തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, June 13, 2011

276.മനോരമയും ബാബ രാംദേവും- പെരുവഴിയില്‍ ഉടുമുണ്ട് ഉരിഞ്ഞു പോയവന്‍റെ അവസ്ഥയില്‍ .



വസവദത്തമാരുടെ ചാരിത്ര്യ പ്രസംഗം കേട്ട് മടുത്തവര്‍ക്ക് ആശ്വാസം നല്‍കുന്ന ചില സന്തോഷ വാര്‍ത്തകള്‍. അനധികൃത സ്വത്തിനെതിരെ (കള്ളപ്പണത്തിനെതിരെ ) ഗീര്‍വാണ പ്രസംഗം നടത്തുന്നവര്‍ക്ക് തിരിച്ചടികള്‍.കള്ളപ്പണക്കാരെ തൂക്കി കൊല്ലണമെന്ന് ആവശ്യപ്പെട്ടു നിരാഹാരം നടത്തി വന്ന ബാബ രാംദേവിന് തന്‍റെ കണക്കറ്റ സ്വത്തുക്കള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനായി. 1100 കോടിയുടെ ആസ്തി , 429 കോടിയുടെ മൂലധനം എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു എങ്കിലും കൃത്യമായി എത്ര കമ്പനികളുണ്ടെന്നോ , വിദേശത്തുള്ള സ്വത്തുക്കള്‍ എന്തെന്നോ പറയാന്‍ രാം ദേവിനും സന്തത സഹചാരി ബാലകൃഷ്ണനും കഴിഞ്ഞില്ല. ഒരു ആവേശത്തിന് കിണറ്റില്‍ ചാടി ഇനി ഒന്‍പത് ആവേശത്തിന് കയറാന്‍ കഴിയില്ല എന്ന അവസ്ഥയായി സ്വാമിക്ക്, അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ സാമി വലിയ ബലം പിടിക്കാതെ നിരാഹാരം അവസാനിപ്പിച്ചു ഡറാഡൂണ്‍ ആശുപത്രിയില്‍ അഭയം തേടി . സായുധ സേനയുണ്ടാക്കും എന്ന പരാമര്‍ശം BJP യെയും സാമിക്കുള്ള പിന്തുണ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരാക്കി, രാം ദേവിന്‍റെ തന്നെ വാക്കുകള്‍ കടമെടുത്തു പറയട്ടെ "വിനാശ കാലേ വിപരീത ബുദ്ധി "
മറ്റൊന്ന് കേരളത്തിന്‍റെ സുപ്രഭാതം മനോരമക്ക് കിട്ടിയ ഇരുട്ടടിയാണ്. MRF ഉടമ അന്തരിച്ച K M മാമന്‍ മാപ്പിള എന്ന മനോരമ കുടുമ്പാംഗത്തിന്‍റെ ജര്‍മനിയിലെ LGT ബാങ്കിലെ 271 ലക്ഷത്തിന്‍റെ കള്ളപ്പണ നിക്ഷേപം പുറത്തു വന്നു എന്ന് മാത്രമല്ല തുടര്‍ നടപടി ഒഴിവാക്കാന്‍ മക്കള്‍ 127 ലക്ഷം നികുതിയടച്ചു എന്ന വാര്‍ത്ത ശ്രദ്ധേയമാണ് . അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഒരു പ്രത്യേക അനുപാതത്തില്‍ കൂട്ടികുഴച്ചു വാര്‍ത്ത ചമച്ച് കമ്യുണിസ്റ് വിരോധം പ്രചരിപ്പിക്കുന്ന കേരളത്തിലെ UDF ന്‍റെ മുഖ പത്രമായി അധ:പതിച്ച മലയാള മനോരമക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് ഈ വാര്‍ത്ത.
കള്ളപ്പണം വിദേശത്തു നിക്ഷേപിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടി വരെ ഉണ്ടാകും എന്ന് വാര്‍ത്തകളും അഴിമതിക്കും കള്ളപ്പണക്കാര്‍ക്കും എതിരെ ഉയര്‍ന്ന കോടതി പരാമര്‍ശങ്ങളും ജനവികാരവുമാണ് മനോരമ കുടുമ്പാംഗങ്ങളെ നികുതിയടച്ചു തടി തപ്പാന്‍ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. വടി വെട്ടാന്‍ പോയിട്ടേ ഉള്ളു -ഇനി എന്തൊക്കെ തട്ടിപ്പ് മനോരമയുടെ പുറത്തു വരാന്‍ ഇരിക്കുന്നു. ഞാന്‍ പല തവണ പറഞ്ഞു നോക്കി , യശശരീരനായ കള്ളപ്പണക്കാരന്‍ പത്മശ്രീ കണ്ടത്തില്‍ മാമന്‍ മാപ്പില്ല. കള്ളപ്പണക്കാരനും പത്മശ്രീയും ഏതാണ്ട് അലുവയും,മത്തിക്കറിയും പോലുണ്ട് .തീരെ ചേരുന്നില്ല . അതുകൊണ്ട് മാമന്‍ മാപ്പിള യുടെ കള്ളപ്പണത്തിനു നികുതിയടച്ചവര്‍ ആ പുണ്യാത്മാവിന്നു 1993 ലഭിച്ച പത്മശ്രീ പുരസ്കാരവും തിരിച്ചു കൊടുക്കുന്നതും അഭികാമ്യമാണ്. കഷ്ടം!

ഇന്ത്യാവിഷനാണ് നികുതിയടച്ച വാര്‍ത്ത മലയാളിയെ അറിയിച്ചത്. നേരോടെ നിര്‍ഭയം വാര്‍ത്ത അവതരിപ്പിച്ചു ന്യുസ് ഇംപാക്റ്റിന്‍റെ മൊത്ത കച്ചവടക്കാരായ ഏഷ്യാനെറ്റിന് ഇത് വാര്‍ത്തയായി തോന്നിയില്ല. എന്നാല്‍ MRF ന്‍റെ പരസ്യം ന്യൂസ്‌ ലൈവില്‍ കൃത്യമായ ഇടവേളകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ഏഷ്യാനെറ്റിന്‍റെ മാധ്യമ ധര്‍മ്മമെന്നു വ്യക്തം . കൈരളി ചാനല്‍ വിട്ട ബ്രിട്ടാസ് ഏഷ്യാനെറ്റിന്‍റെ തലപ്പത്ത് എത്തിയതിന്‍റെ ഫലങ്ങള്‍ കണ്ടു തുടങ്ങി. "പണം" "ലാഭം" , അതല്ലേ എല്ലാം.

സത്യമേവജയതേ

6 comments:

ഭാനു കളരിക്കല്‍ said...

അസത്യങ്ങള്‍ക്ക് നേരെ നിറയൊഴിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

Anonymous said...

മനോരമയുടെ അടുത്ത് ഇക്കളി വേണ്ട. അവര്‍ ഇത് അടുത്ത അവാര്‍ഡ് നേടാനുള്ള വഴിയാക്കും. നികുതിയടച്ചത് വലിയ ധാര്‍മ്മികതയായി വാഴ്ത്തും. പണ്ട് സിപ്പിയുടെ കാലത്ത് കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ കേസില്‍ പെട്ട മനോരമ അത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിന് കേസിലായന്നാണല്ലോ പാടി നടക്കുന്നത്. അവക്ക് എവിടെ ആലുമുളച്ചാലും തണല് തന്നെ.

VANIYATHAN said...

ബാബാ രാംദേവ്‌ പറഞ്ഞ കാര്യങ്ങളോട്‌ പാർട്ടിക്ക്‌ യാതൊരുവിധത്തിലും യൊജിക്കാൻ കഴിയില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞതിനോടാണു യോജിപ്പെന്നും ആണോ ഞങ്ങൾ കരുതേണ്ടത്‌

സത്യമേവജയതേ said...

പ്രിയ vaniyathan
കമെന്റിനു നന്ദി, കോണ്‍ ഗ്രസ്സ് മന്ത്രി പറഞ്ഞതിനോട് എനിക്കും യോജിപ്പില്ല.ബാബ രാം ദേവിന്റെ സമരത്തോട് എന്ത് കൊണ്ട് യോജിപ്പില്ല എന്നതിനു വിശദമായ മറുപടി "താനിരിക്കേണ്ടിടത്ത് താന്‍ ഇരുന്നില്ലെങ്കില്‍" എന്ന പോസ്റ്റിനു താഴെ കമെന്റു രൂപേണ നല്‍കിയിട്ടുണ്ട്. വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

പടാര്‍ബ്ലോഗ്‌, റിജോ said...

വിനാശ കാലേ വിപരീത ബുദ്ധി!

മലയാള "നോണോരമയ്ക്ക്" നല്ലൊരു പണി കിട്ടിയാല്‍ നല്ല രസമായിരുന്നു. ഹായ്.. ഹായ്....

കലക്കി കൂതറേ...

പുന്നകാടൻ said...

ellam....kallanmaar............