തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, October 8, 2009

183.കാസ്റ്റിംഗ് നടത്താനും ഇനി കോഴ്സോ ...?

(ഒരരസികന്‍ വിഷയത്തിന് ക്ഷമചോദിക്കുന്നു.)

ഒരു പത്രത്തില്‍ കാസ്റ്റിംഗ് കോഴ്സ് പഠിപ്പിക്കാന്‍ ആളെയെടുക്കുന്നുവെന്നു കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. എഞ്ചിനീയറിംഗ് പഠിച്ചവര്‍ ഒരുപക്ഷെ സാന്‍ഡ്‌ കാസ്റ്റിംഗ് , പ്രെഷര്‍ ൈഡകാസ്റ്റിംഗ് എന്നൊക്കെ കരുതുമെങ്കിലും സാധനം അതൊന്നുമല്ല. സിനിമയില്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള കൊഴ്സിനാണ് ആളെ എടുക്കുന്നത്. ചില പിന്നാമ്പുറ കഥകള്‍ ഒന്നുനോക്കാം..

ഇന്ത്യയില്‍ ഇതുവരെ കാസ്റ്റിംഗ് ഒരു പ്രത്യേക ആള്‍ മാത്രം ചെയ്യുന്ന ജോലിയല്ല. അല്ലെങ്കില്‍ അതിനായി ഒരു വിഭാഗത്തിന്റെ ആവശ്യം ഇതുവരെ ആരും അംഗീകരിച്ചിട്ടില്ല. എന്താവും അതിന്റെ കാരണമെന്നു ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം, ഒരുപക്ഷെ ലോകത്തില്‍ തന്നെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കുന്ന ഭാരതത്തില്‍ ആവും ഏറ്റവും കാസ്റ്റിംഗ് ഡയറക്ടറും വേണ്ടത്. എന്നാല്‍ ഇവിടെ സംവിധായകനും നിര്‍മ്മാതാവും (ചിലപ്പോള്‍ ഇവരുടെ ഭാര്യമാര്‍ വരെ) വിതരണക്കാരോട് ആലോചിച്ചും ഒക്കയാണ് വേണ്ട നടീനടന്മാരെ കണ്ടെത്തുന്നത്. അതായതു വിപണിയില്‍ മൂല്യമുള്ള ആളെ കണ്ടെത്തുക എന്നത് തന്നെ ഘടകം. അതുകൊണ്ട് തന്നെ മിക്കപടത്തിലും മൂത്ത് നരച്ച നടന്മാരും, സ്ഥിരം നായികമാരും, സലിം കുമാര്‍, സൂരജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരെ കാണേണ്ടി വരുന്നു. ഇവരുടെ കഴിവിനെ ഇടിച്ചുതാഴ്ത്തി സംസാരിക്കുകയല്ല, മറിച്ച് പുതുമുഖങ്ങളുടെ ആവിര്‍ഭാവത്തിലുള്ള കുറവിനെക്കുറിച്ചുള്ള നേരിയ വിഷമം എന്ന് മാത്രം ചിന്തിച്ചാല്‍ മതി.

മലയാളം സിനിമ മാത്രം നേരിടുന്ന പ്രശ്നമല്ല ഇത്, ഇന്ത്യന്‍ സിനിമയില്‍ ആകെ ഇത് കാണാം, ഇതിന്റെയര്‍ത്ഥം ഹോളിവൂഡില്‍ മാര്‍ക്കറ്റ്‌ വാല്യൂ നോക്കി കാസ്റ്റ് ചെയ്യുന്നില്ല എന്നല്ല. ഉണ്ട്. എങ്കിലും ആ കാസ്റ്റിംഗ് നടത്തുമ്പോള്‍ വിദഗ്ദനായ ഒരു കാസ്റ്റിംഗ് ഡയറക്ടറും ഉണ്ടാവും എന്നുമാത്രം. (ഇതിനായി പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണ്‌ കാസ്റ്റിംഗ് സോസൈറ്റി ഓഫ് അമേരിക്ക.

എന്താണ് കാസ്റ്റിംഗ് എന്നൊരു ചെറുതായി വിശദീകരിക്കാം, ഒരു സിനിമയിലെ കഥയ്ക്കും, ഇതിവൃത്തത്തിനും സാഹചര്യങ്ങള്‍ക്കും ഏറ്റവും യോജിച്ച മുഖത്തെ കണ്ടെത്തുകയും എന്നാല്‍ നിശ്ചിത ബഡ്ജെക്റ്റ്‌ കവിയാതെയും - ഇത് വമ്പന്‍ നിര്‍മ്മാണ കമ്പനികള്‍ കാര്യമാക്കാറില്ല - അവരുടെ ബൂക്കിങ്ങില്‍ സംവിധായകനെ സഹായിക്കുകയും ചെയ്യുക. അതായത് കഥയ്ക്കും സിനിമയ്ക്കും യോജിച്ച ആളുകളെ കണ്ടെത്തുകയെന്ന വിശാലമായ ഒരു കര്‍ത്തവ്യമാണ് ഈ കാസ്റ്റിംഗ് ഗ്രൂപ്പിനുള്ളത്.
എന്തുകൊണ്ട് കാസ്റ്റിംഗ് ഇവിടെ ഫലപ്രദമായി നടക്കില്ല എന്ന് നോക്കാം. ഇന്ന് ഏറെക്കുറെ വിതരണക്കാരും തീയേറ്റര്‍ ഉടമകളും ഏറ്റവും വിപണീ മൂല്യമുള്ള താരങ്ങളുടെ സിനിമയ്ക്ക് സിനിമ തുടങ്ങുമ്പോള്‍ മുതല്‍ ചിത്രീകരണം നടക്കുമ്പോള്‍ വരെ പണം കൊടുത്ത് സിനിമാ നിര്‍മ്മാണം നടക്കുമ്പോള്‍ പലപ്പോഴും കഥയ്ക്കനുസരിച്ചല്ല മറിച്ച് താരങ്ങല്‍ക്കനുസരിച്ചു കഥയെഴുതുകയും ഒപ്പം ചെരിപ്പിനനുസരിച്ചു കാലു മുറിക്കുന്ന രീതിയിലേക്ക് കഥ മാറിയിരിക്കുന്നു. ഇതിനെ കച്ചവട കണ്ണില്‍ ശരിയെന്നു തോന്നിപ്പിക്കാം എങ്കിലും കലാമൂല്യത്തിന്റെ കണ്ണില്‍ വിട്ടുവീഴ്ച ചെയ്യല്‍ ആകും എന്നുമാത്രം.

എങ്കിലും കാസ്റ്റിംഗ് ചില അവസരത്തില്‍ സംവിധായകര്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ച് ചെയ്തു കലമൂല്യത്തോട് നീതിപുലര്‍ത്താന്‍ ശ്രമിക്കുന്നുവെങ്കിലും മുഖ്യധാരാ സിനിമ എന്നറിയുന്ന കച്ചവട സിനിമയില്‍ അല്ല മറിച്ച് അവാര്‍ഡ്‌ സിനിമ എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന ചിത്രങ്ങളില്‍ ആണ് ശ്രമം നടത്തുന്നത്. ഇത്തരം സിനിമയില്‍ താരമൂല്യം വല്യ ഘടകമല്ലെങ്കിലും ഒരളവ്‌ വരെ കാസ്റ്റിംഗ് ഫലപ്രദമായി നടത്തപ്പെടുന്നു. എങ്കില്‍ പോലും കാസ്റ്റിംഗ് നടത്തുന്നത് ഏറെക്കുറെ സംവിധായകന്‍ മാത്രമായിരിക്കും. അതുകൊണ്ട് തന്നെ കാസ്റ്റിംഗ് ഒരു കോഴ്സ് ആയി നടത്തപ്പെടാന്‍ സാധ്യതയുണ്ടോ എന്നോ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒപ്പം ഇത്തരം കോഴ്സുകള്‍ നടത്തിയാലും വിദ്യാര്‍ഥികളെ കിട്ടിയെന്നിരിക്കമെങ്കിലും അവര്‍ക്ക് ഭാവിയില്‍ തൊഴില്‍ ലഭ്യമാകുമോ എന്നും കൂടി ആലോചിക്കണം.

കുട്ടികള്‍ക്ക് കരീയര്‍ ഗൈഡന്‍സ്, കൌണ്‍സലിംഗ് എന്നിവയുടെ അഭാവം ഇത്തരം കപട കോഴ്സ് നടത്തുന്നവര്‍ക്ക് ചാകര കൊയ്യാന്‍ അവസരം ലഭ്യമാക്കുന്നു. ഉന്നത ശമ്പളത്തില്‍ തൊഴില്‍ ഉറപ്പ്, ഇത്തരം കോഴ്സ് ഞങ്ങള്‍ മാത്രം കൊടുക്കുന്നു എന്നാ പ്രലോഭനപരമായ പരസ്യങ്ങള്‍ പലപ്പോഴും കുട്ടികളെ ചതിക്കുഴിയില്‍ എത്തിക്കുന്നു. അഞ്ചു പേരെ വധശിക്ഷയ്ക്കു വിധിച്ചാല്‍ ആരാച്ചാരുടെ ദുര്‍ലഭ്യം മൂലം വധശിക്ഷ വൈകുന്നു, ആരാച്ചാരുടെ കോഴ്സ് ചെയ്യൂ ആയിരങ്ങള്‍ ശമ്പളമായി ആയിരങ്ങള്‍ വാങ്ങൂ എന്നാ പരസ്യം വരുന്ന കാലം വിദൂരമല്ല. നിങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്ന പഠനം നടത്തുന്നതിനുമുമ്പേ രണ്ടുവട്ടം ആലോച്ചിട്ട് ഇത്തരം കൂതറ കോഴ്സുകളില്‍ ചേരുക..

Saturday, October 3, 2009

182.ജ്യോനവന്റെ നാളുകള്‍ പഠിപ്പിക്കുന്നത്‌....

പൊട്ടക്കലം ബ്ലോഗ്‌ ഒരുപക്ഷെ ഞാനൊരിക്കലും വായിച്ചിരുന്നില്ല. ബ്ലോഗില്‍ എന്നെക്കാള്‍ സീനിയറായ ജ്യോനവന്റെ ബ്ലോഗില്‍ ഒരുപക്ഷെ വായനക്കാരുടെയും കമന്റുകളുടെയും അതിപ്രസരം ഒരുപക്ഷെ ഇതുവരെ ഇത്രയധികം ഉണ്ടായിരുന്നില്ലയിരിക്കാം. താരതമ്യേന അംഗബലത്തില്‍ കുറവായ കുവൈറ്റ് ബ്ലോഗോസ്ഫീയറില്‍ കവിതകള്‍ എഴുതുമായിരുന്ന ജ്യോനവന്‍ വിവാദ പുരുഷനുമായിരുന്നില്ല. ഈ ആക്സിഡന്റ് നടന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഒട്ടേറെ മനോഹരമായ കവിതകള്‍ വന്നേക്കുമായിരുന്ന പൊട്ടക്കലം ബ്ലോഗ്‌ ഇന്ന് പ്രാര്‍ത്ഥനകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

എന്താണ് ഈ ആക്സിഡന്റ് നമ്മെ പഠിപ്പിക്കുന്നത്‌, മലയാളം ബ്ലോഗില്‍ പല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുണ്ടാകാം, മിക്കവായനക്കാരും താന്താങ്ങളുടെ ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും അതാതു വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ തേടി പോവുകയും ചെയ്യുകയാവും പതിവ്‌. അതെ കാരണം കൊണ്ടുതന്നെ ഇന്ന് അഗ്രികള്‍ ജനറല്‍ സ്വഭാവം വെടിഞ്ഞു ടാഗുകളായി പോസ്റ്റുകളെ വേര്‍തിരിച്ചു കാണിക്കുന്നുമുണ്ട്. ഇതെന്തോക്കെ ആണെങ്കിലും മലയാളം ബ്ലോഗ്‌ അല്ലെങ്കില്‍ മലയാളം ഓണ്‍ലൈന്‍ എഴുത്ത് എന്നതിന്റെ ഒരു അദൃശ്യനൂലാല്‍ നാമെല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതേപോലെയുള്ള മനസ്സിനെ നോവിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ നമുക്ക് നോവാനും, മനസ്സിന്റെ പ്രതികരണത്തിന്റെ പാതയിലേക്ക് കൊണ്ടെത്തിക്കാനും സാധിക്കുന്നത് ഈ അദൃശ്യനൂലിന്റെ ബന്ധനം അതൊന്നുമാത്രം.

കഴിഞ്ഞ കുറെ പോസ്റ്റുകളില്‍ ചിലരെങ്കിലും ജ്യോനവന്റെ കവിതയിലെ മരണത്തിന്റെ അദൃശ്യ സാന്നിധ്യം കണ്ടെത്താന്‍ ശ്രമിക്കുന്നതായി കണ്ടിരുന്നു. ഒരുപക്ഷെ തന്റെ മരണം ജ്യോനവന്‍ അറിഞ്ഞിരുന്നില്ലെങ്കിലും വാക്കുകള്‍ അതിന്റെ മാസ്മരിക ശക്തിയില്‍ അദൃശ്യമായി കുത്തികുറിച്ചിരുന്നു എന്നുവേണം കരുതാന്‍. അതെന്തെങ്കിലും ആവട്ടെ, അദ്ദേഹത്തിന്റെ മസ്തിഷ്ക മരണം സംഭവിച്ച ശരീരത്തില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിച്ചു ജീവിതത്തിലേക്ക് മടങ്ങിവന്നു വീണ്ടും കവിതകള്‍ എഴുതി ബൂലോഗത്തേക്ക് തിരിച്ചുവരെട്ടെയെന്നു ആഗ്രഹിക്കുകയാണ് ബൂലോഗം മുഴുവനും.. കൂതറ തിരുമേനിയും അതുതന്നെ ആഗ്രഹിക്കുന്നു.. ഒപ്പം പ്രാര്‍ത്ഥന നടത്തുന്നു..

ഫഹഹീല്‍ കഴിഞ്ഞുള്ള റിഫൈനറികളിലും (മിനാ അബ്ദുള്ള, ശുഐബ, മിന അല്‍ അഹ്മമ്മദി തുടങ്ങി) അവിടെ നിര്‍മ്മാണ, ജീര്‍ണോദ്ധാരണ , കേടുപാടുകള്‍ തീര്‍ക്കല്‍ തുടങ്ങിയ തൊഴിലില്‍ ഏര്‍പ്പെട്ടു നിരവധി മലയാളികള്‍ മംഗഫ്, ഫഹഹീല്‍ ഭാഗത്ത് താമസിക്കുന്നുണ്ട്. ഈ റിഫൈനറികളിലും അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ ദിവസേന ഇതേ എക്പ്രെസ്സ് ഹൈവേയിലൂടെ ആണ് യാത്രചെയ്യുന്നത്. ഒപ്പം ഫഹഹീലില്‍ നിന്ന് ടാക്സി ഷെയര്‍ ചെയ്തു അബ്ബാസിയ, സാല്‍മിയ തുടങ്ങിയ ഭാഗങ്ങളിലേക്കും ഇതേ റോഡിലൂടെ തന്നെയാണ് പോകുന്നത്. അപകടങ്ങള്‍ സര്‍വ്വ സാധാരണമായ ഈ വഴിയിലൂടെ ഷെയര്‍ ചെയ്ത ടാക്സിയിലായിരുന്നു ജ്യോനവനും യാത്ര ചെയ്തത്.. ഒരുപക്ഷെ ജ്യോനവന്‍ മിക്കപ്പോഴും യാത്രചെയ്ത ആ വഴിയില്‍ അദ്ദേഹത്തെ ഒരു നിത്യസത്യം കാത്തിരിന്നുവെന്നു വേണം കരുതാന്‍..

ജ്യോനവന്റെ സുഹൃത്തുകളും സഹബ്ലോഗര്‍മാരും നിരന്തരം ആശുപത്രിയില്‍ ചെല്ലുന്നതായി അറിയാന്‍ കഴിഞ്ഞു. അദ്ധേഹത്തിന്റെ കേരളത്തിലുള്ള വീട്ടില്‍ ഫോണ്‍ ചെയ്തു ദുഖത്തില്‍ ആഴ്ന്ന കുടുംബത്തിനു കൂടുതല്‍ മനോവിഷമം ഉണ്ടാരുതെന്നു അപേക്ഷിക്കുന്നു. ഈ തീരാദുഖവും നിയന്ത്രണാധീനമായ സാഹചര്യവുമുള്ളതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനകളും, അന്വേഷണങളും ബ്ലോഗിലൂടെയും കുവൈറ്റില്‍ ഉള്ള മറ്റു ബ്ലോഗര്‍മാരിലൂടെയും ആയിരുന്നാല്‍ നന്നായിരിക്കും. എന്തായാലും ഇപ്പോള്‍ ജ്യോനവന്റെ സഹോദരനും മറ്റു ബ്ലോഗര്‍മാരും ഉള്ളതുകൊണ്ട് തന്നെ അതാതു വാര്‍ത്തകള്‍ അപ്പോള്‍ തന്നെ അറിയാന്‍ നമുക്ക് കഴിയുന്നുണ്ട്..

ഈ സംഭവം നമ്മെ ഒരിക്കല്‍ കൂടി ബ്ലോഗിന്റെ ശക്തി മനസ്സിലാക്കി തരുന്നു. ബ്ലോഗ്‌ കൂട്ടായ്മകളെയും ഒന്നിച്ചുചേരലിനെയും സംശയ ദൃഷ്ടിയോടെ നോക്കിക്കാണുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നാണ് ഇത്. ഓരോ നാട്ടിലും താന്താങ്ങളുടെ വീടും കൂടുമുപേക്ഷിച്ചു ജീവിതമാര്‍ഗം തേടിപോയവര്‍ മലയാളത്തോടും നാടിനോടുമുള്ള സ്നേഹം അക്ഷരത്തിലൂടെ പിന്നീട് ബൂലോഗമെന്ന വിര്‍ച്ച്വല്‍ ലോകത്തിലെ ബ്ലോഗിലൂടെ കണ്ടെത്തുമ്പോള്‍ മലയാളം ബ്ലോഗെന്ന അദൃശ്യ സ്നേഹപാശത്തിലൂടെ ബന്ധിക്കപ്പെടുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഇത്തരം സന്ദര്‍ഭത്തില്‍ മാറിനില്‍ക്കുന്നു, ആവശ്യങ്ങളില്‍ സ്വന്തം കൂടപ്പിറപ്പിനെയെന്നവണ്ണം നോക്കിക്കാണാന്‍ സാധിപ്പിക്കുന്നു..

അഭിമാനിക്കൂ. നാമെല്ലാം മലയാളം ബ്ലോഗിങ്ങിന്റെ ഭാഗങ്ങളാണ്, ആ അദൃശ്യ നൂലാല്‍ നാമെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരാള്‍ക്കെങ്കിലും ഒരു ദുര്‍ദശ വന്നാല്‍ നമുക്കും അതനുഭവപ്പെടുമെന്ന ഈ അവസ്ഥ ഒരുപക്ഷെ ഭാരത ബൂലോഗത്ത് മലയാളത്തിനു മാത്രം അവകാശപ്പെടാനുള്ളത് മാത്രം..

ജ്യോനവന്‍ ഇനിയും എല്ലാവരെയും അമ്പരപ്പെടുത്തി തിരികെവരുമെന്നു പ്രാര്‍ഥിക്കാം

Thursday, October 1, 2009

181.കാപ്പിലാന്‍ അംബേദ്‌കര്‍ ആവാന്‍ പഠിക്കല്ലേ....

കൂതറ തിരുമേനി കാപ്പിലാന്റെ പോസ്റ്റുകള്‍ക്ക്‌ മറുപടിയോ അല്ലെങ്കില്‍ പോസ്റ്റുകളോ ഇടേണ്ട എന്ന് കരുതിയായിരുന്നു. ഓസിനു കിട്ടുന്ന വെറ്റില ചവച്ചു തുപ്പുന്നതുപോലെ പോസ്റ്റുന്നതിനിടയില്‍ കൂതറ തിരുമേനിയെ കയറി വടിച്ചുകളയാം എന്നരീതിയില്‍ പോസ്റ്റിയപ്പോള്‍ പ്രതികരിക്കാതെ വയ്യാ എന്നായി..

ജന്മനാ തലച്ചോറില്ലാതെ ജനിച്ചതാണോ അതോ കാലാന്തരത്തില്‍ തേയ്മാനം മൂലം പ്രവര്‍ത്തനം മന്ദീഭവിച്ചതാണോ താങ്കളുടെ പ്രശ്നം എന്നറിയില്ല. എങ്കിലും ഉള്ളത് വെച്ച് കാര്യം മനസ്സിലാക്കും എന്ന് തോന്നുന്നു. നമ്മുടെ ബൂലോഗം എന്നാ പത്രത്തിന്റെ അവസാന പോസ്റ്റിലും അവര്‍ വെളിപ്പെടുത്തിയതെന്ന് പറയുന്നതും ആരോപിക്കുന്നതും മൂന്നു വസ്തുതകളാണ്.

1.സിയാബിന് ഐ.എ.എസ് കിട്ടിയിട്ടില്ല.

ഇത് തെളിയിക്കാന്‍ സാക്ഷാല്‍ രാം ജെട്മലാനി വരേണ്ട കാര്യം ഇല്ല. അതിനു തലയ്ക്കു ആള്‍ താമസമുള്ള സ്വബുദ്ധി നഷ്ടമാവാത്ത ഒരു വക്കീല്‍ മതി. യൂ. പി.എസ്.സി.യുടെ റിസള്‍ട്ട് ഗോപനീയമല്ല തീര്‍ത്തും സുതാര്യമാണെന്ന് ഭാരതത്തില്‍ ഇരിക്കുന്നവര്‍ക്ക് അറിയാം. താങ്കള്‍ മിച്ചിഗനില്‍ ഇരിക്കുന്നതുകൊണ്ടാവും അറിയാതെ പോയത്.

ഇനി ഇതു വകുപ്പിലാണ് അത് വാദിക്കേണ്ടത് എന്നും പറഞ്ഞു തരാം. ഇന്ത്യന്‍ പീനല്‍ കോഡില്‍ സെക്ഷന്‍ നാനൂറ്റി പതിനഞ്ച് എന്നൊരു വകുപ്പുണ്ട്‌. (അറിയാവുന്നവരോട് ചോദിക്കുക. ഞാന്‍ വിശദീകരിക്കണമെങ്കില്‍ പണം തരണം.ഓസിനു പറഞ്ഞു തരാന്‍ താന്‍ എന്റെ മച്ചമ്പി ഒന്നുമല്ലല്ലോ. ) അതിലെ സെന്‍ട്രല്‍ ഗവണ്മെന്റ് ആക്റ്റ്‌ (ഉപ വകുപ്പ് "എ") സിവില്‍ സര്‍വീസ്‌ ആണെന്നും മറ്റും പറഞ്ഞു പറ്റിക്കുന്നതും ധന, വസ്തു ലാഭമുണ്ടാക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. താങ്കള്‍ പറഞ്ഞതുപോലെ ഒന്നാം വര്‍ഷം തിണ്ണനിരങ്ങിയതിന്റെ പ്രശ്നമാണ്‌ ഇത്. കുറഞ്ഞപക്ഷം കോഴ്സ് എങ്കിലും പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഈ വങ്കത്തരം എഴുന്നെള്ളിക്കില്ലായിരുന്നു. താങ്കളുടെ വിടുവായന്‍ പോസ്റ്റ്‌ കണ്ടിട്ട് ദേഷ്യം വരുന്നില്ല. കേവലം സഹതാപം. ആരംഭത്തിലെ ചികില്‍സിച്ചാല്‍ ആമത്തിലിടാതെ കഴിച്ചുകൂട്ടാം.

2.സിയാബിന് മോണയില്‍ ക്യാന്‍സറിന്റെ മൂന്നാം സ്റ്റേജ് ആയി എന്ന് പറയുന്നത് കള്ളമാണ്, തിരുവന്തപുരം ആര്‍.സി.സിയില്‍ മോണയിലെ ക്യാന്‍സറിന് അയാള്‍ ചികിത്സ തേടിയിട്ടില്ല.

ഇത് സിയാബിന്റെ തീര്‍ത്തും വ്യെക്തിപരമായ കാര്യമാണ്. ഒരുപക്ഷെ സിയാബിനു കോടതിയില്‍ വാദിക്കാന്‍ കഴിയുന്ന ഏക കാര്യവും ഇതുതന്നെ. ഇത് ഒരു മാപ്പില്‍ ഒതുങ്ങുന്ന വിഷയം തന്നെ. പിന്നെ ഇതിന്റെ കേസില്‍ അമ്പത് ലക്ഷം, ഏഴുവര്‍ഷം ജയില്‍, കാപ്പിലാനെ താന്‍ ഇതു കോത്താഴത്തുകാരനാണ്, ആദ്യ വാദത്തില്‍ തന്നെ ക്രിമിനല്‍ കേസില്‍ പെടുത്താവുന്ന സിയാബാണോ തന്റെ ക്രെഡിബിലിറ്റിയുടെ പിന്‍ബലത്തില്‍ അമ്പതുലക്ഷം കിട്ടാന്‍ വാദിക്കുന്നത്. പ്രതിക്ക് കിട്ടാവുന്ന മാനുഷിക പരിഗണയും, മനുഷികാവകാശവും മാത്രമേ ഈ കേസില്‍ വിലപ്പോവൂ എന്ന് അറിയാനുള്ള സാങ്കേതിക ജ്ഞാനം താങ്കള്‍ക്കില്ലാതെ സ്വനതന്തുക്കള്‍ വൃഥാ ചലിപ്പിച്ചു സൃഗാല ശബ്ദമെന്തേ ഉണ്ടാക്കുന്നു..

3. അസുഖമാണെന്നും അതുമാറിയാലെ ഐ.എ.എസ് ന് തിരികെ കയറാന്‍ പറ്റൂ എന്നും കാണിച്ച് മറ്റൊരാളില്‍ നിന്നും ചികിത്സിക്കാനെന്ന പേരില്‍ പണം തട്ടി.

ഇത് മൂന്നാമത്തെ.. ഇതില്‍ ആശാന്‍ നടത്തിയ കേസിന് നാനൂറ്റി പതിനഞ്ച് മുതല്‍, നാനൂറ്റി ഇരുപതു വരെ ചാര്‍ത്താന്‍ ഉള്ള തെളിവുകള്‍ നമ്മുടെ ബൂലോഗത്തിന്റെ കൈയില്‍ ഉണ്ട്. അതോടൊപ്പം പണം കൈപ്പറ്റിയ വിവരം സിയാബും അംഗീകരിക്കുന്നുണ്ട്.

മറന്നുപോയി കാപ്പിലാനെ. ഇത് അമേരിക്കയല്ല. മിറാണ്ട റൈറ്റ്‌സിലെ റൈറ്റ് ഓഫ് സൈലന്‍സ്‌ ഭാരതത്തില്‍ ഇല്ലെന്നതും ഓര്‍ക്കുമെന്ന് കരുതുന്നു. അതായത് പോലീസ്‌ ചോദ്യം ചെയ്യുമ്പോള്‍ മിണ്ടാതിരിക്കാനും വക്കീല്‍ വന്നിട്ടേ സംസാരിക്കൂ എന്ന് പറയാനും ഇവിടെ കഴിയില്ല. ആവശ്യം വന്നാല്‍ പണം കൊടുത്തവരും കോടതിയില്‍ വരുമെന്ന് മനസ്സിലാക്കുക.

പത്രത്തിന്റെ അവകാശത്തെ പറ്റി രാവിലെ പ്രസംഗിക്കുന്നത് കേട്ടു, സിറ്റിസണ്‍ ജേര്‍ണലിസം (ഭാരതത്തിലും ഉണ്ട് കേട്ടോ) രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല. ഇലക്ട്രോണിക് മീഡിയയില്‍ -ബ്ലോഗിലും - തനിക്കു ചുറ്റും നടക്കുന്നവാര്‍ത്തകള്‍ ഇടാന്‍ അനുവാദം കിട്ടും, പിന്നെ താങ്കള്‍ ബേജാറാവുന്നത് പോലെ ഗൂഗിള്‍ അമ്മച്ചി തന്ന ഔദാര്യം തന്നെയാണ്, കേസിന് പോയാല്‍ ഗൂഗിള്‍ അമ്മച്ചി കേസിന് പോയില്ല ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ തന്നെയാവും ബാധ്യസ്ഥര്‍ എന്നതാണ് വെവസ്ഥ... അതെ ഇവിടെ കേസിന് പോവാന്‍ നമ്മുടെ ബൂലോഗം ഓണ്‍ലൈന്‍ പിന്നണിക്കാര്‍ തയ്യാറാണെന്ന് പറഞ്ഞത് കണ്ടുകാണുമല്ലോ. അതായത് ഗൂഗിള്‍ അമ്മച്ചിയെ വിഷമിപ്പിക്കില്ല എന്ന് ചുരുക്കും.

നേരത്തെ പറഞ്ഞപോലെ ഓലപാമ്പിനെ കാണിച്ചു പേടിപ്പിക്കല്ലേ. തെരുവ്‌ പട്ടികളെ സംരക്ഷിക്കാന്‍ മേനക ഗാന്ധി ഇറങ്ങിയെന്നു വരും, പക്ഷെ പേപ്പട്ടിയെ പോലെ കുരച്ചുകൊണ്ടു നടന്നാല്‍ തല്ലിക്കൊല്ലാന്‍ നാട്ടുകാര്‍ ഇറങ്ങും, പിന്നെ മേനക ഗാന്ധി വന്നാലും തഥൈവ...