തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, April 12, 2011

265.അമൂല്‍ ബേബിയും കുമ്പകര്‍ണനും.


ഈ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന്നിടയില്‍ വടി കൊടുത്തടിമെടിച്ച രണ്ടു കൊഞ്ഞാണന്മാരാന് രാഹുല്‍ മോനും , കപട പുണ്യവാളന്‍ ആന്റണിയും. VS . ന്‍റെ പ്രായത്തെ പരിഹസിച്ച രഹുലിന്ന് അറിയില്ലായിരുന്നു പ്രബുദ്ധരായ കേരള ജനതയില്‍ ബഹു ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും ആഗ്രഹിക്കുന്നത് V .S . നെ പ്പോലെ അനീതിക്കെതിരായി പോരാടുന്ന ഒരു പോരാളിയെയാണ്. ആ പോരാട്ടത്തില്‍ v .s ന് ഇന്നും ചെറുപ്പം തന്നെ. അതിന്‍റെ ഫലമാണ് അഴിമതിക്കാരനായ ഒരു മുന്‍ മന്ത്രി ജയിലില്‍ കിടക്കുന്നതും , CVC ആയിരുന്ന IAS സുകാരന്‍ കോണ്‍ ഗ്രസ്സ് ആശ്രിതന്‍ P .J . തോമസ്സിന്നു പണിപോയതും ഒക്കെ. ഇതില്‍ 79 വയസ്സും ഒരു ബൈപ്പസ്സു കഴിഞ്ഞ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വെള്ളം കുടിപ്പിച്ചത്‌ രാഹുല്‍ ഓര്‍ക്ക്തെയാണ് ഒഴിഞ്ഞ കസേര നോക്കി V .S .നെ പരിഹസിച്ചത്‌. 90 കഴിഞ്ഞ കരുണാകരന്‍ അവസാനം സമയം സന്ദര്‍ശ്നാനുമതി നിഷേധിച്ച സോണിയയുടെ മകനില്‍ നിന്ന് ഇതിലും കൂടുതല്‍ മാന്യതയും കേരള ജനത പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല തമിഴ്‌നാട്ടില്‍ 88 കഴിഞ്ഞ കരുണാനിധിക്ക് സ്തുതിപാടിയിട്ടു വന്നാണ് ഇവിടെ VS . ന്‍റെ പ്രായത്തെ വിമ്മര്‍ശിച്ചത് എന്നത് ഓന്‍റെ ഇരട്ടത്താപ്പ് വെളിവാക്കുന്നു. പക്ഷെ രാഹുല്‍ ചെറുപ്പക്കാരനായ മുഖ്യമന്ത്രി എന്ന് ലക്‌ഷ്യം വച്ചത് ചെന്നിത്തലയെ ഉയര്‍ത്തികാട്ടുവനയിരുന്നു എന്ന് ഉമ്മന്‍ ചാണ്ടിക്ക് പിടികിട്ടികാണും എന്ന് പ്രത്യാശിക്കാം. അല്ലേലും അടുത്ത പ്രതിപക്ഷ നേതാവ് ചെന്നിത്തല തന്നെയെന്നു ഏതാണ്ട് ഉറപ്പായ മട്ടാണ്.

ഇനി കപട പുണ്യവാളന്‍ ആന്റണിയുടെ VS .നെ കുറിച്ച് നടത്തിയ കുമ്പകര്‍ണന്‍ പ്രയോഗം. ആദര്‍ശു ഫ്ലാറ്റ് അഴിമതി ഉയര്‍ത്തികട്ടിയ VS ആന്റണിയുടെ കഴിവ് കേട് ഒരിക്കല്‍ കൂടി കേരള ജനതക്ക് ഓര്‍ക്കാന്‍ അവസരം ഒരുക്കി. ഇതിനു മുന്‍പ് കേരള മുഖ്യമന്ത്രി യായി തന്‍റെ കഴിവ് കേട് തെളിയിച്ചതാണ്. മുഖ്യമന്ത്രി യായിരുന്ന കാലത്ത്
"സര്‍ക്കാരിന്‍റെ കയ്യില്‍ അഞ്ചു പൈസയില്ല"
എന്ന് കരഞ്ഞു കേരളത്തിന്‍റെ സമ്പത്ത് വ്യവസ്ഥ തകര്‍ത്ത , മാറാട് കലാപവും,മുത്തങ്ങ വെടിവെപ്പും ഒപ്പം കൊണ്ഗ്രസ്സിനകത്തെ തൊഴുത്തില്‍ കുത്തും ഒക്കെ അനുസ്മരിക്കാന്‍ ആന്റണി തന്നെ വഴിയൊരുക്കി. അഞ്ചു വര്‍ഷം തികച്ചു മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പോലുമുള്ള ആര്‍ജവമില്ലത്ത ആന്റണിയുടെ കഴിവുകേട് വീണ്ടും ചര്‍ച്ച ചെയ്തു . അന്ന് ഈ ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലികുട്ടിയും കൂടി ഡല്‍ഹിക്ക് പറപ്പിച്ച ആന്റണി ഇപ്പോള്‍ പഴയ ആദര്‍ശം ഒക്കെ കളഞ്ഞു കുളിച്ചു ഡല്‍ഹിയില്‍ കുളിച്ചു താമസിക്കുന്ന ഒരു കുമ്പകര്‍ണനാണ് എന്ന് കേരള ജനത തിരിച്ചറിഞ്ഞു .
ഈ തിരഞ്ഞെടുപ് പ്രചരണത്തിലും ഒരു ഉളുപ്പുമില്ലാതെ സോണിയയെയും മന്മോഹനെയും സ്തുതി പാടി വയനാട്ടിലെ കര്‍ഷക ആത്മഹത്യാ കേന്ദ്ര ഗവ അക്കൌണ്ടില്‍ എഴുതാന്‍ ശ്രമിച്ചപ്പോഴേ ആന്റണിക്ക് പിഴച്ചു. അടിയന്തിരാവസ്ഥക്കു ശേഷം ഇന്ദിര ഗാന്ധിക്ക് മല്‍ത്സരിക്കാന്‍ കോണ്‍ ഗ്രസ്സ് അനുവദിച്ചു എന്ന കാരണം പറഞ്ഞു കൊണ്ഗ്രസ്സു വിടാന്‍ പോലും തയ്യാറായ , (ഇന്ദിരയുടെ ചില്ലിട്ട ചിത്രം ചൈതന്ന്യയില്‍ നിന്ന് വലിച്ചെറിഞ്ഞു ചവിട്ടി പൊട്ടിച്ചു എന്നൊക്കെയാണ് കേട്ടിരുന്നത് ) ആന്റണി ഇന്ന് 2G സ്പെക്ട്രം അഴിമതി ,കോമന്‍ വെല്‍ത് അഴിമതി ,വിലക്കയറ്റം,റാഡിയ ടേപ്പ് വിവാദം ,വികി ലീക്ക്സ്സു വെളിപ്പെടുത്തലുകള്‍ , കള്ള പണക്കാരുടെ സംരക്ഷണം,P .J . തോമസ്സ് ന്‍റെ നിയമനം , കെ. ജി. ബാലകൃഷ്ണന്‍ വിഷയ ഇതിലൊക്കെ വായ പൂട്ടി ഇരുന്നത്. കേരള ജനത അരി ചോദിച്ചപ്പോള്‍ എന്‍ഡോസള്‍ഫാന്‍ കൊടുത്ത കേന്ദ്ര സരക്കാരില്‍ അംഗമായ ആന്റണി ക്ക് ജനം ഈ തിരെഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും എന്ന് തീര്‍ച്ച .എന്‍ഡോസള്‍ഫാന്‍ നല്ല സര്‍ട്ടിഫിക്കറ്റു നല്‍കിയ കേന്ദ്ര മന്ത്രി കെ വി തോമസ്സിനെ ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുറത്തു കാണിക്കാന്‍ കൊണ്ഗ്രസ്സു ശ്രമിച്ചില്ല എന്നത് മറ്റൊരു വസ്തുത.

ചാരായ നിരോധനം നടത്തി ചാമ്പ്യനായ ആന്റണിയാണ് ഇന്ന് കേരള നേരിടുന്ന അമിത മദ്യാസക്തിയുടെ യഥാര്‍ത്ഥ കാരണക്കാരന്‍. ചാരായം നിരോധിക്കുകയും പകരം ചാരായത്തില്‍ കളര്‍ ചേര്‍ത്തു ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാക്കി വിപണനം സാധ്യമാക്കുക വഴി മദ്യപാനത്തിന്നു ഒരു മാന്യത കൈവരികയും അത് യുവാക്കളിലേക്ക്‌ പടര്‍ന്നു പിടിക്കുകയും ചെയ്തു എന്നതാണ് ഈ വന്‍ സാമൂഹ്യ വിപത്തിന്‍റെ ഒരു കാരണം . മാത്രമല്ല ഇത് സാധാരണക്കാരന്റെ കുടുമ്പ ബഡ്ജറ്റിനെ കൊള്ളയടിക്കുകയും ചെയ്തു . ഫലത്തില്‍ സ്ത്രീകളുടെ കണ്ണി ലുണ്ണിയാകാന്‍ ശ്രമിച്ച ആന്റണി ഇന്ന് സ്ത്രീകളുടെ കൊടിയ ശാപത്തിന്നു വിധേയനാണ്എന്നതാണ് സത്യം . അണ്ണാ ഹസാരെ ലോക്പാല്‍ ബില്ലിന്‍റെ പാനലില്‍ ആന്റണിയുടെ പേര് ചേര്‍ക്കുന്നത് എതിര്‍ത്തത് ഈ ശാപത്തിന്റെര്‍ ഫലമോ അതോ തന്‍റെ കഴിവ് കേട് ഇന്ത്യയൊട്ടാകെ മറനീക്കി പുറത്തു വന്നു തുടങ്ങിയതിന്‍റെ ആദ്യ ലക്ഷണമോ. കാപട്യം അധികനാള്‍ നിലനില്‍ക്കില്ല , പത്രക്കാരോട് കുശലം പറഞ്ഞും , കണ്ണിറുക്കി കാണിച്ചും മാധ്യമങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കാം . പക്ഷെ രാജ്യം നേരിടുന്ന വെല്ലു വിളികളില്‍ ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ ജനം തിരിച്ചറിഞ്ഞു മുഖം മൂടി വലിച്ചു കീറി നാടുകടത്തും. അഭിനവ കുമ്പകര്‍ണന്‍ ഒരത്താല്‍ നന്ന്.
പ്രചരണം അവസാനിച്ചു കേരളത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരും ആഗ്രഹിക്കുന്നത് VS , മുഖ്യമന്ത്രിയായി കാണാനാണ് , അതിന്നു LDf ന് വന്‍ മുന്നേറ്റം സാധ്യമാകണം . അതിന്നു വേണ്ടി നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ കേരള ജനത LDf ന് ഒപ്പം അണി നിരന്നു സാമൂഹ്യ സുരക്ഷക്കും , ക്രിയാത്മക വികസനത്തിന്നും വേണ്ടി ആഴിമതിക്കാരക്കും പെണ്‍ വാണി ഭക്കാര്‍ക്കും മാഫിയ ,ക്വട്ടേഷന്‍ ബന്ധമുള്ള വര്‍ക്കുമെതിരെ പ്രതികരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.



സത്യമേവജയതേ



5 comments:

നിസ്സാരന്‍ said...

Best wishes

Justin പെരേര said...

പ്രായം കൂടുന്നതനുസരിച്ച് തന്തയെ മാറ്റുന്ന സംസ്കാരം കേരളത്തിനില്ല എന്ന് ആ അമുല്‍ ബേബി മനസ്സിലാക്കി കാണില്ല.

Pony Boy said...

ഇവന്റെ പേരിൽ മാത്രം നാലക്ക കോടി രൂപയാണ് സ്വിസ് എക്കൌണ്ടുകളിൽ കിടക്കുന്നത് ...

രഞ്ജിത്തിന്റെ ഡയലോഗ് പോലെ ഇന്ത്യയെന്ന ദരിദ്രകർഷകന്റെ ചാളപ്പുരയുടെ അടിത്തറമാന്തി അടുത്ത വിളവെടുപ്പിനായി സൂക്ഷിച്ചിട്ടുള്ള വിത്തുകൾ വരെ എടുത്ത് നക്കുന്ന ഇവന്റെ കുടുംബക്കാരാണ് ഈ രാജ്യത്തെ നട്ടെല്ലില്ലാത്ത ഒരു വിഡ്ഡിവേഷമാക്കി ലോകജനതയുടെ മുന്നിൽ നിർത്തുന്നത്...

mini//മിനി said...

വോട്ട് ചെയ്യാൻ മറക്കല്ലെ,,,

വിജില്‍ said...

hahahahaha....
chila chuvappan jalpanangal...