തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, June 2, 2009

111.കൂതറയുടെ നാട്ടില്‍

എസ്.കെ.പൊറ്റക്കാടോ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയോ കണ്ടിട്ടില്ലാതും ചെന്നിട്ടില്ലാതുമായ അതിമനോഹരമായ ഒരു നാടാണ് കൂതറസ്ഥാന്‍. മഹാനായ കൂതറ തിരുമേനി ജനിച്ച പുണ്യസ്ഥലം. കൂതറതിരുമേനിയെ ശ്രീ.ശ്രീ.കൂതറ തിരുമെനിയെന്നും കൂതറാനന്ദസരസ്വതിയെന്നും വിളിക്കുന്നവര്‍ ഇവിടെയുണ്ട്. മഹാകവി കൂതറ തിരുമേനിയുടെ ജന്മഗൃഹമെന്ന പുണ്യഗൃഹം ആയിരങ്ങളുടെ അഭയസ്ഥാനവുമാണ്.

കൂതറപുരിയെന്നറിയപ്പെടുന്ന കൂതറ തിരുമേനിയുടെ ഭാവനത്തിനടുത്തു ചെന്നപ്പോഴേ ജയാരവങ്ങള്‍ മുഴങ്ങിക്കേട്ടു. അന്തരീക്ഷത്തിലെങ്ങും കൂതറതിരുമേനിയെ പുകഴ്ത്തുന്നതും കൂതറ തിരുമെനിയ്ക്ക് ജയാരവങ്ങള്‍ മുഴക്കുന്നതുമായ ആളുകളുടെ കണ്ഠധ്വനികള്‍ എങ്ങും മുഴങ്ങിക്കേട്ടു.
കൂതറതിരുമേനിയുടെ ഭവനത്തിലേക്ക്‌ കയറുന്നതിനു മുമ്പേ എന്നെ സ്വാഗതം ചെയ്തത് പതിനൊന്നര അടി ഉയരമുള്ള കൂതറ കര്‍ണ്ണന്‍ എന്ന ഗജവീരന്‍ ആണ്. ബീഹാറി അല്ലാത്ത കേരളക്കാരനായ ഈ കരിവീരന്‍ കൂതറ തിരുമേനിയുടെ പ്രിയപ്പെട്ടവനാണ്. എന്നെ ചിന്നം വിളിച്ചും നമിച്ചും നിന്ന കരിവീരന് ഞാന്‍ യാത്രയില്‍ കരുതിയിരുന്ന പഴക്കുല എടുത്ത്‌ നല്‍കി.

പിറ്റേന്ന് രാവിലെയുള്ള കൂതറ തിരുമേനിയുടെ ജന്മദിന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. കൂതറസ്ഥാനെയും ഇവിടുത്തെ പ്രകൃതിഭംഗിയെയും കുറിച്ച് പറയാതിരിക്കാനാവില്ല. ഇവിടുത്തെ ഏറ്റവും നീളമേറിയ നദിയായ കൂതറപ്പുഴ ഈ നാടിന്റെ ഐശ്വര്യമാണ്. ഏറ്റവും വലിയ കൊടുമുടിയായ കൂതറമുടിയും കിഴക്ക് കൂതറഘട്ടവും പടിഞ്ഞാറ് കൂതറെബ്യന്‍ കടലും എല്ലാം ചേര്‍ന്ന് ഈ നാട് മാലാഖമാരുടെ സ്വന്തം നാടാക്കുന്നു. നാടെന്ന് പറഞ്ഞാല്‍ ഇതാണ് നാട്. ഹോ. പറയാന്‍ വയ്യാ.

പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ ആഘോഷങ്ങള്‍ നടക്കുന്ന ഹാളിലെത്തി. കൂതറവിഷന്‍, കൂതറനെറ്റ് , കൂതറായ്ളി, കൂര്യ തുടങ്ങിയ ചാനലിലെ പ്രതിനിധികള്‍ എത്തി.പ്രസ്തുത ചടങ്ങില്‍ കൂതറ തിരുമേനിയുടെ ഗ്രന്ഥങ്ങളുടെ ചര്‍ച്ച, കൃതികളുടെ പ്രകാശനം, അതിന്റെയെല്ലാം അവലോകനം കൂതറ അവലോകനം എന്ന ബ്ലോഗ്‌ ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനവും പ്രയോജങ്ങളും എന്നവിഷയത്തിലെ ചര്‍ച്ച തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍. അതിനുശേഷം ശ്രീ മൂര്‍ക്കോത്തു ബെഞ്ചമിന്‍ കാക്കയുടെ കൂതറതുള്ളല്‍ എന്ന തുള്ളല്‍ കലാരൂപവും ഉണ്ട്.

ചടങ്ങില്‍ പ്രസംഗിച്ച എല്ലാവരും കൂതറ തിരുമേനിയുടെ കലാകൊലപാതകത്തെപറ്റി വിശദമായ ചര്‍ച്ചകള്‍ നടത്തി. ഇവരുടെയെല്ലാം അഭിനന്ദനങള്‍ ഏറ്റുവാങ്ങി കൂതറ തിരുമേനി പുളകിതനാകുകയും ചടങ്ങിലിരുന്നു ഞെളിപിരികൊള്ളുകയും ചെയ്തു. ആ മഹാത്മാവിനെ കണ്ടതിന്റെ സന്തോഷത്തില്‍ ഞാന്‍ എല്ലാം മറന്നു. എന്നെ ത്തന്നെ മറന്നു.

അതിനു ശേഷം ആത്മീയ ഗുരുവായ കൃപാകടാക്ഷാനന്ദയുടെ വചനാമൃതം എന്ന പരിപാടിയുണ്ടായിരുന്നു.
"പാടം പൂത്ത കാലം, പാടാന്‍ വന്നു നീയും എന്ന് തുടങ്ങുന്ന ശ്ലോകവും അവയുടെ അര്‍ത്ഥവ്യാപ്തിയും എന്ന വിഷയത്തില്‍ സ്വാമി നീണ്ട ക്ലാസ്‌ എടുത്തു. ഏകദേശം മൂന്നര മീറ്റര്‍ അര്‍ത്ഥവ്യാപ്തിയുള്ള ഈ ശ്ലോകം എല്ലാവരും മനസ്സിലായതോടെ സ്വാമി ഏവര്‍ക്കും ഒരു വിഷിശ്യമന്ത്രം ഉപദേശിച്ചു കൊടുത്തു.
"കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമാവും." ഈ മന്ത്രം എല്ലാവരും നൂറുപ്രാവശ്യം ഉരുവിട്ട് മഹാകവി കൂതറ തിരുമേനിയുടെ ഗബിദകള്‍ പുസ്തക രൂപത്തില്‍ ആക്കിയതില്‍ നിന്ന് ഓരോ ഗബിദകള്‍ ജപിച്ചുകൊണ്ടിരുന്നു. ആത്മീയനിര്‍വൃതിയുടെ അനിര്‍വചനീയത ഞാന്‍ അവിടെ അനുഭവിച്ചറിഞ്ഞു.

ചടങ്ങിനു ശേഷം കപ്പയും പന്നിയിറച്ചിയും വാറ്റു ചാരായവും ഇഷ്ടം പോലെയുണ്ടായിരുന്നു. അടിച്ചു പൂക്കുറ്റിയായി റസൂല്‍ പൂക്കുറ്റിയെ പോലെ ഉന്മത്തരായി നില്‍ക്കുന്ന ആളുകളുടെ നാവില്‍നിന്നും കൂതറ തിരുമേനിയുടെ ദീര്‍ഘയുസ്സിനായി ആശംസകള്‍ മുഴങ്ങി കേട്ടു..

-- കൂതറ തിരുമേനിയുടെ ജന്മദിന ചടങ്ങില്‍ പങ്കെടുത്ത ഒടാനപ്പള്ളി അമ്പരപ്പന്‍ പിള്ള അയച്ചുതന്നത്. ആത്മപ്രശംസ ഇഷ്ടമല്ലാത്തതിനാല്‍ ഒത്തിരി ഞാന്‍ എഡിറ്റ്‌ ചെയ്തു. എന്നാലും എന്താ ചെയ്യുക. എല്ലാം ഡിലീറ്റ്‌ ചെയ്‌താല്‍ പിന്നെ എന്തൂട്ട്‌ പോസ്റ്റ്‌ അല്ലെ.

3 comments:

Unknown said...

ഹ...ഹ..മൊത്തം കൂതറ..കൂതറ എന്നണല്ലോ

അനീഷ്‌ ഭാസ്കര്‍ said...

കൊള്ളാലോ കൂതറെ
ആര്‍ക്കിട്ടാ പനിഞ്ഞതെന്നു മനസ്സിലായി. കോഴി മുട്ടയിട്ടാല്‍ കൂവി മാളോരെ അറിയിക്കും. വല്ല്യ മുട്ട താറാവ്‌ ഇട്ടാലും മിണ്ടാതെ നടക്കും. വിട്ടുകള.

krish | കൃഷ് said...

അവസാനം എത്താറായപ്പോഴല്ലേ സംഗതി പിടികിട്ടിയത്.
:)