തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, June 1, 2009

110.അങ്ങനെ ടൈറ്റാനിക് മുത്തശ്ശി മരണത്തിനു കീഴടങ്ങി



ലോകത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ടൈറ്റാനിക് കപ്പല്‍ ദുരന്തം. 1912ല്‍ ലോകത്തെ നടുക്കിയ ടൈറ്റാനിക്ക്‌ ദുരന്തം സംഭവിക്കുമ്പോള്‍ അതിലെ യാത്രക്കാരിയായിരുന്ന മില്‍വിനാ ഡീനിന് അന്ന് പ്രായം കേവലം ഒമ്പത് ആഴ്ച്ചമാത്രം.

തന്റെ മാതാപിതാക്കളോടും സഹോദരനുമോടോത്ത് അമേരിക്കയിലേക്ക് പോകാന്‍
ടൈറ്റാനിക്കില്‍ കയറുമ്പോള്‍ ഇതൊരു ചരിത്രത്തിലേക്കുള്ള കയറ്റമാകുമെന്നുപോലും ഓര്‍ക്കാന്‍ പ്രായം ഉണ്ടായിരുന്നില്ല ഡീനിന്. അമേരിക്കയില്‍ ഒരു കട നടത്തി തന്റെ കുടുംബത്തെ സാമ്പത്തികമായി കരകയറ്റാനുള്ള മിസ്റ്റര്‍ ഡീനിന്റെ മോഹങ്ങള്‍ അറ്റ്‌ലാന്റിക്കിന്റെ നിലയില്ലാ കയങ്ങളില്‍ കരകാണാതെ ഒടുങ്ങി. കൊച്ചു ഡീനിന് മാതാവിനോടും സഹോദരനോടും ഒപ്പം ലൈഫ്‌ ബോട്ടില്‍ ഇടകിട്ടിയതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി.

പിന്നീട് ജീവിതത്തില്‍ കാര്‍ട്ടോഗ്രാഫറായും മറ്റു പലവിധ തൊഴിലുകളും ചെയ്തു ജീവിച്ച ഡീനിന്റെ അവസാനകാലം സതാംപ്ടനിലെ ഒരു നഴ്സിംഗ് ഹോമിലാണ് കഴിച്ചു കൂട്ടിയത്. നഴ്സിംഗ് ഹോമിലെ ചെലവുകള്‍ താങ്ങാനാവാതെ വന്ന അവസാനനാളുകളില്‍ ടൈറ്റാനിക്ക്‌ സിനിമയിലെ നായകനും നായികയുമായ ലിയനാര്‍ഡോ ഡി കാപ്രിയയും കേറ്റ് വിന്‍സ്ലെറ്റും ഡീന്‍ മുത്തശ്ശിയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയുണ്ടായി. തന്റെ സ്വകാര്യ സ്വത്തുക്കളും ചികിത്സാര്‍ത്ഥം ഡീന്‍മുത്തശ്ശി വില്‍പ്പന നടത്തുകയുണ്ടായി,

(ചിത്രം ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ചതാണ്. 1912ല്‍ ടൈറ്റാനിക്ക്‌ തന്റെ കന്നിയാത്രയില്‍ അമേരിക്കയിലേക്കുള്ള യാത്രാമധ്യേ അറ്റ്‌ലാന്റികില്‍ മുങ്ങിപോയി. ലോകത്തെ നടുക്കിയ ഈ കപ്പല്‍ ദുരന്തത്തില്‍ ആയിരത്തി അഞ്ഞൂറ്റി പതിനേഴു പേരാണ് മരിച്ചത്. പിന്നീട് ഇതേപേരില്‍ ഹോളിവുഡ് സംവിധായകനായ ജയിംസ്‌ കാമറൂണ്‍ ലിയനാര്‍ഡോ ഡി കാപ്രിയയോയെ നായകനും കേറ്റ് വിന്‍സ്ലേറ്റ്‌ നായികയുമാക്കി സിനിമ സംവിധാനം ചെയ്യുകയുണ്ടായി. ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും വമ്പന്‍ വിജയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. ടൈറ്റാനിക്ക്‌ ചിത്രത്തെ പറ്റി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ടൈറ്റാനിക്ക്‌ ദുരന്തത്തെ പറ്റി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )

1 comment:

ഹന്‍ല്ലലത്ത് Hanllalath said...

..പങ്കു വെക്കുന്ന വിവരങ്ങള്‍ക്ക് നന്ദി...