തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, August 17, 2009

170. കമ്മ്യൂണിസ്റ്റ് Vs ഇസ്ലാംതീവ്രവാദം

ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നിന്റെ ബാക്കിപത്രമായല്ല ഈ പോസ്റ്റ്‌. തീവ്രവാദം അതേതു മതത്തിന്റെയായാലും എതിര്‍ക്കപ്പെടെണ്ടത് തന്നെ. തീവ്രവാദത്തിന് മതമില്ലെന്നു പറയുമെങ്കിലും തീവ്രവാദികള്‍ക്ക് ചിലപ്പോഴൊക്കെ മതമുണ്ടാകാറുണ്ട്. ഒരുപക്ഷെ ഇന്ന് തീവ്രവാദികളല്ലെങ്കില്‍ പോലും ഇസ്ലാം മതവിശ്വാസിയായത് കൊണ്ടുമാത്രം സംശയത്തിന്റെ നിഴലില്‍ ജീവിക്കുന്നവരും ജീവിക്കപ്പെടുന്നവരും നിരവധിയുണ്ട്. ഒരുപക്ഷെ ഈ ഫോബിയ യൂറോപ്യന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെക്കും ബാധിച്ചതുകൊണ്ട്‌ നിരവധിപ്പേര്‍ ഈ ഫോബിയയ്ക്ക് ഇരയാകേണ്ടി വരുന്നുണ്ട്.

ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണെങ്കിലും മുസ്ലീങ്ങള്‍ വളരെയധികം വസിക്കുന്ന രാജ്യമാണ്. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് നല്ലൊരു മനുഷ്യനും ജനാധിപത്യ വിശ്വാസിയും ആവാന്‍ കഴിയില്ലെന്ന് പറയുന്നവനെ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുക. സോങ്ങ് രാജവംശം ഭരിക്കുമ്പോള്‍ മുതല്‍ ചീന ജനസംഖ്യയുടെ ഭാഗമായി തീര്‍ന്ന മുസ്ലീങ്ങള്‍ ഇന്ന് മെയിന്‍ ലാന്‍ഡ്‌ ചൈനയില്‍ മാത്രമല്ല ഹോങ്ങ്കോങ്ങിലും മക്കാവുവിലും തൈവാനിലും ജീവിക്കുന്നു. എന്നാല്‍ ഷിംഗ്ജോങ്ങിലും ഉയിഗറിലും കഷ്കാറിലുമായി ജീവിക്കുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദം കടന്നുകൂടിയോടെ ഇന്ന് പാവങ്ങളായ മുസ്ലീങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഈ പ്രദേശത്തിനടുത്താണ് പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ബോര്‍ഡര്‍. അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരുപ്രദേശമായി ഇതുമാറി.

ചൈനീസ്‌ നിര്‍മ്മിത ആയുധങ്ങളുടെ കള്ളക്കടത്ത് വളരെ നടക്കുന്ന ഈ ഭാഗത്ത് താലിബാന്റെയും മറ്റു ഇസ്ലാമിക്‌ തീവ്രവാദി ഗ്രൂപ്പുകളുടെയും വേരുറപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സര്‍ക്കാരിനു അറിവ്‌ ലഭിച്ചു കഴിഞ്ഞു.

ലോകത്തിലെ ഏക ഹിന്ദു രാജ്യമായിരുന്ന നേപ്പാളിലും, ബംഗ്ലാദേശിലും ഇസ്ലാം റാഡിക്കല്‍ ഗ്രൂപ്പുകള്‍ തീവ്രവാദം പാകി വിളവെടുപ്പ്‌ തുടങ്ങിക്കഴിഞ്ഞിട്ടും ആ രാജ്യങ്ങളില്‍ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ തുടങ്ങിയിട്ടില്ല. ഒരുപക്ഷെ അവിടെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തന ഗ്രൂപ്പുകളുടെ ലക്‌ഷ്യം ഇന്ത്യയായത്‌ കൊണ്ടാവാം അവര്‍ക്കാര്‍ക്കും അത്ര തലവേദനയുണ്ടെന്നു ആ രാജ്യങ്ങളുടെ ഭരാണാധികാരികള്‍ കരുതുന്നില്ല. തെക്ക് കിഴക്കെഷ്യയില്‍ പ്രത്യേകിച്ചും ഇന്‍ഡോനേഷ്യയിലും ഫിലിപ്പീന്‍സിലും തീവ്രവാദത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു, ബാലിയില്‍ തീവ്രവാദി പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അടിത്തറ പാകിക്കഴിഞ്ഞപ്പോള്‍ അബുസയീഫ്‌ ഗ്രൂപ്പ്‌ മോറോ ബെല്‍റ്റ്‌ എന്നറിയപ്പെടുന്ന ഫിലിപ്പീന്‍സിലെ കാല്‍ബയോഗിലും മറ്റു തെക്കന്‍ഫിലിപ്പീന്‍സിലെ മിണ്ടനാവോ പ്രോവിന്‍സിലും തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി കഴിഞ്ഞു.

ലോകം എമ്പാടും ഭയത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ ചൈനയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ചൈനയിലെ മരുഭൂമി പ്രദേശത്തെ ഈ പഴയ സില്‍ക്ക് പാതയെ തീവ്രവാദത്തിന്റെ പാതയായി തീര്‍ക്കുന്നത് പക്ഷെ ചൈനീസ്‌ സര്‍ക്കാര്‍ വളരെ ഗൌരവത്തോടെ നോക്കിക്കാണുന്നത് മിക്കവരും കണ്ടിരുന്നില്ല. ഉയിഗര്‍, കഷ്കാര്‍ പ്രദേശത്ത് ഇടയ്ക്കിടെ ആളുകള്‍ അപ്രത്യക്ഷരായിത്തുടങ്ങിയത് പ്രശ്നമായി തുടങ്ങിയപ്പോഴാണ് ജനങ്ങള്‍ പ്രതികരിച്ചത്. പക്ഷെ തീവ്രവാദത്തിനെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ചു ചൈനീസ്‌ സര്‍ക്കാര്‍ മുമ്പോട്ടെത്തിയപ്പോഴാണ് ജനങ്ങള്‍ സര്‍ക്കാരിന്റെ തനിസ്വഭാവം മനസ്സിലാക്കിയത്.

മതപ്രീണനം നടത്തി വോട്ടു നേടുന്ന ഭാരതത്തിലെ സര്‍ക്കാരിന് ചിന്തിക്കാന്‍ പോലുമാവാത്തതായിരുന്നു പിന്നീട് സംഭവിച്ചത്. ഭൂകമ്പ സാധ്യതാ പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി ഉയിഗര്‍, കഷ്കര്‍ പ്രദേശങ്ങളില്‍ ഒരു ഉടച്ചുവാര്‍ക്കല്‍ പ്രഖ്യാപിച്ചു. ഉത്തരവിലൂടെ മാന്യമായും ബലമായും മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചവരെ ഒന്നിച്ചു കൂടാന്‍ അനുവദിക്കാതെ ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് അവിടെ ആവിഷ്കരിച്ചത്. അതായത് ഒരുമതക്കാര്‍ക്ക് ഒരു സര്‍ക്കാര്‍ വിരോധം ഉണ്ടാക്കാന്‍ കഴിയാത്തവിധം ചിന്നിപ്പിച്ചു നടത്തിയ പ്രവര്‍ത്തനം ഫലം കണ്ടെങ്കിലും തീവ്രവാദികള്‍ക്ക് അതുവരെ ഉണ്ടാക്കിയ അടിസ്ഥാനം തകര്‍ത്തതിലുള്ള വിരോധം പ്രക്ഷോഭണങ്ങളായി മുന്നോട്ടു വന്നു. എന്തിന്റെ പേരിലായാലും തീവ്രവാദം അനുവദിക്കില്ലായെന്ന നിലപാട്‌ മൌലീകവാദികള്‍ക്കും തീവ്രവാദി കൂട്ടായ്മകള്‍ക്കും തിരിച്ചടിയായി. ഒരുപരിധി വിട്ടുള്ള പ്രക്ഷോഭം മറ്റൊരു ടിയാന്‍ മെന്‍ സ്കൊയെര്‍ ആവര്‍ത്തിക്കുമെന്ന പേടികൊണ്ടാവാം. അല്ലെങ്കില്‍ ഏക പാര്‍ട്ടി മേധാവിത്തത്തിനു മത നേതാക്കന്മാരുടെ വാലാട്ടികളാവേണ്ട ഗതികേടില്ലാത്തതാവാം. എന്തായാലും പ്രക്ഷോഭങ്ങള്‍ തിരശ്ചീലയ്ക്ക് പിന്നില്‍ മാത്രമായി.

തകര്‍ത്ത ആരാധനാലയങ്ങള്‍ക്കുള്ളില്‍ നിന്ന് കലാഷ്‌നിക്കൊവുകളും ഗ്രനേഡുകളും പിടിച്ചതുകൊണ്ടാവാം ആത്മീയാച്ചര്യന്മാരും കൂടുതല്‍ വാചാടോപങ്ങള്‍ക്ക് മുന്നോട്ടു വന്നില്ല. അല്ലെങ്കില്‍ തന്നെ ചൈനയില്‍ അവര്‍ക്കെന്തു വില. സ്വാമിമാരും മതനെതാക്കന്മാരും രാഷ്ട്രീയക്കാരെ കൌപീന ചരടില്‍ കെട്ടിയിടുന്ന കാഴ്ച കാണുന്ന നമുക്കൊക്കെ അപരിചിതമായിരിക്കും ഇത്തരം കാഴ്ചകള്‍. ഇത്തരമൊരു സാഹചര്യത്തില്‍ ആവിഷ്കാര സ്വതന്ത്ര്യത്തിന്റെയോ മതാവകാശത്തിന്റെയോ പ്രശ്നമുദിക്കുന്നില്ല. മതത്തിന്റെ മറവില്‍ മുതലെടുപ്പ് നടത്തിയാല്‍ പ്രതികരിക്കാന്‍ മടിക്കുന്നവരല്ല തങ്ങളെന്ന് ചൈനീസ്‌ സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞു.

അടുത്ത നൂറ്റാണ്ടിലെ മുന്‍ ശക്തികളെന്നു പ്രവചനം വന്ന ബ്രിക്‌ രാജ്യങ്ങളില്‍ മുമ്പനായ ചൈന (ബ്രസീല്‍, റഷ്യ , ഇന്ത്യ, ചൈന ഇവയാണ്‌ ബ്രിക്‌ രാജ്യങ്ങള്‍) മതങ്ങള്‍ക്കല്ല വികസനത്തിനാണ് മുന്‍തൂക്കം കൊടുക്കുന്നതെന്ന് തെളിയിച്ചു കഴിഞ്ഞു. 2029ല്‍ ചൈന ലോകസമ്പന്നമാരുടെ മുമ്പില്‍ എത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദരുടെ പ്രവചനം. സമ്പത്തില്‍ നല്ലൊരു ഭാഗം തീവ്രവാദ ഭീഷണിയില്‍ നിന്ന് മോചിതരാവാനും അതിനെതിരെ പ്രവര്‍ത്തിക്കാനും ചിലവിടെണ്ടിവരുമെന്നു അമേരിക്ക മനസ്സിലാക്കിയപ്പോഴേക്കും സാമ്പത്തികാടിത്തറ ഇളകിക്കഴിഞ്ഞിരുന്നു. പ്രശ്നങ്ങളെ കാലേക്കൂട്ടി കണ്ടതുകൊണ്ടാവാം ചൈനയുടെ ഈ നടപടി ഇപ്പോഴുണ്ടായത്.

താലിബാന് ചൈനയിലോട്ടു സുഗമമായ പാത തീര്‍ക്കുന്ന അവസരമാണ് തകര്‍ത്തത്. ചൈന മതസ്വാതന്ത്ര്യത്തെ വേട്ടയാടുകയാണെന്നും ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്നും ആരോപണങ്ങള്‍ ഉണ്ടായെങ്കിലും പ്രീണനം, കാലുകഴുകി കുടിക്കല്‍ എന്നിവയുടെ ആവശ്യമില്ലാത്തതുകൊണ്ടാവം ആരും ഗൗനിക്കാന്‍ പോയില്ല. എന്തായാലും ചൈനയുടെ ഈ നിലപാട്‌ സുസ്ത്യര്‍ഹമാണ്.

ഗുണപാഠം

പള്ളികളും ക്ഷേത്രങ്ങളും ആരാധനയ്ക്കുള്ളതാണ്. തിരഞ്ഞുപിടിച്ച് വേട്ടയാടല്‍, ന്യൂനപക്ഷ ധ്വംസനം എന്നിങ്ങനെയുള്ള വിലാപം ചിലവാകുന്നിടത്തു വില്‍ക്കാന്‍ ശ്രമിക്കുക. എല്ലാ രാജ്യവും ഭാരതമാണെന്നും കരുതാതിരിക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ടു അതിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. വരും കാലത്ത് രാജ്യങ്ങളുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടും വരുമാനം കുടിവെള്ളം ലഭ്യമാക്കല്‍, രോഗപ്രതിരോധം, തീവ്രവാദ നിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്കുവേണ്ടിയാവും ചിലവഴിക്കേണ്ടി വരിക. കാലേകൂട്ടി അതിനുള്ള പ്രതിവിധി കാണാത്തവര്‍ .... കൊണ്ടാലേ പഠിക്കൂ.

5 comments:

കടത്തുകാരന്‍/kadathukaaran said...

അധിനിവേശത്തിന്‍റേയും വംശഹത്യയുടേയും വഞ്ചനയുടേയും ചരിത്രമാണ്‍ ചൈനയുടെ വടക്കു പടിഞ്ഞാറന്‍ സിന്‍ചിയാന്‍ പ്രവിശ്യയിലെ ഉയിഗൂര്‍ വിഭാഗവും ഹാന്‍ വംശജരും തമ്മിലുണ്ടായ കലാപവും അതിനെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ സ്പോണ്‍സേഡ് അക്രമത്തിനും അടിച്ചമര്‍ത്തലിനും പറയുവാനുള്ളത്।


തിബത്തന്‍ ജനതയോട് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുലര്‍ത്തിപ്പോന്നിട്ടുള്ള വിവേചനപൂര്‍ണ്ണമായ നയം തന്നെയാണ്‍ ഉറുംക്വിയിലും അവിടത്തെ പരമ്പരാഗത ജനതയോടും ചൈനീസ് സര്‍കാര്‍ സ്വീകരിച്ചിട്ടുള്ളത്। നേരത്തെ കിഴക്കന്‍ തുര്‍കിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ്‍ അധിനിവേശത്തിലൂടെ ചൈന സ്വന്തം ഭൂപ്രദേശമാകിയിട്ടുള്ളത്. അന്നുമുതലിന്നോളം ചൈനീസ് ഭാഷ വശമില്ലാത്ത കമ്മ്യൂണിസത്തോട് അനുഭാവമില്ലാത്ത ഉയിഗൂര്‍ വിഭാഗത്തോട് ചിറ്റമ്മ നയമാണ്‍ ചൈനീസ് സര്‍ക്കാര്‍ എന്നും അവലംഭിച്ചിട്ടുള്ളത്. പ്രദേശം ചൈനയുടെ മറ്റുപ്രദശങ്ങളോടോപ്പം വളരാതിരുന്നതിനുള്ള ഒരു പ്രധാന കാരണവും ഇതു തന്നെ. തന്നെയുമല്ല, പ്രദേശത്ത് കുടിയേറുപ്പാര്‍ത്തിട്ടുള്ള ഹാന്‍ വംശജര്‍ കമ്മ്യൂണിസത്തോട് അടിമപ്പെട്ടു നില്‍കുന്നതുകൊണ്ടു തന്നെ സര്‍കാര്‍ തൊഴിലിലും അടുത്ത കാലങ്ങളില്‍ ആവിഷ്കാരമായിട്ടുള്ള സ്വകാര്യ സംരംഭങ്ങളിലും ഹാന്‍ വംശജര്‍കു തന്നെയാണ്‍ തൊഴിലും മറ്റു സൌകര്യങ്ങളും ലഭ്യമായിട്ടുള്ളത്


മതപരമായി മുസ്ലീം മത വിശ്വാസികളായ ഉയിഗൂര്‍ വിഭാഗകാരോട് കമ്മ്യൂണിസ്റ്റ് സര്‍കാര്‍ നിഷേധാത്മകമായ നിലപാടിലൂടെ അവരുടെ മത സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയും ഒരു രണ്ടാംകിട പൌരന്മാരായി ഈ വിഭാഗത്തെ കാണുകയും ചെയ്തതിലൂടെയാണ്‍ മുമ്പ് കമ്മ്യൂണിസ്റ്റ് അധിക്രമത്തിന്‍ അടിയറവെക്കേണ്ടി വന്ന സ്വയം ഭരണവകാശത്തിനുവേണ്ടിയുള്ള പ്രചരണത്തിനും സര്‍കാരിനെതിരേയുള്ള പ്രതിഷേധത്തിനും നിര്‍ബന്ധികപ്പെട്ടത്. അടുത്തകാലത്തായി ഈ പ്രസ്ഥാനത്തിനു ലഭിച്ച ശക്തമായ നേതൃത്തം ചൈനീസ് സര്‍ക്കാരിനെ അങ്കലാപ്പിലാകി എന്നുള്ളതും കൊണ്ടു തന്നെയാണ്‍ പരമ്പരാഗതമയി കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളും പാര്‍ട്ടി നേതൃത്തവും പുലര്‍ത്തിപ്പോന്നിട്ടുള്ള നരഹത്യയും രഹസ്യമായിട്ടുള്ള പ്രവര്‍ത്തനങ്ങളും ഈ പ്രദേശത്തു നടപ്പിലാകിയതും പ്രദേശത്തെ മറ്റൊരു വിഭാഗമായ ഹാന്‍ വംശജരെ ഉയിഗൂര്‍ വിഭാഗത്തിനെതിരായി കലാപത്തിനിറങ്ങാന്‍ ആളും അര്‍ത്ഥവും നല്‍കിയതും.



നൂറ്റിയെണ്‍പത്തഞ്ചോളം പേരുടെ മരണത്തിനും ആയിരക്കണകിനാളുകള്‍ക് പരികേല്‍കുന്നതിനും അനേകായിരം പേരുടെ പാലായനത്തിനും കാരണമായിട്ടുള്ള കലാപാനന്തരം സര്‍കാര്‍ ഒരു വിഭാഗത്തിനു നേരെമാത്രം പ്രതികാര നടപടികളെടുക്കുകയും മറുവിഭാഗത്തെ തലോടുകയും കൂടുതല്‍ അക്രമണത്തിന്‍ തയ്യാറാകാന്‍ മറുവിഭാഗത്തിന്‍ സന്ദേശം കൊടുക്കും വിധത്തിലുള്ള പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകുന്നതും തിബത്തിനേക്കാള്‍ പ്രശ്നബാധിതപ്രദേശമായി ഉറുംക്കി മാറും എന്നതിനുള്ള വ്യക്തമായ ഉദാഹരണങ്ങളാണ്.

കടത്തുകാരന്‍/kadathukaaran said...

പാര്‍ട്ടീ ആവാസ വ്യവസ്ഥക്കു പുറമേ ഒരാളും മറ്റൊരു പ്രതലത്തില്‍ ഒത്തുകൂടരുതെന്നും ആശയ വിനിമയം നടത്തരുതെന്നതുമായ കടുംപിടുത്തവും കാലാകാലങ്ങളായി തങ്ങളനുഭവിക്കുന്ന അടിച്ചമര്‍ത്തലിനും വിവേചനത്തിനും പരിഹാസത്തിനും പാത്രമായ ഒരു ജനവിഭാഗത്തിന്‍റെ ആത്മാവിഷ്ക്കാരം തന്നെയാണ്‍ ഉയിഗൂര്‍ വിഭാഗത്തില്‍ നിന്ന് ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നത്. തങ്ങളുടെ പിടിയില്‍ നിന്ന് കാര്യങ്ങള്‍ വിട്ടുപോകുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ സര്‍ക്കാര്‍ അവരെ ഉന്മൂല നാശം നടത്തുന്നതിന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം മുതലാളിത്തം ഇന്ന് ആവേശപൂര്‍വ്വം നടത്തിക്കൊണ്ടിരിക്കുന്ന ഭീകരവാദത്തിനെതിരേയുള്ള നടപടികളില്‍ ഉള്‍പ്പെടുത്തി ഒരു ജനവിഭാഗത്തിന്‍റെ വേരറുക്കല്‍ തന്നെയാണ്. അതിന്നായി അവര്‍ ഒരു തെളിവും യുക്തിയുമില്ലാതെ അല്‍ഖായിദയുമായി ഉയിഗൂര്‍വിഭാഗം സന്ധിയിലാണെന്നും അല്‍ഖായിദയാണ്‍ സര്‍ക്കാരിനെതിരായുള്ള ഈ വിഭാഗത്തിന്‍റെ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന അവാസ്തവമായ വാര്‍ത്ത പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും മുമ്പിലെത്തിച്ചത്. അത്തരം ഒരു ദുഷ്പ്രചരണത്തിലൂടെ ചൈന മനസ്സില്‍ കണ്ടത്, തങ്ങളുടെ നരഹത്യക്ക് ലോകത്തിന്‍റെ അംഗീകാരം ഉറപ്പാക്കുന്നതോടൊപ്പം അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയാര്‍ജ്ജിക്കലുമാണ്.




ലോകത്തിനുമുമ്പില്‍ വ്യക്തമായ തെളിവുകള്‍ വെക്കാനാവാതിരുന്നതിനാലും അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പ്രതീഷിച്ച പ്രതികരണം ലഭിക്കാതിരുന്നതിനാലും സ്വന്തം രാജ്യത്തെ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിയാതിരുന്നതിനാലും പിന്നീട് ചൈനക്ക് ഈ നിലപാടില്‍ നിന്ന് വ്യതിചലിക്കേണ്ടി വന്നു। പകരം അവര്‍ മുമ്പോട്ടു വെച്ച കണ്‍കെട്ട് ഉയിഗൂര്‍ നേതാവും അമേരിക്കയില്‍ വ്യ്വസായം ചെയ്യുകയും ചെയ്യുന്ന റാബിയ അമേരിക്കന്‍ പിന്തുണയോടെയാണ്‍ പ്രവര്‍ത്തിക്കുന്നതെന്നും കലാപത്തിന്‍ പിന്തുണ നല്‍കുന്നതെന്നുമുള്ള വ്യാജ പ്രചരണം അഴിച്ചുവിട്ടുകൊണ്ടാണ്. പരസ്പര വിരുദ്ധമായ അമേരിക്കന്‍ ചാരപ്രവര്‍ത്തനവും അല്‍ഖായിദ ആരോപണവും ഇപ്പോള്‍ ചൈനക്കു തന്നെ ചര്‍ദ്ദിക്കും മനംപുരട്ടലിനും വഴിവെച്ചിരിക്കുകയാണ്.


സ്വന്തം നാട്ടില്‍ പ്രവാസികളായി ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ ആത്മരോദനമാണ്‍ ചൈനയുടെ അധിനിവേശ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കാനാവുന്നത്। ചൈനയുടെ അധിനിവേശക്കണ്ണുകള്‍ ഇന്ത്യയുടെ പലഭാഗത്തേക്കും നീളുന്നതും ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഓരോ ഇന്ത്യക്കാരനും വേവലാതിയുണ്ടാക്കുന്നതാണ്। രണ്ടായിരത്തിപ്പന്ത്രണ്ടോടെ അഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ചൈന ഇന്ത്യയെ ആക്രമിച്ചേക്കുമെന്ന ഇന്ത്യന്‍ ഡിഫന്‍സ് രിവ്യൂ എഡിറ്റര്‍ ഭാരത് വര്‍മ്മയുടെ അഭിപ്രായ പ്രകടനം ഇത്തരുണത്തില്‍ പ്രാധാന്യം അര്‍ഹികുന്നു।

ഗള്‍ഫ്‌രാജ്യങ്ങളാടക്കം മുസ്ലീം രാജ്യങ്ങള്‍ക്ക് അമേരിക്കയോടും മറ്റുചില പടിഞ്ഞാറന്‍ നാടുകളോടുമുള്ള വിയോജിപ്പും അസന്തുഷ്ടിയും മുതലെടുപ്പ് നടത്തി കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ചൈനീസ് സാമ്പത്തിക സ്ഥിതി വളരെയേറെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ സ്വന്തം രാജ്യത്തെ മുസ്ലീം വിഭാഗത്തിനെതിരേയുള്ള ഈ കുതിരകയറ്റം മുസ്ലീം ഭരണകര്‍ത്താക്കളുടെ പുനര്‍ വിചിന്തനത്തിന്‍ ഇടയാക്കും വിധത്തിലുള്ള ഇടപെടലുകളും ബോധവല്‍ക്കരണവും വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസ്സിന്‍റെ നേതാക്കളില്‍ നിന്നുണ്ടായിട്ടുള്ളത് ചൈനയുടെ സാമ്പത്തിക രംഗത്തെ തെല്ലൊന്നുമല്ല ഉലക്കാന്‍ പോകുന്നത്. സാമ്പത്തിക മാന്ദ്യം ചൈനയെ ബാധിക്കുന്നതില്‍ കാലതാമസം വന്നെങ്കിലും രാജ്യത്തെ പതുക്കെ പതുക്കെ വിഴുങ്ങുന്ന രീതിയില്‍ അത് വളര്‍ന്നു വരുന്നു എന്നതാണ്‍ സര്‍ക്കാര്‍ രഖകള്‍ തന്നെ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയും രാജ്യത്തെ അന്തഛിദ്രവും മറ്റേതൊരു വികസിത-ദുരഭിമാന രാജ്യത്തെ പോലെയും മറ്റുരാജ്യങ്ങളുമായുള്ള വിദേശനയങ്ങളില്‍ മാറ്റം വരുത്തിയും അവരുമായി തര്‍ക്കങ്ങളിലും ചെറിയ ചെറിയ അതിര്‍ത്തി നിര്‍ണ്ണയരഖാ ലംഘനവും നടത്തി ജനശ്രദ്ധ തിരിച്ചു വിടുവാനുള്ള ശ്രമം മേല്‍ പറഞ്ഞ ഇന്ത്യാ ആക്രമണത്തിന്‍റെ ഗൂഡതീരുമാനങ്ങളില്‍ പെടും.



അതുകൊണ്ടൊക്കെ തന്നെ അധിനിവേശവും കൊള്ളയ്ടിയും മുതലാളിത്തത്തിന്‍റെ മാത്രം കുത്തകയല്ല, മറിച്ച് അത് കമ്മ്യൂണിസത്തിന്‍റെതു കൂടിയാണെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ്‍ ചൈനയുടെ വംശീയ ഉന്മൂലനത്തിന്‍റെ വര്‍ത്തമാന ഭാഷ്യം. അത് അഫ്ഗനിലൂടെ കടന്നുപോകുന്നു, ചെച്നിയയിലൂടെ കടന്നു പോകുന്നു തിബത്തിലൂടെ പിന്നെ പിന്നെ അത് വ്യപരിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു അധികാരവര്‍ഗ്ഗമാണോ ഏതൊരു പ്രത്യയശാസ്ത്രമാണോ അതിന്‍ താങ്ങും തണലുമാകുന്നത് അതിന്‍റെ ദൌര്‍ഭല്യം കൂടിയാണത് കാണികുന്നതെന്ന് വിലയിരുത്തേണ്ടി വരും അത്യന്തികമായി സത്യത്തിനും നീതിക്കുമാണ്‍ വിജയം എന്നു വരുമ്പോള്‍...

കൂതറ തിരുമേനി said...

@കടത്തുകാരന്‍
താങ്കളുടെ പ്രതികരണത്തോട് ബഹുമാനം നിലനിര്‍ത്തി തന്നെ പറയട്ടെ, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിഘാതമാണ് പ്രവര്‍ത്തനന്മെങ്കില്‍ പ്രതികരണം അവര്‍ അര്‍ഹിക്കുന്നത് തന്നെ എന്ന് പറയേണ്ടിവരും. ഹാന്‍വംശജര്‍ ഇരിക്കുന്ന ചില്ല മുറിക്കുന്നില്ല എന്നതും മനസ്സിലാക്കുക. ഏകാധിപത്യ പാര്‍ട്ടി ജനാധിപത്യത്തില്‍ രാജ്യതാല്‍പ്പര്യവും, പാര്‍ട്ടി താല്‍പ്പര്യവും നോക്കിയെന്നുവരും. വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നത് ശീലമുള്ളതുകൊണ്ട് നമുക്കൊക്കെ അത് ദഹിച്ചുവെന്നു വരാം. തീവ്രവാദം താങ്കളും പ്രോത്സാഹിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു. അതിനെതിരെ പ്രവര്‍ത്തിക്കുന്നത് ശക്തമാക്കിയില്ലെങ്കില്‍ പാകിസ്ഥാന്‍ എന്നാ ദരിദ്ര രാജ്യത്തെ തെണ്ടികള്‍ സാമ്പത്തിക ശക്തിയായി മുന്നേറുന്ന ഭാരതത്തില്‍ അഴിച്ചുവിടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹിക്കുന്നത് പോലെ സഹിക്കേണ്ടി വരും. സര്‍വ്വംസഹര്‍ എന്നപേരല്ല തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാവണം പ്രതികരണം.
ഇനിയുള്ള കാലത്ത് പോസ്റ്റില്‍ പറഞ്ഞതുപോലെ ജി.ഡി.പി. യുടെ നല്ലൊരു ശതമാനം തീവ്രവാദ നിര്‍മ്മാര്‍ജ്ജനത്തിനു ചിലവഴിക്കുന്നതിനേക്കാള്‍ നല്ലത് കാലേക്കൂട്ടി ആ സാധ്യത തകര്‍ക്കുക എന്നതാണ്.

വായുജിത് said...

വളരെ നല്ല അവലോകനം തിരുമേനി .. തീവ്രവാദം അത് ഏതു തരം ആയാലും അത് രാജ്യത്തിന് ഭീഷണി തന്നെ ആണ് .. ചൈനയില്‍ മാത്രമല്ല ഇന്തോനേഷ്യയിലും എന്തിനു സൌദിയില്‍ പോലും തീവ്രവാദം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് .. ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയെയും വിശ്വസിക്കാത്ത പലരും ഹേമന്ത് കാര്കരെയേ മാത്രം വിശ്വസിക്കുന്നത് എന്ത് കൊണ്ട് .അദ്ദേഹം ഒഴിച്ചുള്ള നമ്മുടെ അന്വേഷണ ഏജന്‍സികള്‍ എല്ലാം ഉന്മൂലന ശ്രമത്തിന്റെ ഭാഗം ആണെന്നാണോ ഇവര്‍ പറഞ്ഞു വെക്കുന്നത് . മനുഷ്യാവകാശ കമ്മീഷന്‍ എന്ന് പറഞ്ഞാല്‍ തേനും പാലും ഒലിക്കുന്നവര് ബട്ള എടുമുട്ടല്‍ കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ വിശ്വാസം ഇല്ലാത്ത തിയറി ഇറക്കുന്നതെന്തിനു ???

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി പാകിസ്ഥാനില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവ്‌ പ്രധാനമന്ത്രി മന്മോഹന്സിന്ഗിനു പാകിസ്താന്‍ കൈമാറി എന്ന് ഒരു പാക് പത്രം രിപ്പോര്ട്ട് ചെയ്തു. പാകിസ്ഥാനോ ഇന്ത്യയോ ഇങ്ങനെ പറഞ്ഞില്ല .. പക്ഷെ നമ്മുടെ ഒരു മലയാള പത്രം ഇതിനെ സംബന്ധിച്ച് എഡിറ്റോറിയല്‍ തന്നെ എഴുതി .. ഇവരൊക്കെ ആര്‍ക്കു വേണ്ടി ആണ് നിലകൊള്ളുന്നത് ????

എന്തിനു കാസ്മീരിലെക്ക് ആളിനെ റിക്രൂട്ട് ചെയ്തത്‌ ഐ ബി ആണെന്ന് പറയുന്നത് വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍ .. എല്ലാം ആരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടി എത്ര നാള്‍ മുന്നോട്ടു പോകും ..... കാത്തിരുന്നു കാണുക തന്നെ ,...

വായുജിത് said...

വളരെ നല്ല അവലോകനം തിരുമേനി .. തീവ്രവാദം അത് ഏതു തരം ആയാലും അത് രാജ്യത്തിന് ഭീഷണി തന്നെ ആണ് .. ചൈനയില്‍ മാത്രമല്ല ഇന്തോനേഷ്യയിലും എന്തിനു സൌദിയില്‍ പോലും തീവ്രവാദം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് .. ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയെയും വിശ്വസിക്കാത്ത പലരും ഹേമന്ത് കാര്കരെയേ മാത്രം വിശ്വസിക്കുന്നത് എന്ത് കൊണ്ട് .അദ്ദേഹം ഒഴിച്ചുള്ള നമ്മുടെ അന്വേഷണ ഏജന്‍സികള്‍ എല്ലാം ഉന്മൂലന ശ്രമത്തിന്റെ ഭാഗം ആണെന്നാണോ ഇവര്‍ പറഞ്ഞു വെക്കുന്നത് . മനുഷ്യാവകാശ കമ്മീഷന്‍ എന്ന് പറഞ്ഞാല്‍ തേനും പാലും ഒലിക്കുന്നവര് ബട്ള എടുമുട്ടല്‍ കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ വിശ്വാസം ഇല്ലാത്ത തിയറി ഇറക്കുന്നതെന്തിനു ???

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി പാകിസ്ഥാനില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവ്‌ പ്രധാനമന്ത്രി മന്മോഹന്സിന്ഗിനു പാകിസ്താന്‍ കൈമാറി എന്ന് ഒരു പാക് പത്രം രിപ്പോര്ട്ട് ചെയ്തു. പാകിസ്ഥാനോ ഇന്ത്യയോ ഇങ്ങനെ പറഞ്ഞില്ല .. പക്ഷെ നമ്മുടെ ഒരു മലയാള പത്രം ഇതിനെ സംബന്ധിച്ച് എഡിറ്റോറിയല്‍ തന്നെ എഴുതി .. ഇവരൊക്കെ ആര്‍ക്കു വേണ്ടി ആണ് നിലകൊള്ളുന്നത് ????

എന്തിനു കാസ്മീരിലെക്ക് ആളിനെ റിക്രൂട്ട് ചെയ്തത്‌ ഐ ബി ആണെന്ന് പറയുന്നത് വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍ .. എല്ലാം ആരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടി എത്ര നാള്‍ മുന്നോട്ടു പോകും ..... കാത്തിരുന്നു കാണുക തന്നെ ,...