തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, January 31, 2010

214.സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.

സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.

(കേരളകൌമുദിയില്‍‌,ജനു:28 -ന് വന്ന ലേഖനത്തിന്റെ പ്രസ്ക്ത ഭാഗങ്ങള്‍‌ ഇവിടെ പോസ്റ്റു ചെയ്യുന്നത് , സംവരണത്തോടുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ നിലപാടുകള്‍‌ ബൂലോകചര്‍‌ച്ചയാകുമെന്ന പ്രതീക്ഷയാണ്)

ചരിത്രപരമായ കാരണങ്ങളാല്‍‌ സുദീര്‍‌ഘമായൊരു കാലയളവില്‍‌ സാമൂഹ്യമായും സാമ്പത്തികമായും
വിദ്യാഭ്യാസപരമായും ഒഴിച്ചുനിര്‍‌ത്തപ്പെട്ട് അടിമജോലികള്‍‌ ചെയ്യാന്‍‌ നിര്‍‌ബന്ധിതരായിതീര്‍‌ന്ന ജനവിഭാഗങ്ങള്‍‌ക്ക് ഭരണഘടനയിലെ സുനിശ്ച്തമായ വകുപ്പുകള്‍‌ക്കനുസൃതമായി നല്‍‌കിവരുന്ന പ്രത്യേക പരിഗണനയാണ് സംവരണം. സ്വതന്ത്ര ഇന്ത്യയിലെ അധ്:സ്ഥിത വിഭാഗങ്ങള്‍‌ക്ക് 1950-മുതല്‍‌ നല്‍കിവരുന്നു.
ഇന്ത്യയില്‍‌ മാത്രമല്ല ഇത്തരം സൌജന്യ്ം പ്രത്യേകജനവിഭാഗങ്ങള്‍‌ക്കുനല്‍കുന്നത്.അമേരിക്കയില്‍‌
അടിമത്ത സ്മ്പ്രദായത്തിനുവിരാമം കുറിച്ച ‘ഏബ്രഹാം ലിങ്കണ്‍‌‘എന്ന മഹാനായ പ്രസിഡന്റ് നീഗ്രോകള്‍‌ക്ക് ഇത്തരം ഒരവകാശം നല്‍കിയത് ഇന്നും തുടരുന്നുണ്ടന്ന് നമ്മില്‍‌ പലര്‍‌ക്കും അറിയില്ല. സംവരണം എന്ന ആശയത്തിനുപിന്നില്‍‌ പാരമ്പര്യശാസ്ത്രത്തിന്റെ പിന്‍‌ബലം ഉണ്ടന്നകാര്യം ഇപ്പോള്‍ ‘മുന്നോക്ക കാരിലെ പ്ന്നോക്കര്‍‌ക്കു’വേണ്ടി വാദിക്കുന്ന പലര്‍‌ക്കും അറിയില്ലന്നു തോന്നുന്നു. എന്‍‌.എസ്സ്.എസ്സ് ന്റെ ‘സാമ്പത്തിക സംവരണം’എന്നആശയത്തിന് , സി.പി.എമ്മിന്റെ ചിലനേതാക്കളും പോഷക സംഘടകളും പിന്തുണ പ്രഖ്യാപിച്ചുകാണുമ്പോള്‍ ഇതുസംബന്ധമായ ചില അടിസ്ഥാന വിവരങ്ങളും ചരിത്രരേഖകളും ബഹുജന ശ്രദ്ധയില്‍‌ കൊണ്ടുവരേണ്ടതാണ്.
സംവരണത്തിന്റെ ഡി.എന്‍‌.എ.
മനുഷ്യനിലും ജന്തുക്കളിലും ചെടികളിലും കാണപ്പെടുന്ന സ്വഭാവ വിശേഷങ്ങള്‍‌ക്കാധാരം അവയുടെ
കോടിക്കണക്കിനു സൂക്ഷമകോശങ്ങളില്‍‌ ഓരോന്നിലും അടങ്ങിയിട്ടുള്ള ജീവതന്മാത്രകളാണന്നു കണ്ടെത്തിയിട്ട് അധികകാലമായിട്ടില്ല. ഈ അറിവിനു‘ ദൃഡത‘വന്നതാകട്ടെ , 1953-ല്‍‌
ഡി.എന്‍‌.എ.തന്മാത്രകളുടെ ഘടനയും തുടര്‍‌ന്ന് അവയുടെ സവിശേഷമായപ്രവര്‍‌ത്തനരീതികളും
വിശദീകരിക്കപ്പെട്ടതോടെയാണ്.പണ്ട് പാരമ്പര്യത്തിനും,പരിതസ്ഥിതിക്കും (Herdity and
Environment) തുല്യമായ പ്രാധാന്യമുണ്ടന്ന ഒരു’ശരാശരി ചിന്ത’യാണ് നിലനിന്നിരുന്നതെങ്കില്‍‌ , ഇന്നത് പാരമ്പര്യത്തിനനുകൂലമായ നൂറുശതമാനമെന്ന നിലയിലേക്ക് ഉയര്‍‌ന്നിരിക്കയാണ്. ഈ അറിവ് എങ്ങനെയാണ് സംവരണത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കാം.
മുന്നേറണമെങ്കില്‍‌.
വിദ്യാഭാസരംഗത്ത് മുന്നേറണമെങ്കില്‍‌ കണക്കിലും സയന്‍‌സിലും വിദ്യാര്‍ഥികള്‍‌ സമര്‍‌ത്ഥരാവേണ്ടതുണ്ട്.ഇക്കാര്യത്തില്‍‌ ജീനുകളുടെ പ്രഭാവം വളരെ വലുതാണന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭൌതീക വിഷയങ്ങളില്‍‌ മാത്രമല്ല, ആത്മീയ വിഷയങ്ങളിലും ജീനിന്റെ പ്രഭാവം വളരെ വലുതാണത്രേ!. ഭൂമുഖത്തെ മനുഷ്യരില്‍‌ ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളായി തുടരുന്നതും അതാണ്.മനുഷ്യന്‍‌ ഒരു വ്യതിരിക്ത ലൈംഗീക ജീവിയാകയാല്‍‌ അവന്റെ ജനിതക ഘടന എപ്പോഴും സങ്കീര്‍‌ണ്ണമായിരിക്കും. അതായത് ഒരേകുടും മ്പത്തിലെ ഒരേതരം ആഹാരവും മറ്റുസാമൂഹ്യ ചുറ്റുപാടുകളും പങ്കിടുന്ന അംഗങ്ങളില്‍‌ പോലും വമ്പിച്ച പാരമ്പര്യവ്യതിയാനം കാണാന്‍‌കഴിയും.ഇത്തരം അവസ്ഥകളില്‍‌ സമഷ്ടീകൃത ജനിതക പഠനങ്ങള്‍‌ (studies based on population jenetics) മാത്രമെ മനുഷ്യനില്‍‌ നടത്താനാകൂ. ഏറ്റവും കുറഞ്ഞത് അഞ്ച് സഹസ്രാബ്ദങ്ങളെങ്കിലും സാമൂഹ്യമായ പിന്നോക്കാവസ്ഥയിലായിരുന്ന ജനവിഭാഗങ്ങളെയാണ് നമ്മുടെ ഭരണഘടനയില്‍‌ സംവരണം നല്‍കി പരിരക്ഷിക്കണമെന്ന് നിര്‍‌ദ്ദേശിക്കുന്നത്.ഇത്തരമൊരു പശ്ചാത്തലം മനസ്സില്‍‌ ഉറപ്പിച്ചുകൊണ്ടു വേണം ‘സാമ്പത്തിക സംവരണ‘ത്തിന്റെ അശാസ്ത്രീയത പുറത്തുകൊണ്ടുവരാന്‍‌.

നീതിമാന്റെ കണക്കു പുസ്തകം.
സ്വാതന്ത്ര്യത്തിനുശേഷം ,ഇപ്പോള്‍‌ ആറുപതിറ്റാണ്ടുകള്‍‌ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നോര്‍‌ക്കണം .അയ്യായിരം കൊല്ലത്തെ അടിച്ചമര്‍‌ത്തലില്‍‌ നിന്നും ഉയി‌ര്‍‌കൊണ്ട ബൌദ്ധിക പിന്നോക്കാവസ്ഥയുടെ പ്ശ്ചാത്തലമായി വര്‍‌ത്തിക്കുന്ന ജീനുകള്‍‌ ഉത്പരിവര്‍‌ത്തനം മുഖേന (Mutation) മെച്ചപ്പെടണമെങ്കില്‍‌ ഏറ്റവും കുറഞ്ഞത് വീണ്ടുമൊരഞ്ച് സഹസ്രാബ്ദങ്ങള്‍‌ വേണ്ടിവരുമെന്ന് ഏതു യുക്തികൊണ്ടു ചിന്തിച്ചാലും നമുക്കനുമാനിക്കേണ്ടിവരും. മറ്റൊരു സാദ്ധ്യത സങ്കരണ(Crossing)ത്തിലൂടെബൌദ്ധീകജീനുകള്‍‌ അധ്:സ്ഥിതരിലേക്കു സംക്രമിപ്പിക്കുകയെന്നതാണ്. ഇതിന് ബൌദ്ധികമായി ഉന്നത പാരമ്പര്യമുള്ളവരുമായി നടത്തപ്പെടുന്ന മിശ്രവിവാഹങ്ങള്‍‌ സമൂഹത്തില്‍‌ വ്യാപകമാവണം. ഇന്നത്തെ ഇന്ത്യയിലെ
സാമൂഹ്യചുറ്റുപാടുകള്‍ വിപുലമായ മിശ്രവിവാഹ സാദ്ധ്യതകളെ അതി വിദൂരമാക്കുന്നു. കൊല്ലത്ത്-മയ്യനാടും, തലശേരിയും( അതിന്റെ കാരണങ്ങള്‍- വ്യക്തമാക്കുന്നുണ്ട്)കഴിഞ്ഞാല്‍‌ ബാക്കിപ്രദേശങ്ങളില്‍‌ അടിയാളജോലികള്‍‌ ചെയ്ത് ഉപജീവനം കഴിക്കുന്നവരാണ്. ഈഴവരും , തീയ്യരെന്നും കാണാന്‍‌ കഴിയും.കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലെ സംവരണം കൊണ്ട് പിന്നോക്കജാതിക്കാര്‍‌ മുന്നോക്കക്കാര്‍‌ക്കൊപ്ം എത്തിയിട്ടുണ്ടന്നാണ് സാമ്പത്തിക സംവരണവാദികളുടെ വാദമെകില്‍‌ നിഷ്പ്രയസം തെളിയിക്കാന്‍‌ കഴിയും. അതിനിത്രയേവേണ്ടു.കേരളത്തിലെ സര്‍‌ക്കാര്‍‌/അര്‍‌ദ്ധ സര്‍‌ക്കാര്‍‌/പൊതുമേഖല വ്യവസായ ശാലകളിലും,സ്വകാര്യമേഖലയിലും ജോലിചെയ്യുന്നവരില്‍ ‌ഒരു നിശ്ചിത വരുമാനത്തിനു മുകളില്‍‌ പ്രതിഫലം പറ്റുന്നവരെത്രയുണ്ടന്നും, അവരില്‍‌ എത്രശതമാനം ഈഴവരും, മുസ്ലീമുകളും, മറ്റു പിന്നോക്ക ജാതിക്കാരുമുണ്ടന്നു കണക്കാക്കി,മൊത്തം ജനസംഖ്യയില്‍‌ അവരുടെ അനുപാതമനുസരിച്ചുള്ള ജോലികള്‍- അവര്‍‌ക്കു കിട്ടികഴിഞ്ഞിട്ടുണ്ടോയെന്നും നോക്കിയാല്‍‌ പോരേ..? ഇത്തരമൊരു കണക്കെടുപ്പ് അസാദ്ധ്യമാക്കാന്‍‌ വേണ്ടിമാത്രമല്ലേ, കാനേഷുമാരിയില്‍‌

ജാതിതിരിച്ചുള്ളകണക്കുവേണ്ടന്ന് കേന്ദ്രസര്‍‌ക്കാര്‍‌ തീരുമാനിച്ചത്..?
ആ പിന്തുണയുടെ പിന്നില്‍‌.
ഇപ്പോള്‍‌ സര്‍‌ക്കാര്‍‌ ഉദ്യോഗങ്ങളില്‍‌ മാത്രമാണ് സംവരണം നടപ്പിലാക്കിയിട്ടുള്ളത്. സര്‍‌ക്കാര്‍‌ഉദ്യോഗങ്ങളുടെ എത്രയോ മടങ്ങ് ജോലികളാണ്സ്വകാര്യ രംഗത്തുള്ളത്.അവിടെ കഴിവിന്റെ അടിസ്ഥാനത്തില്‍‌ പിന്നോക്കക്കാര്‍‌ക്ക് എത്ര ശതമാനം ജോലിക്ള്‍ ലഭിക്കുന്നുവെന്നറിഞ്ഞാലേ ഭരണഘടനയില്‍‌ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധി ആയിട്ടുണ്ടോയെന്ന് തീരുമാനിക്കാനാവൂ. പിന്നോക്കക്കാരുടെ ഇന്നത്തെ മുന്നോക്കാവസ്ഥ തിട്ടപ്പെടുത്തുന്നതില്‍‌ പൂര്‍‌വാജിത സ്വത്തിന്റെ കണക്കിനും പ്രസ്ക്തിയുണ്ടന്നോര്‍‌ക്കുക.ഫാക്ട് പോലുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും, റേഡിയോ നിലയങ്ങള്‍‌,ദൂരദര്‍‌ശന്‍‌,സ്വകാര്യ ചാനലുകള്‍,തുണികടകള്‍‌, സ്വര്‍‌ണ്ണകടകള്‍‌ തുടങ്ങിയ‘ കോടീശ്വര സ്ഥാപനങ്ങള്‍‌‘ എന്നിവയില്‍‌ പണിയെടുക്കുന്നവരുടെ ജാതിതിരിച്ചുള്ള ഒരു കണക്കെടുപ്പു നടത്തിയാല്‍‌, അതൊക്കെ ചിലമുന്നോക്കസമുദായങ്ങളുടെ “പ്രമാണങ്ങളുടെ പേരേടുകള്‍‌ “പോലെ വായിക്കപ്പെടും.എന്തായാലും എന്‍‌.എസ്.എസ്-ന്റെ സാമ്പത്തിക സംവരണ നിര്‍‌ദ്ദേശത്തിന്

ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍‌ നിന്നും പിന്തുണവന്നുകൊണിരിക്കുമ്പോള്‍ എവിടയോ,എന്തോ ചിലത് ചീഞ്ഞനറുന്നില്ലേയെന്ന് സംശയം.ലളിതമായ ചില പഠനങ്ങളിലൂടെ നിസ്സാരമായി കണ്ടെത്താവുന്ന ഒരു സത്യത്തെ തമസ്ക്കരിച്ച്’ജാതി രാഷ്ട്രീയം’കളിക്കാനൊരുമ്പെടുന്ന ശക്തികളെ ഏറ്റവും കുറഞ്ഞത് പിന്നോക്കക്കാരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

1 comment:

Anonymous said...

സംവരണം എല്ലാവര്‍ക്കും നല്‍കുകയാണു വേണ്ടത്.പക്ഷേ അതിന്റെ മാനദണ്ഡം ജനസംഖ്യ ആക്കിയാല്‍ സവര്‍ണര്‍ക്കു പൊള്ളും.ജനസംഖ്യാനുപാതത്തേക്കാള്‍ ഉദ്യോഗങ്ങള്‍ ഇപ്പോള്‍ത്തന്നെ കൈവശം വച്ചനുഭവിക്കുന്ന അവര്‍ ഒരിക്കലും ആ മാനദണ്ഡം സമ്മതിക്കില്ല.സി പി എം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും സവര്‍ണരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായതിനാലാണ് എന്‍ എസ് എസ് ഡിമാന്‍ഡിനെ പിന്തുണയ്ക്കാന്‍ ചാടിവീഴുന്നത്.മീഡിയയുടെ നുണപ്രചാരണം മൂലം അവര്‍ണര്‍ പോലും സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്ന നാടാണ് നമ്മുടേത്.മികച്ച ലേഖനം. അഭിനന്ദനം,ഡോ ഗോപിമണിക്കും ചാര്‍വാകനും.