തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, June 26, 2010

233.ഈ ജപ്പാന്‍കാരുടെ ഒരു കാര്യം..




കാര്‍ട്ടൂണ്‍ കാണാറുണ്ടോ..? അയ്യേ അതൊക്കെ കുട്ടികളുടെ കാര്യമല്ലേ എന്നൊക്കെ തള്ളിക്കളയാന്‍ വരട്ടെ.. ഇപ്പോള്‍ ജപ്പാനില്‍ കുട്ടികളെക്കാള്‍ കൂടുതല്‍ മുതിര്‍ന്നവരാണ് കാര്‍ട്ടൂണുകള്‍ കാണുന്നത്. അതെന്താ ജപ്പാനില്‍ മുതിര്‍ന്നവര്‍ കുട്ടികളാവാന്‍ ശ്രമിക്കുകയാണോ എന്നൊക്കെ തോന്നിയേക്കും. അതോ തങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിത്തത്തെ ഉണര്‍ത്തുകയാണോ ഇവര്‍ എന്നും ചിലര്‍ക്ക് തോന്നാം... ഛെ..! ഇതതൊന്നുമല്ല... ജപ്പാനികള്‍ കാണുന്ന ഈ കാര്‍ട്ടൂണുകള്‍ പോര്‍ണോ കാര്‍ട്ടൂണുകള്‍ ആണ്.. അതെ അല്പം മാത്രമല്ല അല്പം കൂടുതല്‍ ഉള്ള ഇക്കിളി കാര്‍ട്ടൂണുകള്‍. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തുണ്ട് കാര്‍ട്ടൂണുകള്‍..

കാര്‍ട്ടൂണൂകളില്‍ തുടങ്ങി ആനിമേഷന്‍ മാത്രമല്ല ത്രീ ഡി ആനിമേഷന്‍ വരെ ഈ തുണിയില്ലാ കാര്‍ട്ടൂണൂകളില്‍ ഉണ്ട്. കടകളില്‍ ഇത്തരം കാര്‍ട്ടൂണ്‍ സിഡികളുടെ വിപണ വളരെ ഉയര്‍ന്ന തോതിലാണ്. എന്നാല്‍ ചില ആനിമേറ്റര്‍മാര്‍ക്കും കാര്‍ട്ടൂണിസ്റ്റ്കള്‍ക്കും ഇങ്ങനെ തുണിയില്ലാ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ വിഷമമുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ ആവശ്യമുള്ള രീതിയില്‍ ചെയ്യാന്‍ ഇവരെല്ലാം നിര്‍ബ്ബന്ധിതരാണ്. പുതിയതായി മാര്‍ക്കറ്റില്‍ എത്തിയ ത്രീ ഡി ടി.വി.ഉണ്ടാക്കുന്ന കമ്പനികാര്‍ക്കും ഈ ത്രീ ഡി. പോര്‍ണോ സി ഡിയുടെ ആരാധകരെ ഇഷ്ടമാണ്. പുതിയ ത്രീ ഡി. തുണ്ട് കാര്‍ട്ടൂണ്‍ കാണാന്‍ ത്രീഡി ടി.വി. വരെ വാങ്ങുന്ന ഞരമ്പ് രോഗികളുണ്ട്.

പോര്‍ണോ കാര്‍ട്ടൂണ്‍ പുതിയ സംഭവം അല്ല.. ഇന്ത്യയിലും പാശ്ചാത്യ ലോകത്തും മുമ്പും ഇവയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രചാരം നേടിയിട്ടില്ല എന്നുമാത്രം. കടകളില്‍ ഇപ്പോള്‍ പുതിയ സിനിമകളുടെ ഡിസ്കുകള്‍ വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ പോര്‍ണോ കാര്‍ട്ടൂണ്‍ ഡിസ്കുകള്‍ വില്ക്കുന്നുണ്ട്. മോഡലുകളെ കിട്ടാനുള്ള ബുദ്ധിമുട്ടോ, മനസ്സിലെ വന്യവും വ്യത്യസ്തവും ആയ ആശയങ്ങള്‍ കാര്‍ട്ടൂണുകളില്‍ കാണിക്കുന്നതുപോലെ പോര്‍ണോ താരങ്ങളെ വെച്ച് കാണിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ ഈ പ്രശ്നങ്ങള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കില്ല. മത്സരം മൂത്തപ്പോള്‍ ഹോളിവൂഡ്‌ സ്റ്റുഡിയോകളില്‍ ജോലിചെയ്യുന്ന മികച്ച ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റുകളെ വെച്ച് കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ കാര്‍ട്ടൂണൂകളില്‍ പരീക്ഷിച്ചു പുറത്തിറങ്ങുന്നുണ്ട്.

മുതിര്‍ന്ന ആണുങ്ങളും തീരെ ചെറിയ പെണ്‍കുട്ടികളുമായ വേഴ്ചകള്‍ ജപ്പാനീസ് ഫാന്റസികളില്‍ പ്രമുഖമാണെങ്കിലും പീഡിയോഫൈലുകളെ അറസ്റ്റു ചെയ്യാന്‍ ജപ്പാനില്‍ നിയമം ഉള്ളതിനാല്‍ അത്തരം സിഡികള്‍ ഇറക്കാന്‍ പ്രായോഗികമായ പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് അത്തരം നിയന്ത്രണമില്ല. എത്ര ചെറിയകുട്ടികളുടെ മുഖ ശരീരത്തോടെ ആനിമേറ്റ് ചെയ്താലും നിയമം മൂലം അവരെ തടയാനാവില്ല. ഇത്തരം സിഡികള്‍ക്കും, ബലാല്‍സംഗം, ഒരാളുമായി ഒരുകൂട്ടം ചേര്‍ന്ന് നടത്തുന്ന വേഴ്ച എന്നിവയുടെ കാര്‍ട്ടൂണ്‍ സിഡികള്‍ക്ക് വന്‍ഡിമാന്റ് ആണ്. ഇപ്പോള്‍ പുരാണ കഥാപാത്രങ്ങള്‍ക്ക് വരെ ഇത്തരം കാര്‍ട്ടൂണ്‍ സിഡി ലഭ്യമാണ്.

ജപ്പാനീസ് അധോലോക സംഘടനായ യക്കൂസയ്ക്ക് നേരിട്ടും അല്ലാതെയും ഇതില്‍ പങ്കുള്ളതിനാല്‍ സര്‍ക്കാരിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്തായാലും ടെക്നോളജിയെ മനുഷ്യരുടെ ഫാന്റസിയുടെ പൂര്‍ത്തീകരണത്തിനായി മാറുമ്പോള്‍ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും..

6 comments:

ഹരീഷ് തൊടുപുഴ said...

haa..!! kastam..

.. said...

..
“ഈ ജപ്പാന്‍കാരുടെ ഒരു കാര്യം.."
അല്ലല്ലാ, ഈ മന്‍ച്ചന്മാര്‍ടെ കാര്യം..
..

നിരാശകാമുകന്‍ said...

ടെക്നോളജി മനുഷ്യരുടെ ഫാന്റസിയുടെ പൂര്‍ത്തീകരണത്തിനായി മാറുമ്പോള്‍ ഇതല്ല ഇതിന്‍റെ അപ്പുറവും നടക്കും.
ഇനിയും എന്തൊക്കെ കാണേണ്ടിവരുമോ..ആവോ..?

Junaiths said...

ഇതാണിപ്പോ ടൈം പാസ്‌ അല്ലെ..ഗള്ള തിരുമേനി...

chithrakaran:ചിത്രകാരന്‍ said...

ഒരു സമൂഹത്തെ തിന്മയുടെ കൃഷിഭൂമിയാക്കാന്‍ ലൈഗീകതയോളം ശക്തമായ മറ്റൊരു മാര്‍ഗ്ഗമില്ല.

ponmalakkaran | പൊന്മളക്കാരന്‍ said...

അസാരം നേരമ്പോക്കിനും സമ്മതിക്കില്‍ല്യച്ചാല്‍ എന്താദ് ശിവ ശിവ കലികാലം അതന്നെ