ല. വയനാട് ശ്രേയംസ് കുമാറിന്റെ ഭൂമി കൈയേറിയവരെ പോലീസ് നേരിട്ട വിഷയത്തെ പറ്റി വയനാട് സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന്‍ നടത്തിയ സംസാരത്തെ പിന്നീട് ഇന്ത്യാവിഷന്റെ നികേഷ് കുമാര്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി കളക്ടറോടും ശശീന്ദ്രനോടും നടത്തിയ ചോദ്യങ്ങള്‍ കേട്ടാല്‍ തന്നെ വാര്‍ത്ത ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം കാണാം. ശശീന്ദ്രന്‍ തന്റെ നിലപാടും താന്‍ സംസാരിച്ചതും പലതവണ പറഞ്ഞിട്ടും വീണ്ടും കുത്തി കുത്തി നിര്‍ബന്ധിച്ചു ഓരോന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ തന്നെ ശശീന്ദ്രനെ ശര്‍ദ്ധിപ്പിച്ചു വാര്‍ത്ത വിവാദമാക്കാന്‍ ശ്രമിക്കുന്നതിന്റെ കാഴ്ച്ചകാണം.. പക്ഷെ നികേഷ് കുമാര്‍ കുട്ടിനിക്കറും ബനിയനും ഇട്ടു ഓലപ്പീപ്പി ഊതി നടക്കുന്ന കാലത്തിനുമുമ്പേ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പക്വതയുള്ള ശശീന്ദ്രന്‍ തന്ത്രപൂര്‍വ്വം തന്നെ ഒഴിഞ്ഞുമാറി. എങ്ങനെയെങ്കിലും ഫ്ലാഷ് ന്യൂസ് ഉണ്ടാക്കാനുള്ള വ്യഗ്രത ഇവിടെ കാണാം.. കാഴ്ച്ചക്കാരോടുള്ള പ്രതിബദ്ധതയല്ല ഇവിടെ കേവലം ചാനലിന്റെ ടി.ആര്‍.പി. റേറ്റിംഗ് ആണ് പ്രധാനം.. ഇടയ്ക്കിടെ നികേഷ് കുമാര്‍ ഒരു കോണ്‍ഗ്രസ് കൂടാരത്തിലെ സി.എം.പിയുടെ നാക്കായാണോ സംസാരിക്കുന്നതെന്നുപോലും കാഴ്ചക്കാര്‍ക്ക് തോന്നി..

ഇതേപോലെ ഭാര്യ വീട്ടിലില്ലാത്തപ്പോള്‍ തമിഴത്തി വേലക്കാരിയെ കയറി പിടിക്കുമോ എന്നുള്ള വിഡ്ഢി ചോദ്യത്തിന് മറുപടി പറഞ്ഞ സിനിമാതാരം ജയറാം ഇപ്പോള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ നാമെല്ലാവര്‍ക്കും അറിയാവുന്നതാണ്.. ചോദിക്കുന്നവന്‍ വിവരദോഷിയാണെന്ന ഓര്‍മ്മയില്ലാതെ മറുപടി കൊടുത്ത ജയറാമിന് പറ്റിയ നഷ്ടങ്ങള്‍ വലുതാണ്.. എന്നാല്‍ ആ നഷ്ടങ്ങള്‍ ചാനലിനു വാര്‍ത്തയാണെന്നത് കൊണ്ട് തന്നെ ചാനലിനു പ്രത്യേകിച്ച് ഒരു നഷ്ടവുമില്ല. ആടുകളെ കൂട്ടിയടിപ്പിച്ചു രക്തം കുടിക്കുന്ന കുറുനരിയുടെ റോളാണ് ഇപ്പോള്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും..

പണ്ടൊക്കെ ഒരുചാനലില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം വാര്‍ത്തകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഇരുപത്തി നാലുമണിക്കൂര്‍ ചാനല്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ വാര്‍ത്തകള്‍ കൃതൃമമായി ഉണ്ടാക്കേണ്ട ഗതികെടിലെത്തി.. ആവശ്യമില്ലാത്ത ചോദ്യങ്ങളും വിവാദം ഉണ്ടാക്കേണ്ട രീതിയിലുള്ള ഇന്റെര്‍വ്യൂകളും സാധാരണയായി.. ഒപ്പം ചാനലുകള്‍ വിളിച്ചാല്‍ കാലത്തെതന്നെ ചാനലുകളുടെ വരാന്തയില്‍ കാത്തുകെട്ടി കിടന്നു വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കേണ്ട നേതാക്കളും നമുക്കുണ്ടായി. എങ്ങനെയെങ്കിലും തങ്ങളുടെ ചീര്‍ത്ത മുഖങ്ങള്‍ ടി.വി.യില്‍ കാണിക്കാന്‍ വെമ്പുന്ന ഈ രാഷ്ട്രീയക്കാരും ഈ ചാനലുകളുടെ ഇരകള്‍ തന്നെ.. കുറഞ്ഞപക്ഷം ഇത്തരം വിഡ്ഢി ചോദ്യകര്‍ത്താക്കളെയും വിവര ദോഷങ്ങളെയും നമ്മള്‍ തന്നെ തള്ളിക്കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

5 comments:

ജോ l JOE said...

Good Post

Unknown said...

ബഹുമാന്യനായ തിരുമേനിയെ ഇന്‍റവ്യൂ ചെയ്യാന്‍ ആ കൂതറയെ വിട്ട ചാനലിനെ പറഞ്ഞാല്‍ മതി. അല്ലേങ്കില്‍ തന്നെ സമൂഹത്തില്‍ മാന്യരായ വ്യക്തികളെ ഇന്‍റവ്യൂ ചെയ്യാന്‍ അതുപോലെ തന്നെ വിവരമുള്ള ആളുകളെ വേണം നിയോഗിക്കാന്‍.

Junaiths said...

ഇതേതായാലും നന്നായി തിരുമേനി..

കണ്ണനുണ്ണി said...

ഈ തിരിച്ചറിവ് സാധാരണ കാരന് ഉണ്ടായിട്ടു കുറച്ചു കാലം ആയിട്ടുള്ളൂ..
നല്ല പോസ്റ്റ്‌ മാഷെ

saju john said...

നന്നായിരിക്കുന്നു തിരുമേനി