തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, November 2, 2011

313.കൃഷ്ണനും, മുഖ്യനും പിന്നെ കുറെ ശിഖണ്ടികളും !


ന്‍റെ കൃഷ്ണ ! അങ്ങേക്ക് ഇതാ കേരളത്തില്‍ ഒരു അപരന്‍,  അങ്ങയെ കവച്ചു വയ്ക്കുന്ന കുതന്ത്രങ്ങള്‍ ഉള്ള  ഒരാള്‍ കേരള മുഖ്യമന്ത്രി കസേരയില്‍ അവരോധിക്കപ്പെട്ടു എന്നത്  കലിയുഗ സൃഷ്ടിയല്ലാതെ മറ്റൊന്നുമല്ല എന്ന് വിശ്വസിക്കേണ്ടി വരും. 
ഇത് ഭഗവാന്‍ കൃഷ്ണന്‍  വെണ്ണ കട്ടത് പോലെയാണ് പാമോയില്‍ റ്റൈട്ടാനിയം   അഴിമതി  എന്നൊക്കെ യാകാം പറഞ്ഞു വരുന്നത് എന്ന്  കരുതി തോക്കില്‍ കേറി വെടി വയ്ക്കല്ലേ   , ഇവിടെ വിഷയം അതൊന്നുമല്ല, മഹാഭാരത    യുദ്ധത്തില്‍  ഭീഷ്മ പിതാമഹന്റെ ശക്തി മനസ്സിലാക്കിയ  കൃഷ്ണന്‍,  കാരണവരെ ഇല്ലാതാക്കാന്‍ ശിഖണ്ടിയെ മുന്‍ നിറുത്തി യുദ്ധം ചെയ്യാന്‍ ഉപദേശിച്ചതായും അങ്ങിനെ ശിഖണ്ടിയെ   കണ്ട മാത്രയില്‍ അഭിമാനിയായ  ഭീഷ്മര്‍ ആയുധം താഴെ വക്കാന്‍ ശ്രമിക്കുകയും തല്‍ സമയം അമ്പെയ്തതായും     പിന്നീട്   ശരശയ്യ ഒരുക്കിയതായും പുരാണം.
ഇതിനു സമാനമായ തന്ത്രമല്ലേ മുഖ്യമന്ത്രി  VS  നെതിരെ പ്രയോഗിച്ചത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു  . തനിക്കും  തന്‍റെ  മനസാക്ഷി    സൂക്ഷിപ്പുകാരനായ കുഞ്ഞാലികുട്ടിക്കും , പിള്ളക്കും ഇതര  ഘടക  കഷി നേതാക്കള്‍ക്കും മന്ത്രി മാര്‍ക്കും എതിരെ ദിനം പ്രതി   പാമോയിലും, ഇടമലയാറും , ഐസ് ക്രീമും ഒടുവില്‍  റ്റൈട്ടാനിയം   അങ്ങിനെ തന്‍റെ ആവനാഴിയിലെ എണ്ണിയാല്‍ ഒടുങ്ങാത്ത  ആരോപണങ്ങളുമായി   നില കൊണ്ട VS  നെ  നേരിടാന്‍  ഒടുവില്‍ കുഞ്ഞു കുഞ്ഞിന് ഈ  പുരാണത്തിലെ   യുദ്ധ തന്ത്രം തന്നെ പയറ്റെണ്ടി   വന്നു എന്ന് സാരം. പ്രതീക്ഷിച്ചത് പോലെ VS  ഫ്ലാറ്റ് , ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു  VS  പിന്മാറി , പക്ഷെ  കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും , മാധ്യമങ്ങളും  പ്രതികരിച്ചു പ്രതിഷേധിച്ചു. ഒടുവില്‍ ശര ശയ്യാ ഒരുങ്ങിയത്  മുഖ്യനും , ഗ ണേഷിനും  , P .C . ജോര്‍ജിനും   ആണെന്ന വ്യത്യാസം   മാത്രം. 

ഇത് മുഖ്യമത്രിയുടെ തന്ത്രമല്ലേ   എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ പലതാണ്. ടൈറ്റാനിയം അഴിമതിയും തുടര്‍  ചര്‍ച്ചകളും ബ്രേക്കിംഗ്  ന്യുസ്  ആയി ചാനലുകളിലും പത്രങ്ങളിലും  നിറഞ്ഞ  അവസരത്തിലാണ്  "ചീപ്പ്‌" വിപ്പ്  ജോര്‍ജിനെയും സംസ്കാര  (ശ്യുന്യ ) വകുപ്പ് മന്ത്രിയെയും VS  നെതിരെ പൂരപ്പാട്ട് നടത്താന്‍  പത്താനാപുരത്തേക്ക്    UDF അയച്ചത്  എന്നത് വസ്തുതയാണ്. പാമോയില്‍ കേസ്സില്‍ വിജിലെന്‍സ്സു ജഡ്ജി ചില സുപ്രധാന  നിരീക്ഷണങ്ങള്‍ നടത്തിയപ്പോഴാണ്   അവിടെയും PC ജോര്‍ജിനെ രംഗ പ്രവേശം ചെയ്യിപ്പിചതും   പാവം ജഡ്ജി കേസ്സ് ഫയല്‍ വച്ചൊഴിഞ്ഞു  കളം വിട്ടതും എന്നത് ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. മാത്രമല്ല  തന്‍റെ ചുറ്റും നില്‍ക്കുന്ന ചാവേറുകളെ  ഉപയോഗപ്പെടുത്തി " പണി കൊടുക്കുകയും" എന്നാല്‍  നേരസ്ഥനായി നിന്ന് കയ്യാടി നേടുകയും ചെയ്യുക   ആന്റണി  കൊണ്ഗ്രസ്സു കാരുടെ  എക്കാലത്തെയും ശൈലിയാണ്  എന്നതും ഇവിടെ ഓര്‍മപ്പെടുത്തട്ടെ  . ( പാമോയില്‍ കേസ്സില്‍   ആ പ്പണി തിരിച്ചു കിട്ടി എന്ന് മാത്രം) . എന്തായാലും മാപ്പ് പറയാന്‍ ഉളുപ്പില്ലത്ത്ത് കൊണ്ട്  മന്ത്രി കസേര പോകില്ല എന്ന്     ഗണേഷിനും സമാധാനിക്കാം. കൂട്ടത്തില്‍     ഉര്‍വശി ശാപം ഉപഹാരം  എന്ന പോലെ മന്ത്രി TM ജേക്കബിന്‍റെ നിര്യാണം  ആശ്വാസമായി എന്ന് വേണം കരുതാന്‍. എന്നാല്‍ Pc  യുടെ കാര്യം കട്ട പോകയാണ്. കേന്ദ്ര തിരെഞ്ഞെടുപ്പു കമ്മീഷനും , കോടതിയും ഒക്കെ യായി  ഇനി അധിക കാലം MLA   ആയി പ്പോലും തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 

ഉത്തരേന്ദ്യയില്‍  ജീവിച്ചവര്‍ക്കും, കുറഞ്ഞ പക്ഷം ട്രെയിനില്‍ യാത്ര ചെയ്തവര്‍ക്കും അവിടുത്തെ ഹിജടകളുടെ  സംസ്കാരം അറിവുള്ളതാണ് . അവരെ വെല്ലുന്ന പ്രകടനമാണ് ഗണേഷും ജോര്‍ജും നടത്തിയതി എന്ന് വിലയിരിത്തപ്പെടുന്നു. ഒടുവില്‍ ഗണേഷിന്   തനിക്കു ഒരു അച്ഛനുണ്ട്‌  എന്ന വാദം പോലും നിരത്താന്‍ നിര്‍ബന്ധിതനായി. ന്യായമായും ഗണേഷിന്  അച്ഛനുണ്ടെന്നും അതിന്‍റെ പിഴവാണ് സംഭവിച്ചതെന്നും   പ്രത്യക്ഷത്തില്‍ തോന്നാം . ആള്‍കൂട്ടം കണ്ടാല്‍ ഹാലിളകി മുന്‍പൊരിക്കല്‍  അച്ഛന്‍ മാടമ്പിക്കും  നാവു പിഴച്ചതും , മന്ത്രി കസേര പോയതും  ചരിത്രത്തിന്‍റെ ഭാഗമാണ്.  പക്ഷെ അത്തരം മാടമ്പി ത്തരമൊന്നും കേരള ജനത ഇനി വച്ച് പൊറിപ്പിക്കീല്ല  എന്ന് മനസ്സിലാക്കിയാല്‍ കേരള കോണ്‍ ഗ്രസ്സ് പോലുള്ള  ഇണ്ടാസ്   രാഷ്ട്രിയം പറഞ്ഞു കുറച്ചു കാലം കൂടി കഴിഞ്ഞു കൂടാം.ദിലീപിന്റെയും കാവ്യാ മാധവന്റെയും ഗ്ലാമറും മറ്റും MLA  ആകാന്‍ സഹായിച്ചേക്കാം പക്ഷെ സംസ്കാരമാന്നെത് കുറച്ചൊക്കെ പൈതൃകമായും, കുറച്ചൊക്കെ സമൂഹത്തിലെ മൂല്യങ്ങള്‍ കണ്ടു പഠിച്ചു സ്വയത്വമാക്കെണ്ടതുമാണ് .

ജോര്‍ജ്ജ്  തേള് കൊത്തിയ കുരങ്ങന്‍റെ പോലെയാണ്. എന്ത് കൊണ്ടോ തനിക്കും  ഒരു അച്ഛനുണ്ട്‌ എന്ന വാദം ഒന്നും നിരത്തി കണ്ടില്ല. എങ്കിലും  ഗാന്ധിജി   പോലും  ഹരി യുടെ ജനം എന്ന് വിളിച്ചു  രാജ്യത്തെ അധ: കൃതരെ  തന്നോടു ചേര്‍ത്തു നിറുത്തിയപ്പോള്‍ ഇവിടെ മുപ്പതു വര്‍ഷത്തിലേറെ   രാഷ്ട്രിയ പ്രവര്‍ത്തന പാരമ്പര്യം പറയുന്ന ഖദര്‍ ധാരിയും കത്തോലിക്ക  രാഷ്ട്രിയത്തിന്റെ  വക്താവുമായ ഒരാള്‍ ഒരു MLA യെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിചെങ്കില്‍  കേരളത്തിലെ ഒരു സാധരനക്കാരന് ഈ മാഹാനുഭാവന്‍ എന്ത് വില കല്‍പ്പിക്കുന്നു എന്നത്  ഗൌരവകരമായി     ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇത് കേവലം രണ്ടു പേരുടെ നാവിന്‍റെ പിഴവായി കാണാന്‍ കഴിയില്ല. മറ്റു ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആസൂത്രിതമായി നടപ്പാക്കിയ  ഒരു ത്രില്ലര്‍ നാടകമാണ്. ഇതിനു നേതൃത്വം കൊടുത്തത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രിയ  മര്യാദകളും , സംസ്കാരത്തിന്‍റെ അതിര്‍ വരമ്പുകളും ലംഘിക്കുന്ന  സമൂഹത്തിലെ  തിന്മയുടെ പ്രതീകങ്ങള്‍ക്കെതിരെ പ്രതികരിക്കുക. 

സത്യമേവജയതേ!

 .


2 comments:

Pony Boy said...

ജനങ്ങൾ ആയുധമെടുക്കട്ടെ ....രക്തം ചൊരിയാതെ ലോകത്തിന്നുവരെ ഒരു വിമോചന വിപ്ലവവും നടന്നിട്ടില്ല.....കൊന്ന് തള്ളട്ടെ എല്ലാവനെയും ....വേണോങ്കി മതി...

മണ്ടൂസന്‍ said...

ഇങ്ങനെ സത്യങ്ങൾ സത്യമായി പറയുന്നത് കേട്ടാൽ ആർക്കാണ് പ്രാന്ത് പിടിക്കാത്തത്.
എന്തായാലും എല്ലാം ഒരു
മുഖ്യൻ നാടകമാണെന്നും ആന്റണിയുടെ ശരിയായ ശൈലി നമ്മൾ കരുതുന്നതല്ലെന്നും എന്റേയും ഒരു സംശയമാണ്. പക്ഷെ പുറത്ത് പറയില്ല. കാരണം നമ്മൾ സാമൂഹ്യജീവി അല്ലേ. എന്തായാലും എന്റെ വികാരങ്ങൾ ഒന്ന് വായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.